വർക്ക്ഷോപ്പ് മോഷ്‌‌ടാക്കൾ പോലീസിന്‍റെ കൺമുന്നിലുണ്ട്; പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ വീണ്ടും  മോഷണം; വർക്ക്ഷോപ്പ് ഉടമകൾ ആശങ്കയിൽ

കോട്ടയം: വർക്ക്ഷോപ്പുകളിൽനിന്നും വാഹനങ്ങൾ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ വീണ്ടും മോഷണമുണ്ടായതോടെ വർക്ക്ഷോപ്പ് ഉടമകൾ ആശങ്കയിൽ. ജില്ലയിലെ വിവിധ വർക്ക്ഷോപ്പുകളിൽ നിന്നും വാഹനങ്ങളും മറ്റു ഉപകരണങ്ങളും മോഷണം പോകുന്ന സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നതിനിടയിലാണ് വീണ്ടും ചങ്ങനാശേരിയിലെ വർക്ക്ഷോപ്പിൽനിന്നും എറ്റിയോസ് കാർ മോഷണം പോയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.30നാണു കാർ മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരൻ പൂട്ടുപൊളിച്ചതായി കണ്ടെത്തുകയും ഉടമയെ അറിയിക്കാൻ ഫോണ്‍ ചെയ്യാനായി പോയ സമയത്താണു കാറുമായി മോഷ്്ടാക്കൾ കടന്നുകളഞ്ഞത്.

ഇതോടെ വർക്ക്ഷോപ്പ് മോഷ്്ടാക്കളെ തേടി പോലീസ് കേരളത്തിലും തമിഴ്നാട്ടിലും പരിശോധന നടത്തുന്പോൾ മോഷ്്ടാക്കൾ ഇവിടെ തന്നെ വിഹരിക്കുകയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അടിക്കടി മോഷണങ്ങൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തു തുടർനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

Related posts