വംശീയവെറിയുടെ ഉത്തമഉദാഹരണമായി മാറിയ ഒരു യഹൂദ വിരുദ്ധ പ്രതിഷേധത്തിനെതിരേ ബ്രിട്ടനില്‍ വന്‍ ജനരോഷം. തുറന്ന കാറില്‍ പലസ്തീന് കൊടി കെട്ടി യഹൂദരുടെ അമ്മമാരെയും പെങ്ങന്മാരെയും ബലാല്‍സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പലസ്തീന് അനുകൂലികള്‍ നടത്തിയ പ്രകടനമാണ് ഇപ്പോള്‍ വ്യാപക പ്രതിഷേധത്തിനു വഴിവെച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറരമണിയോടെയാണ് സംഭവം. കാറുകള്‍ തടഞ്ഞുനിര്‍ത്തി നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മെട്രോപോളിറ്റന്‍ പൊലീസ് അറിയിച്ചു. ഫിന്‍ക്ലി റോഡിലൂടെയായിരുന്നു തുറന്ന കാറുകളില്‍ ഇവര്‍ യഹൂദവംശക്കാര്‍ക്കെതിരെ അശ്ലീലം കലര്‍ന്ന മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനം നടത്തിയത്. പലസ്തീന് പിന്തുണ നല്‍കണമെന്നും യഹൂദസ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നുമായിരുന്നു ഇവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍. കാഴ്ച്ചക്കാരില്‍ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ഇത്. വംശീയ വിദ്വേഷം പരത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ മുദ്രാവാക്യം മുഴക്കിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ അവര്‍ വെസ്റ്റ് ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. വംശീയ…
Read MoreDay: May 17, 2021
നിയന്ത്രണംവിട്ട വാൻ അച്ചൻകോവിൽ ആറ്റിലേക്കു തലകീഴായി കുത്തി നിന്നു; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ യുവാവിന് ജീവൻ തിരിച്ചു കിട്ടി
പരുമല: പൈനുംമൂട്–കൊല്ലകടവ് റോഡിൽ മാങ്കോയിക്കൽ കടവിൽ ഇന്നലെ വൈകിട്ട് നാലരയോടെ നിയന്ത്രണം വിട്ട വാൻ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞു. വാൻ ഓടിച്ചിരുന്ന കുന്നം തൊടുകയിൽ ശശിയുടെ മകൻ അനന്തു (24) ആണ് പരി ക്കുകളോടെ രക്ഷപ്പെട്ടത്. ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ വെള്ളക്കെട്ടിനു സമീപത്തു വച്ചു നിയന്ത്രണം വിട്ട വാൻ അച്ചൻകോവിലാറിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുയർന്നു സമീപത്തെ മരത്തിലും ഇടിച്ചു തലകീഴായി ആറ്റിലേക്കുമറിഞ്ഞു. ഓടിയെത്തിയ സമീപവാസികൾ വാനിനുള്ളിൽ നിന്നു അനന്തുവിനെ രക്ഷിച്ചു.കേറ്ററിംഗ് ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങി മാവേലിക്കരയിൽ നിന്നും മടങ്ങവേ ആയിരുന്നു അപകടം. കേറ്ററിങ് സ്ഥാപന ഉടമ ചെറിയനാട് മാമ്പ്ര സ്വദേശി ജെറിന്റെ ഉടമസ്ഥതയിലുള്ളതാണു വാൻ.
Read Moreപ്രകൃതിക്ഷോഭം: ആലപ്പുഴ ജില്ലയിൽ 22 വീടുകൾ പൂർണമായി തകർന്നു, 586 വീടുകൾക്ക് ഭാഗികനാശം; അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുന്നു
ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലുമായി ജില്ലയിൽ വ്യാപക നാശനഷ്ടം. 22 വീട് പൂർണമായി നശിച്ചു. 586 വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കുട്ടനാട്ടിൽ അഞ്ച് വീടുകൾ പൂർണമായും നശിച്ചു. 55 വീടുകൾ ഭാഗികമായി നശിച്ചു. കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ കൈനകരി സുന്ദരി പാടശേഖരത്തിൽ മട വീണു. കാവാലം വില്ലേജിലെ ഒരു വീട് പൂർണമായും തകർന്നു. ഇവിടെ രണ്ട് വീടുകൾക്ക് ഭാഗിക നാശനഷ്ടം ഉണ്ടായി. കൈനകരി നോർത്ത് വില്ലേജിൽ ഒരു വീട് ഭാഗീകമായി തകർന്നു. കുന്നുമ്മ വില്ലേജിൽ രണ്ടു വീടുകൾക്കും വെളിയനാട് വില്ലേജിൽ രണ്ട് വീടുകൾക്കും ഭാഗിക നാശനഷ്ടം ഉണ്ടായി. പുളിങ്കുന്ന് വില്ലേജിൽ മഴക്കെടുതിയെ തുടർന്ന് അഞ്ചു വീടുകൾക്കാണ് ഭാഗിക നാശനഷ്ടം സംഭവിച്ചത്.കാർത്തികപ്പള്ളിയിൽ 92 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. അമ്പലപ്പുഴ താലൂക്കിൽ 12 വീടുകൾ പൂർണമായും…
Read Moreതലയ്ക്കു മീതെ റോക്കറ്റും മിസൈലും; ഭീതിയോടെ ഇസ്രയേലിലെ മലയാളി നഴ്സുമാർ; ആശങ്കയോടെ നാട്ടിൽ കുടുംബാംഗങ്ങൾ
കോതമംഗലം: ഇസ്രയേൽ-പലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഭീതിയിൽ. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ നിന്നു മാത്രം നൂറുകണക്കിനു മലയാളി നഴ്സുമാർ ഇസ്രയേലിൽ ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ കുടുബാംഗങ്ങളും ഭയത്തിലാണ്. ഹമാസ് തീവ്രവാദികൾ തൊടുത്തുവിടുന്ന മിസൈൽ എത്തുന്നതിനു മുമ്പുള്ള സൈറൺ കേൾക്കുമ്പോൾ കണ്ണിൽ ഇരുട്ടു കയറുമെന്ന് ടെൽ അവീവിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തങ്ങൾ താമസിക്കുന്ന വീടിനു മുകളിലൂടെയാണ് നൂറുകണക്കിനു മിസൈലുകൾ കടന്നുപോയി സമീപത്തു വീണതെന്ന് അവർ പറഞ്ഞു. മിസൈൽ വർഷം ഇപ്പോഴും ഇടയ്ക്കിടെ തുടരുന്നുമുണ്ട്. കെയർടേക്കർമാരായും ആശുപത്രി സ്റ്റാഫ് ആയിട്ടുമാണു മലയാളികൾ ഇസ്രയേലിൽ ജോലി ചെയ്തുവരുന്നത്. പല കെട്ടിടങ്ങളിലും സുരക്ഷാ അറകൾ ഉണ്ട്. എന്നാൽ പഴയ കെട്ടിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ലഭ്യമല്ലാത്തത് ഇവരെ ആകുലപ്പെടുത്തുന്നുണ്ടെന്ന് അടിമാലി സ്വദേശിയായ നഴ്സ് പറഞ്ഞു. ഏജൻസികളാൽ കബളിപ്പിക്കപ്പെട്ട് ഇസ്രയേലിൽ…
Read Moreരാവിലെ ഏഴുവരെ കിടന്ന് ഉറങ്ങിയപ്പോയതാണ് ആരും തെറ്റിദ്ധരിക്കരുത് ! മരണവാര്‍ത്തയോട് പരേഷ് റാവലിന്റെ പ്രതികരണം ഇങ്ങനെ…
കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ നിരവധി ജീവനുകളാണ് ദിവസേന നഷ്ടപ്പെടുന്നത്. നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം മരണത്തിനു കീഴടങ്ങി. ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വ്യാജ മരണവാര്‍ത്തകളും നിറയുന്നുണ്ട്. ഇപ്പോള്‍ തന്റെ മരണവാര്‍ത്തയോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടന് പരേഷ് റാവല്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പരേഷ് റാവല്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മരിച്ചു എന്നായിരുന്നു വാര്‍ത്ത. ഇത് പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരണം കുറിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കണം, രാവിലെ ഏഴു മണിവരെ ഞാന്‍ ഉറങ്ങിപ്പോയതാണ് എന്നായിരുന്നു പരേഷിന്റെ കുറിപ്പ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പരേഷ് റാവലിന് കോവിഡ് പോസിറ്റീവായത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ട്വീറ്റ്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തുന്നത്. ഈ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. നേരത്തെ സീരിയല്‍ താരം മുകേഷ് ഖന്നയ്ക്കെതിരെയും വ്യാജ മരണവാര്‍ത്ത…
Read Moreഇതര സംസ്ഥാന ലോട്ടറി കേരളത്തിൽ വിൽക്കണ്ട; സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് അനുമതിയില്ലെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗിഗകമായി റദ്ദാക്കി. സർക്കാർ ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതര സംസ്ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സാന്റിയാഗോ മാർട്ടിൻ ഡയറക്ടറായ പാലക്കട്ടെ ഫ്യൂച്ചർ ഗെയ്മിംഗ് സൊല്യൂഷൻ കമ്പനിക്ക് ഇതരസംസ്ഥാന ലോട്ടറി വിൽപനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് റദാക്കിയത്.
Read Moreമുട്ട അടിച്ചുമാറ്റുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി ! പോലീസുകാരന്റെ പണിപോയി…
വഴിയോരക്കടയില്‍ നിന്ന് മുട്ട മോഷ്ടിച്ച പോലീസുകാരന് സസ്പെന്ഷന്. ഇയാള്‍ മുട്ട മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പണിപാളിയത്. പഞ്ചാബ് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രീത്പാല്‍ സിങ്ങിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചണ്ഡീഗഡില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഫത്തേഗഡ്സാഹിബ് പട്ടണത്തിലാണു സംഭവം. വഴിയരികിലെ ആളില്ലാത്ത കടയില്‍നിന്ന് ഇയാള്‍ മുട്ട മോഷ്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണു നടപടി. കടയില്‍നിന്ന് മോഷ്ടിച്ച മുട്ട യൂണിഫോമിന്റെ പോക്കറ്റില്‍ വയ്ക്കുന്നതും കടയുടമ എത്തുമ്പോഴേക്ക് പോലീസുകാരന് സ്ഥലംവിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു വഴിയാത്രക്കാരന് മൊെബെല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയുന്നതും ഇയാളെ സസ്പെന്‍ഡ് ചെയ്തതും.
Read Moreഇനി ശ്വസിക്കാം ഈസിയായി..! കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ118 ടണ്‍ ഓക്സിജനുമായി വല്ലാര്‍പാടം ടെര്‍മിനലിലാണു ട്രെയിന്‍ എത്തിയത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍നിന്നു ഡൽഹിയിലേക്ക് അനുവദിച്ച ഓക്സിജനാണിത്. ഡൽഹിയില്‍ ഓക്സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രസർക്കാർ കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നര്‍ ടാങ്കറുകളിലാണ് ഓക്സിജന്‍ നിറച്ചു കൊണ്ടുവന്നത്. വല്ലാര്‍പാടത്തു ഫയര്‍ഫോഴ്സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ ഓക്സിജന്‍ നിറയ്ക്കുന്ന ജോലികള്‍ നടക്കുകയാണ്. ടാങ്കര്‍ ലോറികളില്‍ നിറച്ച ശേഷം ആവശ്യമുള്ള ജില്ലകളിലേക്കു വിതരണം ചെയ്യും.
Read Moreഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു വീട്ടമ്മ മരിച്ചു;അത്ഭുതകരമായി രക്ഷപ്പെട്ട് അച്ഛനും മകനും
കട്ടപ്പന: മൂന്നാർ-തേക്കടി സംസ്ഥാന പാതയിൽ പുളിയൻമല അപ്പാപ്പൻപടിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു. ഭർത്താവിനും മകനും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. തൊടുപുഴ കീരികോട് പേണ്ടാനത്ത് പി.ഡി.സെബാസ്റ്റ്യന്റെ (റിട്ട.സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്) ഭാര്യയും വിദ്യാഭ്യാസവകുപ്പ് റിട്ട.സീനിയർ സൂപ്രണ്ടുമായ സൂസന്നാമ്മ (മോളി-60) ആണ് മരിച്ചത്. ഭർത്താവ് സെബാസ്റ്റ്യൻ (70), മകൻ അരുണ്‍ (33) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുണിന്റെ ഭാര്യ ഡോ. ബ്ലസിയെ മുണ്ടിയെരുമ പിഎച്ച്സിയിൽ എത്തിച്ചശേഷം തൊടുപുഴയിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണു അപകടമുണ്ടായത്. ഏലത്തോട്ടത്തിൽ നിന്ന വൻ മരം കടപുഴകി കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും കാറിന്റെ പിൻസീറ്റിലിരുന്ന സൂസന്നാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച മുന്‍പായിരുന്നു അരുണിന്റെ വിവാഹം. സംസ്കാരം…
Read Moreചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും ബുധനാഴ്ച വരെ മഴ തുടരും; സംസ്ഥാനത്ത് 141 ദുരിതാശ്വാസ ക്യാമ്പുകൾ; വ്യാപക കൃഷിനാശം
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും അതിന്റെ പ്രഭാവത്താൽ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ബുധനാഴ്ച വരെ തുടരും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുമെന്നും ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്കു പ്രവേശിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ നിഗമനം. ഗുജറാത്ത്, ദിയു തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയ്ക്കുശേഷം വടക്കൻ കേരളത്തിൽ മഴ കുറയുമെങ്കിലും തെക്കൻ കേരളത്തിൽ വ്യാഴാഴ്ച വരെ…
Read More