ഡൽഹിയിൽ ഒറ്റപ്പെട്ടുപോയ അമേരിക്കൻ യുവതിക്ക് തുണയായി ഇന്ത്യൻ അപരിചിതൻ; ഹൃദയം തൊടുന്ന അനുഭവം പങ്കുവെച്ച് സോഷ്യൽ മീഡിയ

ഇന്ത്യക്കാരുടെ കാരുണ്യവും അതിഥിസത്കാര മര്യാദയും ലോകപ്രശസ്തമാണ്. അത് അടിവരയിടുന്ന ഒരു അമേരിക്കൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. “ഡൽഹിയിൽ ഒറ്റപ്പെട്ടുപോയി. ഭാരതീയരുടെ കാരുണ്യത്താൽ രക്ഷപെട്ടു,” എന്ന അടിക്കുറിപ്പോടെ സിയറ ലിലിയൻ എന്ന വിദേശ യുവതി പങ്കുവെച്ച ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്.

ഋഷികേശിലേക്ക് പോകാനായി സ്ലീപ്പർ ബസ് ബുക്ക് ചെയ്ത സിയറയ്ക്ക് വഴിമധ്യേ ബസ് രണ്ടുതവണ കേടായതിനെ തുടർന്ന് യാത്ര നിർത്തിവെക്കേണ്ടി വന്നു. തുടർന്ന് യാത്ര തുടരാനായി അവർ ഊബർ ക്യാബ് ബുക്ക് ചെയ്തു. എന്നാൽ ക്യാബ് കാത്തുനിൽക്കുന്നതിനിടയിൽ സിയറയുടെ ഫോണിലെ ചാർജ് പൂർണമായും തീർന്നുപോയി. അപരിചിതമായ സ്ഥലത്ത്, ഫോൺ പോലുമില്ലാതെ എന്തുചെയ്യണമെന്നറിയാതെ ഭയന്നുപോയ ആ നിമിഷത്തെക്കുറിച്ച് യുവതി വീഡിയോയിൽ വിവരിക്കുന്നുണ്ട്.

“ഞാൻ എന്തുചെയ്യണമെന്നറിയാതെ ഭയന്ന് നിലത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരാൾ എന്‍റെ അടുത്ത് വന്ന് ഓഫീസിനുള്ളിലേക്ക് വന്നിരിക്കാമോ എന്ന് ചോദിക്കുന്നത്. അദ്ദേഹം എന്നെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും കുടിക്കാൻ ചായ നൽകുകയും ചെയ്തു. ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ച അദ്ദേഹം, ഫോൺ ഓണായപ്പോൾ ഊബർ ഡ്രൈവറുമായി സംസാരിച്ച് വഴി കൃത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്തു,” സിയറ പറയുന്നു.

ക്യാബ് വരാൻ സമയമെടുക്കുമെന്നതിനാൽ, സമീപത്തുള്ള തന്‍റെ പശുത്തൊഴുത്തും അവിടെ രണ്ടു മണിക്കൂർ മുൻപ് മാത്രം ജനിച്ച ഒരു പശുക്കിടാവിനെയും അദ്ദേഹം സിയറയ്ക്ക് കാണിച്ചുകൊടുത്തു. പിന്നീട് അവിടെയുള്ള ഹനുമാൻ ക്ഷേത്രവും ചെടികളുടെ നഴ്സറിയും കാണിച്ചു. ഒടുവിൽ ക്യാബ് എത്തിയപ്പോൾ വീട്ടിൽ നിന്നുണ്ടാക്കിയ മോരും നൽകിയാണ് ആ അപരിചിതൻ സിയറയെ യാത്രയാക്കിയത്. ഈ അനുഭവം തന്‍റെ ഹൃദയം നിറച്ചുകളഞ്ഞു എന്ന് യുവതി വ്യക്തമാക്കുന്നു.

“ഇന്ത്യയിലേക്ക് പോകാൻ ഭയമില്ലേ എന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ എനിക്ക് ചിരിയാണ് വരാറുള്ളത്. കാരണം, എന്‍റെ ജീവിതത്തിൽ ഇന്നേവരെ ഇന്ത്യയിലെ ആളുകളിൽ നിന്ന് ലഭിച്ച അത്രയും സ്നേഹവും കാരുണ്യവും മറ്റൊരിടത്തുനിന്നും ലഭിച്ചിട്ടില്ല. അവർ എപ്പോഴും സഹായിക്കാൻ തയ്യാറാണ്, പിന്നീട് സ്വന്തം കുടുംബാംഗത്തെപ്പോലെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും. ഇന്ത്യ ജീവിക്കാൻ ഏറ്റവും മികച്ച സ്ഥലമാണെന്ന് ഞാൻ കരുതാൻ ഇതാണ് കാരണം. ഇതാണ് ലോകത്തിലെ ഏറ്റവും നല്ല സ്ഥലം. റാം റാം,” സിയറ വീഡിയോയിൽ കൂട്ടിച്ചേർത്തു.

നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞ ഈ വീഡിയോയ്ക്ക് താഴെ ഇന്ത്യക്കാരുടെ നന്മയെ പുകഴ്ത്തി നിരവധി കമന്‍റുകളാണ് വരുന്നത്. ലോകമെമ്പാടും ഇന്ത്യക്കാർക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റയും യഥാർഥ മുഖം ഓർമിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന് പലരും കുറിച്ചു.

Related posts

Leave a Comment