കൊച്ചി: ജില്ലയില്‍ പാര്‍ട്ടി മത്സരിച്ച രണ്ടു നിയമസഭാ സീറ്റുകളിലും തോറ്റതിനു പിന്നില്‍ സംഘടനാപരമായ പോരായ്മകളും വീഴ്ചകളും മറയ്ക്കാന്‍ പാടുപെട്ടു സിപിഐ. മൂവാറ്റുപുഴയില്‍ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായിരുന്ന എല്‍ദോ ഏബ്രഹാമിന്റെ ആഡംബരക്കല്യാണവും പറവൂരില്‍ സിപിഎമ്മിന്റെ തണുത്ത പ്രവര്‍ത്തനങ്ങളുമാണു തോല്‍വിക്കു പ്രധാന കാരണങ്ങളായി സിപിഐ സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ ഏകോപനക്കുറവ് മറച്ചുവയ്ക്കാനാണ് ഇത്തരം പ്രചാരണമെന്നു സിപിഐയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. സിപിഎം തോറ്റ മണ്ഡലങ്ങളില്‍ തങ്ങള്‍ക്കു പഴി കേള്‍ക്കാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യം കൂടിയാണു സിപിഐയുടെ ഒളിയമ്പുകളെന്നും ഇവര്‍ പറയുന്നു. പറവൂരില്‍ വി.ഡി. സതീശന് ശക്തനായിരുന്നെങ്കിലും, ഇടതുതരംഗത്തില്‍ മണ്ഡലം തിരിച്ചുപിട്ടിക്കാമായിരുന്നുവെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുന്നണിക്ക് അനുകൂലമായ സാഹചര്യമുണ്ടായിരുന്നിട്ടും തോറ്റു. ചില സിപിഎം നേതാക്കളുടെ തണുത്ത പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സിപിഐ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പറവൂരിലെ സിപിഐയില്‍ നാളുകളായി പുകയുന്ന അഭിപ്രായ ഭിന്നതകള്‍ നേതൃത്വം…
Read MoreDay: September 13, 2021
മേതില്‍ ദേവിക നായികയാവുമോയെന്ന് ആന്റോ ജോസഫ് എന്നോട് ചോദിച്ചു ! മമ്മൂട്ടി ആവശ്യപ്പെട്ടിട്ടായിരിക്കണം അത്; ഷിബു ചക്രവര്‍ത്തി പറയുന്നതിങ്ങനെ…
മലയാളത്തിലെ അറിയപ്പെടുന്ന നര്‍ത്തകിയാണ് മേതില്‍ ദേവിക. ഇപ്പോള്‍ മേതില്‍ ദേവികയെപ്പറ്റി അധികം ആര്‍ക്കും അറിയാത്ത ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. മമ്മൂട്ടിയുടെ നായികയാകാനുള്ള ക്ഷണം മേതില്‍ ദേവിക നിരസിച്ച കാര്യമാണ് ഷിബു ചക്രവര്‍ത്തി വെളിപ്പെടുത്തിയത്.മമ്മൂട്ടി ചെയര്‍മാനായ സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ വിധികര്‍ത്താവായി എത്തിയ മേതിലിന്റെ നൃത്തം കണ്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെ വിളിക്കാനിടയായ സാഹചര്യം പരാമര്‍ശിച്ചു കൊണ്ടാണ് ഷിബു ചക്രവര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ…’ജി വേണുഗോപാല്‍ ആലപിച്ച ‘ചന്ദന മണിവാതില്‍ പാതിചാരി’ എന്ന ഗാനത്തിന് മേതില്‍ ഒരിക്കല്‍ ചുവടുവയ്ക്കുകയുണ്ടായി. എന്തൊരു ഗ്രേയ്സ് ആയിരുന്നു ആ മൂവ്മെന്റിന്. ആ ഷോ കണ്ടിട്ട് ഇന്നത്തെ പ്രമുഖ നിര്‍മ്മാതാവായ ആന്റോ ജോസഫ് എന്നെ വിളിച്ചു. മേതില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു ആന്റോയ്ക്ക് അറിയേണ്ടിയിരുന്നത്. ഹീറോയിന് വേഷം ചെയ്യുമോ എന്ന് ഒന്ന്…
Read Moreപോലീസിന്റെ ‘പി’ കളഞ്ഞുപോയി..! കേട്ടാലറക്കുന്ന വിധമുള്ള അസഭ്യവർഷം, മുഖത്ത് ടോർച്ചടിച്ചു പേടിപ്പിക്കൽ; അർധരാത്രിയിൽ വിമുക്തഭടന്റെ ഭാര്യയ്ക്ക് നേരെ പോലീസിന്റെ അതിക്രമം
പോലീസ് അതിക്രമമെന്നു പരാതികൊട്ടാരക്കര: അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വിമുക്തഭടന്റെ വീട്ടിൽ അർദ്ധരാത്രിയിൽ സംഘമായെത്തിയ പോലീസ് അതിക്രമം കാട്ടിയതായി പരാതി. ഭാര്യ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വനിതാ പോലീസില്ലാതെയെത്തിയ പോലീസ് സംഘം അവരെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായും വിമുക്ത ഭടൻ എഴുകോൺ ഇരുമ്പനങ്ങാട് ഉദയ വിലാസത്തിൽ ഉദയകുമാറും ഭാര്യ സിനിയും കൊല്ലം റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. എഴുകോൺ പോലീസിനെതിരെയാണ് പരാതി.കഴിഞ്ഞ 7 ന് രാത്രി 12.30നാണ് സംഭവം. വീട്ടിലെത്തിയ പോലീസ് കതക് ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ജനൽ ചില്ല് അടിച്ച് പൊട്ടിക്കുകയും ചെയ്തു. സിനി കതക് തുറന്നതിനെ തുടർന്ന് അകത്ത് കയറിയ പോലീസ് ഭർത്താവും പ്ലസ് ടു വിദ്യാർത്ഥിയായ മകനും സ്ഥലത്തില്ലെന്ന് മനസിലാക്കിയ ശേഷം സിനിയുടെ മുഖത്ത് ടോർച്ചടിക്കുകയും കേട്ടാലറക്കുന്ന വിധമുള്ള അസഭ്യവർഷം നടത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കുടുംബ…
Read Moreഭക്ഷ്യകിറ്റ് വിതരണത്തിനു സംസ്ഥാനം ചെലവഴിച്ചതു 4198.29 കോടി രൂപ; തുണിസഞ്ചിയുടെ കണക്ക് പുറകേ…
സിജോ പൈനാടത്ത് കൊച്ചി: ഇടതുസര്‍ക്കാരിന്റെ പ്രസ്റ്റീജ് പദ്ധതിയെന്നറിയപ്പെട്ട ഭക്ഷ്യ കിറ്റു വിതരണത്തിനു സംസ്ഥാനം ഒരു വര്‍ഷം ചെലവഴിച്ചതു 4198.29 കോടി രൂപ. 2020 ഏപ്രില്‍ മുതല്‍ 2021 മേയ് വരെ കിറ്റു വിതരണത്തിനു സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുകയാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രതിമാസം 78 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തതെന്നു വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഏപ്രിലിലെ ഭക്ഷ്യ കിറ്റു വിതരണത്തിനു 177 കോടി രൂപ സപ്ലൈക്കോയ്ക്കു നല്കിയപ്പോള് കഴിഞ്ഞ മേയില്‍ ഇതു 410 കോടി രൂപയായി ഉയര്‍ന്നു. 2016 ലെ ഓണത്തിനു ഭക്ഷ്യ കിറ്റുകല്‍ നല്കിയ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 17.71 കോടിയാണ്. 2017 ല്‍ 4.39 കോടിയും 2018 ല്‍ 3.85 കോടിയും ചെലവാക്കി. ഭക്ഷ്യ കിറ്റു വിതരണത്തിനു പണം മുടക്കുന്നതു പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണെന്നും കൊച്ചിയിലെ പ്രോപ്പര്‍…
Read Moreകോവിഷീല്‍ഡ് ഇടവേള ‘സെഞ്ച്വറി’ അടിച്ചു..! സര്‍ക്കാരിനു കിട്ടാനില്ല; സ്വകാര്യ ആശുപത്രിയില്‍ ഇഷ്ടം പോലെ
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് കോവീഷീല്‍ഡ് രണ്ടാം ഘട്ടത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ക്യാമ്പുകളില്‍ കൈമലര്‍ത്തി അധികൃതർ. ഒച്ചിഴയും വേളത്തിലാണ് സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷന് നടക്കുന്നത്. അപ്പോഴും സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസും രണ്ടാം ഡോസും യഥേഷ്ടം ലഭ്യമാണ് താനും. സ്വകാര്യ ആശുപത്രികളിലെ ഡോസുകള്‍ സൗജന്യ നിരക്കിൽ ആളുകള്‍ക്കു നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്. പ്രത്യേകിച്ചും സ്കൂളുകളും കോളജുകളും ഉള്‍പ്പെടെ തുറക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍. ആദ്യ ഡോസ് വിതരണം പോലും പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കടിപ്പുരോഗികള്ക്ക് വീട്ടീല് ചെന്ന് വാക്സിനേഷന് നല്‍കുമെന്ന പ്രഖ്യാപനവും വ്യഥാവിലായി. പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ ക്യാമ്പുകളില്‍ ആകട്ടെ ഒരു വാര്‍ഡില്‍ നിന്ന് കുറച്ചുപേര്‍ എന്ന നിലയിലാണ് ക്രമീകരണം. ഈ രീതി തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴും ഇതേ അവസ്ഥതന്നെയായിരിക്കും. കൂടുതല്‍ പേര് പണം നല്കി വാക്സിനേഷന് തയ്യാറാകുമ്പോള്‍…
Read Moreവ്യാജ സീലും താലൂക്ക് ഓഫീസറുടെ വ്യാജ ഒപ്പും ശരിയായപ്പോൾ പോക്കറ്റിൽ വീണത് 54 ലക്ഷം; കാര്‍ഷിക വികസന ബാങ്കിനു വേണ്ടി ഭൂമിയിടപാട്;തട്ടിപ്പ് പൊളിച്ചതിങ്ങനെ…
പത്തനംതിട്ട: സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭൂമിയിടപാടില്‍ വ്യാജരേഖ ചമച്ച് 54 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. കേസിലെ രണ്ടാം പ്രതി ജെ. ഫാറൂഖ്, മൂന്നാം പ്രതി മൈലപ്ര സ്വദേശി ബിനു സൈമണ്‍ എന്നിവരെയാണ് വഞ്ചിയൂര്‍ ഇന്‍സ്പെക്ടര്‍ ദിപിന്, എസ്്ഐ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി അറസ്റ്റ് വരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കുകയും ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഫാറൂഖും ബിനുവും വസ്തു ഇടപാടില്‍ ഇടനിലക്കാരായിരുന്നുവെന്നു പറയുന്നു. വ്യാജസീൽവിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയാണ് വിവരാവകാശ നിയമ പ്രകാരം തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്. ഒന്നാം പ്രതിയായ വസ്തു ഉടമ ചിറ്റൂര്‍ ഇളങ്ങള്ളൂര്‍ എ.എം. രാജുവിനെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് നടത്തുന്നതിനായി കോഴഞ്ചേരി താലൂക്ക് ഓഫീസിന്റെ…
Read Moreയുവാക്കളുടെ മയക്കുമരുന്ന് ഉപയോഗം വിലക്കി; ചോദ്യം ചെയ്തവരുടോള്ള വൈരാഗ്യം തീർത്തത് വീട്ടുമറ്റത്തിട്ടിരുന്ന വാഹനങ്ങൾ കത്തിച്ച്
പാറശാല : മയക്കുമരുന്ന് ഉപയോഗം വിലക്കിയതിനെ തുടർന്ന് വീടുകളുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ഇരുചക്ര വാഹനവും കത്തിച്ചനിലയിൽ കണ്ടെത്തി. കൊടവിളാകം പാലക്കുഴി വീട്ടിൽ പ്രശാന്തിന്റെ കാറും പാലക്കുഴി വീട്ടിൽ ഷൈൻ കുമാറിന്റെ ഇരുചക്ര വാഹനവുമാണ് ഇന്ന് പുലർച്ചെ കത്തിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ കത്തി . ഇരുചക്രവാഹനം പൂർണമായും കത്തി നശിച്ചു. പെട്രോൾ കൊണ്ട് വന്നതെന്ന് സംശയിക്കുന്ന കുപ്പി പൊട്ടിച്ചനിലയിൽ പ്രശാന്തിന്റെ വീടിനു മുന്നിൽ നിന്നും കണ്ടെത്തി. വീടിനോടു ചേർത്തിട്ടിരുന്ന കാർ പൂർണമായും കത്തിനശിക്കാത്തതിനാൽ വൻദുരന്തം ഒഴിവായി . ഷൈൻ കുമാറിന്റെ വീടിനോടു ചേർന്നുള്ള ഫർണിച്ചർ കടയ്ക്കു മുന്നിൽ വച്ചിരുന്ന ഇരുചക്രവാഹനം റോഡിന്റെ വശത്തോട്ടു മാറ്റിവച്ചാണ് കത്തിച്ചത്. ഇന്ന് പുലർച്ചെ 3 .30നാണ് സംഭവം .പ്രദേശത്തു പിടിമുറുക്കി വരുന്ന കഞ്ചാവ് മാഫിയയാണ് ഇതിന് പിന്നിലെന്ന് വാഹന ഉടമകൾ ആരോപിച്ചു. പാലക്കുഴിയിൽ പ്രവർത്തിച്ചിരുന്ന ആംഗൻവാടി…
Read Moreആറു വയസുള്ള മകന്റെ കണ്മുമ്പില് വച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധം ! വനിതാ കോണ്‍സ്റ്റബിള്‍ കുടുങ്ങി…
ആറു വയസുകാരനായ മകന്റെ മുമ്പില്‍വെച്ച് നീന്തല്‍കുളത്തില്‍ വെച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വനിതാ കോണ്‍സ്റ്റബിള്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്പുര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ പോക്സോ ചുമത്തി. ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹീരാലാല്‍ സൈനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം പുറത്തറിഞ്ഞുടന്‍ ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ പത്തിനാണ് സംഭവം. സ്വകാര്യ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ഇരുവരും സെക്സിലേര്‍പ്പെടുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇവര്‍ ബന്ധപ്പെടുന്ന സമയം ആറുവയസ്സുകാരനായ മകന് സമീപത്തുണ്ടായിരുന്നു. യുവതിയുടെ ഫോണിലെ വീഡിയോ അബദ്ധത്തില്‍ വാട്സ് ആപ് സ്റ്റാറ്റസ് ആയതോടെയാണ് എല്ലാവരും സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
Read Moreഇങ്ങനെയും പിറന്നാൾ ആഘോഷിക്കാം! മകന്റെ പിറന്നാളാഘോഷത്തിന് പാവപ്പെട്ട കുടുംബത്തിന് പശുക്കിടാവിനെ വാങ്ങി നൽകി വ്യത്യസ്ത മായി ആഘോഷിച്ച് അജുവും കുടുംബവും
കടുത്തുരുത്തി: ഭിന്നശേഷിക്കാരനായ മകന്റെ പിറന്നാളാഘോഷം വിത്യസ്തമാക്കി ദമ്പതികള്‍. എല്‍ഐസി ഏജന്റായ ഗിരിജയും കുടുബവുമാണ് ഒരു കുടുംബത്തിന് പശുക്കിടാവിനെ വാങ്ങി നല്കി മകന്റെ പിറന്നാള്‍ ഇവര്‍ ആഘോഷിച്ചത്. പെരുവ പുളിയ്ക്കകുഴിയില് വിജയന്-ഗിരിജ ദമ്പതികളുടെ മകന് അജയ് വി. നായരുടെ (അജു) 25-ാം പിറന്നാളാണ് കുടുംബം വിത്യസ്തമായി ആഘോഷിച്ചത്. കാരിക്കോട്ആനന്ദഭവനില് ബൈജുവിന്റെ കുടുംബത്തിനാണ് പശുക്കിടാവിനെ നല്‍കിയത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ ബിഹേവിയര്‍ സയന്‍സ് പഠിക്കുകയാണ് അജു. മകന്റെ പിറന്നാള്‍ ആഘോഷം പൂര്‍ണമായും ഒഴിവാക്കിയാണ് ഇവര്‍ കുടുംബത്തിന് പശുക്കിടാവിനെ വാങ്ങി നല്‍കിയത്. കാരിക്കോട് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം സുബിന് മാത്യു, ടി.എം. സദന്, ബൈജു ചെത്തുകുന്നേല്‍, അക്ഷയ് പുളിക്കക്കുഴി, ജിത്തു കരിമാടം, ദാസ് മാടപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreഉറങ്ങിയപ്പോൾ മുഖത്ത് മയക്കു സ്പ്രേ അടിച്ചുബോധം കെടുത്തി; 20 പവനും ഫോണും മോഷണം പോയി; സ്ഥിരം മോഷ്ടാവ് അക്സറെ തിരഞ്ഞ് പോലീസ്;അന്വേഷണം തമിഴ്നാട്ടിലേക്ക്
തിരുവനന്തപുരം: നിസാമുദ്ദീൻ എക്സ്പ്രസിലെ കവർച്ച സംബന്ധിച്ച് റെയിൽവെ പോലീസ് അന്വേഷണം കോയന്പത്തൂരിലേക്ക് വ്യാപിപ്പിച്ചു. ന്യൂഡൽഹിയിൽ നിന്നും തിരുവന്തപുരത്തേക്ക് എത്തിയ നിസാമുദ്ദിൻ ട്രെയിനിലെ യാത്രക്കാരികളായ മൂന്ന് സ്ത്രീകളിൽ നിന്നുമാണ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർച്ച ചെയ്തത്. ഏറെ വർഷങ്ങളായി ആഗ്രയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി വിജയലക്ഷ്മി (47), ഇവരുടെ ബിരുദ വിദ്യാർഥിനിയായ മകൾ അഞ്ജലി (21) , കോയന്പത്തൂർ സ്വദേശിനി കൗസല്യ (26) എന്നിവരാണ് കവർച്ചക്കിരയായത്. ഇവരെ അബോധാവസ്ഥയിലാക്കിയ ശേഷം വിജയലക്ഷ്മിയുടെയും മകളുടെയും കൈവശം ഉണ്ടയിരുന്ന 20 പവനിൽപരം വരുന്ന സ്വർണാഭരണങ്ങളും രണ്ട ് മൊബൈൽ ഫോണുകളും കൗസല്യയിൽ നിന്നും മൊബൈൽ ഫോണും കവരുകയായിരുന്നു. സ്ഥിരം കുറ്റവാളിയോ?കവർച്ച നടത്തിയത് ട്രെയിനിലെ സ്ഥിരം കുറ്റവാളി അക്സർ ബാഗ്ഷാ എന്നാണ് സംശയിക്കുന്നത്. പോലീസ് കാണിച്ച അക്സറിന്റെ ഫോട്ടോ കവർച്ചയ്ക്ക് ഇരയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞു. കോയന്പത്തൂരെത്തുന്നതിനു മുന്‍പ് അക്സറിനെ കണ്ടതായി യാത്രക്കാരികൾ പറയുന്നു.…
Read More