ഒരാൾക്ക് എത്രമാത്രം ക്രൂരമായി മാറാൻ പറ്റും. അങ്ങനെ മാറിയാൽ അവർ ചെയ്തുകൂട്ടുന്നത് എന്താകും. എങ്ങനെയാണ് അവർ ആ അവസ്ഥയിൽ എത്തിപ്പെട്ടത്. അതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമാണ് ഇന്നലെ യുഎസിൽ വധശിക്ഷക്കു വിധേയയായ ലിസ മോണ്ട്ഗോമറി എന്ന സ്ത്രീയുടെ ജീവിതം. കഴിഞ്ഞ എഴുപതു വർഷത്തിനിടെ അമേരിക്കയിൽ ആദ്യമായി മരണശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ലിസ. മണപ്പെടുന്പോൾ 52 വയസായിരുന്നു അവരുടെ പ്രായം. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറൽ കറക്ഷണൻ കോംപ്ലക്സിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ 1.31ന് വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കിയത്. ഞെട്ടിച്ച ക്രൂരതകേട്ടാൽ ആരും ഞെട്ടിപ്പോകുന്ന ക്രൂരതയാണ് ലിസ മോണ്ട്ഗോമറി ചെയ്തത്. ഒരിക്കലും ഒരാളും ഗർഭാവസ്ഥയിലുള്ള ഒരു സ്ത്രീയെ ആക്രമിക്കാൻ മുതിരാറില്ല. അത് എത്ര വലിയ ക്രൂരനായ ആളാണെങ്കിൽപ്പോലും. പക്ഷേ ലിസ മോണ്ട്ഗോമറി അത് ചെയ്തു. അതും ഏറ്റവും ക്രൂരമായി തന്നെ. നായ്ക്കളെ വളർത്തി വില്പന നടത്തി…
Read MoreDay: January 15, 2021
പട്ടിയ്ക്കു മാത്രമല്ല കുരങ്ങനും ഒട്ടകത്തിനുമുണ്ട് അവരുടേതായ ദിവസങ്ങൾ ! മങ്കി ഫെസ്റ്റിവലിന്റെയും ഒട്ടക ഗുസ്തിയുടെയും കഥയിങ്ങനെ…
ഏതു ശുനകനും ഒരു ദിവസമുണ്ടെന്നതു പെരുമ കേട്ട പഴഞ്ചൊല്ലാണ്. ശുനകനു മാത്രമല്ല കുരങ്ങനും ഒട്ടകത്തിനും വരെ ഒരു ദിവസമുണ്ടെന്നു തെളിയിക്കുകയാണ് ചില ആചാരങ്ങൾ. കുരങ്ങൻമാരെയും ഒട്ടകത്തെയുമൊക്കെ ഒരു ദിവസം വിഐപികളായി വരവേൽക്കുന്ന ആചാരം തായ്ലൻഡിന്റെ പ്രത്യേകതയാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും അന്ന് ഇക്കൂട്ടർക്കു കുശാലാണ്. പഴങ്ങളും പച്ചക്കറിയും ഉപയോഗിച്ചു മനോഹരമായി ഒരുക്കിയ പൂക്കളുടെയും മരങ്ങളുടെയും തടാകങ്ങളുടെയും രൂപങ്ങള്‍. രണ്ടു ടണ്ണോളം പച്ചക്കറി. പഴങ്ങളും ഐസ്ക്രീമും മറ്റു ഭക്ഷ്യവസ്തുക്കളും വേറെ. ആഘോഷങ്ങള്‍ക്കു സമയമാകുമ്പോഴേക്കും രണ്ടായിരത്തോളം അതിഥികള്‍ വേദിയിലേക്കു കടന്നുവരും. അതിഥികള്‍ മനുഷ്യരല്ല, കുരങ്ങന്മാരാണ്. മനുഷ്യര്‍ക്ക് ഇവിടെ ആതിഥേയരുടെ റോളാണ്.തായ്ലന്ഡിലെ ലോപ്ഭുരി പട്ടണത്തിലെ മങ്കി ഫെസ്റ്റിവലിലേക്കു കടന്നു ചെല്ലുമ്പോള്‍ കാണുന്ന കാഴ്ചകളാണിത്. വിവിധ തീന്മേശകളിലും കോണുകളിലുമായി തയാറാക്കിയിട്ടുള്ള ബുഫേയില് ഈ വാനര അതിഥികള്‍ യഥേഷ്ടം ചുറ്റിക്കറങ്ങി ആവശ്യമുള്ളതെല്ലാം കഴിച്ചു തങ്ങള്‍ക്കായി അനുവദിക്കപ്പെട്ട ദിവസം ആസ്വദിക്കും. വയറു നിറഞ്ഞു കഴിഞ്ഞാലോ അവ ആതിഥേയരുടെ…
Read Moreസന്നിധാനത്ത് അയ്യപ്പഭക്തരെ ഒളിപ്പിച്ചു താമസിപ്പിച്ച വ്യാപാരിക്കെതിരെ പരാതി! ശൗചാലയമുറിയിൽ നിന്നടക്കം പുറത്തെത്തിച്ചത് 21അയ്യപ്പഭക്തരെ;ഓരോരുത്തരിൽ നിന്നും വാങ്ങിയത് 1000 മുതൽ 10000 വരെ…
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഹോട്ടലിലും ശൗചാലയമുറികളിലുമായി ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരില്‍ നിന്നു പണം വാങ്ങി താമസസൗകര്യം നല്കിയ വ്യാപാരിക്കെതിരെ പരാതി. മകരവിളക്ക് തൊഴാന്‍ സൗകര്യമൊരുക്കാമെന്ന പേരിലാണ് ഇവരെ സന്നിധാനത്തു തങ്ങാന്‍ അനുവദിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനിന്നിരുന്നതിനാല്‍ ഇത്തവണ അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്തു താമസസൗകര്യം നല്‍കിയിരുന്നില്ല. എന്നാല്‍ അയ്യപ്പഭക്തരില്‍ നിന്ന് 1000 മുതല്‍ 10,000 രൂപവരെ വാങ്ങി താമസിപ്പിച്ചുവെന്നാണ് പരാതി. വ്യാപാരി വ്യവസായി ഏകോപനമസമിതി സന്നിധാനം യൂണിറ്റ് തന്നെയാണ് പോലീസിനു പരാതി നല്‍കിയത്. പരാതിയേ തുടര്‍ന്ന് ആദ്യം നടപടിക്കു മടിച്ച പോലീസ് പിന്നീട് സമ്മര്‍ദം ശക്തമായപ്പോള്‍ പരിശോധന നടത്തി. 21 അയ്യപ്പഭക്തരെ ഇത്തരത്തില്‍ ശൗചാലയ മുറികളില്‍ നിന്നടക്കം പുറത്തിറക്കി. ഹോട്ടലില്‍ നിന്നും നാലുപേരെയും കണ്ടെത്തി. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തരെയാണ് ഇന്നലെ പുലര്‍ച്ചെ ഇത്തരത്തില്‍ പറഞ്ഞുവിട്ടത്. അന്വേഷണത്തില്‍ ജയകുമാര്‍ എന്നയാള്‍ക്ക് തങ്ങള്‍ പണം നല്‍കിയിട്ടുണ്ടെന്നു വ്യക്തമായി. സംഭവം വഷളാകുന്നതായി…
Read Moreമോഷണക്കേസ് പ്രതി വടിവാൾ വിനീത് പിടിയിൽ! കഴുത്തിന് കത്തി വച്ച് നടുറോഡിൽ മോഷണം!
ചെങ്ങന്നുർ: കുപ്രസിദ്ധ മോഷണക്കേസ് പ്രതി വടിവാൾ വിനീത് പോലീസ് പിടിയിലായി. പോലീസുമായി ഏറ്റുമുട്ടിയ വിനീതിനെ ശ്രമപ്പെട്ടാണ് കീഴ്പ്പെടുത്തിയത്. വള്ളികുന്നം സ്വദേശി ശ്രീപതിയുടെ വാഹനം കൊല്ലത്തേക്കുള്ള യാത്രയിൽ ചെങ്ങന്നുരിൽ വെച്ച് തട്ടിക്കൊണ്ടുപോയ കേസിലാണ് എടത്വാ സ്വദേശി വിനീത് ( വടിവാൾ വിനീത് ) ഇപ്പോൾ കൊല്ലം പോലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കത്തി കാട്ടി കാർ തട്ടിയെടുത്തു വീഡിയോ ഗ്രാഫറായ യുവാവിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 2.30 ന് ചങ്ങനാശേരി മുതൽ വിനീത് ബൈക്കിൽ പിന്തുടർന്നിരുന്നു. ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപം കാർ തടയുകയും കാര്യം തിരക്കാൻ ഗ്ലാസ് താഴ്ത്തിയപ്പോൾ ബൈക്കിൽ എത്തിയ പ്രതി കത്തി എടുത്ത് കഴുത്തിന് നേരെ വെച്ചതിന് ശേഷം ഡോർതുറന്ന് വാഹനം തട്ടികൊണ്ട് പോവുകയായിരുന്നു. ശ്രീപതിയെ കടപ്രയ്ക്ക് സമീപത്തുള്ള നിരണത്ത് ഇറക്കിവിട്ടു. കാർ കൊല്ലം ചിന്നക്കടയിൽ…
Read Moreതരംഗമായി നൂഹ് ബ്രോ! പത്തനംതിട്ടയോടു വിടപറയുന്നത് രണ്ടു വർഷവും ഏഴുമാസവും നീണ്ട ഭരണത്തിനുശേഷം; ഇനി സഹകരണ രജിസ്ട്രാര്‍ തസ്തികയിലേക്ക്….
പത്തനംതിട്ട: സമാനതകളില്ലാത്ത ഒരു കാലഘട്ടത്തില്‍ പത്തനംതിട്ടയെ കൈപിടിച്ചു നടത്തിയ കളക്ടര്‍ ബ്രോ ഇനി സംസ്ഥാന സഹകരണ രജിസ്ട്രാര്‍. രണ്ടു വര്‍ഷവും ഏഴുമാസവും നീണ്ടുനിന്ന സേവനത്തിനൊടുവില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അടുത്തയാഴ്ച കളക്ടറേറ്റിന്റെ പടിയിറങ്ങും ഒപ്പം നിന്ന് സോഷ്യൽ മീഡിയതിരക്കൊഴിഞ്ഞ ഒരു ജില്ലയാണ് പത്തനംതിട്ടയെന്നും ഇവിടെ പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ലെന്നുമൊക്കെയാണ് 2018ല്‍ പി.ബി. നൂഹ് പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കുമ്പോള്‍ മനസിലുണ്ടായിരുന്ന ചിന്ത. എന്നാല്‍ ഇന്ന് പത്തനംതിട്ടയില്‍ നിന്നു യാത്ര പറയുമ്പോള്‍ ഈ ജില്ല ഏറെ സമ്പുഷ്ടമെന്ന് നൂഹ് പറയും. യുവത്വത്തെ ഒപ്പം നിര്‍ത്തി സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചു മുന്നേറിയ കളക്ടര്‍ പടിയിറങ്ങുമ്പോള്‍ അതിന്റെ സങ്കടം ഏറ്റവുമധികം പങ്കുവയ്ക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ. പ്രതിസന്ധികളിൽ നായകനായിജില്ലാ കളക്ടറെന്ന ചുമതലയിലെ ആദ്യത്തെ ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ പ്രതിസന്ധികള്‍ മാലപ്പടക്കം പോലെ നൂഹിനു മുമ്പിലേക്കു കടന്നുവന്നു. 2018 ജൂലൈയില്‍ ആരംഭിച്ച പ്രളയകാലഘട്ടം,…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; നീതി ലഭിക്കാതെ ഇരകള്‍;സിബിഐയെ കാത്ത് പോലീസ്; അന്വേഷണവും നിലച്ചു…
കോഴിക്കോട്: സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് പരാതി നല്കിയ ഇരകള്‍ക്ക് നീതി അകലെ. കേസ് സിബിഐയ്ക്ക് കൈമാറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും കേസന്വേഷണം സിബിഐ ആരംഭിച്ചിട്ടില്ല. മാസങ്ങളായി പരാതി നല്‍കിയിട്ടും തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം എന്ന് ലഭിക്കുമെന്നത് അവ്യക്തമാണ്. ഫയലുകൾ റെഡി; സിബിഐ വന്നില്ല ഓരോ ജില്ലയിലേയും ലോക്കല്‍ പോലീസ് അന്വേഷിച്ച പോപ്പുലര്‍ ഫിനാന്‍സിനെതിരേയുള്ള പരാതിക്കാരുടെ മൊഴിയും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനാ വിവരങ്ങളും കണ്ടെടുത്ത തെളിവുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ഉടന്‍ തയാറാക്കാന്‍ കഴിഞ്ഞ മാസം ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ കേസുകളുടേയും ഫയലുകള്‍ തയാറാക്കി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഈ ഫയലുകള്‍ തേടി സിബിഐ വന്നിട്ടില്ല. സിബിഐ കേസ് ഫയലുകള്‍ ആവശ്യപ്പെടുന്നത് വരെ അന്വേഷണം തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ കേസുകളിലും ഇപ്പോള്‍ അന്വേഷണം പൂര്‍ണമായും നിലച്ചു. ഹൈക്കോടതി പറഞ്ഞപ്പോൾ സംസ്ഥാന…
Read Moreജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി;റബ്ബറിന്റെ തറവില ഉയർത്തുകയും നെല്ലിന്റേയും നാളികേരത്തിന്റെയും സംഭരണവില വർധിപ്പിക്കുകയും ചെയ്തു…
തിരുവനന്തപുരം: ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചും ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്. ക്ഷേമ പെൻഷനുകൾ 1500 ൽ നിന്ന് 1600 രൂപയാക്കിയും തകർച്ച നേരിടുന്ന കർഷകർക്ക് ആശ്വാസം പകർന്ന് റബ്ബറിന്റെ തറവില ഉയർത്തുകയും നെല്ലിന്റേയും നാളികേരത്തിന്റെയും സംഭരണവില വർധിപ്പിക്കുകയും ചെയ്തു. റബറിന്റെ വില 170 രൂപയും നെല്ലിന്റെ താങ്ങുവില 28 രൂപയാക്കി. നാളികേരത്തിന്റെ താങ്ങുവില 32 രൂപയാക്കി. 8 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് യുവജനങ്ങൾ ഉൾപ്പടെ എല്ലാ വിഭാത്തേയും ചേർത്തുപിടിച്ചുകൊണ്ടാണ് പിണറായി സർക്കാരിന്റെ ആറാമത്തെയും തോമസ് ഐസക്കിന്റെ 12-മത്തെ ബജറ്റും ധനമന്ത്രി നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചത്. കോവിഡ് സൃഷ്ടിച്ച ധനപ്രതിസന്ധി പരിഹരിക്കാൻ വിവിധ മേഖലകൾക്ക് വായ്പകൾ അടക്കം വിവിധ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. പാലക്കാട് കുഴൽമന്ദം ജിഎച്ച്എസ്എസിലെ സ്നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. ഒാരോ പദ്ധതി…
Read Moreഒറ്റപ്പെട്ടു താമസിക്കുന്നവർക്ക് പോലീസിന്റെ ബെൽ
പാലാ: ഒറ്റപ്പെട്ടു താമസിക്കുന്നവർ പാലാ പോലീസിന്റെ കരുതൽ. മുതിർന്ന പൗരൻമാർക്കു സുരക്ഷ ഒരുക്കി പോലീസിന്റെ ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി പാലാ സബ് ഡിവിഷനു കീഴിലുള്ള ഏഴു പോലീസ് സ്റ്റേഷൻ പരിധിയിൽ നടപ്പാക്കുകയാണ്. മുതിർന്ന പൗരൻമാർക്കും സ്ത്രീകളും കുട്ടികളും രാത്രിയിൽ തനിച്ചു കഴിയുന്നവർക്കും പദ്ധതി പ്രയോജനം ലഭിക്കും. റിമോട്ട് കണ്ട്രോളും മോട്ടോറുമുള്ള ചെറിയ ഒരു ഉപകരണമാണിത്. ആവശ്യ സമയത്ത് റിമോട്ട് കണ്ട്രോൾ ബട്ടണിൽ വിരലമർത്തിയാൽ വലിയ ഉച്ചത്തിൽ അലാറം മുഴങ്ങും. ഇത് 200 മീറ്റർ അകലെ വരെ കേൾക്കാനാവും. അലാറം അയൽവാസികളുടെ ശ്രദ്ധയിൽപ്പെടുകയും അവർ കാര്യം അന്വേഷിച്ചെത്തുകയും വേണമെങ്കിൽ പോലീസിൽ വിവരം അറിയിക്കുകയും ചെയ്യും. പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തിയാണ് ഉപകരണം സ്ഥാപിക്കുന്നതും പ്രവർത്തനരീതി വിശദീകരിക്കുന്നതും. ഇത്തരത്തിൽ ഉപകരണം പിടിപ്പിക്കുന്ന വിവരം പോലീസ് ഉദ്യോഗസ്ഥർ തന്നെ അയൽവാസികളെ ധരിപ്പിക്കുകയും അവരുടെ സഹകരണം ഉറപ്പാക്കുകയും ചെയ്യും. രാത്രിയിൽ അപരിചിതരോ…
Read Moreപ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി ! ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് രണ്ടു കോടി; പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി; ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…
നിറയെ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.എല്ലാ വീട്ടിലും ഒരു ലാപ്ടോപ് എങ്കിലും എന്നതാണ് സര്‍ക്കാര്‍ നയമെന്ന് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 25 ശതമാനം സബ്സിഡി നല്‍കിയും ലാപ്ടോപുകള് നല്‍കും. എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ.ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തികരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടം ഫെബ്രുവരിയില്‍ തുടങ്ങും. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയാവില്ലെന്നും കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ** ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി** ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന്2 കോടി** പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി** ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴിലിന് 6 കോടി** കടല്‍ഭിത്തി നിര്‍മാണത്തിന് 150 കോടി** പട്ടിക ജാതി/പട്ടിക വിഭാഗത്തിന് ലൈഫ് മിഷന് വഴി…
Read More