ഷൊർണൂർ: ജനങ്ങൾ കുടിക്കുന്നത് നഗരസഭാ പ്രദേശത്തുനിന്ന് ഭാരതപുഴയിലേക്ക് ഒഴുകിയെത്തുന്ന മലിനജലം. ഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘിക്കപ്പെട്ടു. മലിനജലം ശുദ്ധീകരിക്കാൻ സീവേജ് പ്ലാന്റ് നിർമിക്കാൻ ഷൊർണൂർ നഗരസഭ തയാറാവാത്തതു കൊണ്ടാണ് പുഴയിൽ നിന്നു പന്പ് ചെയ്യുന്ന മാലിന്യം നിറഞ്ഞ വെള്ളം തന്നെ കുടിക്കേണ്ട ഗതികേട് ജനങ്ങൾക്കുണ്ടാവുന്നത്. കാലവർഷം ആരംഭിക്കാനിരിക്കെ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ മലിനജലം കാരണമാകുമെന്നുറപ്പാണ്. കോവിഡ് പശ്ചാത്തലത്തിൽ ഇതിന്റെ ഗൗരവം വർധിക്കുന്നു. ഭാരത പുഴയിലേക്കു നേരിട്ട് മലിനജലം ഒഴുകുന്നിലെ്ലന്നാണ് നഗരസഭയുടെ വിചിത്രമായ വാദം. എന്നാൽ, മലിന ജലം ഒഴുകിയെത്തുന്നത് നേരിട്ട് കണ്ട നിയമസഭ പരിസ്ഥിതി സമിതിയെ പോലും മുഖവിലയ്ക്കെടുക്കാതെയാണ് നഗരസഭ ഇത്തരം വാദങ്ങളുന്നയിക്കുന്നതെന്നാണ് വിമർശനം. സീവേജ് പ്ലാന്റ് നിർമിക്കാൻ നഗരസഭയ്ക്ക് പുഴയോരത്ത് സ്ഥലം ഇല്ലെന്നാണ് ഷൊർണൂർ നഗരസഭയുടെ മറ്റൊരു വാദം. ഭാരതപ്പുഴയെ മലിനമാക്കുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് സീവേജ് പ്ലാന്റ്…
Read MoreDay: May 18, 2021
കനറാ ബാങ്ക് തട്ടിപ്പിലെ പ്രതി കുറ്റം സമ്മതിച്ചു; വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ മിനിമം ബാലൻസ് മാത്രം; പിന്നെ പണം എങ്ങോട്ട് പോയി?
പത്തനംതിട്ട: കനറാ ബാങ്കിലെ പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി തട്ടിയെടുത്ത കേസിലെ പ്രതി വിജീഷ് വർഗീസ് കുറ്റം സമ്മതിച്ചു. പണം എവിടേക്കു മാറ്റിയെന്നുള്ള കൃത്യമായ വിവരം പ്രതി നൽകിയിട്ടില്ല. വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ മിനിമം ബാലൻസ് മാത്രമാണുണ്ടായിരുന്നത്. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് മുൻപ് തന്നെ പണം പിൻവലിച്ചുവെന്നാണ് കരുതപ്പെടുന്നത്. പോലീസ് കസ്റ്റഡിയിലുള്ള വിജീഷിനെ ഇന്നു രാവിലെ ബാങ്കിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയിൽനിന്നു ലഭിച്ച മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണസംഘം ക്രൈംബ്രാഞ്ചിനും റിപ്പോര്‍ട്ട് നല്‍കും. അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കനറാ ബാങ്ക് കേന്ദ്രസര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. ഇത്രയും ഭീമമായ തുക ഒരു ജീവനക്കാരനു മാത്രമായി തട്ടിയെടുക്കാനാകില്ലെന്നാണ് ബാങ്കിലെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പോലീസ് നിഗമനങ്ങള്‍ കൂടി പരിശോധിച്ചു സിബിഐ അന്വേഷണത്തിനു തീരുമാനമുണ്ടാകുമെന്നാണ് സൂചന.വിജീഷിനെ ബംഗളൂരുവില്‍നിന്നാണ് പോലീസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ…
Read Moreജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; ട്രാവൽ ഏജൻസിക്കെതിരേ യുവതിയുടെ പരാതി; പ്രാഥമിക അന്വേഷണത്തിനൊരുങ്ങി പോലീസ്
കൊച്ചി: നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു ദുബായിലെത്തിച്ചശേഷം ജോലി നല്‍കാതെ പണം അപഹരിച്ചെന്ന കേസില്‍ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി പോലീസ്. എറണാകുളം കലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രാവല്‍ ഏജന്സിക്കെതിരേയാണു ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഈ ഏജന്‍സി മുഖാന്തിരം ദുബായിലെത്തിയ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതി ലഭിച്ചതായി എറണാകുളം നോര്‍ത്ത് പോലീസ് വ്യക്തമാക്കി. പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കും. പരാതി ഉയര്‍ന്ന സ്ഥാപനം നിലവില്‍ ലോക്ടൗണ്മൂലം അടച്ചിട്ടിരിക്കുകയാണ്. നിയമപരമായാണോ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളും പരിശോധിക്കും. പരാതിക്കൊപ്പം ഒരു ഫോണ്‍ നമ്പര്‍ ലഭിച്ചിരുന്നെങ്കിലും ഈ നമ്പര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. പണമിടപാട് കേസായതിനാല്‍ വിശദമായ അന്വേഷണത്തിനുശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു കടക്കൂവെന്നും പോലീസ് വ്യക്തമാക്കി. കോവിഡ് വാക്സിനേഷന് ഡ്യൂട്ടിക്കെന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്താണു നഴ്സുമാരെ റിക്രൂട്ട് ചെയ്തതെന്നാണു വിവരം. നിരവധി യുവതികള്‍ ജോലി ലഭിക്കാതെ ദുബായില്‍ കുടുങ്ങിയതായാണു സൂചന. വേഗത്തില്‍ ജോലിയും…
Read Moreസർക്കാർ കണക്കിൽ സമ്പന്നര്‍; താമസം മറച്ചുകെട്ടിയ ടാർ പായ ഷീറ്റിന് താഴെ !
മുക്കം : സര്‍ക്കാര്‍ കണക്കില്‍ അതിസമ്പന്നരുടെ പട്ടികയിലുള്ള കുടുംബം ദുരിതത്തില്‍.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തറിമറ്റം ഇരുമ്പൻചീടാം കുന്നത്ത് ആനന്ദന്റെ കുടുംബമാണ് പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ഷീറ്റുകളും വലിച്ചുകെട്ടിയ ഷെഡില്‍ ജീവിക്കുന്നത്. ആനന്ദന് വയസ് 65ആയി. ഭാര്യ ലക്ഷ്മിക്ക് 64 ഉം. പോരാത്തതിന് നിത്യരോഗികളും… ആനന്ദിന്റെ ഇടത് കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന്റെ കാഴ്ചയും മങ്ങി വരുന്നു. ലക്ഷ്മിയാണങ്കിൽ വർഷങ്ങളായി ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ചെയ്തു വരികയും ചെയ്യുന്നു. ആകെയുള്ള പ്രതീക്ഷയായിരുന്ന മകനാവട്ടെ കർണാടകയിൽ നിന്ന് പറ്റിയ അപകടത്തിൽ പരിക്ക് പറ്റി വിശ്രമത്തിലും … ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ പാഴൂരിൽ വാടക വീട്ടിൽ താമസിച്ചു വന്നിരുന്ന ഈ കുടുംബം സർക്കാരിന്റെ സഹായത്താൽ ലഭിച്ച അഞ്ച് സെന്റ് സ്ഥലത്താണിപ്പോൾ താമസം. വീട് നിർമ്മാണത്തിനായും സഹായം ലഭിച്ചങ്കിലും തറ നിർമ്മിക്കാനും ചുമർനിർമ്മാണത്തിനുമായി ലഭിച്ച തുക തറയുടെ പ്രവൃത്തിക്ക് പോലും…
Read Moreപതിനൊന്ന് കുട്ടികൾ, പതിനൊന്നു നിറം! ചുരുക്കത്തില്‍ വെറോണിക്കയ്ക്കു വലിയൊരു തലവേദന ഒഴിവായി; പതിനൊന്നു മക്കളുള്ള ഒരു വീട്ടിലെ അവസ്ഥ…
വെറോണിക്ക എന്ന അമ്മയ്ക്കു പതിനൊന്നു മക്കളാണ്. രണ്ടു മക്കളുള്ളപ്പോള്‍ പോലും അവരുടെ കുസൃതികൾ, കളിപ്പാട്ടങ്ങള്‍, ഉടുപ്പുകള്‍ എന്നിവയൊക്കൊകൊണ്ടു മടുത്തു പോകുന്നു എന്നു പറയുന്നവരാണ് പല അമ്മമാരും. അപ്പോള്‍ പിന്നെ പതിനൊന്നു മക്കളുള്ള ഒരു വീട്ടിലെ അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ഓരോരുത്തരുടെയും സാധനങ്ങള്‍ എങ്ങനെ വേര്‍തിരിച്ചു എടുക്കും എങ്ങനെ സൂക്ഷിച്ചുവയ്ക്കും. കളര്‍ കോഡ് ഈ പ്രതിസന്ധിയില്‍നിന്നു രക്ഷ നേടാന്‍ വെറോണിക്കു ഒരു മാര്‍ഗം കണ്ടെത്തി. പതിനൊന്നു കുട്ടികള്‍ക്കും ഓരോ കളര്‍ നല്കി അത് അവരുടെ കോഡാക്കി മാറ്റി. അതോടെ പതിനൊന്നു പേരുടെയും വസ്തുവകകള്‍ കൃത്യമായി കണ്ടെത്താനും അതു സൂക്ഷിച്ചുവയ്ക്കാനും വെറോണിയ്ക്കയ്ക്കും എളുപ്പമായി. അതുമാത്രമല്ല പതിനൊന്നു പേര്‍ക്കും അവരവരുടെ വസ്തുക്കളെ കൃത്യമായി അറിയാം.അതുകൊണ്ട് എന്റെ നിന്റെ എന്നുള്ള അടിപിടിയും ഒഴിവായി. ചുരുക്കത്തില്‍ വെറോണിക്കയ്ക്കു വലിയൊരു തലവേദന ഒഴിവായി. പര്‍പ്പിള്‍, ഓറഞ്ച്, പച്ച വെറോണിക്ക മക്കളായ ഡോനോവനു പര്‍പ്പിള്‍ നിറവും ആദത്തിനു…
Read Moreആഹാരശീലങ്ങളും ആസ്ത്മയും
ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരവുമായി യോജിക്കാത്തതും ആസ്ത്്മയ്ക്ക് കാരണമാകാം. അതിനാൽ ആസ്ത്്മ രോഗികൾ ആഹാരശീലങ്ങളിൽ നല്ല ചിട്ടകൾ പാലിക്കണം. അലർജിയുണ്ടാക്കുന്ന ഭക്ഷണംഒരാൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം മറ്റൊരാളിൽ ഒരുപ്രശ്നവും സൃഷ്ടിക്കുന്നില്ല. അതിനാൽ ചില ഭക്ഷണങ്ങളെ പൊതുവായി ആസ്ത്്മ രോഗികൾ ഒഴിവാക്കണം എന്ന് പറയാനാവില്ല. ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരത്തിൽ പിടിക്കാത്തതും ആസ്ത്്മയിലേക്ക് നയിച്ചേക്കാം. പാൽ, മുട്ട, ഗോതന്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീൻസ് മുതലായ ഭക്ഷണങ്ങളാണ് സാധാരണ അലർജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകൾപഴങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണരീതി കുട്ടികളുടെ ശ്വാസ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മീനിൽ അടങ്ങിയഒമേഗ – 3 ഫാറ്റി ആസിഡാണ് ആസ്ത്്മ സാധ്യത കുറയ്ക്കുന്നത്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും ഓക്സിജനില്ലാത്ത റാഡിക്കിളുകൾ ഉണ്ടാക്കുന്നതു തടയുകയും ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രവർത്തനത്തെ തടഞ്ഞുനിർത്തി രോഗപ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു.…
Read Moreഅധോലോകത്തെ മലയാളിപ്പോര് അങ്ങനെ അവസാനിച്ചു! അധോലോകത്തെ രീതികളും തന്ത്രങ്ങളുമൊന്നും അറിയാത്ത ഓട്ടോ ഡ്രൈവർ കബളിപ്പിക്കപ്പെട്ടു; ഒടുവില്‍…
1985ലെ ഒരു സായാഹ്നത്തിൽ ചെന്പൂരിലെ ഒരു മൈതാനത്തുനടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ കളിക്കാരനായി ഇറങ്ങിയതായിരുന്നു അബ്ദുൾ കുഞ്ഞ്. കളി കാണാനെത്തിയവരുടെ കൂട്ടത്തിൽ ഷോർട്സും ടീഷർട്ടും സ്പോർട്സ് ഷൂസും ധരിച്ചെത്തിയ ഛോട്ടാ രാജനും കൂട്ടാളികളായ സഞ്ജയ് റഗ്ഗാദും സാധു വിജയും ഉണ്ടായിരുന്നു. കാണികളുടെ ആവേശത്തിമിർപ്പിനിടയിൽ അബ്ദുൽ കുഞ്ഞുവിന്റെ ബാറ്റിൽനിന്നും ബൗണ്ടറികളും സിക്സറുകളും പറന്നു. ബൗണ്ടറി ലൈൻ കടന്നെത്തിയ പന്ത് എടുത്തു കൊടുക്കാനായി ഛോട്ടാ രാജനും മറ്റു രണ്ടുപേരും മൈതാനത്തിലേക്കു കയറിച്ചെന്നു. കുഞ്ഞുവിന്റെ അടുത്തെത്തിയ ഉടൻ പോക്കറ്റിൽനിന്നു കൈത്തോക്കെടുത്തു പോയിന്റ് ബ്ലാങ്കിൽ നിറയൊഴിച്ചു. തുരുതുരാ വെടിയുണ്ടകളേറ്റു ക്രിക്കറ്റ് പിച്ചിൽത്തന്നെ കുഞ്ഞു മരിച്ചുവീണു. അധോലോകത്തെ മലയാളിപ്പോര് അങ്ങനെ അവസാനിച്ചു. കൊലയ്ക്കു കൂലി ബഡാ രാജനെ കൊലപ്പെടുത്തുന്നതിനു പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ട ഭീമമായ തുകയ്ക്കായി അബ്ദുൾ കുഞ്ഞിനും മഹേഷ് ധൊലാക്കിയയ്ക്കും പിന്നാലെ നടക്കുകയായിരുന്നു വാടകക്കൊലയാളിയായ ചന്ദ്രശേഖർ സഫാലിക. അധോലോകത്തെ രീതികളും തന്ത്രങ്ങളുമൊന്നും വശമലില്ലാതിരുന്ന…
Read Moreസത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ല; കോവിഡ് സാഹചര്യത്തില്‍ ചടങ്ങ് ടിവിയിൽ കാണുമെന്ന് യുഡിഎഫ്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കില്ലെന്ന് കൺവീനർ എം.എം. ഹസന്. കോവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ല. മന്ത്രിമാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ടിവിയില്‍ സത്യപ്രതിജ്ഞ കാണുമെന്നും ഹസന് പറഞ്ഞു.
Read Moreപാർട്ടി തീരുമാനം അംഗീകരിക്കുന്നു, കൂടുതൽ പ്രതികരണത്തിനില്ലെന്ന് ഷൈലജ
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.കെ. ഷൈലജ. എല്ലാ തീരുമാനവും പാർട്ടിയുടേതാണ്. ഇക്കാര്യത്തിൽ മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിലാണ് ഷൈലജയെ ഒഴിവാക്കിയത്. എന്നാൽ പാര്‍ട്ടി വിപ്പ് എന്ന പദവി അവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
Read Moreകണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും ടാങ്കർ അപകടം; നിയന്ത്രണം വിട്ട ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി
കണ്ണൂർ: കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും ടാങ്കർ അപകടം. കണ്ണൂർ- തളിപ്പറന്പ് ദേശീയപാതയിൽ പുതിയതെരുവിൽ പാചകവാതക ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം. ചിറക്കൽ ധനരാജ് തിയറ്ററിന് മുൻവശത്തുള്ള തലശേരി ഹോട്ടലിലേക്കാണ് ടാങ്കർ ലോറി ഇടിച്ചുകയറിയത്. ഹോട്ടൽ പൂർണമായും തകർന്നു. ചേളാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വളപട്ടണം പോലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ടാങ്കർ അപകടമാണിത്. ലോക്ക്ഡൗണായതിനാൽ റോഡിൽ വണ്ടികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ടാങ്കർ ലോറികളും മറ്റും ഓവർ സ്പീഡിലാണ് പോകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Read More