മാവേലിക്കര: വീട്ടമ്മയെ ആക്രമിച്ചു സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ ചെങ്ങന്നൂർ പേരിശേരി പാണ്ടവൻപാറ മൂലേഴത്ത് രഞ്ജിത് (പോപ്പി–35), പേരിശേരി നൂറ്റവൻപാറ കാട്ടുപാടത്ത് രതീഷ് (ബാഷ–45) എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 17നു മറ്റം വടക്ക് ആൽത്തറമൂടിനു സമീപം വച്ചാണു മറ്റം വടക്ക് മണ്ണടിക്കാവിൽ ശാരദാമ്മയെ (62) ആക്രമിച്ചാണു ഒന്നേകാൽ പവന്റെ മാല അപഹരിച്ചത്. ബസിൽ വന്നിറിങ്ങി വീട്ടിലേക്കു നടന്നു പോകവേ ഹൈൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതികൾ വഴി ചോദിക്കാനെത്തിയാണ് മാല പൊട്ടിച്ചത്. മാല പൊട്ടിച്ചെടുത്ത ശേഷം ശാരദാമ്മയെ പിടിച്ചു തള്ളുകയും ചെയ്തു. ചെങ്ങന്നൂരിലെ ബാറിനു സമീപത്തു നിന്നു സിഐ ജി.പ്രൈജു, എസ്ഐ ആർ.പ്രതിഭ നായർ, സീനിയർ സിവിൽ പൊലിസ് ഓഫിസർ ഉണ്ണികൃഷ്ണപിള്ള, സിവിൽ പൊലിസ് ഓഫിസർമാരായ മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, വി.വി.ഗിരീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.
Read MoreDay: March 6, 2021
ഷൂട്ടിംഗിനു പോയപ്പോള്‍ അതേ ഹോട്ടലില്‍ ബുംറയും ഉണ്ടായിരുന്നു ! അനുപമയും ബുംറയും തമ്മില്‍ സൗഹൃദത്തിലായതിനെക്കുറിച്ച് നടിയുടെ അമ്മ പറയുന്നതിങ്ങനെ…
ഇന്ത്യയുടെ സൂപ്പര്‍ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും നടി അനുപമ പരമേശ്വരനും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ഒന്നാകെ ചൂടുപകരുന്നത്. വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറേദിവസമായി. എന്നാലിതാ ഇപ്പോള്‍ ഈ പ്രചാരണങ്ങള്‍ക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് അനുപമയുടെ അമ്മ സുനിത പരമേശ്വരന്. ഇരുവരും തമ്മില്‍ പ്രണയമില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ഇരുവരും തമ്മില്‍ ഇരുവരും തമ്മില്‍ പരിചയമുണ്ടെന്നും, ഒരിക്കല്‍ ഷൂട്ടിംഗിന് പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടതെന്നും സുനിത വ്യക്തമാക്കി. ഇതിനിടെ അനുപമ ഗുജറാത്തിലേക്ക് പോയത് ബുംറയെ കാണാനാണെന്നും അഭ്യൂഹം പരന്നിരുന്നു. ബുംറയാവട്ടെ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്നും അവധിയെടുക്കുകയും ചെയ്തിരുന്നു. ഇതുകൂടി ആയപ്പോള്‍ പലര്‍ക്കും സംശയമായി. എന്നാല്‍ മകള്‍ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു…
Read Moreയുവതിയെ കടത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ;‘തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കിട്ടിയതു ഷംസിന് ; ആഡംബര വാഹനത്തിലെ രഹസ്യം
മാന്നാർ: യുവതിയെ തട്ടികൊണ്ടു പോയ കേസിലെ പ്രതികളിൽ പ്രധാനി അറസ്റ്റിലായതോടെ മറ്റ് പ്രതികളെ കുറിച്ചു പോലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചന. പ്രതികളിൽ പ്രധാനി മാന്നാർ പുത്തൻപുരയിൽ ഷംസി (42)നെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുവാനും തെളിവെടുപ്പിനുമായി ഇയാളെയും കസ്റ്റഡിയിൽ വാങ്ങും. യുവതിയെ തട്ടികൊണ്ടു പോകുവാൻ പ്രാദേശികമായി ക്വട്ടേഷൻ ലഭിച്ചത് ഷംസിനാണ്. അതിനാൽ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാവുന്നതും ഇയാൾക്കാണെന്നും ചോലീസ് പറഞ്ഞു.ഷംസാണ് മറ്റ് പ്രതികളെ ഏർപ്പാട് ചെയ്തത്. ഇതോടെ ഈ സംഭവുമായി ബന്ധപ്പെട്ട് മൊത്തം ഏഴ് പേർ അറസ്റ്റിലായി.നേരത്തെ അറസ്റ്റിലായവരെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. യുവതിയെ തട്ടികൊണ്ടു പോകുവാൻ പ്രതികൾ എത്തിയ രണ്ട് വാഹനം കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇതോടെ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്: ഇനി…
Read Moreജോസ് വിഭാഗത്തിനു റാന്നി വിട്ടുകൊടുത്ത് സിപിഎം; സ്ഥാനാർഥിയാകാൻ ഇടി തുടങ്ങി
പത്തനംതിട്ട: സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നി ഏറ്റെടുക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ ഉയരുന്നത് വന്‍ വെല്ലുവിളി. എംഎല്‍എ എന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സിപിഎം നേതാവ് രാജു ഏബ്രഹാമിനെ ഒഴിവാക്കിയാണ് റാന്നി കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കുന്നത്. ജില്ലാ കമ്മിറ്റി എതിർത്തിട്ടുംമണ്ഡലം വിട്ടുകൊടുക്കുന്നതില്‍ സിപിഎം ജില്ലാ കമ്മിറ്റിക്കുള്ള എതിര്‍പ്പ് വകവയ്ക്കാതെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം നടപ്പാക്കുകയാണ്. റാന്നിയില്‍ ജയസാധ്യത കണക്കിലെടുത്ത് രാജു ഏബ്രഹാമിനു തന്നെ സീറ്റു നല്‍കണമെന്ന ആവശ്യം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചില്ല. സിറ്റിംഗ് സീറ്റായ റാന്നി കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുക്കേണ്ട എന്ന ആവശ്യവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ രണ്ട് നിര്‍ദേശങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളുകയായിരുന്നു. റാന്നിയില്‍ രാജു ഏബ്രഹാമിനുസീറ്റില്ലെങ്കില് പിഎസ്്സി അംഗം റോഷന് റോയി മാത്യുവിന്റെ പേര്…
Read Moreത്രികാല ജ്ഞാനിയാണ് സ്വാമി ! കോടിയേരിയുടെ ഭാര്യയുമായി ബന്ധപ്പെട്ട ഐഫോണ്‍ വിഷയത്തില്‍ സന്ദീപാനന്ദ ഗിരിയെ ട്രോളി കെ എസ് ശബരീനാഥന്…
ഐഫോണ്‍ വിവാദത്തില്‍ സ്വാമി സന്ദീപാനന്ദ ഗിരിയെ ഫേസ്ബുക്കിലൂടെ ട്രോളി ശബരീനാഥന് എംഎല്‍എ. ലൈഫ് മിഷന് സിഇഒ സന്തോഷ് ഈപ്പന് വാങ്ങി നല്കിയ ആറ് ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഫോണ്‍ ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഐഫോണുമായി ബന്ധപ്പെട്ട് സന്ദീപാനന്ദഗിരി മുമ്പ് ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടെടുത്താണ് ശബരീനാഥന് സിപിഎം സഹയാത്രികനായ സന്ദീപാനന്ദ ഗിരിയെ ട്രോളിയത്. ‘ത്രികാലജ്ഞാനിയാണ് സ്വാമി’ എന്ന കുറിപ്പോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് സന്ദീപാനന്ദഗിരി കുറിച്ച പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിരിക്കുകയാണ് ശബരിനാഥന്. നമ്മള് ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐഫോണ്‍ ബില്ലിലെ ബാച്ച്നമ്പരിലൂടെ ഫോണ്‍ ഇപ്പോള്‍ എവിടെയാണെന്നറിയാന്‍ നിമിഷാര്‍ത്ഥങ്ങള്‍ മതി.ജാഗ്രതൈ..എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ…
Read Moreകോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ധാരണ; അന്തിമ തീരുമാനം ഇന്ന്
കോട്ടയം: യുഡിഎഫിൽ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ ഒന്‍പത് സീറ്റുകളിൽ ധാരണയായി. രണ്ടക്കം തികയ്ക്കാൻ ഒരു സീറ്റുകൂടി വൈകാതെ നൽകാമെന്ന ധാരണയിൽ ഇന്നലെ സീറ്റ്പാക്കേജ് ചർച്ച അവസാനിപ്പിച്ചു. കോണ്‍ഗ്രസ് ബലം പിടിച്ചുനിന്ന ഏറ്റുമാനൂർ സീറ്റും ജോസഫ് വിഭാഗത്തിന് നൽകും. സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.കോട്ടയം ജില്ലയിൽ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകളും പത്തനംതിട്ട ജില്ലയിൽ തിരുവല്ല, ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ഇടുക്കി ജില്ലയിൽ തൊടുപുഴ, ഇടുക്കി, തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട,എറണാകുളം ജില്ലയിൽ കോതമംഗലം സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ലഭിക്കുക. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, തിരുവന്പാടി, പേരാന്പ്ര എന്നീ സീറ്റുകളിലൊന്നുകൂടി നൽകണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. ജയസാധ്യതയുള്ള മറ്റൊരു സീറ്റ് കൂടി നൽകി 10 സീറ്റ് എന്ന നിലയിൽ രണ്ടക്കം തികച്ച ധാരണയാക്കാമെന്നാണ് ഇന്നലെ ചർച്ചയിൽ തീരുമാനമുണ്ടായത്. മാണി വിഭാഗത്തിന് നാല്…
Read Moreചര്‍ച്ചകള്‍ക്ക് നേരിട്ട് വരേണ്ടെന്ന് സിപിഎം; എകെജി സെന്ററില്‍ നിന്നുള്ള വിളി കാത്ത് ഘടകകക്ഷികള്‍; അന്തിമതീരുമാനം രണ്ടു ദിവസത്തിനുള്ളില്‍; കൂടുതല്‍ സീറ്റ് പ്രതീക്ഷയുമായി ജെഡിഎസും എല്‍ജെഡിയും
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം അറിയിക്കുമെന്ന് ഘടകകക്ഷികളോട് സിപിഎം. ഘടകകക്ഷികളുമായി ഇതിനകം രണ്ടു തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നല്കിയ സീറ്റുകളുടെ എണ്ണത്തില്‍ ചില കക്ഷികള്‍ ഇപ്പോഴും തൃപ്തരല്ല. എന്നാല്‍ കൂടുതല്‍ കക്ഷികള്‍ മുന്നണിയിലേക്ക് എത്തിയ സാഹചര്യത്തില്‍ സീറ്റുകളില്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്. അതേസമയം യുഡിഎഫിലായപ്പോള് മത്സരിച്ചിരുന്ന സീറ്റുകള്‍ വേണമെന്നും വര്‍ഷങ്ങളായി എല്‍ഡിഎഫിലുള്ള പാര്‍ട്ടിയായതിനാല്‍ സിറ്റിംഗ് സീറ്റുകള്‍ തന്നെ വേണമെന്നും ചില കക്ഷികള്‍ സിപിഎം മുമ്പാകെ ആവശ്യപ്പെട്ടു. ഉഭയകക്ഷി ചര്‍ച്ചകള്‍ മതിയാക്കുംസീറ്റ് സംബന്ധിച്ച് ഇനിയും ഉഭയകക്ഷി ചര്‍ച്ചകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് ചേര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം അറിയിക്കാമെന്ന് ഘടകകക്ഷി നേതാക്കളോട് സിപിഎം വ്യക്തമാക്കി. ഇതോടെ എകെജി സെന്ററില്‍ നിന്നുള്ള ഫോണ്‍കോള്‍ കാത്തിരിക്കുകയാണ് ഘടകകക്ഷി നേതാക്കള്‍. എല്‍ഡിഎഫില്‍ ഐഎല്എല്ലിന്…
Read Moreനിറവയറില്‍ കണ്ണു തള്ളിക്കുന്ന വര്‍ക്കൗട്ടുമായി ഗായിക ! ഗര്‍ഭകാലത്തെ അഭ്യാസത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ആളുകള്‍;വീഡിയോ വൈറലാകുന്നു…
ഫിറ്റ്നസിന് പ്രാധാന്യം നല്‍കുന്നവരാണ് ഒട്ടുമിക്ക സിനിമാതാരങ്ങളും. അതിനാല്‍ തന്നെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവെയ്ക്കാറുമുണ്ട്. ഗര്‍ഭകാലത്ത് വ്യായാമത്തിന് നല്കുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹന്‍ ഇപ്പോള്‍. നിറവയറുമായി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് നീതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പരിശീലകന്റെ മേല്‍നോട്ടത്തിലായിരുന്നു വര്‍ക്കൗട്ടുകള്‍. വളരെ ബുദ്ധിമുട്ടേറിയ വര്‍ക്കൗട്ടുകളാണെങ്കിലും കരുതലോടെയും കൃത്യതയോടെയും നീതി ചെയ്യുന്നത് കണ്ട് അഭിനന്ദിക്കുകയാണ് ആരാധകര്‍. നീതിയുടെ സഹോദരിയും നര്‍ത്തകിയുമായ ശക്തി മോഹന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രശംസിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ ഏറെ പ്രചോദനം നല്‍കുന്നവയാണെന്നാണ് കമന്റ് ബോക്സിലെ വാക്കുകള്‍. അതേസമയം ഗര്‍ഭകാലത്ത് ഇത്തരം സാഹസികത കാണിക്കരുത് എന്ന അഭിപ്രായക്കാരും ഇക്കൂട്ടത്തിലുണ്ട്.നടന് നിഹാര്‍ പാണ്ഡ്യ ആണ് നീതി മോഹന്റെ ഭര്‍ത്താവ്. 2019 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്.
Read Moreപുറത്ത് അടിച്ചു വീഴ്ത്തി , സാരിയിൽ പിടിച്ച് അഴിക്കാൻ ശ്രമം; സിഡബ്ല്യുസി ചെയര്പേഴ്സന് ക്രൂര മർദ്ദനം; അഭിഭാഷകനെതിരെ കേസ്
പത്തനംതിട്ട : ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. ദീപയെ വയലത്തല ബാലമന്ദിരത്തിലെ ഓഫീസില്‍ കമ്മിറ്റിയംഗം ആക്രമിച്ചതായി പരാതി. കമ്മിറ്റിയംഗമായ ബിജു മുഹമ്മദിനെതിരെയാണ് പരാതി. കൈയ്ക്കും നടുവിനും പരിക്കേറ്റ ദീപയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.30നാണ് സംഭവം. പോക്സോ കേസുമായി ബന്ധപ്പെട്ട ഫയല്‍ അയക്കാന്‍ ഓഫീസിലെത്തിയതാണ് ദീപ.ഇന്ന് ഉന്നത ഓഫീസറുടെ പരിശോധനയുള്ളതിനാല്‍ ഫയലൊക്കെ കൃത്യമാണോയെന്ന് നോക്കാന്‍ അലമാര തുറക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. അലമാരയുടെ താക്കോല്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞ് ദീപയുടെ പുറത്തിനിട്ട് ബിജു മുഹമ്മദ് അടിക്കുകയായിരുന്നുവെന്ന് പറയുന്നു. ധരിച്ചിരുന്ന സാരിയില്‍ പിടിച്ച് വലിച്ചപ്പോള്‍ കുതറി ഓടിയെങ്കിലും നിലത്ത് വീണു. വീണ്ടും ആക്രമിക്കാനെത്തിയെങ്കിലും ആളുകൂടിയതോടെ ഇയാള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. റാന്നി പോലീസ് ആശുപത്രിയിലെത്തി ദീപയുടെ മൊഴിയെടുത്തു. മുമ്പ് ജൂവനൈല്‍ ബോര്‍ഡില്‍ അംഗമായിരുന്ന ബിജു ജില്ലാ ജഡ്ജിയുടെ മുഖത്ത് പേപ്പര്‍…
Read More500 കോടി രൂപയുടെ വിദേശപണമിടപാട്; ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടല്‍ വിവാദത്തില്‍
പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട 500 കോടി രൂപയുടെ വിദേശപണമിടപാട് വിഷയത്തില്‍ ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടിയ നടപടി വിവാദത്തില്‍. റവ.കെ.പി. യോഹന്നാനുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ വിവാദ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് ഇന്നലെയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. ഉടമസ്ഥാവകാശതര്‍ക്കം നിലനില്‍ക്കുന്ന എസ്റ്റേറ്റ് കണ്ടുകെട്ടിയത് സ്ഥലത്തിനുമേല്‍ ബിലീവേഴ്സ് ചര്‍ച്ച് ഉന്നയിക്കുന്ന വാദങ്ങള്‍ സ്ഥിരീകരിക്കുന്നതിനുള്ള സമ്മര്‍ദതന്ത്രമാണെന്ന ആക്ഷേപമുണ്ടായി. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ സ്ഥലം വിമാനത്താവളത്തിനുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ അതും വിവാദമായതോടെ സ്ഥലത്തിന്റെ വില കെട്ടിവച്ച് ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. മുമ്പ് ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമായിരുന്ന എസ്റ്റേറ്റ് കെ.പി. യോഹന്നാന് പണം കൊടുത്ത് വാങ്ങിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഭൂമിയാണെന്നുമാണ് വാദം. സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍ പ്ലാന്റേഷനു പാട്ടത്തിനു നല്‍കിയതാണെന്ന വാദവും ഉണ്ടായി. ഇതിനു പിന്നാലെയാണ് ഭൂമിയുടെ വില കെട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ബിലീവേഴ്സ് ചര്‍ച്ച്…
Read More