ചാത്തന്നൂർ :കെ എസ് ആർ ടി സി യിലെ കണ്ടക്ടർക്ക് 72 327 രൂപ പിഴയും മൂന്ന് മാസത്തേക്ക് വാർഷിക വേതന വർദ്ധനവ് തടഞ്ഞു കൊണ്ടും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ രാകേഷ് കെ നായർക്കാണ് ശിക്ഷ ലഭിച്ചത്.കണ്ടക്ടറുടെ പക്കൽ നിന്നും മാനുവൽറാക്ക് നഷ്ടപ്പെട്ടതിനാണ് വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ചത്. 2018 ജനുവരി 19നാണ് സംഭവം. രാകേഷ് കെ നായർ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ള ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായിരുന്നു. ബസ് കൊല്ലത്തെത്തി പാർക്ക് ചെയ്യുമ്പോൾ 72,327 രൂപ വിലയുള്ള ടിക്കറ്റുകൾ അടങ്ങിയ മാനുവൽറാക്ക് നഷ്ടമായി. വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കൊല്ലം ഡിപ്പോയിൽ റിപ്പോർട്ട് ചെയ്യുകയും കൊല്ലം പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കോർപറേഷൻ രാകേഷ് കെ നായരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ കിളിമാനൂർ വിജിലൻസിന് അന്വേഷണം കൈമാറി.…
Read MoreDay: November 29, 2021
അങ്കത്തട്ടിൽ സുധാകരനും മമ്പറവും; ഡിസംബർ 5 നിർണായകം; മമ്പറം ദിവാകരനെ പുറത്താക്കിയതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി;ഇടതുപക്ഷത്തേക്കില്ലെന്ന് ദിവാകരൻ
നവാസ് മേത്തർതലശേരി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതോടെ കോൺഗ്രസിലെ പ്രമുഖരായ രണ്ടു നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് മറ നീക്കി പുറത്തു വന്നിട്ടുള്ളത്. ഒരു കാലത്ത് ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു കെപിപിസി പ്രസിഡന്റ് കെ.സുധാകരനും മുൻ ജില്ലാ ബാങ്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും കാൽ നൂറ്റാണ്ടിലധികമായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റുമായ മമ്പറം ദിവാകരനും. എന്നാൽ, ഇപ്പോൾ ഇരുവരും രണ്ട് ചേരികളിലായി നിലയുറപ്പിച്ച് പതിനെട്ടടവുകളും പയറ്റി പോരാടുകയാണ്.ഡിസംബർ അഞ്ചിന് നടക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ അങ്കം കുറിച്ചിട്ടുള്ള ഇരുവരും അണിയറയിൽ നടത്തുന്നത് അപ്രതീക്ഷീത നീക്കങ്ങളാണ്. മമ്പറത്തിന്റെയും കെ.സുധാകരന്റെയും ആത്മ സുഹൃത്തായിരുന്ന കൊച്ചിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ. കെ.ടി ജോസഫിന്റെ മകൾ ഡോ. വീണ ജോസഫ് മമ്പറം…
Read Moreഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ട് ! കുട്ടികള്‍ വേണ്ടേയെന്ന ആളുകളുടെ ചോദ്യത്തിന് ജീവയും അപര്‍ണയും പറയുന്ന മറുപടി ഇങ്ങനെ…
മലയാളം മിനിസ്ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട അവതാരകരാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അവതാരകരായി എത്തിയാണ് ജീവ ജോസഫും അപര്‍ണ തോമസും ശ്രദ്ധേയരാവുന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഇവര്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം അപര്‍ണ പുതിയ കാറ് വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ ജീവയും അപര്‍ണയും അവരുടെ വീട്ടിലെ പുതിയ അതിഥിയെ സ്വീകരിച്ചു എന്ന തരത്തിലായി വാര്‍ത്തകള്‍. കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇരുവരും മറുപടി പറയുകയാണിപ്പോള്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റസിന് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ഇരുവരും പങ്കുവെച്ചത്. കാറ് വാങ്ങിയെന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. പിറ്റേ ദിവസം മുതല്‍ യൂട്യൂബ് ചാനലില്‍ വാര്‍ത്ത വന്നത് ജീവയുടെയും അപര്‍ണയുടെയും ജീവിതത്തില്‍ വന്ന പുതിയ അതിഥി എന്ന തലക്കെട്ടോടെ ആയിരുന്നു.…
Read Moreആകെ നാണക്കേടായി
സ്റ്റിയറിംഗ് ബാലൻസ് കൂടി കിട്ടാൻ ഒരു ഞായറാഴ്ച അടുത്ത വീട്ടിലെ ചേട്ടനൊപ്പം ഞാനും ചേച്ചിയും ഡ്രൈവിങ് പഠിക്കാന്‍ ഇറങ്ങി. ഒരു ഗ്രൗണ്ടിലേക്കാണ് പോയത്. അവിടെ വണ്ടി ഓടിക്കുന്നത് റിസ്ക് ആണെന്ന് കുറച്ച് പേര് പറഞ്ഞിരുന്നു. ഒരുപാട് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. അതുകൊണ്ട് തിരക്കില്ലാത്ത ഇട റോഡിലായിരുന്നു ഓടിച്ചു നോക്കാന്‍ പോയത്. ആശാന്റെ കൂടെ വണ്ടി ഓടിച്ചിട്ടുള്ള അമിത ആവേശത്തില്‍ വാഹനം ഓടിക്കാന്‍ കൂളായി തന്നെ ഞാനിരുന്നു. വണ്ടിയില്‍ കയറി ഫസ്റ്റ് ഇട്ട് ആക്സിലേറ്ററില്‍ കാല് കൊടുത്തത് മാത്രമേ ഓര്മയുള്ളു. പിന്നീട് കാണുന്നത് അടുത്തുള്ള പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതാണ്. കാറിന്റെ ഒരു ഭാഗം മൊത്തം തകര്‍ന്ന് പോയി. ഹെഡ് ലൈറ്റും പൊട്ടി. അന്നത്തോടെ വാഹനം ഓടിക്കുന്നത് ഞാന്‍ നിര്‍ത്തി. പേടി കൊണ്ടല്ല, ആകെ നാണക്കേട് ആയി. -രസ്ന പവിത്രൻ
Read Moreഒമിക്രോണ്‍ ഭീതിക്കിടയിലും ആശങ്ക ; ആര്‍ടിപിസിആര്‍ കൈയടക്കി വ്യാജന്മാര്; ലബോറട്ടറികളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകം
സ്വന്തംലേഖകന്‍ കോഴിക്കോട് : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടയിലും കോവിഡ് പരിശോധനാഫലത്തിന്റെ പേരില്‍ വ്യാജന്മാര് വിലസുന്നു. ലാബോറട്ടറികളുടെ പേരില്‍ വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. യാത്രകള്‍ക്കും മറ്റു വിവിധ ആവശ്യങ്ങള്‍ക്കുമായി ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതോടെയാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായത്. ആശുപത്രി ജീവനക്കാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ വ്യാജന്മാരെ ആശ്രയിക്കുന്നതായാണ് പോലീസ് നല്കുന്ന വിവരം. 12 രാജ്യങ്ങളില്‍ ഒകിക്രോണ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായതോടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധനാഫലത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതില്‍ പഴുതടച്ച നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചത്. റിപ്പോര്‍ട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ ക്രിമിനല്‍ പ്രോസിക്യൂഷന് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.സംസ്ഥാനത്ത് ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ദുരപയോഗം ചെയ്യുന്നതിനെതിരേ…
Read Moreസിപിഎം ഏരിയാ സമ്മേളനം: കടുത്തുരുത്തിയിൽ അപ്രതീക്ഷിതമായി സെക്രട്ടറി; ഏഴിടത്ത് ഔ ദ്യോഗിക പക്ഷത്തോടു കൂറുപുലർത്തുന്നവർ മാത്രം
കോട്ടയം: ജില്ലയിലെ സിപിഎമ്മിന്റ എട്ടു ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ ഏഴിടത്തും സെക്രട്ടറിമാർക്ക് മാറ്റമില്ല. കടുത്തുരുത്തിയിൽ അപ്രതീക്ഷിതമായി പുതിയ സെക്രട്ടറി വന്നു. എട്ടു സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ സെക്രട്ടറിമാരും ഏരിയാ കമ്മറ്റിയംഗങ്ങളും ഒൗദ്യോഗിക പക്ഷത്തോടു കൂറുപുലർത്തുന്നവർ മാത്രമായി. ചങ്ങനാശേരി, അയർക്കുന്നം, പുതുപ്പളളി, വാഴൂർ, തലയോലപ്പറന്പ്, വൈക്കം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനങ്ങളാണ് പൂർത്തിയായത്. ചങ്ങനാശേരിയിൽ കെ.സി.ജോസഫും അയർക്കുന്നത്ത് പി.എൻ.ബിനുവും പുതുപ്പള്ളിയിൽ സുഭാഷ് പി.വർഗീസും വീണ്ടും സെക്രട്ടറിമാരായി. വാഴൂരിൽ വി.ജി.ലാൽ തുടരും. തലയോലപ്പറന്പിൽ കെ.ശെൽവരാജും വൈക്കത്ത് കെ.അരുണനുമാണ് സെക്രട്ടറിമാർ. കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി സമ്മേളനങ്ങളാണ് ഇന്നലെ പൂർത്തിയായത്. കാഞ്ഞിരപ്പള്ളിയിൽ നിലവിലെ സെക്രട്ടറി കെ. രാജേഷിനെ വീണ്ടും തെരഞ്ഞെടുത്തപ്പോൾ കടുത്തുരുത്തിയിൽ അപ്രതീക്ഷിതമായി കെ. ജയകൃഷ്ണൻ സെക്രട്ടറിയായി. ഒൗദ്യോഗിക പക്ഷത്തോട് കൂറുപുലർത്തുന്ന ജയകൃഷ്ണന്റെ പേര് ജില്ലാ നേതൃത്വം നിർദേശിക്കുകയായിരുന്നു. നിലവിലെ സെക്രട്ടറി രമേശനെ കമ്മറ്റിയിൽ നിലനിർത്തി. അതേ സമയം അരോപണ വിധേയനായ ജയകൃഷ്ണനെ സെക്രട്ടറിയാക്കിയതിൽ പാർട്ടിയിൽ…
Read Moreഅഭിനയിക്കുകയല്ല
പുതിയ പരമ്പരയിലും അച്ഛനും അമ്മയും മക്കളുമൊക്കെ ആയി തന്നെയാണ് ഞങ്ങള്‍ എല്ലാവരും എത്തുന്നത്. പക്ഷേ, ഉപ്പും മുളകിലും കണ്ടതുപോലെയല്ല. മറ്റൊരു രീതിയിലാകും അവതരണം. പതിനൊന്നു മാസമായി ഉപ്പും മുളകും നിര്‍ത്തിയിട്ട്. ഒരു ഇടവേളയ്ക്കുശേഷം എല്ലാവരും പരസ്പരം കാണുകയാണെങ്കിലും പഴയ പോലെ തന്നെയാണ്. ഞങ്ങളെല്ലാവരും അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്നതല്ലേ. കുട്ടികള്‍ക്കെല്ലാം ഞാന്‍ അമ്മയെ പോലെയാണ്. അവരെ കാണാതെ ഇത്രയും കാലമിരുന്നതിന്റെ വിഷമം ഇപ്പോഴാണ് തീര്‍ന്നത്. ഉപ്പും മുളകിലും അഭിനയിക്കുമ്പോള്‍ പാറുക്കുട്ടി തീരെ കുഞ്ഞായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ തുടങ്ങിയതിനു ശേഷമാണു പുതിയ പരമ്പര വന്നത്. പാറുക്കുട്ടിക്കൊക്കെ ധാരാളം ഡയലോഗ് ഉണ്ട്. ഭയങ്കരമായി ഡയലോഗുകളൊക്കെ അവള് പറയുന്നുണ്ട്. ശരിക്കും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. -നിഷ സാരംഗ്
Read Moreഇഷ മലയാളത്തിലെത്തിയത്ഇങ്ങനെ…
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ഇഷ തൽവാറായിരുന്നു. മലയാളി പ്രേക്ഷകർക്ക് അന്ന് അത്ര പരിചിത മുഖമായിരുന്നില്ല ഇഷ. ആ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ നടി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ താരം മലയാളത്തിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അഭിനേതാവും കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേഷ് പ്രഭാകർ. ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് താനായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് ഞാനായിരുന്നു. ധാത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാനാണ് ബോംബെയില്‍ നിന്ന് ഇഷയെ കൊണ്ടുവന്നത്. ആ സമയത്താണ് വിനീത് പറയുന്നത് പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം, പരസ്യങ്ങളിലൊക്കെ അഭിനയിച്ച ഏതെങ്കിലും കുട്ടിയുണ്ടോ എന്നു ചോദിക്കുന്നത്. എന്റെ പരസ്യത്തിന്റെ…
Read Moreമരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി പക്ഷെ…ഹരീഷ് പേരടി പറയുന്നത് ഇങ്ങനെ…
തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത സംഭവമാണ് മരക്കാര്‍ സിനിമയെനന നടന് ഹരീഷ് പേരടി.തന്റെ അഭിനയ ജീവിതത്തിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്് എന്നാണ് പേരടി സിനിമയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടന് ഇങ്ങനെ പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മരക്കാര്‍ സിനിമ റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് സംവിധായകന് പ്രിയദര്ശന് അയച്ച ഒരു സന്ദേശം പങ്കുവെച്ച് കൊണ്ടാണ് ഹരീഷ് കുറിപ്പ് ആരംഭിക്കുന്നത്. മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയെന്നും പക്ഷേ ഈ വലിയ കലാകാരന്റെ വാക്കുകള്‍ തന്റെ ജീവിതകാല സമ്പാദ്യമാണെന്നും ഹരീഷ് പേരടി കുറിച്ചു. കഥാപാത്രങ്ങളുടെ മനസ്സ് നിരവധി തവണ നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയമികവ് മലയാളികളോട് താന്‍ പറയേണ്ട ആവശ്യമില്ലെന്നും പക്ഷെ സിനിമ ഒന്നിച്ച് കളിച്ചു വളര്‍ന്ന, തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള പ്രിയദര്‍ശനും മോഹന്‍ലാലും പരസ്പരം കൈമാറുന്ന ബഹുമാനവും ഒരു…
Read Moreയുഎഇയില്‍ വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാകുന്നു ! പുതിയ നിയമപരിഷ്കാരങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നത്…
പുതിയ നിയമ പരിഷ്കാരങ്ങള്‍ കൊണ്ട് ഏവരെയും അമ്പരപ്പിക്കുകയാണ് യുഎഇ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്കാരങ്ങള്‍ക്കാണ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അംഗീകാരം നല്‍കിയിരിക്കുന്നത്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ, സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്ന നിയമപരിഷ്കാരങ്ങളാണ് നിലവില്‍ വരുന്നത്. രാജ്യരൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ നാല്‍പ്പതിലധികം നിയമങ്ങളാണ് പരിഷ്കരിച്ചത്. സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമപരിഷ്കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അംഗീകാരം നല്കി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണ പരിഷ്കാരങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അവകാശസംരക്ഷണത്തിനാണ് പ്രധാനപരിഗണന നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നിയമം, വിവാഹേതര ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ലെന്നു വ്യവസ്ഥ ചെയ്യുന്നു.…
Read More