ഖത്തറിൽ ഒരു ഹോട്ടൽ വരുന്നുണ്ട്. തലക്കെട്ടു വായിച്ചിട്ടു കരുതണ്ട, ഉഴുന്നുവട മാത്രം കിട്ടുന്ന ചായക്കടയാണെന്ന്. ഉഴുന്നുവട എന്നു ലോക്കൽ സെറ്റപ്പിൽ പറഞ്ഞതാണ്. വിദേശികൾ പറയുന്നത് ഡോനട്ട് എന്നാണ്. രുചിയിൽ വ്യത്യാസമുണ്ടെങ്കിലും രൂപത്തിൽ ഡോനട്ടും ഉഴുന്നുവടയും ഏതാണ്ട് ഒരേപോലെയാണ്. ഡോനട്ട് മധുരിക്കുമെന്നുമാത്രം. പറഞ്ഞുവന്നത് അതല്ല, ഈ ഡോനട്ടിന്റെ, അല്ലെങ്കിൽ ഉഴുന്നുവടയുടെ ആകൃതിയിൽ ഒരു ഹോട്ടൽ ഒരുങ്ങുകയാണ് ഖത്തറിൽ. വെറും ഹോട്ടലല്ല, ആൾക്കാരെ ഞെട്ടിക്കുന്ന ഹോട്ടൽ. 3.80 ലക്ഷം സ്ക്വയർഫീറ്റ് ആകൃതി ഡോനട്ടിന്റെതാണെങ്കിലും വലിപ്പം ചില്ലറയല്ല ഈ ഹോട്ടലിന്. 152 റൂമുകളുള്ള ഹോട്ടലിന്റെ ആകെ വിസ്തീർണം 3.80 ലക്ഷം സ്ക്വയർഫീറ്റാണ്. ഇനി കേട്ടാൽ ആരും വാപൊളിച്ചുനിൽക്കുന്ന വിശേഷങ്ങളിലേക്കു വരാം. കടലിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. ഹോട്ടലിലേക്ക് റോഡുണ്ടാകും. അതേസമയം ആഡംബര നൗകകളിൽ എത്തുന്നവർക്കായി രണ്ടു വന്പൻ ബോട്ട് ജെട്ടികളുമുണ്ട്. ഹെലിപാഡും തൊട്ടടുത്ത്. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുന്ന വിഐപികൾക്ക്…
Read MoreDay: April 6, 2021
88 പുഷ്പാഞ്ജലി! കെ.ബാബുവിന്റെ വിജയത്തിനായി വഴിപാടുകൾ നേർന്ന് പ്രവർത്തകർ
തൃപ്പൂണിത്തുറ: യുഡിഎഫ് സ്ഥാനാർഥി കെ.ബാബുവിന്റെ വിജയത്തിനായി വഴിപാടുകളും നേർച്ചകളുമായി പ്രവർത്തകർ. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ മാത്രം 88 പുഷ്പാഞ്ജലികളാണ് ഭക്തർ കെ. ബാബുവിന്റെ വിജയത്തിനായി നേർന്നിരിക്കുന്നത്. മറ്റു നേർച്ചകൾക്ക് പുറമെയാണിത്. കെ.ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശി നമ്പൂതിരിയായിരുന്നു. ഇന്നലെ സ്വകാര്യ സന്ദർശനത്തിനാണ് കെ.ബാബു മുൻഗണന നൽകിയത്. രാവിലെ ആറര മുതൽ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തി. ബൂത്തുതല പ്രവർത്തകരുമായി കൂടിയാലോചനകളും നടത്തി.
Read Moreസംസ്ഥാനത്ത് ഭരണമാറ്റത്തിന്ആഗ്രഹിച്ച് സുകുമാരൻ നായർ; തുടര്‍ഭരണമുണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ; കേരളമാകെ ഭരണവിരുദ്ധ വികാരമെന്ന് എ.കെ ആന്റണി
ഭരണമാറ്റത്തിന്ആഗ്രഹിച്ച് സുകുമാരൻ നായർചങ്ങനാശേരി: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധമുണ്ട്. തുടര്‍ഭരണമുണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രൻതിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വോട്ടര്‍മാരുടെ മുഖത്ത് തുടര്‍ഭരണ സാധ്യത പ്രകടമാകുന്നുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്ന് എ.കെ ആന്റണിതിരുവനന്തപുരം: യുഡിഎഫ് വരുമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോൺഗ്രസ് ദേശീയ തലത്തിലും തിരിച്ചു വരുമെന്നും കേരളമാകെ ഭരണവിരുദ്ധ വികാരമാണെന്നും എ.കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെ കുറിച്ചു ബോധമുണ്ടായല്ലോയെന്നും ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന്…
Read Moreനിരോധിച്ച നോട്ടുകളുടെ ഇടപാട്; ഉത്തരേന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
പരിയാരം: നിരോധിച്ച നോട്ടുകളുടെ ഇടപാടുമായി ബന്ധപ്പെട്ടെത്തിയ ഉത്തരേന്ത്യക്കാരെ കണ്ണൂരില്‍നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം ഇരിങ്ങല്‍ സ്വദേശി തുന്തക്കച്ചി ഹൗസില്‍ നിസാമുദ്ധീന്‍ എന്ന നിസാമിനെ(26)യാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്ഐ ടി.സി. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. മുംബെയില്‍നിന്നും സാനിറ്റൈസര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്ണൂരെത്തിയ നാലുപേരെ തടങ്കലില്‍വെച്ച് മര്‍ദ്ദിച്ചതായി മുംബൈയിലെ ഡോ. ഓംരാജ് ലോകേഷ് നല്കിയ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു. ഇവരെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഇരിങ്ങലിലെ കെട്ടിടത്തില്‍നിന്നും പോലീസ് രണ്ടുകിലോ കഞ്ചാവും പിടികൂടിയിരുന്നു. ഈ സംഭവങ്ങളിലെ പ്രതിയായ നിസാമുദ്ധീനെയാണ് ഒളിവില്‍ കഴിയുന്നതിനിടയില്‍ കാഞ്ഞങ്ങാട് നിന്ന് പോലീസ് പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് പിന്നില്‍ നിരോധിക്കപ്പെട്ട നോട്ടുകളുടെ കൈമാറ്റമാണെന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘത്തിന്റെ തലവനായ…
Read Moreയുഡിഎഫ് പോളിംഗ് ബൂത്തിനകത്ത് ഏജന്റിനെ മർദിച്ചതായി പരാതി
തൃക്കരിപ്പൂർ: യുഡിഎഫ് പോളിംഗ് ഏജന്റിനെ ബൂത്തിനകത്ത് മർദിച്ചതായി പരാതി.പിലിക്കോട് പഞ്ചായത്തിലെ വെള്ളച്ചാൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ബൂത്ത് നമ്പർ 127 ൽ നിന്നും മർദനമേറ്റ യുഡിഎഫ് പോളിംഗ് ഏജന്റും കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ സെക്രട്ടറിയുമായ ജെയിംസ് മാരൂരിനാണ് മർദനമേറ്റത്. ഇദ്ദേഹത്തെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഡിഎഫ് സ്ഥാനാർത്ഥി എം.പി. ജോസഫിനായി ഈ ബൂത്തിൽ ജെയിംസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എൽഡിഎഫ് ബൂത്ത് ഏജന്റുമാർ തന്നെ മർദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി എം.പി. ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി എം.ടി.പി. കരീം എന്നിവർ ജെയിംസിനെ ആശുപത്രിയിൽ സന്ദർശിച്ചു.
Read Moreഎൻഡിഎ സ്ഥാനാർഥിയുടെ വാഹനത്തിനു നേരെ കല്ലേറ്! അപ്രതീക്ഷിത ആക്രമണത്തേത്തുടര്ന്ന് സ്ഥാനാര്‍ഥിയുടെ ബോധംപോയി
പെരുമ്പാവൂർ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.പി.സിന്ധു മോൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ കല്ലേറ് നടത്തിയതായി പരാതി. തുരുത്തിപ്ലിയിൽനിന്നു രായമംഗലത്തിന് പോകുന്നതിനിടെ അല്ലപ്ര കൊയ്നോണിയക്ക് സമീപം രാത്രിയാണ് ആക്രമണം നടന്നത്. അപ്രതീക്ഷിത ആക്രമണത്തേത്തുടർന്ന് ബോധക്ഷയമുണ്ടായ സ്ഥാനാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിന്ധുമോൾ സഞ്ചരിച്ചിരുന്ന വാഹനത്തേ പിന്തുടർന്ന് കാറിൽ വന്ന അക്രമികൾ കല്ലെറിയുകയായിരുന്നുവെന്ന് പറയുന്നു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവോട്ടിംഗ് മെഷീനുമായി പോളിംഗ് ഓഫീസര്‍ തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ ഒരു രാത്രി കഴിഞ്ഞു ! ചോദിച്ചപ്പോള്‍ തന്റെ ബന്ധുവീടെന്ന് മറുപടി; പിന്നാലെ സസ്പെന്‍ഷനും…
വോട്ടിംഗ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങിയ പോളിംഗ് ഓഫീസര്‍ക്ക് സസ്പെന്ഷന്. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തന്റെ ബന്ധുകൂടിയാണ് നേതാവെന്നാണ് ഉദ്യോഗസ്ഥന് പറഞ്ഞത്. ഇയാള്‍ കൊണ്ടുപോയ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റും തെരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. ഹൗറ സെക്ടറിലെ ഒരു ബൂത്തിലുള്ള ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാരിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. രാത്രി ഉറങ്ങാനായി ബന്ധുവായ തൃണമൂല്‍ നേതാവിന്റെ വീട്ടിലേയ്ക്ക് പോയപ്പോള്‍ ഇയാള്‍ വോട്ടിംഗ് മെഷീനും കൊണ്ടുപോയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവിടെ സുരക്ഷാ ചുമതലുയുള്ള പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreചക്ക വിശേഷങ്ങൾ:- രോഗപ്രതിരോധത്തിന്, ബിപി നിയന്ത്രണത്തിന്, കാൻസർ പ്രതിരോധത്തിന്….
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ നിലനിർത്തുന്നു; മലബന്ധം തടയുന്നു. വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു. കാൻസർ പ്രതിരോധത്തിന് ചക്കയിലുള്ള ആന്റിഓക്സിഡൻറുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ(ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു)നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു. ആന്റിഓക്സിഡന്റുകൾ ഇഷ്ടംപോലെ കാൻസർ തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ ചക്കയിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയൻറുകളും ഫ്ളേവനോയ്ഡുകളും കാൻസർ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീൻ,…
Read Moreആ പേര് മാത്രം എങ്ങനെ ? രാവിലെ വോട്ടു ചെയ്യാനെത്തിയപ്പോൾ ആ കുടുംബം ഞെട്ടിപ്പോയി; വോട്ട് ചെയ്യാനാവാതെ അവര്‍ മടങ്ങി
കോട്ടയം: ഒരു കുടുംബത്തിലെ മരണപ്പെട്ടു പോയ ആളുടെ ഒഴികെയുള്ള ആറു വോട്ടുകൾ നീക്കം ചെയ്തതായി പരാതി. വിജയപുരം പഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരനായിരുന്ന വടവാതൂർ മേപ്പുറത്ത് എം.കെ. റെജിമോന്റെ ഉൾപ്പെടെ കുടുംബത്തിലെ ആറു പേരുടെ വോട്ടുകളാണ് നീക്കം ചെയ്തതായി പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ മരണപ്പെട്ടു പോയ റെജിമോന്റെ പിതാവ് എം.കെ. കേശവന്റെ പേര് ആറാം വാർഡിലെ ബൂത്തിലുണ്ട്. ഇന്നു രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത വിവരമറിയുന്നത്. തുടർന്ന് അന്വേഷിച്ചപ്പോൾ ഇവർ നാളുകൾക്കു മുന്‍പ് ആറാം വാർഡിൽ നിന്നും 13-ാം വാർഡിലേക്ക് താമസം മാറിയതിനാലാണ് വോട്ട് നീക്കം ചെയ്തതെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ വോട്ട് 13-ാം വാർഡിലേക്ക് മാറ്റാൻ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്കിയിരുന്നെങ്കിൽ മരിച്ചു പോയയാളുടെ പേര് മാത്രം എങ്ങനെ ആറാം വാർഡിലെ വോട്ടർ പട്ടികയിൽ…
Read Moreവോട്ടു ചെയ്യാന്‍ എത്തിയവരെ ഓടിച്ചിട്ട് കുത്തി കാട്ടുപന്നി ! രണ്ടു പേര്‍ക്ക് പരിക്ക്…
കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവരെ ആക്രമിച്ച് കാട്ടുപന്നി. പന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156ലെ വോട്ടര്‍മാര്‍ക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരുക്ക് പറ്റിയവരെ അരീക്കോട് സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വോട്ട് ചെയ്യാന്‍ വന്നപ്പോഴായിരുന്നു അവിടെയെത്തിയ കാട്ടുപന്നി ഇവരെ ഓടിച്ചിട്ട് കുത്തിയത്.
Read More