കൊച്ചി: കോവിഡ് പ്രതിസന്ധിമൂലം മാന്ദ്യം സംഭവിച്ച ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ ആഡംബര കപ്പലായ കോര്‍ഡേലിയ ഇന്ന് രാവിലെ കൊച്ചി തീരമണഞ്ഞു. രാവിലെ ഏഴരയ്ക്ക് കൊച്ചി തുറമുഖത്തെത്തിയ കപ്പലില്‍ 1200 ആഭ്യന്തര വിനോദസഞ്ചാരികളാണ് ഉള്ളത്. മുംബെയില്‍നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര കപ്പലാണ് കൊച്ചിയില്‍ ഒരു പകല്‍ നങ്കൂരമിടുന്നത്. കപ്പലിലുള്ള 800 ല്‍ പരം യാത്രികര്‍ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂന്നു സംഘങ്ങളായി പ്രത്യേകം ബസുകളിലാണ് സംഘം മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഉച്ചയ്ക്ക് മൂന്നിനുശേഷം കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.
Read MoreDay: September 22, 2021
പി.സി. ചാക്കോയ്ക്കെതിരേ പാർട്ടിയിൽ പട; ഏകാധിപതിയായി പെരുമാറുന്നെന്നു ചൂണ്ടിക്കാട്ടി എ.കെ. ശശീന്ദ്രൻ വിഭാഗം
സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയ്ക്കെതിരേ പാർട്ടിയിൽ പടയൊരുക്കം. ജില്ലാ പ്രസിഡന്റുമാരെ നിയമിച്ചത് അടക്കമുള്ള വിഷയങ്ങളിൽ ചാക്കോ ഏകാധിപതിയായി പെരുമാറുന്നെന്നു ചൂണ്ടിക്കാട്ടി എ.കെ. ശശീന്ദ്രൻ വിഭാഗമാണ് രംഗത്തെത്തിയത്. ചാക്കോയുടെ അടുപ്പക്കാരനായ സംസ്ഥാന സെക്രട്ടറി ബിജു ആബേൽ ജേക്കബ് പാർട്ടി പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ശശീന്ദ്രൻ വിഭാഗം പറയുന്നത്കോൺഗ്രസിൽ നിന്നെത്തിയ പി.സി. ചാക്കോ സംസ്ഥാന പ്രസിഡന്റായതിനു ശേഷം മുതിർന്ന നേതാക്കളെ പോലും അവഗണിച്ച് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ ആരോപണം. പി.സി. ചാക്കോ പ്രസിഡന്റായതിനു ശേഷം ജില്ലാ പ്രസിഡന്റുമാരെ മാറ്റിനിയമിച്ചു. നേരത്തെയുള്ള പല നേതാക്കളെയും മാറ്റിനിർത്തി കോൺഗ്രസിൽ നിന്ന് എത്തിയവർക്കാണ് സ്ഥാനം നൽകിയത്. മുൻ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനുമായും മന്ത്രി എ.കെ. ശശീന്ദ്രനുമായും ഇക്കാര്യത്തിൽ ചർച്ച നടത്താൻ ചാക്കോ തയാറായില്ലെന്നും തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുകയാണെന്നും നേതാക്കൾ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read Moreകേരളലോട്ടറിയെ അട്ടിമറിക്കാൻ ഓണ്‍ലൈൻ ലോട്ടറി മാഫിയ! തട്ടിപ്പും മാഫിയ സംഘങ്ങളുടെ ഇടപെടലും പുറംലോകം അറിയാൻ ഇടയായത് ഇങ്ങനെ…
ജോണ്സണ് വേങ്ങത്തടം കോട്ടയം: സംസ്ഥാന സർക്കാർ നിയമം കൊണ്ടു നിരോധിച്ച ഓണ്‍ലൈൻ ലോട്ടറി കേരളത്തിൽ സജീവമാകുന്നു. കേരളത്തിൽ പേപ്പർ ലോട്ടറി മാത്രം വില്പന നടത്താൻ പാടുള്ളൂവെന്ന നിയമമുള്ളപ്പോഴാണ് ഓണ്‍ലൈനിലൂടെ ലോട്ടറി വില്പന സജീവമാക്കിരിക്കുന്നത്. മുൻകാലങ്ങളിൽ അന്യസംസ്ഥാനലോട്ടറികൾ സജീവമായി നടത്തിയിരുന്ന മാഫിയയാണ് കേരളത്തിന്റെ ലോട്ടറിയെ അട്ടിമറിക്കാൻ രംഗത്തുവന്നിരിക്കുന്നത്. ഓണ്‍ലൈൻ ലോട്ടറി നിരോധിക്കുകയും അന്യസംസ്ഥാന ലോട്ടറികൾക്കു വിലക്കെർപ്പെടുത്തുകയും ചെയ്തപ്പോൾ ഇപ്പോൾ നിലവിലുള്ള സർക്കാരിന്റെ ലോട്ടറി നടത്തിപ്പിനെ തുരങ്കം വച്ചു തകർക്കാനാണ് ഇവരുടെ തീരുമാനം. ഇവർ ലോട്ടറിയുടെ ഫോട്ടോ എടുത്തു ഓണ്‍ലൈൻവഴി വിദേശത്തുള്ളവർക്കു വിതരണം ചെയ്യുന്നു. ഒരു ലോട്ടറി തന്നെ ഒന്നിലധികം പേർക്കു ലഭിക്കുന്പോൾ ഒരു ലോട്ടറിയിൽ ഇവർക്കു ലഭിക്കുന്നതു കമ്മീഷനിനത്തിൽ ഏഴു രൂപയോളമാണ്. സാധാരണനിലയിൽ ചെറിയ തുകയാണ് അടിക്കുന്നതെങ്കിൽ ലോട്ടറി സംഘം തന്നെ ഈ തുക നൽകും. എന്നാൽ ഇപ്പോൾ ബംബർ അടിച്ചതോടൊണ് തട്ടിപ്പും മാഫിയ സംഘങ്ങളുടെ ഇടപെടലും പുറംലോകം…
Read Moreതൃക്കാക്കരയില്‍ അവിശ്വാസം നാളെ; സ്വതന്ത്രന്മാര്ക്ക് വമ്പന്‍ ഓഫറുകള്‍; എല്ലാ കണ്ണുകളും വിമതരിൽ
സ്വന്തം ലേഖകന്‍കൊച്ചി: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരേ പ്രതിപക്ഷം നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ, യുഡിഎഫ് ക്യാമ്പില്‍ നേരിയ ആശ്വാസം. അവിശ്വാസപ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതൃത്വം നല്കിയ വിപ്പ് സ്വീകരിക്കാന്‍ മടിച്ചുനിന്ന നാല് എ വിഭാഗം കൗണ്‍സിലര്‍മാരും കെ. ബാബു എംഎല്‍എയുടെ ഇടപെടലിനെതുടര്‍ന്ന് ഇന്നലെ രാത്രി വൈകി വിപ്പ് കൈപ്പറ്റി. ചെയര്‍പേഴ്സണെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന ഇവരുമായി ചര്‍ച്ച നടത്തിയ ബാബു, ഇന്നലെതന്നെ വിപ്പ് കൈപ്പറ്റണമെന്ന് നിര്‍ദേശിക്കുകയും രാത്രി ഡിസിസി ഓഫീസിലെത്തിയ ഇവര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റില്‍നിന്ന് വിപ്പ് ഏറ്റുവാങ്ങുകയുമായിരുന്നു. അതേസമയം യുഡിഎഫിനൊപ്പമുള്ള അഞ്ച് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാരും നാല് കോണ്‍ഗ്രസ് വിമതരും അവിശ്വാസപ്രമേയത്തില്‍ എന്തു നിലപാടാവും സ്വീകരിക്കുകയെന്നത് നിര്‍ണായകമാണ്. ഇന്നലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലീഗ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ ഫോണെടുക്കാന്‍ കൂട്ടാക്കാത്തത് യുഡിഎഫ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കി. ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് ആ പാര്‍ട്ടി…
Read Moreവരുന്നു… ബിജെപിയിലും അച്ചടക്കം! സമിതി രൂപീകരിച്ചു, നേതാക്കളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും പരിശോധിക്കും
സ്വന്തം ലേഖകന്‍ കോഴിക്കോട്: ബിജെപി കേരളഘടകത്തിലും അച്ചടക്കവാള്‍ ഉയരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും പ്രചരണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാനാണ് തീരുമാനം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി തിരിച്ച് മുഴുവന്‍ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരുടെ നിര്‍ദേശവും അഭിപ്രായവും ക്രോഡീകരിച്ചാണ് പുനസംഘടനയും തുടര്‍ നടപടികളും തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലയളവില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഒന്നുമില്ല എന്ന രീതിയിലുള്ള മനോഭാവം മാറ്റിയെടുക്കണം. കുമ്മനം രാജശേഖരന് പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയാല്‍ അച്ചടക്കനടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സമിതിയും പ്രവര്‍ത്തിക്കും. കുമ്മനത്തിനു പുറമേ ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ എന്നിവരും അച്ചടക്ക സമിതിയില്‍ അംഗമാണ്. മുന്‍പ് നടന്ന അച്ചടക്കലംഘനങ്ങളും സമിതിയുടെ പരിഗണനയില്‍ വരും. കാലതാമസമില്ലാതെ നടപടിയെടുക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ്…
Read Moreഅവാര്‍ഡ് കിട്ടിയ സന്തോഷം ഡാന്‍സ് ചെയ്ത് ആഘോഷിച്ച് സാനിയ ഇയ്യപ്പന്‍ ! ഹോട്ട് ഡാന്‍സിന്റെ വീഡിയോ വൈറലാകുന്നു…
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ കൗമാരതാരമാണ് സാനിയ ഇയ്യപ്പന്‍. 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം ബാല്യകാല സഖിയില്ബാലതാരമായാണ് സാനിയ സിനിമയില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയുമായി. നടി എന്നതിനൊപ്പം മികച്ച ഒരു ഡാന്‍സര്‍ കൂടിയാണ് താരം. വളരെ ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പരിശീലിച്ച് തുടങ്ങിയ ആളാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ സിനിമയിലേക്ക് പ്രവേശിച്ചത്. ഫാഷന്‍ രംഗത്തും തന്റേതായ ഒരു ഇരിപ്പിടം താരം നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട് സെക്ഷനുകള്‍ മുടക്കാറില്ല. ക്വീനിന്റെ വിജയത്തെ തുടര്‍ന്ന് പ്രേതം 2, ലൂസിഫര്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ യാത്രകളെ ഏറെ പ്രണയിക്കുന്ന ഒരാള്‍ കൂടിയാണ് സാനിയ. വിവിധ…
Read Moreഭാരത് ബന്ദ് കേരളത്തിൽ ഹർത്താൽ; പിന്തുണയുമായി ട്രേഡ് യൂണിയനുകൾ; ഹർത്താൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ
കോട്ടയം: കർഷക വിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷകസംഘടകൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 27നു പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിനു പിന്തുണ നൽകുവാൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 27നു സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ ആചരിക്കും.വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.ഹർത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നു ജില്ലയിൽ 1500 കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും. കോർപ്പറേറുകൾക്ക് തൊഴിലാളികളെ തീറെഴുതുന്ന നാലു ലേബർ കോഡുകൾ അടിച്ചേൽപ്പിച്ചും, റെയിൽവെ, ബാങ്ക്-ഇൻഷ്വറൻസ്, കൽക്കരി, സ്റ്റീൽ, പെട്രോളിയം തുടങ്ങിയ പൊതുമേഖലകൾ സ്വകാര്യവത്കരിച്ചും കുത്തകകൾക്ക് വേണ്ടി ഭരിക്കുകയാണു…
Read Moreഹൃദയം പിളർക്കും പ്രാണവേദന; നൊന്പരമായി കാട്ടാനയുടെ നിലവിളി! പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ഉടൻ വനത്തിലേക്ക് മടങ്ങാറാണ് പതിവ്, പക്ഷേ…
ചെട്ടിയാംപറമ്പ്: ഗുരുതര പരിക്കേറ്റ് ചീങ്കണ്ണിപ്പുഴയിൽ ഇറങ്ങി നിലവിളിക്കുന്ന കാട്ടാന നൊമ്പരക്കാഴ്ചയായി. ചെട്ടിയാംപറമ്പ് പൂക്കുണ്ടിലെ ചാത്തംപാറ കടവിലാണ് ദേഹമാസകലം പരിക്കേറ്റ കാട്ടാന വേദന സഹിക്കാതെ പുഴയിലിറങ്ങി നിന്നതും പിന്നീട് ചരിഞ്ഞതും. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ ചീങ്കണ്ണിപ്പുഴയിൽ ഇന്നലെ രാവിലെ എട്ടോടെ കൃഷിയിടത്തിലെ റബർ പാൽ ശേഖരിക്കാൻ എത്തിയ കർഷകനായ റെജിയാണ് ആനയെ ആദ്യം കണ്ടത്. സാധാരണ പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ഉടൻ വനത്തിലേക്ക് മടങ്ങാറാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി പുഴയുടെ മധ്യഭാഗത്ത് മണിക്കൂറോളം നിലയുറപ്പിച്ച കാട്ടാനയെ ശ്രദ്ധിച്ചപ്പോഴാണ് ദേഹത്ത് ഗുരുതര പരിക്ക് കണ്ടെത്തിയത്. ആനയുടെ വലതുകാൽചട്ടയ്ക്ക് മുകളിലും മസ്തകത്തിന് പിൻഭാഗത്തും വാലിലും വലിയ മുറിവുകൾ പഴുത്ത് വൃണമായ നിലയിലാണയിരുന്നു. വാൽ പകുതിയോളം അഴുകിയിട്ടുണ്ട്. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു. മുറിവുള്ള ഭാഗങ്ങളിൽ നിന്ന് പഴുപ്പും രക്തവും പുറത്തേക്കൊഴുകുന്നതു കാണാമായിരുന്നു. വലതുകാൽ പൂർണമായും നീരുവന്ന അവസ്ഥയിലാണ്. രാവിലെ…
Read Moreസീതത്തോട് ബാങ്കിലെ1.40കോടിയുടെ തട്ടിപ്പ്; തട്ടിപ്പ് നടത്തിയത് സെക്രട്ടറി ? സിപിഎം പ്രതിരോധത്തിൽ
പത്തനംതിട്ട: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളില്‍ സെക്രട്ടറി ആയിരുന്ന കെ.യു. ജോസ് മാത്രമാണ് നിലവില്‍ കുറ്റക്കാരനെന്ന് ബാങ്ക് പ്രസിഡന്റ് ടി.എ. നിവാസ്. സഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ജോസിനെതിരേ നടപടികള്‍ സ്വീകരിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ സഹകരണ നിയമം 65 -ാം ചട്ടപ്രകാരമുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്. ചട്ടം 68 പ്രകാരം മറ്റൊരു അന്വേഷണവും നടക്കുന്നത്. ഏത് അന്വേഷണത്തെയും നേരിടാന്‍ ബാങ്ക് ഭരണസമിതി തയാറാണ്. കുറ്റക്കാരായി കണ്ടെത്തുന്ന ആരെയും സംരക്ഷിക്കേണ്ട ആവശ്യകത ഭരണസമിതിക്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു.2013 – 19 കാലയളവിലാണ് ബാങ്കില്‍ ഇത്രയധികം തുകയ്ക്കുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഇക്കാലയളവില്‍ 1,40,49,233 രൂപ അപഹരിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സെക്രട്ടറിയായിരുന്ന കെ.യു. ജോസ് സ്വന്തം അക്കൗണ്ടിലേക്കും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കും തുക മാറ്റിയതായാണ് കണ്ടെത്തിയത്. അപഹരിക്കപ്പെട്ടതായി കണ്ടെത്തിയ തുക…
Read Moreസ്റ്റുഡന്റ് പോലീസിനെ ‘പോലീസുകാരന്’ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി ! കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടിയുടെ ഇടപെടലില്‍ തിരക്കിട്ട നീക്കം…
സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പോലീസുകാരന് ലൈംഗികചൂഷണത്തിനിരയാക്കാന് ശ്രമിച്ചതായി പരാതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് സംഭവം. കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും സിപിഎം അനുകൂലിയായ ഇയാള്‍ക്കെതിരേ ഇതുവരെ യാതൊരു വകുപ്പ്തല നടപടിയും എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം പരിധിയില്‍ താമസിക്കുന്ന 45കാരന് പോക്സോ കേസ് ചുമത്താവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെങ്കിലും ഇയാള്‍ക്കെതിരേ കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്കാധാരം. നിലവില്‍ റെയില്‍വേ പോലീസിലാണ് ഇയാള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലെ ഒരു പോളിംഗ് ബൂത്തില്‍ ഇയാളെ സ്പെഷല്‍ ഡ്യൂട്ടിയ്ക്കിട്ടിരുന്നു. അതേ ബൂത്തില്‍ നിയോഗിക്കപ്പെട്ട സ്റ്റുഡന്റ് പോലീസിനെ തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രിയില്‍ സ്കൂളില്‍ ഒരുക്കിയ ബൂത്തില്‍ അര്‍ധരാത്രിയില്‍ ഉറങ്ങാന്‍ കിടക്കവെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി ബഹളമുണ്ടാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കേസ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയതോടെ കേസ് ഒത്തു…
Read More