ഇവന്‍റ് മാനേജ്‌മെന്‍റിന്‍റെ മറവില്‍ ദമ്പതികൾ‍ ലക്ഷ്യമിട്ടത് പെണ്‍വാണിഭം! സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും കവര്‍ച്ച; എം.എസ്. ഗോകുലും ഭാര്യ ആതിര പ്രസാദും ചില്ലറക്കാരല്ല

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത ദമ്പതിമാര്‍ ലക്ഷ്യമിട്ടത് പെണ്‍വാണിഭത്തിന്. ഇവര്‍ നടത്തിയിരുന്ന ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനം വഴി പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് ഉപയോഗിക്കാൻ ശ്രമിച്ചിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ഇവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു. പരാതി നല്‍കിയ രണ്ട് പെണ്‍കുട്ടികളും ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനത്തിലെ ജോലിക്കാരായിരുന്നു. പ്രതികളുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരുന്നതിലുള്ള വൈരാഗ്യമാണ് പരാതിക്കാരികളെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതിന് പിന്നില്‍. തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലില്‍ വീട്ടില്‍ എം.എസ്. ഗോകുല്‍ (26), ഭാര്യ ആതിര പ്രസാദ്(27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കേന്ദ്രമായി ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനം നടത്തിവരുന്നവരാണ് ഇരുവരും. സ്ഥാപനം ഏറ്റെടുത്തു നടത്തുന്ന പരിപാടികള്‍ക്ക് പുറമേ മറ്റ് കല്യാണ പരിപാടികളിലേക്കും ഇവന്‍റുകളിലേക്കും പെണ്‍കുട്ടികളെ…

Read More

കതിരൂരിൽ പൊട്ടിത്തെറിച്ചത്‍”കമ്പോസ്റ്റ് ബോംബ്’; ‘ഒരു ന്യൂജൻ ബോബ് കഥ!’

തലശേരി: കണ്ണൂർ ജില്ലയിലെ സംഘർഷ മേഖലയിൽ ബോംബ് നിർമാണത്തിന് ന്യൂ ജെൻ മാതൃക. ബുധനാഴ്ച കതിരൂരിൽ ബോംബ് നിർമാണത്തിനായി ഉപയോഗിച്ചത് കമ്പോസ്റ്റ് ടാങ്ക്.മുൻ കാലങ്ങളിൽ മരബഞ്ചുകളും മരങ്ങളും മറയാക്കിയാണ് ബോംബ് നിർമിച്ചിരുന്നത്. സ്ഫോടനം നടന്നാൽ മുഖത്ത് പരിക്കേൽക്കാതിരിക്കാനായിരുന്നു ഈ മുൻകരുതൽ. എന്നാൽ ഇപ്പോൾ എല്ലാ വീടുകളും തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ നിർമാർജനത്തിനായി കമ്പോസ്റ്റ് ടാങ്കുകൾ നൽകിയിട്ടുണ്ട്. ഈ ടാങ്കാണ് കതിരൂർ നാലാം മൈലിൽ ബോംബ് നിർമാണത്തിനായി സംഘം ഉപയോഗിച്ചത്. സ്കൂളിലെഅധ്യാപകന്‍റെ ബാഗിൽ നിന്നും ബോംബ് പൊട്ടിയ പാരമ്പര്യമുള്ള നാട്ടിൽ ബോംബ് നിർമാണത്തിനിടയിൽ നിരവധി ജീവനുകളാണ് മുമ്പ് പൊലിഞ്ഞിട്ടുള്ളത്. കൈപ്പത്തികൾ ഉൾപ്പെടെ നഷ്ടപ്പെട്ട് ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവരും ഏറെയാണ്. പാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ ബോംബ് കുഴി തന്നെ ഉണ്ടായിരുന്നു. ഐജി വിൻസന്‍റ് എം. പോളിന്‍റെ നേതൃത്വത്തിൽ ബോംബ് കണ്ടെത്താനായി പ്രത്യേക സ്ക്വാഡ് തന്നെ പൊന്ന്യം കപ്പരട്ടി ഭവനിൽ…

Read More

കുടുംബത്തിലെ പ്രാരാബ്ദം മൂലം പതിനാറാം വയസ്സില്‍ എന്റെ നിശ്ചയം ഉറപ്പിച്ചു !എന്നേക്കാളും ഒരുപാട് പ്രായം കൂടിയ വ്യക്തിയെയാണ് കല്യാണം കഴിച്ചത് ! സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ടിക് ടോക് താരം ആമി…

സമൂഹമാധ്യമങ്ങളിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് ആമി ആശോകന്‍.തന്റെ ലിപ് സിങ്കിംഗ് വീഡിയോയിലൂടെയാണ് താരം ജനശ്രദ്ധ പിടിച്ചു പറ്റിയത്. ടിക്ടോക്കില്‍ അതിശയിപ്പിക്കുന്ന ഫോളോവേഴ്‌സാണ് താരത്തിന് ഉണ്ടായിരുന്നത്. ഏകദേശം 10 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ടിക്ടോക്കില്‍ ഫോളോ ചെയ്തിരുന്നത്. താരത്തിന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ചിലര്‍ അപവാദ പ്രചരണങ്ങളും നടത്തിയിരുന്നു. ഇതിനെല്ലാം ഉത്തരം നല്‍കിക്കൊണ്ടുള്ള താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ജീവിതയാത്രയെ താരം കൃത്യമായി വീഡിയോയില്‍ പറയുന്നുണ്ട്. ഒരുപാട് കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ അനുഭവിച്ച അവസാനം താന്‍ ആഗ്രഹിക്കുന്ന വിജയം കൈവരിച്ചുവെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… വളരെ കഷ്ടപ്പാടുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം ആയതുകൊണ്ട് തന്നെ സമൂഹത്തില്‍ വലിയ വിലയൊന്നും ഉണ്ടായിരുന്നില്ല. ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. കോളേജില്‍ പോലും പോയിരുന്നത് മറ്റുള്ളവരുടെ വസ്ത്രങ്ങള്‍…

Read More

കേസരി സമീറ കപ്പ് ഫുട്‌ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ലോഗോ പ്രകാശനവും സഹായ ധനം വിതരണവും…

കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി സമീറ കപ്പ് ഫുട്‌ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ലോഗോ പ്രകാശനം ചെയ്തു. സിനിമ താരം ഷോബി തിലകന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റ് ലോഗോ സമീറ ഗ്രൂപ്പ് സിഇഒ ഷിബു തോമസ് സിനിമാതാരം സാജന്‍ സൂര്യ, ബി സി സി ഐ മാച്ച് റഫറി പി രംഗനാഥന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ലോഗാ ഷിബു തോമസ്, ഫുട്‌ബോള്‍ താരം എബിന്‍ റോസ് , സിനിമ താരം ഷോബി തിലകന്‍ എന്നിവര്‍ പ്രകാശനം ചെയ്തു. ക്രിക്കറ്റ് താരം റെയ്ഫി വിന്‍സെന്റ് ഗോമസ് ജെഴ്‌സി റിലീസ് ചെയ്തു. ഗൗംഷ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യഷനായിരുന്നു. കെയുഡബ്ല്യുജെ ജില്ല വൈസ് പ്രസിഡന്റ് ജോയ് നായര്‍ സ്വാഗതം പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് ചികിത്സയില്‍…

Read More

രണ്ടാംവരവ് അതിരൂക്ഷം ! കോവിഡ് അതിവ്യാപനത്തില്‍ ഒന്നാമത് എറണാകുളം, തൊട്ടുപിന്നില്‍ കോഴിക്കോട്

കൊച്ചി: കോവിഡിന്‍റെ രണ്ടാംവരവിൽ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന എറണാകുളം ജില്ല കോവിഡ് വ്യാപനത്തിലും രോഗികളുടെ എണ്ണത്തിലും സംസ്ഥാനത്ത് ഒന്നാമത്. 2020 മാര്‍ച്ച് 20ന് ആറു പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇന്നലെ വരെ 1,40,492 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. 1,38,929 പേര്‍ക്ക് കോവിഡ് ബാധിച്ച കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നില്‍. 1,29,625 കോവിഡ് രോഗികളുമായി മലപ്പുറം ജില്ല മൂന്നാമതും 1,13,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്തുമുണ്ട്. 1,09,724 രോഗികളുള്ള തൃശൂര്‍ ആണ് കോവിഡ് രോഗികള്‍ ഒരു ലക്ഷം പിന്നിട്ട മറ്റൊരു ജില്ല. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും എറണാകുളമാണ് മുന്നില്‍. ഇന്നലെ 1,267 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് പിടിപെട്ടത്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ ഒക്ടോബറില്‍ 1,250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇതിനുമുന്‍പുള്ള ഉയര്‍ന്ന…

Read More

ലോണെടുത്ത പണം മദ്യപിക്കാൻ നൽകിയില്ല; പാറശാലയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; അച്ഛനെക്കുറിച്ച് മക്കൾ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ

പാറശ്ശാല : ഭാര്യയെ വെട്ടികൊന്നശേഷം ഭർത്താവു പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ കാരോട് പഞ്ചായത്തിലെ വടൂർകോണം വാർഡിൽ ചൂരക്കുഴി മേക്കേക്കര വീട്ടിൽ ഷാജിയാണ് ഭാര്യ മീന (33 )യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങിയത്. മദ്യപാനിയായ ഷാജി മീന ലോണെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് മക്കൾ പറയുന്നു. മർദ്ദനത്തെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടിയ മീനയെ മുറ്റത്തുവച്ചാണ് വെട്ടികൊലപ്പെടുത്തിയത്. ഷാജി മദ്യപിച്ചിട്ടുവന്നു സ്ഥിരമായി മീനയെ മർദിക്കാറുണ്ടെന്നും മക്കൾ പറയുന്നു. പഞ്ചായത്തിൽ നിന്നുള്ള ലോണെടുത്തു വീട് നിർമാണം നടത്തിയെങ്കിലും പണത്തിന്‍റെ സിംഹഭാഗവും ഷാജി ചീട്ടുകളിച്ചും മദ്യപിച്ചു തീർത്തു. അതിനു ശേഷം ശുചിമുറിക്കുവേണ്ടി ലഭിച്ച അറുപതിനായിരം രൂപയും മദ്യപിച്ചു തീർക്കുകയായിരുന്നു. ഒരാഴ്ച മുന്നേ സ്വകാര്യ ബാങ്കിൽ നിന്നും നാൽപ്പതിനായിരം രൂപയും വായ്പ്പയെടുത്തിരുന്നു.അമ്മയുമായി വഴക്കിടുന്നത് തടയാൻ ശ്രമിക്കുന്ന മക്കളെ ഷാജി മർദ്ദിക്കുമായിരുന്നു. അതിനാൽ…

Read More

സംസ്ഥാനത്ത് ശനിയാഴ്ച വരെ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും! സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: ശനിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർവരെ കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഞായർ തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. പ്രവചനാതീത സ്വഭാവമുള്ള വേനൽ മഴ ഉച്ചകഴിഞ്ഞ സമയത്താകും ആരംഭിക്കാൻ സാധ്യത. ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലത്ത് നിൽക്കരുതെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും ടെലിഫോണും മൊബൈൽ ഫോണും ഉപയോഗിക്കരുതെന്നും തുറന്ന സ്ഥലത്ത് കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നലുള്ള സമയത്ത് പെപ്പിലൂടെ മിന്നൽ സഞ്ചരിക്കാവുന്നതിനാൽ ടാപ്പിൽ നിന്നു വെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചു.

Read More

150 കോടിയുടെ ഹാഷിഷുമായി പാക് പൗരന്മാർ പിടിയിൽ ! ഇവരുടെ പദ്ധതി പൊളിച്ചത്‌ ഭീകരവിരുദ്ധ സേന

അഹമ്മദാബാദ്: ഗുജറാത്തിൽ 150 കോടി രൂപ വിലവരുന്ന ഹാഷിഷുമായി എട്ട് പാക്കിസ്ഥാൻ പൗരന്മാർ പിടിയിൽ. 30 കിലോയോളം ഹാഷിഷുമായി ഇവരെ ഗുജറാത്ത് തീരത്തുനിന്നുമാണ് ഭീകരവിരുദ്ധ സേന പിടികൂടിയത്. ഹാഷിഷ് ഗുജറാത്തിലെത്തിച്ച് റോഡ് മാർഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനിയിരുന്നു ഇവരുടെ പദ്ധതി. പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നൂഹ് എന്ന ബോട്ടാണ് ഗുജറാത്തിലെ കുച്ചിലുള്ള ജഖാവു തീരത്തെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡിന്‍റെ കൂടി സഹായത്തോടെ ഇവരെ ഭീകരവിരദ്ധ സേന പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും വികരവിരുദ്ധ സേന അറിയിച്ചു.

Read More

കെ.സി വേണുഗോപാൽ എംപിയുടെ പേര് നീക്കം ചെയ്തു; യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു; 24 മണിക്കൂറിനുള്ളിൽ പേര് പുന:സ്ഥാപിക്കും

മണ്ണഞ്ചേരി: കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കെ.സി വേണുഗോപാൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അൻപത് ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ഒപി വിഭാഗം കെട്ടിടത്തിൽ നിന്ന് അദ്ദേഹത്തിന്‍റെ പേര് നീക്കം ചെയ്തതിനെതിരെ മെഡിക്കൽ ഓഫീസറുടെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് കലവൂർ മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരുമായി യൂത്ത് കോൺഗ്രസ് ഭാരവാഹികളായ കണ്ണൻ.വി.മറ്റത്തിൽ, അജിത്ത് കുമാർ,വിനോദ്, ജസ്റ്റിൻ കുന്നേൽ എന്നിവർ നടത്തിയ ചർച്ചയിൽ 24 മണിക്കൂറിനുള്ളിൽ പേര് പുന:സ്ഥാപിക്കും എന്ന മെഡിക്കൽ ഓഫീസറുടെ ഉറപ്പിൽ തുടർസമര പരിപാടികൾ മാറ്റിവെച്ചു. പ്രതിഷേധ പരിപാടിക്ക് സജീവ്, എസ്.ആർ നാസ്, സി.കെ ബാബു, പ്രതീഷ്, അജ്മൽ എന്നിവർ നേതൃത്വം നൽകി.

Read More

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനു പിന്നാലെ ഹൃദയാഘാതം ! തമിഴ് നടന്‍ വിവേക് ആശുപത്രിയില്‍;നില ഗുരുതരം

പ്രശസ്ത തമിഴ് നടന്‍ വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സിംസ്(എസ്‌ഐഎംഎസ്) ആശുപത്രിയിലാണ് ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടന്റെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്.

Read More