ബിജു കുര്യന്പത്തനംതിട്ടയില് പഴയ പ്രതാപത്തിലേക്കു തിരികെ വരാന്‍ യുഡിഎഫും സമ്പൂര്‍ണ വിജയം ആഘോഷിക്കാന്‍ എല്‍ഡിഎഫും തയാറെടുക്കുമ്പോള്‍ ജില്ലയില്‍ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തില്‍ എന്‍ഡിഎ.അഞ്ച് നിയോജകമണ്ഡലങ്ങള്‍ മാത്രമാണ് പത്തനംതിട്ടയിലുള്ളതെങ്കിലും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ജില്ലകളിലൊന്നായി പത്തനംതിട്ട മാറി. പ്രധാനമന്ത്രി നരേന്ദ്മോദി കൂടി നാളെ എത്തുന്നതോടെ കേരളത്തില്‍ പ്രചാരണം നടത്തിയ ദേശീയ നേതാക്കളില്‍ മിക്കവരും വന്നുപോയ ജില്ലയായി പത്തനംതിട്ട മാറി. രാഹുല്‍ഗാന്ധി, സീതാറാം യെച്ചൂരി, ജെ.പി. നഡ്ഡ, യോഗി ആദിത്യനാഥ്, സുഭാഷിണി അലി, വൃന്ദാ കാരാട്ട് തുടങ്ങിയവര്‍ പത്തനംതിട്ടയിലെത്തി. എല്‍ഡിഎഫിലെ നാല് സിറ്റിംഗ് എംഎല്‍എമാരും യുഡിഎഫിലെ ഒരു മുന്‍ എംഎല്‍എയും ജില്ലയില്‍ മത്സരരംഗത്തുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ജനവിധി തേടുന്ന കോന്നി അടക്കം സ്ഥാനാര്ഥിപ്പെരുമയില് ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പിലൂടെ നേടിയ കോന്നി അടക്കം അഞ്ച് മണ്ഡലങ്ങളും നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ് പറയുമ്പോഴും മൂന്ന് മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദേശം…
Read MoreDay: April 1, 2021
വളര്‍ത്തമ്മയുടെ കാമുകനെ തേടി പോലീസ് ! ഹസീനയുടെ അറസ്റ്റ് വിവരമറിഞ്ഞ് ഗണേഷ് മുങ്ങാനുള്ള സാധ്യതയേറെ; വൈകാതെ പിടിയിലാവുമെന്നു അന്വേഷണസംഘം
കോഴിക്കോട്: നാലരവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തമ്മയുടെ കാമുകനെ തേടി പോലീസ്. മംഗളുരു പഞ്ചമുകില്‍ സ്വദേശിനി ബീന എന്ന ഹസീനയുടെ കാമുകന് ഗണേഷാണ് ഒളിവിലുള്ളത്. ഇയാള്‍ മംഗളുരുവില്‍ തന്നെയാണുള്ളതെന്നും വൈകാതെ പിടിയിലാവുമെന്നും കേസന്വേഷിക്കുന്ന ടൗണ്‍ എസ്ഐ ബിജു ആന്റണി പറഞ്ഞു. ഹസീനയുടെ അറസ്റ്റ് വിവരമറിഞ്ഞ് ഗണേഷ് മുങ്ങാനുള്ള സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണസംഘം രഹസ്യമായി നിരീക്ഷിച്ചുവരികയാണ്. 30 വര്‍ഷത്തിനുശേഷം ഇന്നലെ രണ്ടാംപ്രതിയായ വളര്‍ത്തമ്മ ബീനയെ കളമശേരിയില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു. കേസില്‍ നേരത്തെ ജയിലിലായിരുന്ന ബീന ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 1991 ലാണ് കേസിനാസ്പദമായ സംഭവം. തെരുവില്‍ കഴിയുന്ന അമ്മയില്‍ നിന്ന് വളര്‍ത്താമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ബീനയും ഗണേഷും ഏറ്റെടുത്തത്. തുടര്‍ന്ന് ബീനയും കാമുകനും ചേര്‍ന്ന് കോഴിക്കോട്ടെ ഒയിറ്റി ലോഡ്ജില്‍ താമസമാരംഭിച്ചു. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുന്നത് പതിവായിരുന്നു. ഈ സമയത്ത് കാമുകന് കുട്ടിയെ ശാരീരികമായി ഉപദ്രവിക്കും. ഇപ്രകാരം…
Read Moreബോംബ് മാത്രമല്ല, പല ആയുധങ്ങളും അണിയറയിൽ തയാറാകുന്നുണ്ട്! ഇരട്ടവോട്ടിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്റേത്; മുഖ്യമന്ത്രി
സ്വന്തം ലേഖകൻ കണ്ണൂർ: പല ആയുധങ്ങളും അണിയറയിൽ തയാറാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജസന്ദേശങ്ങൾ, കൃത്രിമ രേഖകളുടെ പകർപ്പുകൾ, ശബ്ദാനുകരണത്തിലൂടെ സൃഷ്ടിക്കുന്ന സംഭാഷണങ്ങൾ ഇങ്ങനെ പലതും ഇപ്പോൾ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. എൽഡിഎഫിനെതിരേ വികസന വിരോധികൾ ഒന്നിക്കുകയാണ്. വികസനത്തെകുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. ഓരോ മണിക്കൂറിലും വിവാദങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കിഫ്ബിയെ അട്ടിമറിക്കുമെന്ന് പറഞ്ഞത് യുഡിഎഫ് കൺവീനറാണ്. ആദായനികുതി വകുപ്പിനെ പോലും ഇതിനുപയോഗിക്കുകയാണ്. വികസന വിരോധികൾക്കുള്ള മറുപടിയായിരിക്കും കേരളത്തിന്റെ ജനവിധി. യുഡിഎഫും ബിജെപിയും ചേർന്നാണ് എൽഡിഎഫിനെ നേരിടുന്നത്. അവർ തമ്മിലുള്ള ഐക്യം ഇപ്പോൾ തുടങ്ങിയതല്ല. വ്യക്തിപരമായ ആക്രമണങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സ്വീകരിക്കുന്നത്. ഈ സർക്കാരിനെതിരേ ഉന്നയിച്ച ഒരു ആരോപണം പോലും തെളിയിക്കുവാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയാണ് തകർന്നുപോകുന്നത്. അതിന്റെ പ്രതിഫലനമാണ് കേരളത്തിലുടനീളമുള്ള എൽഡിഎഫ് അനുകൂല ജനമുന്നേറ്റത്തിൽ തെളിയുന്നത്. അതുതന്നെയാണ് തെരഞ്ഞെടുപ്പ് സർവേകളിൽ…
Read Moreഅഞ്ചുവയസുകാരി ബാലികയുടെ ആരോഗ്യനിലയിൽ പുരോഗതി; പരിക്കിന്റെ കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന, അസം സ്വദേശികളായ ദന്പതികളുടെ മകൾ, അഞ്ചു വയസുകാരിയായ കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പരിക്കിന്റെ കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. കഴിഞ്ഞ ദിവസം രാത്രിയിൽ മൂവാറ്റുപുഴ വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ മൊഴി രേഖപ്പെടുത്തുവാൻ കഴിഞ്ഞില്ല. കുട്ടിയുടെ ശരീരത്തിലുണ്ടായ പരിക്ക് എങ്ങനെയെന്ന് കണ്ടെത്തുന്നതിനു കുട്ടികളുടെ സൈക്കിൾ കൊണ്ടുവന്ന്, സൈക്കിളിൽ നിന്ന് വീണു പരിക്കുണ്ടായതാണോയെന്ന് പരിശോധന നടത്തിയെങ്കിലും അതും പൂർണമായി വിജയിച്ചില്ല. തുടർന്നാണ് ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും കുടലിലുമുണ്ടായ പരിക്ക് കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുവാൻ തീരുമാനിച്ചത്. കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ നേതൃത്വത്തിൽ ഗൈനക്കോളജി, ഗ്യാസ്ട്രോ എൻറോളജി, സർജറി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. ഇന്നുരാവിലെ നടത്തിയ പരിശോധനയിൽ…
Read Moreകസ്റ്റംസിന്റെ വാറണ്ടിന് മുൻപെ ക്രൈംബ്രാഞ്ചിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റ്’! വിനോദിനി ചോദ്യം ചെയ്യലിന് ഹാജരാകും
സ്വന്തം ലേഖകൻ കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ കസ്റ്റംസിന്റെ മുന്നിൽ വിനോദിനി ഹാജരാകും. കസ്റ്റംസ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് വിനോദിനി ഹാജരായിരുന്നില്ല. കഴിഞ്ഞ 30ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് കസ്റ്റംസ് ഒടുവിൽ നോട്ടീസ് നല്‍കിയത്. 30നും ഹാജരായില്ലെങ്കിൽ വാറണ്ട് അയയ്ക്കുമെന്നും കസ്റ്റംസ് നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദേശം. കാരണം ഈ സമയം വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്താൽ അത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം പാർട്ടി എടുത്തത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് വിനോദിനിക്ക് അനുകൂലമായപക്ഷം കസ്റ്റംസിന് മുന്നിൽ ഇനി ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് പ്രശ്നമില്ലെന്നാണ് വിലയിരുത്തൽ. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐ ഫോൺ ആണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ…
Read Moreതേങ്ങ ഉടയ്ക്കു സ്വാമീ..! ഇനി 5 ദിവസം മാത്രം; ആകാംക്ഷയുടെ മുൾമുനയിൽ ബോംബ്; രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ബോംബിന്റെ സൂചനകൾ ഇങ്ങനെ…
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് ഉച്ചസ്ഥായിയിൽ എത്തിയതോടെ കേരളം കാത്തിരിക്കുന്നത് ആ ബോംബിനെ. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞ ബോംബിനെയാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. അന്തരീക്ഷത്തിൽ ഇരുവരും ഇതേപ്പറ്റി പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ബോംബ് ഇതുവരെ പൊട്ടിയില്ല. പല ഊഹാപോഹങ്ങളും അന്തരീക്ഷത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, കൃത്യമായ ഒരു സൂചനയും ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നോ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല. സ്വർണക്കടത്തും ഡോളർ കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആകും ബോംബ് എന്നാണ് ചില സൂചനകൾ. ഡോളർ കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഈ മാസം എട്ടിന് ചോദ്യം ചെയ്യലിനായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനോടു ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടീസ് നൽകിയിട്ടുണ്ട്. ഇതുമായിട്ട് ബന്ധപ്പെട്ട എന്തെങ്കിലുമാണോ ബോംബിനു പിന്നിലെന്നും കഥകൾ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ്…
Read Moreപ്രധാനമന്ത്രി നാളെ എത്തും, പത്തനംതിട്ടയില്‍ രാവിലെ 11 മുതല്‍ ഗതാഗത ക്രമീകരണം
പത്തനംതിട്ട: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച നാളെ പത്തനംതിട്ടയില്‍ ഗതാഗത ക്രമീകരണം. നാളെ രണ്ടിനു പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്താണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം. പത്തനംതിട്ട ജില്ലയിലെയും സമീപ ജില്ലകളിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളെയാണ് യോഗത്തില്‍ പരിചയപ്പെടുത്തുന്നത്. നാളെ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി അറിയിച്ചു. പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയം മുതല്‍ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വരെയുള്ള റൂട്ടില്‍ പരമാവധി യാത്രകള്‍ നാളഎ ഒഴിവാക്കാനാണ് നിര്‍ദേശം. സമ്മേളന നഗറിലേക്കുള്ള വാഹനങ്ങള്‍ 11 നു മുമ്പായി പോകുകയും നിശ്ചിത സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്യുകയും വേണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ കോന്നി ടൗണ്‍ മുതല്‍ പൂങ്കാവ് വരെയുള്ള…
Read Moreഎജ്ജാതി മറുപടി ! അശ്ലീല കമന്റിട്ടയാളെ കണ്ടം വഴി ഓടിച്ച് പ്രിയാമണിയുടെ മറുപടി…
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമങ്ങള്‍ നാള്‍ക്കു നാള് വര്‍ധിച്ചു വരികയാണ്. സെലിബ്രിറ്റികളായ സ്ത്രീകളാണ് കൂടുതലും ഇരകളാകുന്നത്. ഇന്‍ബോക്സുകളിലും കമന്റ് ബോക്സുകളിലും അശ്ലീലം വിസര്‍ജ്ജിക്കുന്നവരെ പലപ്പോഴും അവര്‍ അവഗണിക്കും. എന്നാല്‍ ഒരു പരിധി വിടുമ്പോള്‍ ചിലരെങ്കിലും ശക്തമായി പ്രതികരിക്കും. അത്തരത്തില്‍ ഒരു പ്രതികരണത്തിന് മുതിര്‍ന്നിരിക്കുകയാണ് പ്രിയാമണി. തന്റെ പോസ്റ്റില്‍ അശ്ലീല കമന്റിട്ടവന് നല്ല കിടിലന്‍ മറുപടിയാണ് നടി നല്‍കിയത്. നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സ്മൈലിംഗ് മാന്‍ എന്ന ഐഡിയില്‍ നിന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി നല്കിയ മറുപടി ഇങ്ങനെ… ”ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം”- പ്രിയാമണി കുറിച്ചു. എന്തായാലും പിന്നെ കമന്റിട്ടവന്റെ പൊടിപോലും കണ്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…
Read Moreഅരിത ബാബുവിന്റെ വീടിനു നേരേ ആക്രമണം നടത്തിയത് ഇടത് സൈബർ പോരാളി! ആക്രമണം നടത്തിയത് വീടും പരിസരവും ഫേസ്ബുക്കിൽ ലൈവിൽ കാണിച്ച ശേഷം
കായംകുളം: ഫേസ്ബുക്കിൽ ലൈവിട്ട ശേഷം കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീടിനു നേരേ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തക നായ ബാനർജി സലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടും പരിസരവും ഫേസ്ബുക്കിൽ ലൈവിൽ കാണിച്ച ശേഷമാണ് പിറകു വശത്തെ മൂന്ന് ജനാലകളുടെ ചില്ല് അടിച്ചു തകർത്തത്. ബുധനാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. യുഡിഎഫ് കായംകുളത്ത് സംഘടിപ്പിച്ച അരിതാരവം പരിപാടിയിൽ പങ്കെടുക്കാൻ വീട്ടുകാർ പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇടത് സൈബർ പോരാളിയാണ് അക്രമിയെന്നും സംഭവത്തിനുപിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അരിതയുടെ വീട്ടിൽ പ്രിയങ്കഗാന്ധി വന്നിരുന്നു. അരിതയോടൊപ്പം റോഡ് ഷോയിലും പ്രിയങ്ക പങ്കെടുത്തിരുന്നു. അരിതയുടെ ജനപിന്തുണയിൽ വിറളിപൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അരിത ബാബുവിന്റെ വീടാക്രമിച്ചതിലൂടെ സിപിഎം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വ്യക്തമായിരിക്കുകയാണെന്നു കെ സി വേണുഗോപാൽ എം പി പറഞ്ഞു. ഇല്ലായ്മകളോട് പടവെട്ടി…
Read Moreപോസ്റ്റൽ വോട്ട്: 80 വയസിന്റെ ആനുകൂല്യത്തില്‍ 45കാരന് വീട്ടില്‍ വോട്ടു ചെയ്തു; ഭാര്യയ്ക്ക് ഇതേ ബൂത്തിൽ ഇരട്ട വോട്ടും; പരാതിയുമായി യുഡിഎഫ് രംഗത്ത്
ചെറായി: എൺപതു കഴിഞ്ഞ വയോധികര്‍ക്കു അനുവദിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിന്റെ ആനുകൂല്യത്തില്‍ കുഴുപ്പിള്ളിയില്‍ 45കാരൻ വീട്ടിലിരുന്നു വോട്ട് ചെയ്തതായി പരാതി. വോട്ടറും ഉദ്യോഗസ്ഥരും ബോധപൂര്‍വം ഒത്തുകളിച്ച് പോളിംഗിലെ നിഷ്പക്ഷതയും രഹസ്യ സ്വഭാവവും ഇല്ലാതാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതിക്കാരായ യുഡിഎഫ് ആരോപിക്കുന്നത്. കുഴുപ്പിള്ളി പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് തെരഞ്ഞെടുപ്പു കമ്മീഷന് അനുവദിക്കാത്ത ആനുകൂല്യത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിനു താഴെയുള്ളവര്‍ക്ക് ഇങ്ങനെ വോട്ട് ചെയ്യണമെങ്കില്‍ വോട്ടര്‍ കോവിഡ് ബാധിതനോ ക്വാറന്റൈനില്‍ കഴിയുന്നയാളോ ഭിന്നശേഷിക്കാരനോ ആയിരിക്കണം. എന്നാല്‍ ഇയാള്‍ ഈ ഗണങ്ങളില്‍ പെടുന്നയാളല്ല. അതേ സമയം ഇയാളുടെ വോട്ടേഴ്സ് ലിസ്റ്റില്‍ കാണിച്ചിട്ടുള്ള വയസ് 85 ആണ്.ഈ സാഹചര്യത്തിലാണ് ഇയാള്‍ പോസ്റ്റല്‍ വോട്ടിനു അപേക്ഷിച്ചത്. എന്നാല്‍ വീട്ടിലെത്തിയ പോളിംഗ് ഓഫീസറും ബിഎല്‍ഒയും ആളെ നേരില്‍ കണ്ട് ബോധ്യം വന്നിട്ടും ഡി ഫോം നല്കി വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നുവെന്ന് പരാതിയുമായി…
Read More