കേരളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്സൈസ് പിടികൂടി. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശനും സംഘവും പിടികൂടിയത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് യുവതിയെ പിടികൂടിയത്. പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയില്‍നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
Read MoreDay: October 9, 2021
ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്… ജനന മരണ രജിസ്ട്രേഷൻ ഫയലിനടിയില്‍ പാമ്പ്; പരക്കംപാഞ്ഞ് മട്ടാഞ്ചേരി ജനസേവനകേന്ദ്രത്തിലെ ജീവനക്കാര്‍
കൊച്ചി: ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ പതിയിരുന്ന പാമ്പിനെ കണ്ട് പരിഭ്രാന്തരായി ജീവനക്കാര്‍. കൊച്ചി കോര്‍പറേഷന്റെ മട്ടാഞ്ചേരി സോണല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജനസേവനകേന്ദ്രത്തിലെ ജനന മരണ രജിസ്ട്രേഷൻ വിഭാഗത്തിലാണ് ഇന്നലെ വൈകുന്നേരം നാലോടെ പാമ്പ് കടന്നുകൂടിയത്. ജീവനക്കാരന് ഫയല്‍ എടുക്കാന്‍ തുടങ്ങുമ്പോള്‍ അനക്കം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റു ജീവനക്കാരെ കൂടി വിളിച്ച് ഫയല്‍ പൊക്കിയ നോക്കിയപ്പോഴാണ് പാമ്പാണെന്നു മനസിലായത്. രണ്ടരയടിയോളം നീളമുള്ള പാമ്പിനെ കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടൻ പാന്പായിരുന്നു ഇത്. ഓഫീസിന്റെ പിൻവശം കാടുകയറി കിടക്കുകയാണ്. ഇതിനു മുമ്പും സോണല്‍ ഓഫീസില്‍ പാമ്പ് കയറിയിട്ടുണ്ട്. അന്ന് പാമ്പിനെ പിടികൂടാഞ്ഞതിനെ തുടർന്നു ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകാതിരുന്ന സംഭവവും ഉണ്ടായിരുന്നു.
Read Moreഅമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ; കിടപ്പുരോഗിയായ അമ്മ മരിച്ച വിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തതാമെന്ന് പോലീസ്
ചെറുപുഴ(കണ്ണൂർ): പാടിയോട്ടുചാൽ ഉമ്മിണിയാണത്ത് അമ്മയേയും മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉമ്മിണിയാണത്തെ പടിഞ്ഞാറെപുരയിൽ ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (24) എന്നിവരാണ് മരിച്ചത്. ചന്ദ്രമതിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും പ്രത്യുഷിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ചന്ദ്രമതി കിടപ്പ് രോഗിയാണ്. അമ്മ മരിച്ച വിഷമത്തിൽ പ്രത്യുഷ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങൾ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreവാടകവീട് വളഞ്ഞ് കഞ്ചാവ് സംഘത്തെ പൊക്കി എക്സൈസ്; ഒന്നരകിലോ കഞ്ചാവും ആഡംബര ബൈക്കുകളും പിടിച്ചെടുത്തു
കൊടുങ്ങല്ലൂർ: വാടക വീട് വളഞ്ഞ് കഞ്ചാവ് സംഘത്തെ പൊക്കി എക്സൈസ്. ഒരാൾ ഓടി രക്ഷപ്പെട്ടു. ഒന്നരകിലോ കഞ്ചാവും ആഡംബര ബൈക്കുകളും പിടിച്ചെടുത്തു.എറിയാട് ഇല്ലിച്ചോട് സ്വദേശി മരോട്ടിക്കപ്പറന്പിൽ അൽഅമീൻ (24)നെയാണ് കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പക്ടർ ഷാം നാഥും സംഘവും അറസ്റ്റു ചെയ്തത്. എറിയാട് അബ്ദുള്ള റോഡിനു വടക്കുവശം എടവിലങ്ങ് സ്വദേശി മണ്ണാംപറന്പിൽ വിഷ്ണു വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസ് സംഘം വീട് വളയുന്നതിനിടെ ഒരാൾ ഓടി രക്ഷപെടുകയും മറ്റെയാൾ വീട്ടിനുളിൽ അകപ്പെടുകയുമായിരുന്നു. വീട് തുറക്കാനാകാതെ വന്നതോടെ നാട്ടുകാരുടെയും പഞ്ചായത്ത് മെന്പർമാരുടെയും സാന്നിധ്യത്തിൽ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് അകത്തു കടന്നാണ് ഉള്ളിലുണ്ടായിരുന്ന പ്രതിയെ കീഴ്പ്പെടുത്തിയത്. കുറച്ച് കഞ്ചാവ് ക്ലോസറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നതായി എക്സൈസ് സംഘം പറഞ്ഞു. അഞ്ചപ്പാലം പുതുവൽ പുരയിടത്തിൽ അജ്മൽ എന്നയാളാണ് ഓടിരക്ഷപെട്ടതെന്നും ചില്ലറ വില്പനയ്ക്കായി കഞ്ചാവ് ചെറു പൊതികളാക്കികൊണ്ടിരിക്കുകയായിരുന്നു…
Read Moreഒറ്റ ആഴ്ചകൊണ്ട് ഹീറോയായി മുരിങ്ങക്കായ്; പിന്നാലെ കരയിക്കാൻ സബോളയും; പച്ചക്കറികൾക്ക് ഇരട്ടിയിലധികം വിലവർധനവ്; വ്യാപാരികൾ പറയുന്ന കാരണം ഇങ്ങനെ…
തൃശൂർ: തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വരവ് കുറഞ്ഞതോടെ ജില്ലയിൽ സബോളയുടെയും തക്കാളിയുടെയും വില കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ചയിലേക്കാളും ഇരട്ടിയലധികം വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. മഴയും വിളനാശവും ഇന്ധന വിലവർധനവും ലോറിവാടക കൂടിയതുമൊക്കെയാണ് വിലക്കയറ്റത്തിനു കാരണമെന്നു വ്യാപാരികൾ പറയുന്നു. ഒരാഴ്ച മുന്‍പ് 20 രൂപയായിരുന്ന സവാള മൊത്തവിപണിയിൽ 38 കടന്നു. ചില്ലറവിപണിയിലെത്തുന്പോൾ 40നു മുകളിലാണ് വില. പൂനെ സബോളയ്ക്ക് 32 ൽനിന്ന് 50 രൂപയായും ഉയർന്നു. തക്കാളിക്ക് ഒരാഴ്ചകൊണ്ട് 20 രൂപ കൂടി നാല്പതിലെത്തി. കടകളിലെത്തുന്പോൾ 50 മുതൽ 55 വരെയാണ് വില. മുരിങ്ങക്കായുടെ വില 40 രൂപയുടെ കൂടി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 80 ആയിരുന്ന മുരിങ്ങക്കായ്ക്ക് ഇന്നലെ ശക്തൻമാർക്കറ്റിൽ 120 രൂപയായിരുന്നു വില. മറ്റു പച്ചക്കറി ഇനങ്ങൾക്കും നേരിയ വർധന ഉണ്ടായിട്ടുണ്ട്. വരുംദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യതയെന്നു വ്യാപാരികൾ പറയുന്നു. വിലക്കയറ്റം ദീപാവലി വരെ ഈ മാസങ്ങളിൽ പച്ചക്കറികൾക്കു വില…
Read Moreകാക്കിക്കുള്ളിൽ ഒളിപ്പിച്ച തൊണ്ടി… ട്രെയിൻ തട്ടി മരിച്ചയാളുടെ ഫോൺ കാണാനില്ല; മരണത്തിലെ ദുരൂഹത അന്വേഷിക്കാൻ ഫോൺ തേടിയിറങ്ങിയപ്പോൾ കണ്ടത് എസ്ഐ ജ്യോതിയുടെ പോക്കറ്റിൽ; പിന്നെ സംഭവിച്ചത്…
തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ ഔദ്യോഗിക സിം കാർഡ് ഇട്ട് ഉപയോഗിച്ച എസ്ഐക്ക് സസ്പെൻഷൻ. ചാത്തന്നൂർ എസ്ഐ ജ്യോതി സുധാകറിനെയാണ് സസ്പെൻഡ് ചെയ്തത്. മംഗലപുരം എസ്ഐ ആയിരിക്കുമ്പോഴാണ് ഇയാൾ ഫോൺ കവർന്നത്. റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ ഫോണാണ് എസ്ഐ അടിച്ചുമാറ്റിയത്. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിന്റെ ഫോൺ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഫോൺ സ്റ്റേഷനിൽ ഇല്ലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ, ഇഎംഇഐ നമ്പർ ഉപയോഗിച്ചു ഫോൺ കണ്ടെത്താനൂള്ള ശ്രമത്തിലാണ് എസ്ഐയുടെ കൈവശമാണ് ഇതിരിക്കുന്നതെന്ന് കണ്ടെത്തിയത്. അതേസമയം, യുവാവിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
Read Moreഇതും ഒരു റോഡായിരുന്നു, ഇപ്പോള്‍ തോടായി..! റോഡിലെ ‘കുളത്തില്‍’ മത്സ്യബന്ധനത്തിനെന്ന പേരില്‍ വള്ളമിറക്കി നാട്ടുകാര്‍
വൈക്കം: കുണ്ടും കുഴികളുമായി തകർന്ന് ഗതാഗതം ദു:സഹമായ വൈക്കം – വെച്ചൂർ കൈപ്പുഴ മുട്ട് റോഡിലെ ഇടയാഴം ജംഗ്ഷനിൽ രൂപപ്പെട്ടവൻ ഗർത്തത്തിൽ പ്രദേശവാസികൾ വള്ളമിറക്കി. ഇന്നു രാവിലെ 10 ഓടെയാണ് നാട്ടുകാർ പ്രതിേക്ഷേധ സൂചകമായി മൽസ്യ ബന്ധനത്തിനെന്ന പേരിൽ വള്ളമിറക്കിയത്. തകർന്ന് റോഡിലെ വൻ ഗർത്തങ്ങൾ അപകടങ്ങൾക്ക് കാരണമാകുകയാണ്. ഇതിനകം നിരവധി പേർക്കാണ് പരിക്കേറ്റത്. കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നതും വർധിക്കുകയാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പഞ്ചായത്ത് അധികൃതരും നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും അധികൃതർ മുഖവിലയ്ക്കെടുക്കാത്തതിൽ പ്രതിേക്ഷേധിച്ചാണ് വള്ളമിറക്കി ഇന്ന് വേറിട്ട പ്രതിേക്ഷേധം നാട്ടുകാർ പ്രകടിപ്പിച്ചത്.
Read Moreഒളിവിൽ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ; വ്യാജരേഖ ചമച്ച് രണ്ടുവർഷമായി ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് വലയിൽ കുടുക്കിയത്
പാലോട്: വ്യാജരേഖയുണ്ടാക്കി ഒളിവിൽ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തെന്നൂരിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് വടകര വൈക്കിലശേരി പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് ഹംജാദ് (26), കണ്ണൂർ തയ്യിൽ സജിനാ മൻസിലിൽ സജിന (30) എന്നിവരാണ് അറസ്റ്റിലായത്. ഹംജദിന്റെ തിരിച്ചറിയൽ കാർഡുകൾ വീട്ടുടമസ്ഥന് നൽകാതെ ഒപ്പമുള്ള യുവതിയുടെയും അമ്മയുടെയും തിരിച്ചറിയൽ രേഖകൾ നൽകിയാണ് വാടകച്ചീട്ട് എഴുതിയിരുന്നതെന്നും ഇവരുടെ ആധാർ കാർഡിലെ വിവരങ്ങളിൽ തിരുത്തൽ വരുത്തിയതാണെന്നും പോലീസ് പറഞ്ഞു. 2018ൽ കള്ളനോട്ട് കേസിൽജയിൽശിക്ഷ അനുഭവിച്ച ഹംജാദ് ജാമ്യത്തിലിറങ്ങിയശേഷം ബീമാപള്ളിയിലും പിന്നീട് തെന്നൂരും താമസമാക്കി. മൊബൈൽ ഫോൺ കടനടത്തുകയായിരുന്ന ഇയാളെ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. കടയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ, പ്രിന്റർ എന്നിവ ശാസ്ത്രീയ പരിശോധനക്ക് അയച്ചു. നെടുമങ്ങാട് എഎസ്പി രാജ്പ്രസാദിന്റെ നിർദേശപ്രകാരം പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐമാരായ നിസാറുദീൻ, ബാബുകാണി, ഗ്രേഡ് എസ്ഐമാരായ…
Read Moreഇവനാണ് ആ മോർഫിംഗ് വിദഗ്ധൻ..! മന്ത്രി ശിവൻകുട്ടിയെ മോൻസനോടൊപ്പം ചേർത്ത് നിർത്തിയ പാലക്കാട്ടുകാരൻ പ്രതീഷ് കുമാർ പിടിയിൽ
തിരുവനന്തപുരം : ഫോട്ടോ മോർഫ് ചെയ്ത് മന്ത്രി വി.ശിവൻകുട്ടിയെ അപമാനിച്ച സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രി വി.ശിവൻകുട്ടി സിനിമാ നടനുമായി നിൽക്കുന്ന ഫോട്ടോയിൽ സിനിമാനടന്റെ മുഖത്തിന് പകരം പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിന്റെ മുഖം ചേർത്ത് മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടിൽ പ്രതീഷ് കുമാർ (49)നെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി പോലീസ് തിരിച്ചറിഞ്ഞു.
Read Moreപണിമുടക്കി വീണ്ടും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; ക്ഷമ ചോദിച്ച് ഫേസ്ബുക്ക്; സക്കർ ബർഗിന്റെ ഗ്രാഫ് ഇടിയുന്നു
ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സാമുഹിക മാധ്യമങ്ങൾ ആഗോളതലത്തിൽ വീണ്ടും നിശ്ചലമായി. ശനിയാഴ്ച പുലർച്ചെയാണ് രണ്ടു മണിക്കൂർ സേവനം തടസപ്പെട്ടത്. കോൺഫിഗറേഷൻ അപ്ഡേഷൻ മൂലമാണ് തടസം നേരിട്ടതെന്നാണ് ഫേസ്ബുക്ക് നൽകുന്ന വിശദീകരണം. കഴിഞ്ഞ രണ്ടു മണിക്കൂറുകളിൽ നിങ്ങൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിൽ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്. ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഫേസ്ബുക്ക് ഏഴുമണിക്കൂർ പണിമുടക്കിയതോടെ സിഇഒ മാർക്ക് സക്കർബർഗിന് 52,000 കോടിയോളം രൂപ നഷ്ടമായതായാണ് റിപ്പോർട്ടുകൾ വരുന്നത്. ഫേസ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്ക് സക്കർബർഗിന്റെ ഗ്രാഫും കുത്തനെ ഇടിച്ചിട്ടുണ്ട്.
Read More