പിറവം: പഴവർഗങ്ങൾ 200 ഇനം, കിഴങ്ങുവർഗങ്ങൾ 78 തരം, ഇതിൽ കാച്ചിൽ 45 ഇനം, ‘ഒരു പഴ വനം’ അതാണെന്റെ സ്വപ്നം. അഞ്ചു വർഷത്തിനുള്ളിൽ ഇത് യഥാർഥ്യമാക്കും- 42കാരനായ അജിത്ത് പറയുന്നു. ഐടിഐയിൽ അധ്യാപകനായ മുളന്തുരുത്തി തുരുത്തിക്കര കാടശേരിൽ വീട്ടിൽ അജിത്തിന്റെ 70 സെന്റ് ഭൂമിയിലാണ് ഇതെല്ലാമുള്ളത്. വിദേശ ഇന ഫലവൃക്ഷങ്ങളായ യുവേവ, റംഡോൾ, ചെറി ഓഫ് റിയോ, കമ്പൂക്കാ, ആഫ്രിക്കൻ ഉദാര, സലാക്ക്, അബിയു, കെപ്പൽ, റെയ്ൻബോ മട്ടോവ, മാപരാങ്ങ്, കെസൂസു, സങ്കോയ, ചെറിമോയ, ആപ്രികോട്ട്, മക്കോട്ടദേവ, കോകം, ആസ്ട്രേലിയൻ ഫിങ്കർലെം, റെയ്ൻ ഫോറസ്റ്റ് പ്ലം, ചാമിലാങ്ങ്, ലൂക്ക്ഗാർസീനിയ, അച്ചാചെറു, ലാങ് സെറ്റ്, ഡുക്കു, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, ഗാമ്പ് തുടങ്ങി പട്ടിക നീളുകയാണ്. 13 ഇനം ഡ്രാഗൺ ഫ്രൂട്ട്സ്, 10 തരം മര മുന്തിരി, ഒമ്പതിനം റംബൂട്ടാന് എന്നിവയുമുണ്ട് . ഔഷധ ചെടികളായ അണലിവേഗം,…
Read MoreDay: June 10, 2021
കൊല്ലത്ത് കാമുകന് തീകൊളുത്തിയ യുവതി മരിച്ചു
കൊല്ലം: കൊല്ലത്ത് കാമുകന് തീകൊളുത്തിയ യുവതി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര (30) ആണ് മരിച്ചത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് വര്‍ഷമായി ആതിരയും ഷാനവാസും ഒരുമിച്ചാണ് താമസം.
Read Moreകണ്ണൂർ കോർപറേഷൻ മേയറുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. തന്റെ ഒരു ബന്ധു ആശുപത്രിയിലാണെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ പണം ആവശ്യപ്പെടുന്നത്. പണം ആവശ്യപ്പെട്ട് മെസേജുകൾ വന്ന സുഹൃത്തുക്കൾ ടി.ഒ. മോഹനനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതാണെന്ന് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ടി.ഒ. മോഹനൻ തന്റെ ഒറിജിനൽ ഫേസ് ബുക്ക് അക്കൗണ്ടിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിലവിലുണ്ടെന്നും പല ആവശ്യങ്ങളും പറഞ്ഞ് പണം തട്ടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആരും വഞ്ചിതരാകരുതെന്നും അറിയിച്ചത്. ടി. ഒ. മോഹനന്റെ അതേ പ്രൊഫൈൽ ഫോട്ടോ വച്ചാണ് വ്യാജ അക്കൗണ്ടും നിർമിച്ചത്. ഫ്രണ്ട് ലിസ്റ്റിലുള്ള എല്ലാവർക്കും റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഫെയ്ക്ക് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമിച്ചയുടൻ തന്നെ കാര്യം അറിഞ്ഞതുകൊണ്ട് ആരുടെയും പണം…
Read Moreഉറക്കമില്ലാതെ ‘നൈറ്റ്ഔട്ട്’ കവര്‍ച്ചാസംഘം; മോഷണത്തിന് കുട്ടികളെ വലയിലാക്കി മാഫിയ സംഘം; പ്രായപൂര്‍ത്തിയാവാത്തവരെ ഉപയോഗപ്പെടുത്തതിന് പിന്നിലെ ലക്ഷ്യം ഇങ്ങനെ….
കോഴിക്കോട് : പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ വലയിലാക്കി വന്‍ കവര്‍ച്ച. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോലീസ് കേസെടുക്കില്ലെന്നതിനാലാണ് കുട്ടികളെ ഉള്‍പ്പെടുത്തി കവര്‍ച്ചാ സംഘം “ഓപ്പറേഷന്’ നടത്തുന്നത്. “നൈറ്റ് ഔട്ട്’ എന്ന പേരിലാണ് രാത്രിയില്‍ കുട്ടികളുള്‍പ്പെടെയുള്ള സംഘം മോഷണത്തിനിറങ്ങുന്നത്. ഒന്നരവര്‍ഷമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തുന്ന കുട്ടികള്ഉള്പ്പെട്ട സംഘത്തെ ഇന്നലെ പിടികൂടിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോലീസ് അറിയുന്നത്. കോഴിക്കോട് കക്കോടി മക്കട യോഗി മഠത്തില്‍ ജിഷ്ണു (18), മക്കട ബദിരൂര്‍ ചെമ്പോളി പറമ്പില്‍ ധ്രുവന് (19) എന്നിവരും കരുവിശ്ശേരി സ്വദേശികളായ രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയുമാണ് സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് നഗരത്തിലെയും മറ്റും 80 കവര്‍ച്ചാ കേസുകളിള്‍ പങ്കുള്ളതായി പ്രതികള്‍ സമ്മതിച്ചു. കോഴിക്കടയിലെ കള്ളന്മാർ!മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാട്സുകളും നമ്പര്‍ പ്ലേറ്റുകളും മാറ്റുകയും വര്‍ക്ക്ഷോപ്പുകളുടെ സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചെടുത്ത് മോഷണ…
Read Moreവീട്ടമ്മമാരെ വായ്പാ തിരിച്ചടവിന്റെ പേരിൽ വട്ടം കറക്കി സ്വകാര്യ പണമിടപാട് കമ്പനികൾ; തിരിച്ചടവിന് സാവകാശം ചോദിക്കുമ്പോൾ പറയുന്നത് ഇങ്ങനെ…
കോട്ടയം: കോവിഡിൽ നട്ടം തിരിയുന്ന വീട്ടമ്മമാരെ വായ്പാ തിരിച്ചടവിന്റെ പേരിൽ വട്ടം കറക്കി സ്വകാര്യ പണമിടപാട് കന്പനികൾ. വീടുകളിലെ സാന്പത്തിക അരക്ഷിതാവസ്ഥ കണക്കിലെടുത്ത് പല സ്വയം സഹായ ഗ്രൂപ്പുകളിൽനിന്നും സ്വകാര്യ ബാങ്കുകളുടെ പണമിടപാടുകളിൽനിന്നും പണം പലിശയ്ക്കു കടം കൊടുക്കുന്ന ഇതര സംസ്ഥാനക്കാരിൽനിന്നും പണം പലിശയ്ക്കു വാങ്ങിയ വീട്ടമ്മമാരെയാണ് ഇടപാടുകാർ വട്ടം ചുറ്റിക്കുന്നത്. ജില്ലയിലെ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചു പലവിധത്തിലുള്ള സ്വയം സഹായസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ പുറമെ പണം തവണ വ്യവസ്ഥയ്ക്ക് പലിശയ്ക്ക് കൊടുക്കുന്ന ഗ്രൂപ്പുകളുമുണ്ട്. ഇതിനെല്ലാം പുറമെയാണു ചില സ്വകാര്യബാങ്കുകളുടെ ഏജന്റുമാർ മുഖേന പലിശയ്ക്ക് പണം കൊടുക്കുന്നത്. വിവിധ ഗ്രൂപ്പുകളിൽ അംഗങ്ങളായ പല സ്ത്രീകളും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ നിന്നെല്ലാം പണം കടമെടുത്തിരുന്നു. ഇവയെല്ലാം മുടക്കം കൂടാതെ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. കോവിഡും ലോക്ഡൗണും ഒരുപോലെ എത്തിയ സാഹചര്യത്തിൽ ഗൃഹനാഥന്മാർക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്ന സാഹചര്യത്തിൽ തിരിച്ചടവ് തവണകൾ…
Read Moreഏറ്റവും കൂടുതൽ കള്ളപ്പണം ചെലവഴിച്ചത് പിണറായി; വെലിപ്പെടുത്തലുമായി അബ്ദുള്ളക്കുട്ടി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ കള്ളപ്പണം ചെലവഴിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. പല മണ്ഡലങ്ങളിലും പിണറായി നേരിട്ടെത്തി പണം നൽകുകയായിരുന്നു. ഇതിലാണ് സർക്കാർ ആദ്യം അന്വേഷണം നടത്തേണ്ടത്. കെ. സുരേന്ദ്രനെ പാർട്ടിയിൽ ഒറ്റപ്പെടുത്തില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Read Moreപ്രളയദുരിതാശ്വാസഫണ്ട് തിരിമറി നടത്തിയെന്ന്! പരാതി നൽകി ഒന്നരവർഷം കഴിഞ്ഞിട്ടും നടപടിയെടുത്തില്ല; ലീഗ് നേതാവ് എൻസിപിയിൽ
പത്തനംതിട്ട: ജില്ലയിൽ പ്രളയ ബാധിതർക്ക് വിതരണംചെയ്യാൻ മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ 11. 50 ലക്ഷം രൂപയുടെ ദുരിതാശ്വാസനിധിയിൽ 7.50 ലക്ഷം രൂപയും തിരിമറി നടത്തിയെന്ന ആരോപണവുമായി സ്വതന്ത്ര കർഷകസംഘം നേതാവ് എം. മുഹമ്മദ് സാലി. പ്രളയ ഫണ്ട് അഴിമതി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി ഒന്നരവർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് അംഗത്വവും സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചതായും മുഹമ്മദ് സാലി അറിയിച്ചു. തുടർന്ന് എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ലെ പ്രളയബാധിത ജില്ലകളിൽ ഏറ്റവും ദുരിതം നേരിട്ട ജനങ്ങൾക്ക് വിതരണം ചെയ്യാൻ സംസ്ഥാന കമ്മറ്റി പ്രവർത്തകരിൽ നിന്നും പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത തുകയിൽ ഒന്നാം ഗഡുവായി 11.5 ലക്ഷം രൂപ ജില്ലാകമ്മിറ്റിക്ക് കൈമാറിയിരുന്നു. നിയോജകമണ്ഡലം കമ്മിറ്റികൾ തയാറാക്കുന്ന മുൻഗണന ലിസ്റ്റ്പ്രകാരം ഏറ്റവും അർഹരായവർക്ക് തുക വിതരണം…
Read Moreപിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു; കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ലെന്ന് കുമ്മനം
തിരുവനന്തപുരം: പിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ല. ബിജെപിയെ തകർക്കാനാണ് പിണറായി അന്വേഷണസംഘത്തെ രൂപീകരിച്ചത്. കെ. സുരേന്ദ്രനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും കുമ്മനം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല നടന്നു. കള്ളക്കേസ് ചുമത്തി ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്നു ആരോപിച്ചാണ് പ്രതിഷേധ സമരം.
Read Moreഅച്ഛനെയും അമ്മയേയും അമ്മുമ്മയേയും കോവിഡ് മഹാമാരി അപഹരിച്ചു! ആതിരയ്ക്ക് സാന്ത്വനമായി പ്രധാനമന്ത്രിയുടെ കരുതൽ നിധി
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: അച്ഛനെയും അമ്മയേയും അമ്മുമ്മയേയും കോവിഡ് മഹാമാരി അപഹരിച്ച ആതിരയ്ക്ക് സാന്ത്വനവും സുരക്ഷയുമായി പിഎംകെ യേഴ്സ്. കോവിഡ് രോഗബാധിതരായി അച്ഛനും അമ്മയും മരിച്ചു പോയ കുട്ടികൾക്കുള്ള പിഎംകെ യേഴ്സിൽ നിന്നുള്ള ആനുകുല്യം ഉടൻ ലഭിക്കുമെന്ന് അനൗദ്യോഗികമായി വിവരം ലഭിച്ചു. ജില്ലയിൽ മറ്റ് രണ്ട് കുട്ടികൾക്ക് കുടി പ്രധാനമന്ത്രിയുടെ കരുതൽ നിധിയിൽ നിന്നുള്ള സഹായം ലഭിക്കും. ആതിര എന്ന 10 വയസുകാരിക്ക് പുറമേ കോ വിഡ് ബാധിച്ച് അച്ഛനുമമ്മയും നഷ്ടപ്പെട്ട ഏരൂർ വിളക്കുപാറ സ്വദേശി അൻസിൽ (11), ഉമ്മന്നൂർ നെല്ലിക്കുന്നം ഇളങ്ങളം സ്വദേശി സ്വപ്ന രവി (14) എന്നിവർക്കാണ് പിഎംകെ യേഴ്സിസിൽ നിന്നുള്ള ആനുകൂല്യത്തിന് അർഹതയുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷെർലി പറഞ്ഞു. ഇവരുടെ വിവരങ്ങൾ സാമൂഹികക്ഷേമ വകുപ്പ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ചിറക്കര ഗവ.ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ആതിര പൂതക്കുളം പഞ്ചായത്തിലെ…
Read Moreആശങ്ക വിട്ടൊഴിയുന്നില്ല, എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും വര്‍ധിക്കുന്നു
കൊച്ചി: എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്(ടിപിആര്‍) വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി 16 ശതമാനത്തിനു മുകളിലാണു ടിപിആര്‍. രണ്ടു ദിവസംമുമ്പ് 12 ശതമാനത്തിലും താഴെയെത്തിയ ടിപിആറാണു കഴിഞ്ഞ രണ്ടു ദിവസമായി 16 ശതമാനത്തിനു മുകളില്‍ തുടരുന്നത്. ടിപിആര്‍ വീണ്ടും വര്‍ധിക്കുന്നതോടെ അടുത്ത ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടത്തേണ്ടിവരുമെന്ന നിലപാടിലാണ് അധികൃതര്‍.കോവിഡ് കൂടുതലായി പടരുന്ന പ്രദേശങ്ങളിലാകും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇന്നലെ ജില്ലയില്‍ 2,059 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 2,538 പേര് രോഗ മുക്തി നേടി. 2510 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5,385 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 50,171 ആയി കുറഞ്ഞിട്ടുണ്ട്. 97 പേരെ ആശുപത്രികളിലും എഫ്എല്റ്റിസികളിലുമായി പ്രവേശിപ്പിച്ചപ്പോള്‍ ഇവിടങ്ങളില്‍നിന്ന് 406 പേരെ ഡിസ്ചാര്‍ജ്…
Read More