സ്വന്തം ലേഖകൻതൃശൂർ: സ്ലാബ് ഇല്ലാത്ത കാനയിൽ വീണ് കാലൊടിഞ്ഞ സ്കൂൾ വിദ്യാർഥിനി നന്ദനയുടെ കാലിലെ പ്ലാസ്റ്റർവെട്ടിയ അന്നുതന്നെ നന്ദനയെ വീഴ്ത്തിയ ആ കാനയും സ്ലാബിട്ടു മൂടി. കാലൊടിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയ വേണ്ടിവന്ന നന്ദനയുടെ കാലിലെ പ്ലാസ്റ്റർ ഇന്നലെയാണു വെട്ടിയത്. നന്ദനയും അമ്മ സൗമ്യയും ആശുപത്രിയിൽ പ്ലാസ്റ്റർ വെട്ടാൻ എത്തിയപ്പോഴാണ് അപകടത്തിനു കാരണമായ സ്ലാബ് ഇല്ലാത്ത കാന സ്ലാബ് ഇട്ടു മൂടിയ വിവരം സ്കൂളിൽ നിന്ന് വിളിച്ചറിയിച്ചത്. പ്ലാസ്റ്റർ വെട്ടിയെങ്കിലും വേദന ഉണ്ടെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും നന്ദന പറഞ്ഞു. ഇപ്പോൾ ഒല്ലൂരിലെ അമ്മ വീട്ടിലാണ് നന്ദനയും അമ്മ സൗമ്യയും. പഠനം ഓണ്‍ലൈൻ ക്ലാസുകൾ വഴി മുന്നോട്ടു പോകുന്നു. ഓണ്‍ലൈൻ ട്യൂഷനും ഏർപ്പെടുത്തിയിട്ടുണ്ട്.കാനയിൽ വീണതിന്റെ ആഘാതത്തിൽനിന്ന് നന്ദന ഇപ്പോഴും മുക്തയായിട്ടില്ലെന്ന് അമ്മ സൗമ്യ പറഞ്ഞു. എങ്കിലും സ്ലാബ് ഇല്ലാത്ത കാനം മൂടിയതിൽ സന്തോഷമുണ്ടെന്നും ഇനി ആർക്കും അപകടം പറ്റാതിരിക്കട്ടെ എന്നും…
Read MoreDay: November 23, 2021
ഞാന്‍ ഉഡായിപ്പാണ് മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്..! ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്കാണെന്നാണ് പറയുന്നത്; ഗായത്രി സുരേഷ് പറയുന്നു…
നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തിലായതും തുടര്‍ന്നുള്ള വിശദീകരണങ്ങളുമെല്ലാം വിവാദമായി മാറിയിയിരുന്നു. ഗായത്രി സുരേഷിന്റെ സോഷ്യല്‍ മീഡിയ ലൈവ് ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മോശം കമന്റുകള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് ഗായത്രി. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ‘അന്നത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ലൈവില്‍ വരുന്നത്. ഒരു മാസത്തോളമായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. എപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നാലും ഇന്നെന്താണ് ഇന്നെന്താണ് എന്നാണ്. നിങ്ങള്‍ പറയുന്നതൊക്കെ ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൃത്തികേടായി കമന്റ് ചെയ്യുന്ന കേരളത്തിലെ ഒന്നോ രണ്ടോ ലക്ഷം പേരെയുള്ളൂ. ബാക്കിയുള്ളവര്‍ ഇതിലേക്കൊന്നും വരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നതല്ല കേരളം. കേരളത്തിലുള്ളവര്‍ ബുദ്ധിയും വിവേകവുമുള്ളവരാണ്. അവര്‍ക്ക് പണിക്ക് പോകണം, ജീവിക്കണം, നന്നായി ജീവിക്കണം.…
Read Moreനമുക്ക് വഴി ചോദിച്ചു ചോദിച്ച് പോകാം…. അയ്യാ ഇന്ത വഴിയേ പോനാ ശബരിമലയ്ക്ക് പോകമുടിയുമാ; ദിശാബോർഡുകളില്ല; വലഞ്ഞ് അയ്യപ്പഭക്തർ
സ്വന്തം ലേഖകൻതൃശൂർ: “അയ്യാ ഇന്ത വഴിയേ പോനാ ഗുരുവായൂർ പോകമുടിയുമാ….അയ്യാ ഇതു താനേ ശബരിമല റൂട്ട്…. ശബരിമല പോറതക്ക് എന്ത വഴിയെ പോണം അയ്യാ…’തൃശൂർ നഗരത്തിലെത്തുന്ന ശബരിമല തീർഥാടകർ കൃത്യവും വ്യക്തവുമായ ദിശാബോർഡില്ലാത്തതിനാൽ വഴിയറിയാതെ നട്ടം തിരിയുന്ന കാഴ്ച പതിവാകുന്നു. വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ വഴിയറിയാതെ കറങ്ങുന്നവരുടെ എണ്ണവും കൂടുമെന്നുറപ്പ്.സാധാരണ മണ്ഡലകാലത്ത് തൃശൂർ നഗരാർത്തികളിലടക്കം ശബരിമലയ്ക്കും ഗുരുവായൂർക്കും കൊടുങ്ങല്ലൂർക്കുമെല്ലാം ദിശ കാണിക്കുന്ന സൈൻ ബോർഡുകൾ സ്പെഷലായി സ്ഥാപിക്കാറുണ്ട്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷവും പുതിയ സൈൻ ബോർഡുകളൊന്നും സ്ഥാപിച്ചില്ല. ഗുരുവായൂരിലേക്ക് പോകുന്ന അന്യസംസ്ഥാന തീർഥാടകരുടെ എണ്ണവും വരും ദിവസങ്ങളിൽ കൂടും. തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കുള്ള വഴി വ്യക്തമാക്കുന്ന ബോർഡുകൾ തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ വേണമെന്നു തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ പറഞ്ഞു. തൃശൂർ റൗണ്ടിലേക്കു വന്നുകയറിയാൽ ആകെ കണ്ഫ്യൂഷനാണെന്നായിരുന്നു മറ്റൊരു കൂട്ടർ…
Read Moreഎന്റെ പൊന്നോ…ഇനി വയ്യ ! സമാധാനമാണ് വേണ്ടതെന്നും ഇനി കല്യാണത്തിനില്ലെന്നും മേഘ്ന വിന്‍സെന്റ്…
മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് മേഘന വിന്‍സെന്റ്. ഏഷ്യനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്ന മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളില്‍ സജീവമായിരിക്കുകയാണ് താരം. വിവാഹവും വിവാഹമോചനവും ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ മേഘ്ന ഏറെ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ഇതാ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് താരം. അതേസമയം, വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മേഘ്ന ഇങ്ങനെ പറഞ്ഞത്. ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിള്‍’ ആണെന്നും ‘നോ റെഡി ടു മിംഗിള്‍’ ആണെന്നും ചിരിച്ചുകൊണ്ട് മേഘ്ന…
Read Moreസമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു! വീട്ടമ്മയെ പീഡിപ്പിച്ച് കൈയൊഴിഞ്ഞ യുവാവ് അറസ്റ്റില്‍; രണ്ടുകുട്ടികളുടെ അമ്മയായ യുവതിക്ക് സംഭവിച്ചത് ഇങ്ങനെ…
കാഞ്ഞങ്ങാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കുടുംബിനിയായ യുവതിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൈയൊഴിഞ്ഞ യുവാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലെ സന്ദീപി(29)നെയാണ് യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സ്ഥലംവിടാന്‍ ശ്രമിക്കുമ്പോള്‍ പിടികൂടിയത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ ഇയാള്‍ നേരത്തേ പലവട്ടം വിവാഹവാഗ്ദാനം നല്കി കാഞ്ഞങ്ങാട് നഗരത്തിലെ ലോഡ്ജുകളിലും റാണിപുരത്തും എത്തിച്ചിരുന്നു. കുടുംബത്തെ ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ സന്നദ്ധയായിട്ടാണ് കഴിഞ്ഞ ദിവസം യുവതി എത്തിയത്. എന്നാല്‍ ഇതിന് തയാറാകാതെ ഇയാള്‍ കൈയൊഴിഞ്ഞപ്പോള്‍ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ച ശേഷം ഇയാള്‍ സ്ഥലംവിടാന്‍ ശ്രമിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ തടഞ്ഞുനിര്‍ത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.
Read Moreഭാര്യ മറ്റൊരാണിന്റെ മുഖത്തും ഭര്‍ത്താവ് മറ്റൊരു പെണ്ണിന്റെയും മുഖത്തും നോക്കാന്‍ പാടില്ല ! ദമ്പതികളുടെ കരാര്‍ ഇങ്ങനെ…
ദാമ്പത്യബന്ധങ്ങള്‍ക്ക് ക്ഷണനേരത്തെ ആയുസ് മാത്രമാകുന്ന കാലമാണിത്. വിവാഹമോചനം ഇപ്പോള്‍ സര്‍വസാധാരണമാവുന്ന പരിതസ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീ തന്റെ ഭര്‍ത്താവുമായി ഉണ്ടാക്കിയ ഉടമ്പടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കര്‍ശന നിബന്ധനകളുള്ള ഒരു കരാറിലാണ് ഇരുവരും ഒപ്പു വച്ചിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ താമസീക്കുന്ന സാക് മെക്ഫേഴസണും ബെയ്ലിയും വിവാഹം കഴിച്ചിട്ട് മൂന്നു വര്‍ഷങ്ങളാകുന്നു, ഒന്നരവയസ്സുള്ള ഒരു മകളും അവര്‍ക്കുണ്ട്. വിവാഹജീവിതം സുഗമമായി മുന്നോട്ട് പോകാന്‍ കര്‍ശന നിയമങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ബെയ്ലി പറയുന്നത്. മറ്റുള്ളവര്‍ ഈ നിബന്ധനകള്‍ കേട്ടാല്‍ കോപിക്കുമെന്നാണ് 2.1 മില്യണ്‍ ആളുകള്‍ കണ്ട വീഡിയോയില്‍ ഇവര്‍ പറയുന്നത്. ”എനിക്കും എന്റെ ഭര്‍ത്താവിനുമായി ഞങ്ങള്‍ ഉണ്ടാക്കിയ മറ്റുള്ളവരെ കുപിതരാക്കുന്ന നിയമങ്ങള്‍” എന്ന ശീര്‍ഷകത്തോടെയാണ് അവര്‍ ആദ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ നിയമം, രണ്ടുപേര്‍ക്കും എതിര്‍ലിംഗത്തില്‍ പെടുന്ന സുഹൃത്തുക്കള്‍ ഉണ്ടാകരുത് എന്നതാണ്. അതുപോലെ തൊഴിലിടത്തോ മറ്റൊ എതിര്‍ലിംഗത്തില്‍ഉള്ളവര്‍ക്കിടയില്‍ ഒറ്റക്ക് കഴിയുവാനും…
Read Moreവിദ്യാർഥികളുടെയും വയോജനങ്ങളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനായില്ല; സിഗ്നൽ ജംഗ്ഷനിൽ സീബ്രാലൈൻ വരച്ച് കോണ്‍ഗ്രസ് പ്രവർത്തകർ
പുതുക്കാട് : അപകടങ്ങൾ പതിവായ പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ സീബ്രാലൈൻ വരച്ച് കോൺഗ്രസ് പ്രവർത്തകർ. മാസങ്ങളോളമായി പാതയിൽ സീബ്രൈലൻ ഇല്ലായിരുന്നു. ദേശീയപാത അഥോറിറ്റിക്കും ടോൾ കന്പനിക്കും നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതർ മൗനം പാലിക്കുകയായിരുന്നു. സിഗ്നൽ തെറ്റിച്ചുവരുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് ആളുകൾ ജീവൻ പണയപ്പെടുത്തി റോഡ് മുറിച്ചുകടന്നിരുന്നത്. വിദ്യാർഥികളുടെയും വയോജനങ്ങളുടെയും ദുരിതം മനസിലാക്കിയ കോൺഗ്രസ് പ്രവർത്തകർ സീബ്രാലൈൻ വരയ്ക്കുകയായിരുന്നു. ഡിസിസി സെക്രട്ടറിയും വാർഡ് മെന്പറുമായ സെബി കൊടിയന്റെ നേതൃത്വത്തിലാണു പ്രവർത്തകർ സീബ്രൈലൻ വരച്ചത്. കോൺഗ്രസ്- യൂത്ത് കോൺഗ്രസ് ഭാരവാഹികളായ പി.പി. ചന്ദ്രൻ, സച്ചിൻ ഷാജു, സിജു ആന്റണി, സിന്റോ ആന്റണി, ജോബി മധുരക്കറി, ഇസാക്ക് കുറ്റിക്കാടൻ, ഷെറിൻ ഷാജു, ആൽഡ്രിന്റാഫി, ആസ്റ്റൽ ജോയ്, കെ.വി. ആഷിക്, പി.സി. ജയൻ എന്നിവരും പങ്കാളികളായി.
Read Moreഅമൃതാനന്ദമയിയുടെ സന്തത സഹചാരി; ഭക്തി ഇനി ഓര്‍മകളില്‍ മാത്രം! കണ്ണീരോടെ വിട നല്കി
കൊല്ലം: അമൃതാനന്ദമയിയുടെ സന്തത സഹചാരിയായി അമൃതപുരി ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ഭക്തി എന്ന നായ ഇനിയില്ല. ജനിച്ച നാള് മുതല്‍ അമൃതപുരി ആശ്രമത്തിലുണ്ടായിരുന്ന ഭക്തിക്ക് 10 വയസായിരുന്നു. അമ്മ ആശ്രമത്തിലുള്ള സമയങ്ങളിലെല്ലാം ഭക്തിയെന്നും തുമ്പനെന്നും പേരുള്ള നായകൾ അമ്മയ്ക്കൊപ്പം ഉണ്ടാവാറുണ്ട്. തെരുവില്‍ നിന്നും എടുത്തു വളര്‍ത്തിയ നായ്ക്കളാണ് ഇവ. ഗ്രാമത്തിലെ മറ്റു നായ്ക്കള്‍ ആക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആശ്രമത്തിൽ എടുത്തു വളര്‍ത്തിയതാണ്. അമ്മയുടെ മുറി ഉള്‍പ്പെടെ എല്ലായിടത്തും അമ്മയോടൊപ്പം ഏതു വേദിയിലും ഭക്തിക്ക് പ്രവേശനമുണ്ടായിരുന്നു. ആശ്രമത്തിലെ എല്ലാ ചടങ്ങുകളിലും ഭജനയ്ക്കും ധ്യാനത്തിനുമൊക്കെ അമ്മയോടൊപ്പം എപ്പോഴും ഭക്തിയും കൂടെയുണ്ടാവുമായിരുന്നു. അമ്മയുമായി ഭക്തിയ്ക്ക് സവിശേഷ ബന്ധമാണുണ്ടായിരുന്നത്. അമ്മയോടുള്ള അവളുടെ ഭക്തിയും ആവേശവും ആദരവും സമർപ്പണഭാവവും അമ്മയുടെ ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് പ്രചോദനമായിരുന്നു. ഇന്റര്‍നെറ്റ് വീഡിയോകളിലൂടെയും അമ്മയുടെ ഫോട്ടോഗ്രാഫുകളിലൂടെയും ഭക്തര്‍ക്ക് അവൾ സുപരിചിതയായിരുന്നു. ആശ്രമത്തിലെ അന്തേവാസികള്‍ക്കു നൽകാറുള്ള എല്ലാ ആദരവുകളോടെയും അമ്മയുടെ സാന്നിധ്യത്തില്‍…
Read Moreപ്രവാസിയുടെ ഭാര്യയും കുപ്രസിദ്ധ ഗുണ്ടയും ഒളിച്ചോടി; 3 ലക്ഷം രൂപയും 40 പവനും കൊണ്ടുപോയത് മക്കളെ ഉപേക്ഷിച്ച്…
അന്തിക്കാട്: പ്രായപൂർത്തിയായ കുട്ടികളെ ഉപേക്ഷിച്ചു മുങ്ങിയ പ്രവാസിയുടെ ഭാര്യ ഗുണ്ടാ നേ താവിനൊപ്പം അറസ്റ്റിൽ. ഗുണ്ടാനേതാവും ആലപ്പുഴ മായിത്തറ സ്വദേശിയുമായ അരുണ്‍ എന്ന ഡോണ്‍ അരുണിനെയാണ് അന്തിക്കാട് സബ് ഇൻസ്പെക്ടർ കെ.എച്ച്. റെനീഷിന്റെ നേതൃത്വത്തിൽ അന്തി ക്കാട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.കെ. അസീസ് സിപിഒ മാരായ അജിത്, ഷാനവാസ്,എസ്സിപിഒ രാജി എന്നിവർ ചേർന്നു അറസ്റ്റു ചെയ്തത്. ഗുണ്ടാനേതാവ് പാലക്കാട് ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹൈവേ റോബറി കേസിലും ആലപ്പുഴ, ചേർത്തല, മുഹമ്മ, എന്നിവടങ്ങളിൽഅടിപിടിക്കേസിലും, മലപ്പുറത്തു പൊതുമുതൽ നശിപ്പിച്ച കേസിലും പ്രതിയാണ്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഗുണ്ടാ നേതാവുമായി യുവതി ഒളി ച്ചോടുകയായിരുന്ന.ു ഭർത്താവിന്റെ മൂന്നുലക്ഷത്തോളം രൂപയും 40 പവൻ സ്വർണവും ഇവർ തന്ത്രപൂർവം കൈക്കലാക്കിയിരുന്നു.
Read Moreഅനീഷ് ഭാഗ്യം വിറ്റത് ആർക്കാണ് ? 75 ലക്ഷത്തിന്റെ ഉടമയെ നാട് തേടുന്നു; ഭാഗ്യവാൻ ആരെന്നത് ഇന്നെങ്കിലും തെളിയുമെന്ന പ്രതീക്ഷയിലാണു നാട്
കുറവിലങ്ങാട്: അനീഷ് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം. സമ്മാനാർഹനു ലഭിക്കുക മുക്കാൽകോടി രൂപ. എന്നാൽ ഫലപ്രഖ്യാപനത്തിനു ശേഷം മണിക്കൂറുകൾ പിന്നിട്ടുവെങ്കിലും ആ ഭാഗ്യവാൻ ആരാണെന്നു മാത്രം ആർക്കും അറിയില്ല. സംസ്ഥാന സർക്കാരിന്റെ വിൻ-വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് കുറവിലങ്ങാട് വിറ്റഴിച്ച ടിക്കറ്റിനു ലഭിച്ചത്. കോഴാ സ്വദേശി പൊട്ടുചിറത്തടത്തിൽ അനീഷ് വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. കോഴായിലും കുറവിലങ്ങാട്ടുമായാണ് ടിക്കറ്റ് വിറ്റഴിച്ചതെന്നൊഴിച്ചാൽ ടിക്കറ്റ് വാങ്ങിയവരെക്കുറിച്ച് ഒരുവിവരവും ലഭ്യമല്ല. വാഹനാപകടത്തെത്തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി ലോട്ടറി വിൽപ്പനരംഗത്ത് സജീവമാണ് അനീഷ്. ഒന്നാംസമ്മാനം നേടിയ ടിക്കറ്റ് വിറ്റഴിക്കാനായത് അനീഷിനു വലിയ സന്തോഷം സമ്മാനിച്ചിട്ടുണ്ട്. ഭാഗ്യവാൻ ആരെന്നത് ഇന്നെങ്കിലും തെളിയുമെന്ന പ്രതീക്ഷയിലാണു നാട്. വാഹനത്തിലെത്തിയവരും ഇതര സംസ്ഥാന തൊഴിലാളികളും ടിക്കറ്റ് വാങ്ങിയതായി അനീഷ് പറയുന്നുണ്ട്.
Read More