പെരുമ്പാവൂർ: അടുത്തിടെ ഇറങ്ങിയ മലയാള സിനിമ “ജോജി’യിലെ രംഗങ്ങൾക്കു സമാനമായ രീതിയിൽ പെരുന്പാവൂർ കുറുപ്പംപടിയിൽ എയർഗൺ ഉപയോഗിച്ചു വെടിവയ്പ്. തുരുത്തി പുനത്തിൽ കുടി വീട്ടിൽ പി.എൻ. വിഷ്ണു (സന്ദീപ് 25)വിനാണ് വെടിയേറ്റത്. സംഭവത്തിൽ തുരുത്തിയിൽ തന്നെയുള്ള തുരുത്തിമാലി വീട്ടീൽ കിരൺ ചന്ദ്(23)നെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കത്തത്തുടർന്നാണ് വെടിവയ്പ് നടന്നതെന്നാണ് വിവരം. “ജോജി’ സിനിമയിൽ ഫഹദ് ഫാസിൽ ചെയ്ത ജോജി എന്ന കഥാപാത്രം ബാബുരാജ് ചെയ്ത കഥാപാത്രമായ ജോമോന്റെ കഴുത്തിൽ വെടിവയ്ക്കുന്നതിനു സമാനമായ രീതിയിൽ എയർ ഗൺ പ്രയോഗിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചിനു ശേഷമാണ് സംഭവം. വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. കിട്ടാനുളള പണം കിരണിന്റെ വീടിനു സമീപം തുരുത്തിയിൽവച്ചു തിരികെ ചോദിക്കാൻ ചെന്ന വിഷ്ണുവിനെ ചീത്ത വിളിച്ചു ഭീഷണിപ്പെടുത്തിയ ശേഷം എയർഗൺ ഉപയോഗിച്ചു കഴുത്തിൽ വെടിയുതിർത്തെന്നാണ് പരാതി.…
Read MoreDay: April 20, 2021
രഹസ്യ വിവരം ശരിയായി പക്ഷേ..! നിരോധിത പുകയിലയുമായി പിടിയിലായ യുവാവ് കേസിൽനിന്ന് രക്ഷപ്പെട്ടത് മണിക്കൂറുകൾക്കകം; രക്ഷപെടലിന് പിന്നിലെ കളികളെക്കുറിച്ച് കുമരകത്തുകാർ പറയുന്നത്…
കുമരകം: നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻശേഖരം പിടികൂടിയിട്ടും നിയമത്തിന്റെ പഴുതും രാഷ്ട്രീയ സ്വാധീനത്തിലും പോലീസ് പിടിച്ച് മണിക്കൂറുകൾക്കം പ്രതി രക്ഷപ്പെട്ടതായി ആക്ഷേപം. കുമരകത്തുനിന്ന് മൂവായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഞായറാഴ്ചയാണ് യുവാവിനെ പോലീസ് പിടികൂടിയത്. സാവിത്രി കവല എബ്രച്ചിറ ബിജുമോൻ എബ്രഹാം (31) ആണ് രണ്ടു ചാക്കു നിറയെ നിരോധിത പുകയില ഉല്പന്ന പായ്ക്കറ്റുകളുമായി പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെക്കുംഭാഗത്ത് മേലേക്കരയിൽ നിന്ന് കഴിഞ്ഞ രാത്രി 10ന് പ്രതിയെ പിടികൂടിയത്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകനാണ് പ്രതി. ഈ ബന്ധം ഉപയോഗിച്ചാണ് കേസിൽ നിന്നും പ്രതി രക്ഷപ്പെടാൻ ശ്രമം നടത്തിയതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കുമരകത്തും പരിസര പ്രദേശങ്ങളിലും വൻ തോതിലാണ് നിരോധിത പുകയില ഉല്പന്നങ്ങൾ അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപാരം നടക്കുന്നത്. നിരവധി കേസുകൾ പിടികൂടുന്നുവെങ്കിലും നിരോധിത പുകയില…
Read Moreകൊല്ലത്തും ‘ദൃശ്യം’ മോഡല്‍! രണ്ടുവർഷം മുൻപ് കാണാതായ യുവാവ് കൊല്ലപ്പെട്ടു; അമ്മയും സഹോദരനും കസ്റ്റഡിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊല്ലം: അഞ്ചൽ ഏരൂരിൽ നിന്നും രണ്ടു വർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധു നൽകിയ വിവരതത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു വർഷത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷാജി കൊല്ലപ്പെട്ടതാണെന്നും സംഭവത്തിന് പിന്നിൽ മാതാവും സഹോദരനുമാണെന്നും വിവരം ലഭിച്ച പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. കുടുംബ വഴക്കിനിടെ ഷാജി അബദ്ധത്തിൽ മർദ്ദനമേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. മരിച്ചതിന് പിന്നാലെ ഇരുവരും ചേർന്ന് മൃതദേഹം കുഴിച്ചിടുകയും ചെയ്തു. ഷാജിയെ കാണാനില്ലെന്ന പരാതി ഉയർന്ന് അക്കാലത്ത് പോലീസ് അന്വേഷണം ഉണ്ടായെങ്കിലും നാടുവിട്ടുവെന്ന് ഇരുവരും പോലീസിനെയും പരിസരവാസികളെയും വിശ്വസിപ്പിക്കുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ മൃതദേഹം ഇന്ന് പുറത്തെടുക്കില്ലെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച…
Read Moreരണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും രോഗം! കേരളത്തിലും ഇരട്ട വകഭേദം വൈറസോ? വിശദ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്ന സംശയമാണ് ഉയരുന്നത്. ഇതു കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിര്‍ദ്ദേശം നല്കി. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിക്കുന്നതിനു പിന്നില്‍ ഇരട്ട ജനിതക വകഭേദം വന്ന വൈറസുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളിലാണ് ഇത്തരം വൈറസുകള്‍ സജീവമായിരിക്കുന്നത്. ഡല്‍ഹിയില്‍ യു.കെ വകഭേദം വൈറസ് ആണ് ഏറ്റവും സങ്കീര്‍ണമായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇരട്ട വകഭേദം വന്ന വൈറസ് ഏറ്റവും പ്രശ്നമുണ്ടാക്കുന്നത്. ഇ484ക്യു, എൽ452ആർ എന്നീ വൈറസുകളുടെ സങ്കലനമാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്.…
Read Moreകഴിഞ്ഞ 35 വര്‍ഷമായി മദ്യപിക്കുന്നു ! ദാ കണ്ടില്ലേ പയറു പോലെ നില്‍ക്കുന്നത് ; മദ്യമാണ് കൊറോണയ്ക്കുള്ള യഥാര്‍ഥ മരുന്നെന്ന് മദ്യം വാങ്ങാനെത്തിയ സ്ത്രീ; വീഡിയോ വൈറലാകുന്നു…
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവിടെ ആറു ദിവസത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകളില്‍ ചിലര്‍ ഓടിയത് മദ്യഷോപ്പുകളിലേക്കായിരുന്നു. മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുക എന്നതായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശ്യം. ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നീണ്ട ക്യൂവായിരുന്നു മദ്യശാലകള്‍ക്കു മുമ്പില്‍ കണ്ടത്. ഡല്‍ഹിയിലെ ഒരു മദ്യഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ മധ്യവയസ്കയായ സ്ത്രീയായിരുന്നു ഇന്നലെ സോഷ്യല്‍മീഡിയയില്‍ താരമായത്. എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍ മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെ കുറിച്ച് സ്ത്രീ നല്കിയ മറുപടി ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ശിവപുരി ഗീത കോളനിയിലെ മദ്യശാലയിലാണ് സ്ത്രീ മദ്യം വാങ്ങാനെത്തിയത്. മദ്യം വാങ്ങിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇവര്‍ നല്കിയ മറുപടിയാണ് നെറ്റിസണ്‍സിനെ ചിരിപ്പിച്ചത്. ഒരു വാക്സിനും മദ്യമെന്ന മരുന്നിന് തുല്യമാകില്ലെന്നായിരുന്നു…
Read Moreമത്സ്യബന്ധന ബോട്ടില്‍ 3,000 കോടിയുടെ മയക്കുമരുന്ന്! ശ്രീലങ്കന്‍ സ്വദേശികളെ ചോദ്യം ചെയ്യുന്നു
കൊച്ചി: ഇന്ത്യന്‍ നാവിക സേന മത്സ്യബന്ധന ബോട്ടില്‍നിന്ന് 3000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ശ്രീലങ്കന്‍ സ്വദേശികളെ വിശദമായി ചോദ്യം ചെയ്യുന്നു. നേവിയും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് പിടിയിലായ അഞ്ച് ശ്രീലങ്കന്‍ സ്വദേശികളെ ചോദ്യം ചെയ്യുന്നത്. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സുവര്‍ണ എന്ന കപ്പലാണ് നിരീക്ഷണത്തിനിടെയാണ് സംശയകരമായ രീതിയില്‍ ശ്രീലങ്കന്‍ ബോട്ട് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെട്ടെന്ന് കാണാത്തവിധം ഒളിപ്പിച്ച നിലയില്‍ 300 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ബോട്ടും അഞ്ച് ശ്രീലങ്കന്‍ സ്വദേശികളെയും കൊച്ചി തുറമുഖത്ത് എത്തിച്ചു. തുടര്‍ന്നു നേവി ഇവരെയും മയക്കുമരുന്നും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോക്കു കൈമാറുകയായിരുന്നു.
Read Moreമല്ലപ്പള്ളിയിൽ ഫ്രീയായി ‘അഡ്വഞ്ചർ ടൂറിസം!!’ നടപ്പാലം കയറണമെങ്കില്‍ കാടു കയറണം, പാലത്തില്‍ കയറിയാലോ ത്രില്ലാണു യാത്ര!
മല്ലപ്പള്ളി: വലിയപാലത്തിനോടു ചേര്‍ന്ന് മണിമലയാറിന് കുറുകെയുള്ള മല്ലപ്പള്ളി നടപ്പാലം കാല്‍നടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. നടപ്പാലത്തിലേക്ക് കയറുന്ന ഭാഗം കാടുമൂടിയ നിലയിലാണ്. വള്ളിപ്പടര്‍പ്പുകള്‍ മൂടി കിടക്കുന്ന വഴിയിലൂടെ സഞ്ചരിച്ചുവേണം പാലത്തില്‍ കയറാന്‍. പാലത്തിലെത്തിയാലോ യാത്ര ഒട്ടും സുരക്ഷിതമല്ല. ഇതില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് തകിട് മിക്കതും വെല്‍ഡിംഗ് വിട്ട് പൊങ്ങിനില്ക്കുന്ന സ്ഥിതിയാണ്. ഈ തകിടില്‍ കാല് തട്ടി അപകടവുമുണ്ടാകാറുണ്ട്. യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ തകിടുകള്‍ പലതും തുരുമ്പെടുത്ത് നശിക്കുകയാണ്. ഐഎച്ച്ആര്‍ഡി നിര്‍മല്‍ ജ്യോതി, സിഎംഎസ് സ്കൂളുകളിലെ വിദ്യാര്‍ഥികളും ജീവനക്കാരും വില്ലേജ് ഓഫീസില്‍ എത്തുന്നവരും ഉള്‍പ്പെടെ നിരവധി യാത്രികരാണ് സ്ഥിരമായി നടപ്പാലം ഉപയോഗിക്കുന്നത്. ടൗണില്‍ നിന്നുള്ള യാത്രയില്‍ പാലത്തിന്റെ അവസാന ഭാഗത്താണ് കാട് കയറികിടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് തന്നെയാണ് നടപ്പാലത്തിന്റെയും സംരക്ഷകര്‍. ഇരുമ്പുതകിടിനു പകരം തുരുമ്പെടുക്കാത്ത പാളി ഉപയോഗിച്ച് നടപ്പാലം ബലപ്പെടുത്തണമെന്ന ആവശ്യം താലൂക്ക് വികസന സമിതി ഉള്‍പ്പെടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും…
Read Moreകണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണത്തിന് പുല്ലുവില ! സ്വന്തം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണാണെന്ന് അറിയാതെയും ചിലർ; പരിശോധന നടത്താന്‍ പോലീസില്ല
സ്വന്തം ലേഖകന്‍ കോഴിക്കോട് : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില. രണ്ടാം തരംഗത്തിന് പിന്നാലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇവിടെ കൂട്ടം കൂടുന്നതിനും പുറത്തിറങ്ങുന്നതിനും പുറമേ നിന്നുള്ളവര്‍ എത്തുന്നതിനും യാതൊരു വിലക്കുകളുമില്ല. പലരും സ്വന്തം വാര്‍ഡ് കണ്ടെയ്ന്മെന്റ്് സോണാണെന്ന് അറിയുന്നുപോലുമില്ല. നേരത്തെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലേക്കുള്ള വഴികളെല്ലാം അടച്ചിടാറുണ്ടായിരുന്നു. കൂടാതെ ഈ മേഖലകളില്‍ പോലീസ് പിക്കറ്റ് പോസ്റ്റും സ്ഥാപിച്ചിരുന്നു. ഇടക്കിടെ ആരോഗ്യപ്രവര്‍ത്തകരും പോലീസും കണ്ടെയ്ന്മെന്റ് സോണുകളില്‍ പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ അതിതീവ്ര വ്യാപനമുള്ള രണ്ടാംഘട്ടത്തില്‍ ഇത്തരത്തില്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. കണ്ടെയ്ന്മെന്റ്് സോണുകളില്‍ നിന്നുള്ള വഴികള്‍ ഒരിടത്തും അടച്ചിട്ടില്ല. പോലീസ് പരിശോധന ഇല്ലാത്തതിനാല്‍ ഈ മേഖലകളിലുള്ളവര്‍ പുറത്ത് യഥേഷ്ടം ഇടപെടുന്നുണ്ട്. കൂടാതെ പുറത്തു നിന്നുള്ളവര്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിനും യാതൊരു വിലക്കുമില്ല. സെക്ടറൽ…
Read More‘കടം വാങ്ങിയ പണവുമായി സുഹൃത്തിന്റെ ഭാര്യയുടെ സ്കൂട്ടറിൽ അരുൺ എവിടെപ്പോയി?’ സിവില്‍ പോലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി
പത്തനംതിട്ട: സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ദേവിനെ ഞായറാഴ്ച രാത്രി മുതല്‍ കാണാനില്ലെന്ന് പരാതി. ഡിവൈഎസപിയുടെ നിര്‍ദേശ പ്രകാരം കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം സുഹൃത്തില്‍ നിന്ന് പണം കടം വാങ്ങി മറ്റൊരു സുഹൃത്തിന്റെ ഭാര്യയുടെ സ്കൂട്ടറുമെടുത്താണ് അരുണ്‍ ദേവ് പോയത്. സ്കൂട്ടര്‍ കാണാനില്ലെന്ന് പറഞ്ഞ് ഉടമയും പരാതി നല്കി.അരുണിന്റെ മൊബൈല്‍ ഫോണ്‍ ഓഫാണ്. പ്രമാടത്ത് വാടകയ്ക്ക് താമസിക്കുകയാണ്. അവിവാഹിതനാണ്. സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. പിതാവ് മരിച്ച ഒഴിവില്‍ ആശ്രിത നിയമനം ലഭിച്ചാണ് പോലീസില്‍ ചേര്‍ന്നത്.
Read Moreമരണസംഖ്യ കൂടുന്നു! രാജ്യത്ത് ഇന്ന് 2.59 ലക്ഷം കോവിഡ്; രാത്രി 9നു ശേഷം പുറത്തിറങ്ങരുതെന്ന് ഡിജിപി
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ന് 2.59 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ 1,761 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,80,530 ആയി ഉയർന്നു. രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ ഒന്നരക്കോടി (1,53,21,089) കവിഞ്ഞു. കഴിഞ്ഞ 16 ദിവസംകൊണ്ട് 27.50 ലക്ഷം രോഗികളുണ്ടായി. ദിവസേനയുള്ള പുതിയ കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ സ്ഥിതിയായി. തലസ്ഥാനമായ ഡൽഹിയിൽ പരിശോധിക്കുന്നവരിൽ മൂന്നിലൊരാൾക്കു വീതം കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ വാരാന്ത്യ ക ർഫ്യൂവിനു പിന്നാലെ അടുത്ത തിങ്കളാഴ്ച വരെ സമ്പൂർണ ലോക്ക്ഡൗണും ഇന്നലെ രാത്രി പ്രാബല്യത്തിലായി. മഹാരാഷ്ട്രയിൽ മേയ് ഒന്നു വരെ കർഫ്യൂ അടക്കം കർശന നിയന്ത്രണം തുടരും. മുംബൈ, ഡൽഹി, അഹമ്മദാബാദ് അടക്കമുള്ള…
Read More