എടത്വ: ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപംകൊണ്ടതോടെ കാലവര്‍ഷം ശക്തി പ്രാപിച്ചു. ആശങ്ക വിട്ടൊഴിയാതെ കുട്ടനാട്ടുകാര്‍. കഴിഞ്ഞ ദിവസം മുതല്‍ ശക്തിയായ കാറ്റോട് കൂടി കനത്ത മഴയാണ് ഇവിടെ രേഖപ്പെടുത്തുന്നത്. മഴ ഇങ്ങനെ തുടർന്നാൽ കുട്ടനാട് മേഖല വെള്ളത്തിലാകും. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത സാമ്പത്തിക ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടില്‍ വീണ്ടുമൊരു വെള്ളപ്പൊക്കം താങ്ങാന്‍ പൊതുജനങ്ങള്‍ക്ക് കഴിയില്ല. കുട്ടനാട്ടിലെ നിരന്തര വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി താമസക്കാരാണ് ഓരോ വര്‍ഷവും ഇവിടെനിന്ന് പലായനം ചെയ്യുന്നത്. മഴയും, കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തിപ്രാപിക്കുന്നതോടെ വെള്ളം ഉയരുന്ന കുട്ടനാട്ടില്‍ ജനജീവിതം തികച്ചും ദുരിതപൂര്‍ണമായി തീരാറുണ്ട്. താമസ സ്ഥലം ഉപക്ഷിച്ച് രക്ഷപ്പെടുന്ന കുട്ടനാട്ടുകാര്‍ സാധാരണ ജീവിതത്തിലേക്ക് എത്തണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. വര്‍ഷാവര്‍ഷം വീടുകള്‍ക്ക് വേണ്ടിവരുന്ന അറ്റകുറ്റപ്പണികളുടെ ചിലവ് കുട്ടനാട്ടുകാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. ഉള്‍പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് കനത്ത യാത്രാദുരിതമാണ് നേരിടേണ്ടി വരുന്നത്. വെള്ളം ഇറങ്ങുന്നതോടെ പ്രാദേശിക വഴികള്‍ ഇടിഞ്ഞ്…
Read MoreDay: June 14, 2021
ദിവസവും കോളനിയിലെത്തി കുട്ടികളെ കണ്ട് വിവരങ്ങൾ തിരക്കണം! തളികക്കല്ലിലെ ആംഗൻവാടി ടീച്ചർ താണ്ടേണ്ടതു ഭീതിയുടെ 52 കിലോമീറ്റർ…
വടക്കഞ്ചേരി: ആനകൂട്ടങ്ങൾ വിഹരിക്കുന്ന വനത്തിനകത്തെ തളികക്കല്ല് ആദിവാസി കോളനിയിലെ ആംഗൻവാടി ടീച്ചർ (വർക്കർ)ക്ക് ഒരു ദിവസം കോളനിയിലേക്കും തിരിച്ച് വീട്ടിലേക്കുമായി യാത്ര ചെയ്യേണ്ടത് 52 കിലോമീറ്റർ ദൂരം. വണ്ടാഴി പാലമൊക്കിലുള്ളയാളെയാണ് ഇപ്പോൾ പ്രമോഷനോടെ മംഗലംഡാം കടപ്പാറക്കടുത്തുള്ള തളികകല്ലിൽ അങ്കണവാടി വർക്കറായി നിയമിച്ചിട്ടുള്ളത്. പത്ത് വർഷമായി അങ്കണവാടിയിൽ ഹെൽപ്പറായി സേവനം ചെയ്തിരുന്ന ഇവരെ പ്രമോഷൻ നൽകി അയച്ചിട്ടുള്ളത് ദുർഘട കാനന വഴികൾ താണ്ടിയെത്തേണ്ട മലമുകളിലെ തളികകല്ലിലേക്ക്. വർക്കറുടെ നിയമന വ്യവസ്ഥ പ്രകാരം ദിവസവും കോളനിയിലെത്തി കുട്ടികളെ കണ്ട് വിവരങ്ങൾ തിരക്കണം. എന്നാൽ ഇത് പ്രായോഗികമല്ല. പാലമൊക്കിൽ നിന്നും വണ്ടാഴിയിലെത്തി അവിടെ നിന്നും മംഗലംഡാം വഴി പൊൻകണ്ടം കടപ്പാറയെത്തണം. കടപ്പാറയിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരം കുത്തനെയുള്ള കാട്ടുവഴികളും ആളൊഴിഞ്ഞ വനപ്രദേശത്തുകൂടി നടന്നു വേണം കോളനിയിലെത്താൻ. രാവിലെ പുറപ്പെട്ടെങ്കിലെ ഉച്ചയോടെ കോളനിയിലെത്തു. തിരിച്ചു പോരാനും ഈ മുന്നൊരുക്കങ്ങളെല്ലാം നടത്തണം. ഏറെ…
Read Moreഭാര്യയുടെ മൃതദേഹം പുഴുവരിച്ച നിലയിലായിട്ടും മരണവിവരം തിരിച്ചറിഞ്ഞില്ല! മൃതദേഹത്തിനരികെ ഭർത്താവ് കാവലിരുന്നത് അഞ്ചുനാൾ
അരിന്പൂർ: ഭാര്യയുടെ മൃതദേഹം പുഴുവരിച്ച നിലയിലായിട്ടും മരണവിവരം തിരിച്ചറിയാതെ മനോദൗർബല്യമുള്ള ഭർത്താവ് മൃതദേഹത്തോടൊപ്പം കഴിഞ്ഞത് അഞ്ചു രാവും പകലും. അരിന്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന മഠത്തിപറന്പിൽ സരോജിനി (64)യാണു മരിച്ചത്. മാനസിക ദൗർബല്യമുള്ള ഭർത്താവ് രാമകൃഷ്ണൻ മരണവിവരമറിയാതെ വീട്ടിൽ ദിവസങ്ങൾ കഴിച്ചുകൂട്ടി. ഈ പ്രദേശം കോവിഡ് ക്ലസ്റ്റർ ആയതിനാൽ അയൽവാസികളൊന്നും ദിവസങ്ങളായി പരസ്പരം ബന്ധമുണ്ടായിരുന്നില്ല. ആശാരിപ്പണിക്കാരനായ മകൻ ദിനേശൻ തൃശൂരിൽ ജോലിക്കു പോയാൽ ആഴ്ചയിൽ ഒരിക്കലാണു വീട്ടിൽ വരിക എന്നതിനാൽ മരണവിവരം അറിഞ്ഞില്ല. 60 വയസു കഴിഞ്ഞവർക്കു വാക്സിൻ എടുക്കുന്നതിന്റെ കാര്യം പറയുന്നതിനും ഇവരിൽ നിന്ന് ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി സമീപത്തെ അങ്കണവാടി ടീച്ചർ ഗീത ജയരാജ് ഇന്നലെ ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ അന്തിക്കാട് എസ്എച്ച്ഒ സുരേഷ് കുമാർ, എസ്ഐ സുധീഷ് കുമാർ, തൃശൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധർ, വനിത…
Read More74 ശതമാനം പണികളും പൂർത്തീകരിച്ചു! കൊച്ചി – ധനുഷ്കോടി ദേശീയപാത ജൂലൈയിൽ തുറന്നു കൊടുക്കുമെന്ന് എംഎൽഎ
മൂന്നാർ: 380 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കുന്ന കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ പണികൾ അവസാനഘട്ടത്തിലാണെന്നും ജൂലൈ അവസാനത്തോടെ പാത ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവുമെന്നും എസ്. രാജാ എംഎൽഎ അറിയിച്ചു. 74 ശതമാനം പണികളും പൂർത്തീകരിച്ചു. മൂന്നാർ മുതൽ ദേവികുളം വരെയുള്ള ഭാഗത്തും ലോക്കാട് ഗ്യാപ്പിലുമാണ് പ്രധാനമായും പണികൾ ബാക്കിയുള്ളത്. റോഡരികിലെ മരങ്ങൾ മുറിച്ചു മാറ്റാനാകാത്തതിനാൽ മൂന്നാർ – ദേവികുളം റോഡിലെ പണികളും പൂർത്തിയാക്കാനായിട്ടില്ല. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ ഭാഗത്ത് വിവിധയിടങ്ങളിലായുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ് 30.5 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഈ ഭാഗത്തെ പണികളും ഉടൻ ആരംഭിക്കും. തുടർച്ചയായുണ്ടായ മണ്ണിടിച്ചിൽ പോലുള്ള അപകടങ്ങളാണ് ലോക്കാട് ഗ്യാപ്പിലെ പണികൾ വൈകാൻ ഇടയാക്കിയത്. 22 മാസം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പണികൾ നിശ്ചയിച്ച…
Read Moreഫാദര്‍ ബെനഡിക്ട് പ്രേതത്തെ പറപ്പിച്ചത് ഇങ്ങനെ ! ദി പ്രീസ്റ്റ് വിഎഫ്എക്സ് ബ്രേക്ക്ഡൗണ്‍ വീഡിയോ വൈറലാകുന്നു…
മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ദി പ്രീസ്റ്റ് തീയറ്ററുകളിലും പിന്നീട് ഒടിടി പ്ലാറ്റ്ഫോമുകളിലും വന്‍ വിജയമാണ് നേടിയത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന് തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. വിഎഫ്എക്സിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലവന് പ്രകാശ്, കുശന് പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ടര്‍ബോ മീഡിയ എന്ന ടീമാണ് ചിത്രത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്തി വിഎഫ്എക്സ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ്…
Read Moreഫസ്റ്റ്ബെല്‍! കുട്ടികള്‍ ഹാജര്‍ @ തോട്ടം; ഇവിടെ പകല്‍ സമയം കുട്ടികളെ റബര്‍ തോട്ടങ്ങളുടെ പല ഭാഗങ്ങളിലും കാണാം; കളിക്കാനിറങ്ങിയവരല്ല…
കൊടുമണ്‍: അങ്ങാടിക്കല്‍ ഭാഗങ്ങളിലെത്തിയാല്‍ ഇപ്പോള്‍ പകല്‍ സമയം കുട്ടികളെ റബര്‍ തോട്ടങ്ങളുടെ പല ഭാഗങ്ങളിലും കാണാം. കളിക്കാനിറങ്ങിയവരാണ് ഇവരെന്ന് കരുതരുത്. അങ്ങാടിക്കല്‍ തെക്ക് പാണൂര്‍ ഭാഗത്തുള്ള കുട്ടികളുടെ പഠനം ഇപ്പോള്‍ തോട്ടങ്ങളിലാണ്. വീട്ടിലിരുന്നാള് ഫോണിന് റേഞ്ചില്ല. അങ്ങാടിക്കല്‍തെക്ക് എസ്എന്വിഎച്ച്എസ്എസിലാണ് കുട്ടികളാണ് ഇത്തരത്തില്‍ പഠനത്തിന് വീടിനു പുറത്തേക്ക് ഓടേണ്ടിവരുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള പാഠഭാഗങ്ങള്‍ യു ട്യൂബില്‍ ലഭിക്കാനും സ്കൂളില്‍ നിന്നുള്ള ഓണ്‍ലൈന്‍ പഠനത്തിനും കുട്ടികള്‍ക്ക് മൊബൈല്‍ റേഞ്ച് വേണം. കഴിഞ്ഞവര്‍ഷം മുതല്‍ പരാതി പറയുന്നുണ്ടെങ്കിലും പാണൂര്‍ ഭാഗത്ത് ഒരു മൊബൈല്‍ കമ്പനിയുടെയും റേഞ്ച് ലഭിക്കുന്നില്ല. പുത്തന്‍വിളയില്‍ അനില്‍കുമാര്‍ – ദീപ ദമ്പതികളുടെ മക്കളായ ഏഴാംക്ലാസ് വിദ്യാര്‍ഥിനി അവന്തിക, രണ്ടാംക്ലാസുകാരന് ആദര്‍ശ്, പ്ലാങ്കൂട്ടത്തില്‍ പടിഞ്ഞാറേതില്‍ പ്രദീപ് – ഇന്ദു ദമ്പതികളുടെ മകന് പാര്‍ഥിപ് എന്നീ കുട്ടികള്‍ സമീപത്തെ റബര്‍ തോട്ടത്തിലെത്തിയാണ് ക്ലാസുകളില്‍ കയറുന്നത്. മഴക്കാലമായതോടെ കുട്ടികള്‍ ഏറെ ബുദ്ധിമുട്ടിലാണ്.…
Read Moreഡെല്‍റ്റ വകഭേദം മരണത്തിന്റെ വാഹകനോ ? ആറാഴ്ചയ്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി; ഡെല്‍റ്റയുടെ പുതിയ വേര്‍ഷന്‍ ‘ഡെല്‍റ്റ പ്ലസ്’ അതി മാരകം…
ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റാ വകഭേദത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചു. ഡെല്‍റ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് അതിതീവ്ര വ്യാപനശേഷിയുള്ള മാരകമായ കോവിഡ് വകഭേദമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്. ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് ആറാഴ്ചയ്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി. നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മരണം ഇരട്ടിയായി. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് ഇതുവരെ 2.1 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് 2.1 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1.18 ലക്ഷം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണനിരക്കില്‍ 19 ശതമാനത്തിന്റെ…
Read More‘കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു’; സയനോര പറയുന്നു
‘നീ കറുത്തതല്ലേ, നീ ഞങ്ങളുടെ കൂടെ കളിക്കേണ്ട’ എന്ന് പറഞ്ഞു !കല്യാണ വീടുകളില്‍ പോലും കറുത്ത കല്യാണപ്പെണ്ണ് ആളുകളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സയനോര… കാലം ഇത്ര പുരോഗമിച്ചിട്ടും കറുത്ത നിറത്തോട് മലയാള സിനിമാ ലോകം എന്നും അകല്‍ച്ച മാത്രമേ കാണിച്ചിട്ടുള്ളൂ. കറുത്ത നിറമുള്ളവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ്. കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കോമഡി പരിപാടികളിലടക്കം കറുത്ത് തടിച്ച ആളുകളെ കൊണ്ട് നിര്‍ത്തുമ്പോള്‍ ചിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന ഒരു ബോധം നമ്മുടെയൊക്കെ ഉള്ളില്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നുണ്ട്. സൗന്ദര്യമുള്ള ഒരു കറുത്ത യുവതിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത് കുറവാണെന്നും ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സയനോര പറയുന്നു. സയനോരയുടെ വാക്കുകള്‍ ഇങ്ങനെ… നഴ്സറിയില്‍ പഠിക്കുമ്പോള്‍ അവിടെയുള്ള സീസോയില്‍ കയറിയിരുന്നു. അവിടെ വേറെയും കുട്ടികള്‍…
Read Moreഷെമീറും കുടുംബവും ഒരിയ്ക്കലും കരുതിയിരുന്നില്ല, മാറി വരുന്ന സർക്കാരുകളുടെ സഹായപ്രഖ്യാപനങ്ങൾ പാഴ് വാക്കാകുമെന്ന്..! ദുരിത ജീവിതം തുടങ്ങിയിട്ട് പതിനൊന്ന് വർഷം
കൊല്ലം: മാറി വരുന്ന സർക്കാരുകളുടെ സഹായപ്രഖ്യാപനങ്ങൾ പാഴ് വാക്കാകുമെന്ന് ഷെമീറും കുടുംബവും ഒരിയ്ക്കലും കരുതിയിരുന്നില്ല. ആദിച്ചനല്ലൂർ കുണ്ടുമൺ അൻസിർ മൻസിലിൽ ഷെമീറിന്റെ ദുരിത ജീവിതം തുടങ്ങിയിട്ട് പതിനൊന്ന് വർഷമായി. സർക്കാരിന്റെ സഹായവാഗ്ദാനത്തിനും ഇത്രയും പഴക്കവുമുണ്ട്. 2010-ലാണ് ആദിച്ചനല്ലൂർ അടിമുക്കിന് സമീപം ഷെമീർ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെമീർ ഒരുമാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് കേഴ് വി ശക്തി നഷ്ടപ്പെടുകയും ഇടയ്ക്കിടെ ഓർമ ഇല്ലാതാവുകയും ചെയ്യുന്നു. ചലനശേഷി ഇല്ലാതായ ഷെമീറിൻ അടുത്തിടെയാണ് അല്പം നടക്കാൻ കഴിയുന്നത്. ചികിത്സയ്ക്കായി കിടപ്പാടം വിറ്റതോടെ കയറിക്കിടക്കാന ും ഇടമില്ലാതെയായി. ഭാര്യ ഹസീനയുമായി പ്രണയ വിവാഹമായതിനാൽ അകന്നുനിന്ന ബന്ധുക്കളും സഹായത്തിനെത്തിയില്ല. മക്കളായ ഷഹനാസ് പത്തിലും യൂസുഫ് എട്ടിലും സുൽത്താന ഏഴാം ക്ലാസിലുമാണ്. ഇപ്പോൾ വാടക കൊടുക്കാൻപോലും കഴിയാത്ത അവസ്ഥയാണിവർക്ക്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചികിത്സാസഹായമായി…
Read Moreആതിരയുടെ കൊലപാതകം! ആതിരയുടെ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം; ഭര്‍ത്താവിനെതിരെ കേസെടുത്തു
അഞ്ചല്‍ : അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇടമുളയ്ക്കല്‍ തുമ്പികുന്നില്‍ ആതിരയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുമ്പികുന്നില്‍ ഷാന്‍ മന്‍സിലില്‍ ഷാനവാസിനെതിരെയാണ് അഞ്ചല്‍ പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. ആതിരയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുനലൂർ ഡിവൈഎസ്പി എം.എസ് സന്തോഷിനാണ് അന്വേഷണച്ചുമതല. നവമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ആതിര പോലീസിനും ആശുപത്രിയിലെ ഡോക്ടർമാര്‍ അടക്കമുള്ളവര്‍ക്കും നല്കിയ മരണമൊഴിയും സമാനമാണ് എന്നാണ് സൂചന. ആതിരയുടെ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം സൈബര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയില്‍…
Read More