ഹിജാബ് വിരുദ്ധ പ്രതിഷേധം ! ഇറാനിലെ 19കാരനായ സെലിബ്രിറ്റി ഷെഫിനെ ക്രൂരമായി അടിച്ചു കൊന്ന് പോലീസ്…

ഇറാനില്‍ കത്തിപ്പടരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ എരിതീയില്‍ എണ്ണ പോലെ പോലീസ് ഇടയ്ക്കിടെ മനുഷ്യവേട്ട തുടരുകയാണ്.

സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോയ 17കാരിയെ മര്‍ദ്ദിച്ചു കൊന്നതിനു ശേഷം ഇപ്പോള്‍ ഇറാന്റെ ജാമി ഒലിവര്‍ എന്നറിയപ്പെടുന്ന സെലിബ്രിറ്റി ഷെഫ് മെഹര്‍ഷാദ് ഷാഹിദിയെ റെവല്യൂഷനറി ഗാര്‍ഡ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

മെഹര്‍ഷാദ് ഷാഹിദിയുടെ 20-ാം ജന്മദിനത്തിന്റെ തലേദിവസമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ടെലഗ്രാഫ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ച ഷാഹിദിയുടെ ശവസംസ്‌കാര ചടങ്ങിനിടെ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത 19 കാരനായ ഷാഹിദിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ ക്രൂരമര്‍ദ്ദനമേറ്റെന്നും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മകന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറയാന്‍ തങ്ങള്‍ക്കുമേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതായി ഷാഹിദിയുടെ കുടുംബം വെളിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഇതെല്ലാം ഇറാനിയന്‍ അധികൃതര്‍ നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിലും ഷാഹിദിയുടെ മരണത്തില്‍ പ്രതിഷേധം ഉയരുകയാണ്.

കഴിഞ്ഞ മാസമാണ് ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റു ചെയ്ത 24കാരിയായ മഹ്സ അമിനി പോലീസ് കസ്റ്റഡിയില്‍ വച്ച് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധം വ്യാപകമായി.

പ്രതിഷേധത്തിനിടെ നൂറുകണക്കിന് ആളുകള്‍ ഇറാനിയന്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ പ്രക്ഷോഭം അമേരിക്കയുടെ ഗൂഢാലോചനയാണെന്നാണ് ഇറാന്റെ വാദം. നേരത്തെ പാചകവാതക വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് 2019ലാണ് ഇത്രയും വലിയ പ്രതിഷേധം രാജ്യം കണ്ടത്. പ്രതിഷേധത്തിന് ലോകവ്യാപകമായ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Related posts

Leave a Comment