വ്യക്തി ജീവിതവും സിനിമാ ജീവിതവും ഒരുമിച്ചു കൊണ്ടു പോവാന്‍ പ്രത്യേക വൈഭവം വേണം. ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നു. മയൂരി ഒരു പൊട്ടി പെണ്ണായിരുന്നു. എന്നേക്കാള്‍ മൂന്ന് വയസിന് ഇളയതായിരുന്നു. എങ്ങനെയാണ് മുടി കെട്ടേണ്ടത് എന്ന് പോലും അവള്‍ക്ക് അറിയില്ലായിരുന്നു. അതൊക്കെ അവള് എന്നോട് ചോദിക്കുമായിരുന്നു. അതിന് ശേഷമാണ് മുടി കെട്ടുക പോലും ചെയ്തിരുന്നത്. ഷൂട്ടിംഗിന് ശേഷം റൂമിലേക്ക് എത്തിയാല്‍ അവള് കളിപ്പാട്ടങ്ങള്‍ക്ക് ഒപ്പമായിരിക്കും. -സംഗീത
Read MoreDay: June 14, 2021
കാമറ പേടി മാറ്റാന്‍ ഇന്ത്യാവിഷനില്‍ ജോലിക്ക് കയറി; കള്ളം പറഞ്ഞ് സിനിമ ചെയ്തു! ആസിഫ് അലി പറയുന്നു…
സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ കാമറ പേടി മാറ്റാന്‍ ഇന്ത്യാവിഷനില്‍ ജോലിക്ക് കയറി. ആ സമയമാണ് ഋതു സിനിമയുടെ ഓഡീഷന് നടന്നത്. ഓഡീഷന് പോയി സെലക്ഷന് കിട്ടി. വീട്ടുകാര്‍ സമ്മതിക്കാത്തതുകൊണ്ട് കളളം പറഞ്ഞ് സിനിമ ചെയ്യുകയായിരുന്നു. അങ്ങനെ ചിത്രീകരണമൊക്കെ കഴിഞ്ഞ് ഞാനും റിമയും നില്ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നു. അപ്പോഴാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടുകാര്‍ അറിയുന്നത്. പത്രത്തിലെ പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം ഉപ്പക്ക് എന്നെ മനസിലായില്ല. ദേ മോനെ പോലെ ഇരിക്കുന്ന വേറൊരാള് എന്നാണ് അന്ന് ഉപ്പ പറഞ്ഞത്. -ആസിഫ് അലി
Read Moreആദ്യം രഹസ്യം, പിന്നെ പരസ്യം..! ഗോവിന്ദ വീണ്ടും വിവാഹം കഴിച്ചു; 51-ാം വയസില്‍; ആ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ബോളിവുഡിലെന്ന പോലെ തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള താരമാണ് ഗോവിന്ദ. നടന് എന്നതിലുപരി മികച്ച ഡാന്‍സര്‍ കൂടിയാണ് അദ്ദേഹം. ബോളിവുഡ് കോളങ്ങളില്‍ ഒരിക്കല്‍ ഗോവിന്ദയുടെ വിവാഹത്തക്കുറിച്ചുള്ള വാര്‍ത്ത വൈറലായിരുന്നു. സുനിതയാണ് ഗോവിന്ദയുടെ ഭാര്യ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. രണ്ട് തവണയാണ് ഇവര്‍ വിവാഹം കഴിച്ചത്. 1987-ല്‍ ആയിരുന്നു ഗോവിന്ദയും സുനിതയും ആവിദ്യം വിവാഹം കഴിക്കുന്നത്. ആ സമയം ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു താരം. താരത്തിന്റെ കരിയറിനെ ബാധിക്കാതിരിക്കാന്‍ വിവാഹം വളരെ രഹസ്യമായി നടത്തുകയായിരുന്നു. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാവരും അറിഞ്ഞ് ഇരുവരും വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. 51-ാം വയസിലായിരുന്നു രണ്ടാം വിവാഹം. ഗോവിന്ദയുടെ അമ്മയുടെ ആഗ്രഹ പ്രകാരമായിരുന്നു ഇരുവരും വീണ്ടും വിവാഹം കഴിച്ചത്. ഗോവിന്ദയുടെ അമ്മാവന് സുനിതയുടെ സഹോദരിയെ ആണ് വിവാഹം കഴിച്ചത്. ഗോവിന്ദ കുറച്ച് നാള് അമ്മാവനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. സുനിത സഹോദരിയെ കാണാനായി ഇവിടെ എത്തുമായിരുന്നു.…
Read Moreനന്ത്യാര്‍വട്ടമോ നമ്പ്യാര്‍വട്ടമോ? സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രവും അതിന് നല്കിയ ക്യാപ്ഷനും നടി ജൂവല്‍ മേരിക്ക് തലവേദനയായി; സംഭവം ഇങ്ങനെ…
ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ ഒരു പേരു കൊണ്ടു പുലിവാലു പിടിച്ചവര്‍ ഒട്ടനവധിയുണ്ട്. ഇപ്പോഴിതാ ഒരു പൂവിന്റെ പേരിന്റെ നാമത്തില്‍ മറുപടി നല്കി വലഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ ജൂവല്‍ മേരി. ടെലിവിഷനിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് ജൂവല്‍ മേരി. പിന്നീട് സിനിമയിലെത്തുകയും മമ്മൂട്ടിയുടെ നായികയായി വരെ അഭിനയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജൂവല്‍ മേരി പങ്കുവച്ചൊരു ചിത്രവും അതിന് നല്കിയ ക്യാപ്ഷനുമാണ് താരത്തിന് തലവേദനയായി മാറിയത്. തന്റെ തന്നെ മനോരഹരമായൊരു ചിത്രമായിരുന്നു ജൂവല്‍ മേരി പങ്കുവച്ചിരിക്കുന്നത്. സാരിയണിഞ്ഞ് പ്രകൃതിയുടെ പശ്ചാത്തലത്തില്‍ അതിസുന്ദരിയായാണ് ജൂവല്‍ എത്തിയത്. ചിത്രത്തിന് ജൂവല്‍ നല്കിയ ക്യാപ്ഷന്‍ നന്പ്യാര്വട്ട പൂവ് പോലെ ആണ് സ്നേഹിക്കപ്പെടുന്ന സ്ത്രീ. അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും എന്നായിരുന്നു. മാധവിക്കുട്ടിയുടെ വരികളായിരുന്നു ജൂവല്‍ തന്റെ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കാനായി തെരഞ്ഞെടുത്തത്. ഇതാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. പൂവിന്റെ പേര്…
Read Moreനാട് സ്വീകരിച്ചത് രണ്ട് കയ്യും നീട്ടി! ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് യുവാക്കൾ ഒന്നേകാൽ ലക്ഷത്തോളം രൂപ; പിന്നില്‍ മറ്റൊരു സംഭവം ഉണ്ട്…
മുക്കം: ഒരു നാട്ടിലാകെ ജീവകാരുണ്യ സന്നദ്ധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വർഷങ്ങളായി മുൻപന്തിയിൽ നിൽക്കുന്ന യുവാക്കൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി നാട്ടിലേക്കിറങ്ങിയപ്പോൾ നാട് സ്വീകരിച്ചത് രണ്ട് കയ്യും നീട്ടി. പന്നിക്കോട് പരപ്പിൽ സഹായി ആർട്സ് സ്പോർട്സ് ക്ലബ് പ്രവർത്തകരാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് മാതൃകയായത്. ഈ കോവിഡ് ദുരിതകാലത്തും 1200 ലധികം ബിരിയാണിപ്പൊതികൾ വിൽക്കാനായത് ഈ കൂട്ടായ്മയെ ജനങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവ് കൂടിയായിരുന്നു. വിദ്യാർഥികളിലുൾപ്പെടെ വായനാശീലം കുറഞ്ഞ് വരുന്ന ഇക്കാലത്ത് നാട്ടിൽ ലൈബ്രറി ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചലഞ്ച് സംഘടിപ്പിച്ചത്. 500 ബിരിയാണി നൽകാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചലഞ്ചിലേക്ക് ബിരിയാണി ഓർഡർ 1200 ഉം പിന്നിട്ടതോടെ സംഘാടകർക്ക് ഓർഡർ നിർത്തിവയ്ക്കേണ്ട അവസ്ഥ വന്നു. 1.30 ഓടെ തന്നെ എല്ലാ വീടുകളിലും ബിരിയാണി എത്തിച്ചു നൽകാനും സംഘാടകർക്കായി. ചടങ്ങിൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ…
Read Moreശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത! നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; പൊതുജാഗ്രത നിർദേശങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 17 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജാഗ്രത നിർദേശങ്ങൾ *ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. *മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. * ഉറപ്പില്ലാത്ത പരസ്യ…
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം! ഇനി പിടിയിലാകാനുള്ളത് പ്രധാനി ഉള്‍പ്പെടെ മൂന്നുപേര്‍
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇന്നലെ ഒരു പ്രതിയെകൂടി പോലീസ് അറസ്റ്റ് ചെയ്തതതോടെയാണു പിടിയിലായ പ്രതികളുടെ എണ്ണം കൂടിയത്. ഇനി മൂന്നുപേര്‍കൂടി പിടിയിലാകാനുള്ളതായാണു സൂചന. അരൂക്കുറ്റി സ്വദേശി ശ്രീജിത്തി(30) നെയാണ് കടവന്ത്ര പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍(28), സഞ്ജയ് ഷാഹുല്‍(31), പത്തനംതിട്ട മൈലപ്പാറ സ്വദേശി പ്രജീഷ് കുമാര്‍(27) ആലപ്പുഴ മാവേലിക്കര സ്വദേശി അജയ് രാജ്(24) എന്നിവരെ കടവന്ത്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശിയായ ഫൈസല്‍ എന്നയാളാണ് സംഘത്തലവന്. ഇയാള്‍ കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഒളിവില്‍പ്പോയ ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്. തട്ടിപ്പിന് പിന്നില്‍ എട്ട് പേരടങ്ങുന്ന ഗുണ്ടാ സംഘമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എറണാകുളം കമ്മട്ടിപ്പാടത്തിനു സമീപത്തെ സ്റ്റാര്‍ ഹോംസ് ഫ്ളാറ്റില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി അനി ജോയിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ സുഹൃത്തായ…
Read Moreലോക്ഡൗണിൽ സൗന്ദര്യം നഷ്ടപ്പെട്ട് ബാർബർ ഷോപ്പ്, ബ്യൂട്ടിപാർലർ മേഖല
ബിജു ഇത്തിത്തറ കടുത്തുരുത്തി: ലോക്ഡൗണും കോവിഡും ഏറ്റവും കൂടുതല്‍ ബാധിച്ച വിഭാഗങ്ങളിലൊന്നാണ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് തൊഴിലാളികള്‍. ഒരു മാസമായി കടകള്‍ അടഞ്ഞു കിടക്കുന്നു. സര്‍ക്കാര്‍ സഹായങ്ങള്‍ ഇവർക്ക് ലഭിച്ചിട്ടില്ല. ജില്ലയില്‍ മാത്രം വനിതകളുടേതുള്‍പ്പെടെ 2,000 സ്ഥാപനങ്ങളുണ്ട്. ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ് സംഘടനകളിലുള്ളത് 3,000 അംഗങ്ങള്‍. ഇതിനു പുറമേയാണ് അസോസിയേഷനില്‍ ഉള്‍പ്പെടാത്തവരും സ്ഥാപനങ്ങളും. ഒട്ടേറെയാളുകള്ക്കു ജോലി നല്‍കിയിരുന്ന ഈ മേഖല ലോക്ഡൗൺ ആയതോടെ പ്രതിസന്ധിയിലാണ്. ഇവ രുടെ തൊഴിൽ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ തകരാറിലായി. ലോക്ഡൗണ്‍ കാലഘട്ടത്തിലെ കട വാടക, കറന്റ് ചാര്‍ജ് എന്നിവയില്‍ ഇളവു കിട്ടിയില്ലെങ്കില്‍ ഈ തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. മറ്റു പല മേഖലകളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചപ്പോള്‍ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്സുമാരെ പരിഗണിച്ചില്ല. മുടിയും താടിയും വെട്ടേണ്ട ആവശ്യക്കാര്‍ ട്രിമ്മറും കത്രികയുമായി വീടുകളില്‍ സ്വന്തം പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചു. ഇതോടെ വീടുകളില്‍ ചെന്ന് മുടിയും താടിയും വെട്ടാന്‍ തയാറായ…
Read Moreപണം പിന്‍വലിക്കാനെത്തിയവരോട് ഉടമ അല്പം സാവകാശം ആവശ്യപ്പെട്ടിരുന്നു..! തറയില്‍ ഫിനാന്‍സ് തട്ടിപ്പ്; അമ്പതോളം പരാതികളില്‍ 49 കോടി രൂപയുടെ തട്ടിപ്പ് ബോധ്യപ്പെട്ടു
പത്തനംതിട്ട: ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് ഉടമ നിക്ഷേപകരില്‍ നിന്നു പണം വാങ്ങി മുങ്ങിയെന്ന പരാതികളില്‍ ഇതുവരെ 14 കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പിന്റെ വ്യാപ്തി 100 കോടി കവിയുമെന്നാണ് പ്രാഥമിക നിഗമനം. അമ്പതോളം പരാതികള്‍ ഇതുവരെ ലഭിച്ചതില്‍ 49 കോടി രൂപയുടെ തട്ടിപ്പ് ബോധ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ നാലും അടൂരില്‍ പത്തും കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്ന് 30 കോടിയും ഓമല്ലൂരില്‍ നിന്ന് 13 കോടിയും അടൂരില്‍ നിന്ന് ആറുകോടിയും തട്ടിയെടുത്തതായി ഇതുവരെ ലഭിച്ച പരാതികളില്‍ പറയുന്നു. കേസുകളില്‍ ഏകോപനം ഉണ്ടാക്കി പ്രത്യേക അന്വേഷണസംഘത്തിന്റെ കീഴിലാക്കുന്നത് പരിഗണനയിലാണ്. നേരത്തെ പോപ്പുലര്‍ ഫൈനാന്‍സിയേഴ്സുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയാകും അന്വേഷണസംഘം രൂപീകരിക്കുക. ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി ചുമതല വഹിക്കും. ഏതാനും മാസങ്ങളായി നിക്ഷേപകര്‍ക്ക് പലിശ നല്കുന്നതില് തടസങ്ങളുണ്ടായിരുന്നു. പണം…
Read Moreസമരം ചെയ്യുന്നവരുടെയെല്ലാം ആവശ്യം ഒന്നുതന്നെ ! വളവുകൾ വളഞ്ഞുതന്നെ നിൽക്കുന്നു, നിവർത്താനാവുമോ? അപകടങ്ങൾ തുടർക്കഥയായി…
ബിജു ഇത്തിത്തറ കടുത്തുരുത്തി: കഴിഞ്ഞ കുറേ ദിവസങ്ങളായി ഏറ്റുമാനൂർ- തലയോലപ്പറമ്പ് റോഡിലെ കുറുപ്പന്തറ ജംഗ്ഷനു സമീപമുള്ള പുളിന്തറ വളവ് വേറിട്ട സമരവുമായി രാഷ്ട്രീയ പാർട്ടികളും യുവജനസംഘടനകളുമെല്ലാം കയ്യടക്കുകയാണ്. സമരം ചെയ്യുന്നവരുടെയെല്ലാം ആവശ്യം ഒന്നുതന്നെ പുളിന്തറയിലെ വളവ് നിവര്‍ത്തണം. സ്ഥലമേറ്റെടുപ്പ് വൈകുന്നതാണ് പുളിന്തറ അടക്കം വിവിധ സ്ഥലങ്ങളിലെ വളവുകള്‍ നിവര്‍ത്താനുള്ള പ്രധാന തടസം. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് നല്കിയാല് മാത്രമേ പൊതുമരാമത്ത് വകുപ്പിന് റോഡ് വികസനം സാധ്യമാക്കാന്‍ കഴിയൂ. ഇതിലുള്ള കാലതാമസമാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കി വളവുകള്‍ നിവരാതെ പഴയപടിതന്നെ തുടരാന്‍ കാരണം. ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വളവുകള്‍ നിവർത്തുന്നതിനുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പിന് കാലങ്ങളുടെ പഴക്കമുണ്ട്. കാണക്കാരി മുതല്‍ തലയോലപ്പറമ്പ് വരെയുള്ള കൊടും വളവുകള്‍ വാഹന യാത്രക്കാര്‍ക്കു പേടി സ്വപ്നമായി മാറിയിട്ട് കാലങ്ങളേറേയായിട്ടും ഇവ നിവര്‍ത്താനുള്ള നടപടികള്‍ കടലാസിലൊതുങ്ങുകയാണ്. അപകടങ്ങൾ തുടർക്കഥയായി പുളിന്തറ വളവിലാണ്…
Read More