അങ്ങന നീണ്ട 68 വര്‍ഷങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക് മടങ്ങിയെത്തുകയാണ്. 1953-ലാണ് ദേശസാത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്. എന്നാല്‍ ടാറ്റ പൊന്നുപോലെ നോക്കിയ കമ്പനി സര്‍ക്കാരിന്റെ കൈവശമെത്തി ഇത്രയും വര്‍ഷത്തിനകം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്. ഒടുവില്‍ 18,000 കോടി രൂപ നല്‍കിയാണ് ടാറ്റ എയര്‍ ഇന്ത്യയെ വീണ്ടെടുക്കുന്നത്. എന്നാല്‍ വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിനെ കാത്തിരിക്കുന്നത്. അതേകമ്പനി നഷ്ടത്തില്‍ കൂപ്പു കുത്തിയതോടെയാണ് 18,000 കോടിരൂപ നല്കി എയര്‍ഇന്ത്യ വീണ്ടെടുക്കുന്നത്. വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിന് മുന്നിലുള്ളത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മാനേജ്മെന്റ് പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. അടിമുടി പൊളിച്ചെഴുത്താണ് ഇവര്‍…
Read MoreDay: October 9, 2021
അനങ്ങൻമല അടിവാരത്തെ നെല്ല് കൃഷിക്ക് ഇന്നും നൂറുമേനി;ഗതകാലം വിസ്മരിച്ചുവെങ്കിലും സാമൂതിരി മേൽകോയ്മയുടെ നൂറുമേനി ചരിത്രം ഇങ്ങനെ…
മംഗലം ശങ്കരൻകുട്ടിഒറ്റപ്പാലം: അനങ്ങൻമലയുടെ മടിത്തൊട്ടിലിൽ വിളയുന്ന നെല്ലിന്റെ നൂറുമേനിക്ക് സാമൂതിരി മേൽകോയ്മയുടെ സുഗന്ധം. കൊല്ലിനും, കൊലക്കും അധികാരമുണ്ടായിരുന്ന രാജഭരണകാലത്ത് സാമൂതിരിയുടെ അമൃതേത്തിന് അരിയെത്തിച്ചിരുന്നത് അനങ്ങന്റ അടിവാരത്തിൽ വിളയുന്ന നെൽപാടത്തു നിന്നായിരുന്നു. ഗതകാലം വിസ്മരിച്ചുവെങ്കിലും രണ്ട് പൂവ്വൽ കൃഷി ചെയ്യാൻ സാമൂതിരി കാണിച്ചിരുന്ന തിട്ടൂരം മുറതെറ്റാതെ നടപ്പാക്കുകയാണ് ഇവിടുത്തെ കർഷകർ. അനങ്ങൻമലയുടെ വൃഷ്ടിപ്രദേശത്ത് വിളയിച്ചെടുക്കുന്ന നെല്ലിന്റെ അരിമണികൾ സാമൂതിരിക്കെന്നും പഥ്യമായിരുന്നു. ഈ അരിമണികൾക്ക് സ്വദേറുമെന്നായിരുന്നു സാമൂതിരിയുടെ തിട്ടൂരം. ഇതു കൊണ്ട് തന്നെ സാമൂതിരി കോവിലകത്ത് രാജാവിന് അമൃതേത്ത് വിളന്പി യിരുന്നതും ഈ അരി പാകം ചെയ്തായിരുന്നുവെന്നാണ് പുരാവൃത്തം. ഏത് പ്രതികൂല കാലത്തും രണ്ട് പൂവൽ വിളയിറക്കി രാജകൽപ്പന പാലിച്ചിരുന്ന അന്നത്തെ കർഷകരുടെ പിൻഗാമികളിന്നും അനുഷ്ഠാനം പോലെ കാർഷികവൃത്തി പരിപാലിക്കുന്നുവെന്നതും മറ്റൊരു ചരിത്രം. വളപ്രയോഗയൊന്നും നടത്തിയില്ലങ്കിലും ഇവിടെയെന്നും വിളയുന്നത് നൂറ് മേനി വിളവ് തന്നെ. പ്രതികൂല കാലാവസ്ഥകളിലും ഇതിന് മാറ്റം…
Read Moreവാഗ്ദാനങ്ങളും തുരുമ്പെടുത്തു..! പഴയ കൊച്ചിപ്പാലത്തിനു നിയോഗം പുഴയിൽതന്നെ സമാധിയാകാൻ
ഷൊർണൂർ:വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കായി. പഴയ കൊച്ചി പാലത്തിന് പുഴയിൽ തന്നെ വീണമരാനാവും നിയോഗം.ബലക്ഷയം മൂലം തകർന്ന് വീണ പഴയ കൊച്ചി പാലത്തിന് അധികൃതർ സംരക്ഷണമൊരുക്കില്ലന്ന് ഉറപ്പായി. പാലത്തിന് സംരക്ഷണമൊരുക്കാൻ അധികൃതർ പ്രവ്യാപനങ്ങൾ നടത്തിയതല്ലാതെ ഇതു വരേക്കും ഒരു നടപടികളും അനുവർത്തിച്ചിട്ടില്ല.രണ്ട് പ്രളയങ്ങളേയും അതിജീവിച്ച പാലത്തിന്റെ നടുഭാഗം മുറിഞ്ഞ തൊഴിച്ചാൽ മറ്റിടങ്ങളിലേക്ക് കാര്യമായ പ്രശ്നങ്ങളില്ല. മറ്റു ഭാഗങ്ങൾ പുഴയിലേക്ക് മുറിഞ്ഞ് വീണിട്ടുമില്ല.എന്നാൽ പാലം വലിയ ബലക്ഷയമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഏത് നിമിഷവും മറ്റ് ഭാഗങ്ങൾ കൂടി പുഴയിലേക്ക് മുറിഞ്ഞമരാവുന്ന സ്ഥിതിയാണുള്ളത്. ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ പാലത്തിന് അനേകം കാലവർഷങ്ങളെ അതിജീവിച്ചതിന്റെ പൈതൃകമുണ്ട്.ഋതുഭേദങ്ങളുടെ വകഭേദങ്ങൾക്കുമപ്പുറം കാലതിവർത്തിയായി നിലകൊള്ളൂന്ന ഈ പാലത്തിന്റെ തൂണുകളെ തഴുകി തലോടി നിളയുടെ കുഞ്ഞോളങ്ങളിൽ കാലവർഷമനേകം ഒഴുകി നീങ്ങിയിട്ടുണ്ട്. പോകാൻ മനസ്സില്ലാതെ കാലുകളിൽ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു പുഴയെന്ന് ഈ പാലവും ഓർക്കുന്നുണ്ടാവാം. ഭാരതപുഴക്കു കുറുകെ പുതിയ തൂക്ക്…
Read Moreമേയാൻ വന്നതാ, ശല്യപ്പെടുത്തിയാൽ… എലിക്കോട് സൗരോർജ വേലി തകർത്ത് ആനകൾ റബർ തോട്ടത്തിൽ; ഓടിരക്ഷപ്പെട്ട് ടാപ്പിംഗ് തൊഴിലാളികൾ
പാലപ്പിള്ളി: കുണ്ടായി എലിക്കോട് ഭാഗത്ത് കാട്ടാനക്കൂട്ടം വ്യാപകമായി സൗരോർജ വേലി തകർത്തു. കഴിഞ്ഞ ദിവസ വും ഇന്നലെ പകൽ സമയത്തും കാടിറങ്ങിയ ആനകളാണ് വേലി തകർത്തത്. ഹാരിസണ്‍ കന്പനി തോട്ടങ്ങളുടെ അതിർത്തിയിൽ സ്ഥാപിച്ച വേലിയുടെ 200 മീറ്ററോളം ഭാഗമാണ് ആനകൾ ചവിട്ടി നശിപ്പിച്ചത്. വനാതിർത്തിയിൽ ഫോറസ്റ്റ് നിർമിച്ച സൗരോർജ വേലി തകർത്താണ് ആനകൾ റബർ തോട്ടത്തിൽ എത്തിയത്. 20 ഓളം ആനകളാണ് റബർ തോട്ടങ്ങളിൽ തന്പടിച്ചിരിക്കുന്നത്. ആനക്കൂട്ടത്തെ കണ്ട് ടാപ്പിംഗ് തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളിൽ ആനകൾ പതിവായതോടെ തൊഴിലാളികൾക്ക് പണിക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കൂട്ടത്തിൽ നിന്ന് ഒറ്റതിരിഞ്ഞ് നടക്കുന്ന ആനകൾ ആക്രമിക്കുമോയെന്ന ഭീതിയിലാണ് തൊഴിലാളികൾ. ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ നിന്ന് ആനകളെ തുരത്താൻ വനംവകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreരക്ഷിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില് മാത്രം കുട്ടികളെ സ്കൂളില്‍ അയച്ചാല്‍ മതി ! സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നത്…
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ‘തിരികെ സ്കൂളിലേക്ക്’ എന്നാണ് മാര്‍ഗരേഖയുടെ പേര്. എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടാകും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ സ്കൂളുകളില്‍ വരേണ്ടതുള്ളൂ. ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച തീരുമാനം സ്കൂളുകള്‍ക്ക് സ്വീകരിക്കാം. ഭിന്നശേഷിയുള്ള കുട്ടികളും ആദ്യ ഘട്ടത്തില്‍ സ്കൂളുകളില്‍ വരേണ്ടതില്ല. ബയോ ബബിള്‍ സംവിധാനം എന്ന കണക്കിലായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. വീട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ള കുട്ടികള്‍ സ്കൂളുകളില്‍ വരേണ്ടതില്ല. ക്ലാസുകളിലെത്തുന്ന കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമായി സ്വീകരിച്ചിരിക്കണം. സ്കൂളുകളില്‍ ബസ് സൗകര്യമില്ലാത്തിടത്ത് ബോണ്ട് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ബസ് വിട്ടുനല്‍കും. ഇതില്‍…
Read Moreബിജെപി പുനഃസംഘടന; അതൃപ്തി പുറത്തേക്കും; പ്രഹ്ലാദന്റെ കഥ ഓർമിപ്പിച്ച് ശോഭ സുരേന്ദ്രൻ; പ്രതികരിക്കാതെ അൽഫോൻസ് കണ്ണന്താനം
ജോണ്സണ് വേങ്ങത്തടം കോട്ടയം: ബിജെപി പുനഃസംഘടനയിൽ കടുത്ത അതൃപ്തി പുകയുന്നു. ദേശീയ നിർവാഹകസമിതിയിൽ നിന്നും പുറത്താക്കപ്പെട്ട ശോഭാസുരേന്ദ്രൻ പരസ്യമായി രംഗത്തിറങ്ങി കഴിഞ്ഞു. എന്നാൽ അൽഫോൻസ് കണ്ണന്താനം പ്രതികരണത്തിനു തയാറാകാത്തതും ശ്രദ്ധേയമാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനു മേൽക്കോയ്മ ലഭിച്ചപ്പോൾ ന്യൂനപക്ഷവിഭാഗത്തെ പൂർണമായും വെട്ടിനിരത്തിയെന്ന പ്രതീതി വ്യാപകമാണ്. കോട്ടയം ജില്ലയിൽ നോബിൾ മാത്യുവിനെ ഒരു സ്ഥാനം പോലും നൽകാതെ മാറ്റിയപ്പോൾ സുരേന്ദ്രന്റെ സ്വന്തം ആൾ ജി. ലിജിൻലാൽ ജില്ല പ്രസിഡന്റായി. സംസ്ഥാന സമിതിയിൽ ഭൂരിപക്ഷം കരസ്ഥമാക്കിയ ഒൗദ്യോഗികവിഭാഗം കൃഷ്ണദാസ് പക്ഷത്തെ പൂർണമായും ഒതുക്കി എന്ന നിലപാടുയരുന്നു. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിൽ ചർച്ച പോലും നടത്താതെയുള്ള പുനസംഘടനക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനാണ് നീക്കം. ഏകപക്ഷീയമായാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്നും പരാതിയുണ്ട്.ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും ഉണ്ടെന്ന്…
Read Moreകാനഡയിലേക്ക് കടക്കാനൊരുങ്ങിയ 59 ശ്രീലങ്കന്‍ തമിഴര്‍ യുഎസ് സേനയുടെ പിടിയില്‍ ! മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് കേരളത്തില്‍ നിന്നുള്ളത്…
അനധികൃതമായി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 59 ശ്രീലങ്കന്‍ തമിഴ് വംശജരെ യുഎസ് നാവിക സേന പിടികൂടി. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് കാണാതായവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യു.എസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ട് കേരളത്തില്‍ നിന്നു വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമല്ല. നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ യു.എസ് സേനയോട് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മധു, തിരുച്ചിറപ്പള്ളി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സംഘം കാനഡയിലേക്ക് പോയത്. യു.എസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍…
Read Moreഇന്ന് തപാൽ ദിനം… കോട്ടയം ഹെഡ്പോസ്റ്റോഫീസിലെ പോസ്റ്റ് വുമണ്‍ തോൽക്കാൻ തയാറല്ല; വൈകല്യത്തെ അതിജീവിച്ചു മുന്നേറുന്ന വിനിതയെ അറിയാം…
കോട്ടയം: വൈകല്യത്തെ അതിജീവിച്ചു മുന്നേറുകയാണ് കോട്ടയം ഹെഡ്പോസ്റ്റോഫീസിലെ പോസ്റ്റ് വുമണ്‍ കുഴിമറ്റം ശ്രീശൈലം വീട്ടിൽ വിനിത. മൂന്നാമത്തെ വയസിൽ പോളിയോ തളർത്തിയ ജീവിത്തെ ഉറച്ച മനസുകൊണ്ട് നേരിടുകയാണ് ഈ തപാൽ ജീവനക്കാരി. പ്ലസ്ടു പഠനത്തിനു ശേഷം 18-ാം വയസിൽ തപാൽ വകുപ്പിൽ താത്കാലിക ജീവനക്കാരിയായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. തോട്ടയ്ക്കാട് പോസ്റ്റ് ഓഫീസിൽ ഇഡി സ്റ്റാഫായി ആദ്യ നിയമനം. പിന്നീട് വാകത്താനം ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി. 2015ലാണ് കോട്ടയത്ത ഹെഡ്പോസ്റ്റോഫീസിലെത്തുന്നത്. അന്നുമുതൽ ചാലുകുന്ന്, ചുങ്കം, പഴയ സെമിനാരി തുടങ്ങിയ ഒരേ ബീറ്റിലാണ് വിനിതിയുടെ ജോലി. ഇവിടെയുള്ള വീട്ടുകാരെല്ലാം വിനിതയ്ക്ക് കുടുംബാംഗങ്ങളേപ്പോലെയാണ്. ഇടതു കാലിനു സ്വാധീനമില്ലാത്തതിനാൽ മുച്ചക്ര സ്കൂട്ടറിലാണ് യാത്ര. വീടുകൾക്ക് മുന്പിൽ സ്കൂട്ടർ എത്തിയാൽ ഹോണ്‍ മുഴക്കുകയാണ് പതിവ്. ശബ്ദം കേട്ട് വീട്ടുകാർ അടുത്തു വന്ന് തപാൽ ഉരുപ്പടികൾ കൈപ്പറ്റും. രാവിലെ 11ന് യാത്രതിരിക്കുന്ന വിനിത ഉരുപ്പടികൾ മേൽവിലാസക്കാരന്റെ…
Read Moreപെണ്ണിനെന്താ ചൂളമടിച്ചാല്‍? ചെറുപ്പത്തിൽ കിട്ടിയ കഴിവ് വീട്ടുകാരെ പേടിച്ച് ഒളിച്ചു വച്ചു; വിവാഹത്തോടെ ആ ആഗ്രഹം സാധിച്ച് തന്നത് ഭർത്താവും; ഗിന്നസ് വേൾഡ് റെക്കോഡുമായി മുന്നേറി ജ്യോതി
അരുണ്‍ ടോംചൂളമടിക്കാത്ത പുരുഷകേസരികള്‍ ആരുംതന്നെയുണ്ടാകില്ല. പുരുഷന്മാരുടെ കുത്തക വിനോദമായാണ് ചൂളമടി (വിസിലിംഗ്) കാണുന്നത്. സ്ത്രീയാണ് അതു ചെയ്യുന്നതെങ്കില്‍ ഏതോ തെറ്റു ചെയ്യുന്നതുപോലെയാണ് സമൂഹം ഇന്നും സ്ത്രീയെ വീക്ഷിക്കുന്നത്. പരമ്പരാഗതമായി നിലനിന്നുപോരുന്ന ഈ ധാരണ അപ്പാടെ തകര്‍ത്തുകൊണ്ടാണ് ജ്യോതി ആര്. കമ്മത്ത് എന്ന കൊച്ചിക്കാരി ചൂളമടി ഒരു കലയാക്കിമാറ്റുന്നത്. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്സ്, ലിംക വേള്‍ഡ് റിക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സ്, ബസ്റ്റ് ഓഫ് ഇന്ത്യ റിക്കോര്‍ഡ്സ് എന്നിവ നേടിയാണ് ‘ചൂളമടിക്കുന്ന പെണ്ണ് അത്ര ശരിയല്ല’ എന്നു പറഞ്ഞ സമൂഹത്തിന്റെ ചിന്താഗതിയെ ജ്യോതി തകര്‍ത്തെറിഞ്ഞത്. വാരാപ്പുഴയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജ്യോതി ജനിച്ചു വളര്‍ന്നത്. അച്ഛന് അനന്തവാദ്ധ്യാര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ രത്നാബായി ഹോമിയോ ഡോക്ടറും. കര്‍ക്കശക്കാരനായിരുന്നു അച്ഛന്. സ്കൂളും വീടും അമ്പലവുമായിരുന്നു ജ്യോതിയുടെ ലോകം. കുട്ടിക്കാലം മുതല്‍ ചൂളമടിയോട് കമ്പമുണ്ടായിരുന്നങ്കിലും…
Read Moreപലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി, കുട്ടികള്‍ വേണ്ടെന്നും തീരുമാനിച്ചു,മറ്റൊരാളുമായി പ്രണയം ! തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളോട് സാമന്തയുടെ പ്രതികരണം ഇങ്ങനെ…
നടി സാമന്തയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ചു നടക്കുന്നത്. ഇപ്പോഴിതാ താരം തന്നെ നേരിട്ട് ഇത്തരം പ്രചരണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണെന്നും ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണമെന്നും സമാന്ത സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു. സാമന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. ‘എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങള്‍ നടത്തിയ വൈകാരിക ഇടപെടലുകള്‍ എന്നെ കീഴടക്കി. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും കഥകളിലും എന്നെ പ്രതിരോധിച്ച് എനിക്ക് താങ്ങായി നിന്നതിന് നന്ദി പറയുന്നു”. ”എനിക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടെന്നും, ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ലെന്നും, ഞാനൊരു അവസരവാദിയാണെന്നും അബോര്‍ഷനുകള്‍ നടത്തിയെന്നുമൊക്കെയാണ് അവര്‍ പറയുന്നത്.” ”വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയ ആണ്. അതിനെ മറികടക്കാന്‍…
Read More