തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് രണ്ടു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ രണ്ടു ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്തിന്റെ പലയിടത്തും വേനൽമഴ ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം പലയിടത്തും ഇടിമിന്നലോടു കൂടിയ മഴ പെയ്തിരുന്നു. ചിലയിടത്ത് ശക്തമായ കാറ്റും വീശി.
Read MoreDay: April 20, 2021
ആ കാലത്ത് ഏറെ സമ്മർദങ്ങൾ നേരിടേണ്ടിവന്നു..! ശ്വേത മോഹന്‍ പറയുന്നു
ഭാവഗായിക സുജാതയുടെ മകൾ എന്ന ലേബലിൽ മലയാളസിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ പിന്നണിഗാനരംഗത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ച യുവഗായികയാണ് ശ്വേത മോഹൻ. ഇപ്പോഴിതാ, സുജാതയുടെ മകൾ എന്ന പേരിൽ തനിക്ക് ആദ്യകാലത്ത് ഏറെ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തുകയാണ് ശ്വേത. സുജാതയുടെ മകള്‍ എന്ന പരിഗണനയില്‍ പല പ്രഗത്ഭ സംഗീത സംവിധായകരുടെ അടുത്തേക്ക് എത്താന്‍ എളുപ്പമായിരുന്നുവെന്നും എന്നാല്‍ ആദ്യഗാനം മാത്രമേ തനിക്ക് കിട്ടാറുള്ളുവെന്നും ശ്വേത കൂട്ടിച്ചേർത്തു. സുജാതയുടെ മകള്‍ നന്നായി പാടണമല്ലോ എന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്കു മങ്ങലേല്ക്കാതിരിക്കാന് വേണ്ടി ആദ്യ കാലത്തൊക്കെ സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. “അന്നൊക്കെ റെക്കോര്‍ഡിംഗിനു വിളിക്കുമ്പോള്‍ പാടുന്ന സമയത്ത് സംഗീത സംവിധായകര്‍ ഭാവങ്ങള്‍ എന്നില്‍ നിന്നു പ്രതീക്ഷിച്ചിരുന്നു. കാരണം, അമ്മ ഭാവഗായിക ആണല്ലോ? അതുകൊണ്ടു തന്നെ അമ്മയെപ്പോലെ ഭാവങ്ങള്‍ വരണം എന്ന് അവര്‍ പറയാറുണ്ടായിരുന്നു…’- ശ്വേത…
Read More‘എ’ പടത്തിലെ നായകനായി അഭിനയിച്ചതോടെ ദീര്‍ഘനാളത്തെ പ്രണയം തകര്‍ന്നു തരിപ്പണമായി ! നാട്ടുകാരുടെ വക കല്ലേറും; തുറന്നു പറച്ചിലുമായി ഫിറോസ് ഖാന്
മലയാളികള്‍ക്ക് പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ്ബോസ് സീസണ് മൂന്ന് വിജയകരമായി മുന്നേറുകയാണ്. ബിഗ് ബോസിലെ സീസണ് ത്രീ യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി യിലൂടെ കടന്നുവന്ന താരദമ്പതികള്‍ ആയിരുന്നു ഫിറോസും സജ്നയും. ബിഗ് ബോസ് ചരിത്രത്തില്‍തന്നെ ആദ്യമായാണ് ദമ്പതികള്‍ മത്സരാര്‍ത്ഥികള്‍ ആയി ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. രണ്ടാളും കൂടി ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ ആയിരുന്നു പ്രവേശനം. ബിഗ്ബോസിനെ ഉണര്‍ത്തിയത് ഫിറോസിന്റെ വരവാണെന്ന് നിസംശയം പറയാം. ആളും അനക്കവും ഇല്ലാതെ ബിഗ് ബോസ് ഹൗസ് പിന്നീട് ഒച്ചയും ബഹളത്തിന്റെയും വേദിയായി മാറുകയായിരുന്നു. പക്ഷേ കഴിഞ്ഞ ആഴ്ച എലിമിനേഷന് ലൂടെ രണ്ടുപേരും പുറത്തുപോയി. ബിഗ് ബോസിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയെങ്കിലും ഫിറോസ് ഇതിനുമുമ്പും സിനിമാ മേഖലയിലും സംവിധാന മേഖലയിലും തിളങ്ങിയിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായും, നടനായും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ…
Read Moreകോവിഡിന്റെ രണ്ടാംവരവിനു കടിഞ്ഞാണിടാം; മറക്കരുത് ഇക്കാര്യങ്ങൾ…
കോവിഡ് കാലത്തു പുറത്തിറങ്ങാൻ പാടില്ലെങ്കിലും അത്യാവശ്യത്തിനു നിത്യോപയോഗ സാധനങ്ങൾ വാങ്ങാനിറങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം * സാനിറ്റൈസർ അല്ലെങ്കിൽ കാർഡ് വൈപ്പ് (ചില കടകളിൽ ലഭ്യമാണ്) ഉപയോഗിക്കുക * കഴിയുന്നതും മുൻകൂട്ടി തയാറാക്കിയ പട്ടിക അനുസരിച്ച് ഒറ്റയ്ക്കു പോയി സാധനങ്ങൾ വാങ്ങുക. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കിയാൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാം. കടയിലുള്ളവർക്കു പെട്ടെന്നു സാധനങ്ങൾ എടുത്തുനല്കാനുമാവും. * സാമൂഹികമായ അകലം പാലിക്കുക. * കടയിൽവച്ച് വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളിൽ മാത്രം സ്പർശിക്കുക. ഏതു സാധനവും എടുത്തു പരിശോധിച്ച് തിരികെ വയ്ക്കുന്ന ഷോപ്പിംഗ് ശീലം തൽക്കാലത്തേക്ക് ഉപേക്ഷിക്കുക. * മാസ്ക് ഉറപ്പായും ഉപയോഗിക്കണം. കൈയുറയുണ്ടെങ്കിൽ വളരെ നല്ലത്. മാർക്കറ്റിൽ നിന്നു വീട്ടിൽ തിരിച്ചെത്തുന്പോൾ 1. രണ്ടോ മൂന്നോ ദിവസത്തിനകം തീരുന്ന സാധനങ്ങൾനേരത്തേ വാങ്ങി ആൾ സ്പർശമില്ലാതെ മാറ്റിവയ്ക്കുന്നതു നല്ലതാണ്. 2. നവുപറ്റിയാൽ ചീത്തയാകാത്ത ഭക്ഷണപദാർഥങ്ങൾ കഴുകിയതിനുശേഷം മാത്രം…
Read Moreപാൽ കറക്കും, ട്രാക്ടർ ഓടിക്കും, വീഴണമെങ്കിൽ അതുംചെയ്യും! രശ്മികയെ വാനോളം പുകഴ്ത്തി കാർത്തി
തമിഴ് യുവതാരം കാർത്തി നായകനായി പുറത്തിറങ്ങിയ സുൽത്താൻ മികച്ച അഭിപ്രായമാണ് നേടിയത്. ചിത്രത്തിലെ നായികയായി എത്തിയത് തെലുങ്ക് നടി രശ്മിക മന്ദാനയാണ്. ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് സുല്‍ത്താനില്‍ രശ്മിക വേഷമിടുന്നത്. ഇതിനിടെ, രശ്മികയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കാർത്തി. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നുവെന്ന് താരം പറഞ്ഞു. പാല് കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യുമെന്നും കാർത്തി പറയുന്നു. കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ സിന്‍സിയറാണ് രശ്മിക. കട്ട് പറഞ്ഞാല്‍ രശ്മിക കാമറയുടെ അടുത്തേക്ക് പോവുകയും ചെയ്യും -കാര്‍ത്തി കൂട്ടിച്ചേർക്കുന്നു
Read Moreഅത്തരമൊരു പ്രണയകഥയ്ക്കായി ഞാൻ കാത്തിരിക്കുന്നു..! മഞ്ജു വാര്യർ
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹമോചനത്തിനു ശേഷം രണ്ടാംവരവിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് നടി. കരുത്തേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജു ഇപ്പോൾ പ്രണയകഥയ്ക്കായുള്ള കാത്തിരിപ്പിലാണ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് കാലമായിട്ട് റൊമാന്‍സ് താന്‍ ചെയ്യുന്നില്ലെന്നും അതുകൊണ്ടുതന്നെ നല്ല ലവ് സ്റ്റോറികള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അടുത്ത സിനിമയ്ക്കായി സ്വീകരിച്ചേക്കുമെന്നും മഞ്ജു പറഞ്ഞു. റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകള്‍ ഇതിനകം കേട്ടുകഴിഞ്ഞു. ഏറ്റവും രസകരമായൊരു പ്രണയകഥയ്ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
Read Moreഎരിപുരത്ത് നിയന്ത്രണംവിട്ട ലോറി കെട്ടിടം തകർത്തു! ലോറിക്കുള്ളിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സും പോലീസും ചേർന്ന് പുറത്തെടുത്തു
പഴയങ്ങാടി(കണ്ണൂർ): എരിപുരത്ത് ലോറി നിയന്ത്രണംവിട്ട് റോഡരികിലെ കെട്ടിടം ഇടിച്ചു തകർത്തു.ലോറി ഡ്രൈവർ മരിച്ചു. കെഎസ്ടിപി റോഡ് എരിപുരം റോഡ് നാൽക്കവല സർക്കിളിന് സമീപം ഇന്നു പുലർച്ചെ രണ്ടോടെയാണ് അപകടം. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (26) ആണ് മരിച്ചത്. മംഗളൂരുവിൽ നിന്ന് തൃച്ചിയിലേക്ക് കരിയുമായി പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടിയുടെ ആഘാതത്തിൽ കെട്ടിടം പൂർണമായും തകർന്നു.എരിപുരം സ്വദേശി ഹസൻ കുഞ്ഞാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. സമീപത്തുള്ള കെ.ഭാർഗവന്റെ ഉടമസ്ഥതയിലുള്ള ബിന്ദു ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ പഴയങ്ങാടി സിഐ ഇ.ജയചന്ദ്രൻ, എസ്ഐമാരായ കെ.ജെ. മാത്യു, എസ്.ഷാജി, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ,വാർഡ് അംഗം ജസീർ അഹമ്മദ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ റോഡിൽ നിന്നും നീക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കണ്ണൂരിൽ നിന്നും ഫയർഫോഴ്സും സംഭവസ്ഥലത്ത്…
Read Moreപോലീസിനെ സഹായിക്കാന്‍ ഇനി ഭാര്യ രമ്യക്കു മാത്രമേ സാധിക്കൂ..! വൈഗയുടെ രക്തത്തില്‍ ആല്‍ക്കഹോൾ എങ്ങനെയെത്തി ? മദ്യം നല്‍കിയിട്ടില്ലെന്ന് സനു
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം വന്നതിന്റെ കാരണം തേടി പോലീസ്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു മോഹൻ ആവര്‍ത്തിച്ചു പറയുന്നത്. ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളൊന്നും ലഭിച്ചിരുന്നില്ല. പരസ്പരവിരുദ്ധമായി മൊഴി നല്കുന്നതിനാല് മദ്യം നല്‍കിയിട്ടില്ലെന്ന സനുവിന്റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കുട്ടിയെ മദ്യം നല്കി ബോധരഹിതയാക്കാനുള്ള സാധ്യതയാണ് അന്വേഷണ സംഘം മുന്നില്‍ കാണുന്നത്. കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ രാസപരിശോധനയിലാണ് വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നൂറ് മില്ലിഗ്രാം രക്തത്തില്‍ 80ശതനമാനമായിരുന്നു ആല്‍ക്കഹോള്‍ അനുപാതം. ഏതു രൂപത്തില്‍ എപ്പോള്‍ നല്കി എന്നീ കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് ഏതെങ്കിലും പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയോ എന്ന കാര്യവും അബോധാവസ്ഥയിലായത് മദ്യം നല്‍കിയതുകൊണ്ടാണോയെന്നും പോലീസ് സംശയിക്കുന്നു. ചോദ്യം ചെയ്യലില്‍ മദ്യം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ സനു…
Read Moreആർഭാട ജീവിതത്തിന് ബൈക്കിലെത്തി മാല മോഷണം; സ്വർണം വിറ്റുകിട്ടുന്ന പണംകൊണ്ട് മുന്തിയ ഹോട്ടലുകളിൽ നിന്ന് മദ്യപാനവും മൃഷ്ടാന ഭോജനവും; ചങ്ങനാശേരിയിലെ പയ്യൻമാർ ചില്ലറക്കാരല്ല…
ചങ്ങനാശേരി: മോഷ്ടിച്ച ബൈക്കിൽ കറക്കം. മുന്തിയ ഹോട്ടലുകളിൽ മദ്യപാനവും മൃഷ്ടാന ഭോജനവും. മിച്ചമുള്ള കളക്ഷൻ വീതംവയ്ക്കും. തൃക്കൊടിത്താനം പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ മാല മോഷണക്കേസുകളിലെ പ്രതികളുടെ ജീവിതചര്യ ഇങ്ങനെയാണ്. ആർഭാട ജീവിതവും ധൂർത്തിനു വേണ്ടിയാണ് ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിക്കുന്നതെന്ന് മോഷ്ടാക്കൾ പറഞ്ഞു. നാലുകോടി സ്വദേശികളായ പ്രണവ്, അലൻ റേയി, ജസ്റ്റിൻ ബിജു എന്നിവരാണ് ഇതിനോടകം പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മോഷണ രീതിയുടേയും ആർഭാട ജീവിതത്തിവന്റെയും ചുരുളഴിയുന്നത്.തൃക്കൊടിത്താനം എസ്എച്ച്ഒ എ.അജീബിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ ആസൂത്രിത അന്വേഷണങ്ങളിലാണ് പ്രതികളായ നാലു യുവാക്കളെ പിടികൂടാനായത്. പ്രതികളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പിടിച്ചുപറിച്ചു കിട്ടുന്ന സ്വർണം വിറ്റുകിട്ടുന്ന പണംകൊണ്ട് മുന്തിയ ഹോട്ടലുകളിലേക്കാണ് സംഘം പോകുന്നത്. മദ്യപാനം നടത്തുന്നതിനൊപ്പം മൃഷ്ടാന ഭോജനവും ഇവരുടെ പതിവുക്രമമായിരുന്നു. മോഷ്ടിച്ച ബൈക്കുകളിലും വാടകയ്ക്കെടുത്ത ബൈക്കുകളിലും…
Read Moreആരോട് പറയാൻ,ആര് കേൾക്കാൻ ; നിയന്ത്രണങ്ങളൊന്നും പാലിക്കാതെ മെഡിക്കൽ കോളജിലെ ഒപി കൗണ്ടറിലെത്തുന്നവർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് എടുക്കാൻ എത്തുന്നവർ കോവിഡ് നിയന്ത്രണം പാലിക്കുന്നില്ല. ഇവിടെത്തുന്നവരോട് ക്യുവിൽ നിൽക്കുവാൻ സുരക്ഷാ ജീവനക്കാർ പറയുകയും മൈക്കിലൂടെ അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്തിട്ടും അനുസരിക്കുവാൻ തയാറാകാതെ വരുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആശുപത്രി അധികൃതർ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലയിലാണ് ഇവിടെത്തുന്നവർ. വാക്സിൻ എടുത്ത 12 സീനിയർ ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സുരക്ഷാ സംവിധാനം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ സൈകാട്രി, അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ന്യൂറോ സർജറി എന്നീ വിഭാഗങ്ങളുടെ വാർഡുകളിൽ കഴിഞ്ഞിരുന്ന നിരവധി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേയാണ് ഇന്നലെ 12 ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് വാർഡുകളിലെ രോഗി സന്ദർശനം നിരോധിച്ചിരിക്കുകയാണ്.ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് നെ ഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ…
Read More