തന്റെ വിവാഹം ക്ഷണിക്കാനായി ക്ഷണക്കത്തുകളുമായി വീട്ടില്‍ നിന്നിറങ്ങിയ 18കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗം ചെയ്തതായി പരാതി. മൂന്ന് പേര് ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും രാഷ്ട്രീയ നേതാവിന് കാഴ്ചവെയ്ക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഏപ്രില്‍ 18നാണ് സംഭവം. ഏപ്രില്‍ 21ന് നടക്കാനിരുന്ന തന്റെ വിവാഹത്തിന്റെ ക്ഷണക്കത്തുകള്‍ സമീപത്തെ വീടുകളില്‍ നല്‍കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്താണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് രാഷ്ട്രീയ നേതാവിന് തന്നെ കാഴ്ച വെച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. രാഷ്ട്രീയ നേതാവും ദിവസങ്ങളോളം പീഡിപ്പിച്ചു. അതിന് ശേഷം തന്നെ മറ്റൊരാള്‍ക്ക് വിറ്റതായും യുവതിയുടെ പരാതിയിലുണ്ട്. തൊട്ടടുത്തുള്ള ജില്ലയിലെ ഗ്രാമത്തില്‍ മറ്റൊരാളിന്റെ ഒപ്പം താമസിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു. അവിടെ വച്ച് യുവതി ഫോണില്‍ വിളിച്ച്…
Read MoreDay: May 10, 2022
സ്ത്രീശബ്ദത്തില്‍ പാട്ടുപാടി ഗാനമേളവേദികളില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭ ! ഗായകന് ശരത്തിന് നാടിന്റെ യാത്രാമൊഴി
കൊല്ലം: ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത്തിന് (എ.ആർ.ശരത്ചന്ദ്രൻ നായർ-52) നാടിന്റെ യാത്രാമൊഴി. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ ഞായറാഴ്ച കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ ഉച്ചയോടെ കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ എത്തിച്ച മൃതദേഹം വൈകുന്നേരത്തോടെ മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തിനേടി. അടുത്തബന്ധുവന്റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ…’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളർന്നു വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്ദത്തിൽ പാട്ടുപാടി ഗാനമേളവേദികളിൽ വിസ്മയം തീർത്തിട്ടുണ്ട്. എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അദ്ദേഹം അനുകരിക്കുമായിരുന്നു. സരിഗയിൽ നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ശരത്തിന്റെ വലതുകൈ…
Read Moreപഴകും തോറും രുചികൂടും എന്നല്ലേ… ഒരു മാസത്തിലേറെ പഴക്കമുള്ള 800 കിലോ മത്സ്യം പിടികൂടി;മീനില്‍ നിറയെ പുഴുക്കള്‍…
തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത് പിടികൂടിയത് 800 കിലോ അഴുകിയ മത്സ്യം. ഒരു മാസംപഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തില്‍ പുഴുക്കളെ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കുന്നത്തുകാല്‍ പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പരിശോധന നടത്തിയത്. മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായും സംശയമുണ്ട്. പിടികൂടിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി മണ്ണിട്ടു മൂടി നശിപ്പിച്ചു. ഇവിടെ റോഡരികിലെ മത്സ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കരുതെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകളിലും പരിശോധന തുടരുകയാണ്. കോഴിക്കോട് ഓമശ്ശേരിയില്‍ രണ്ടു ഹോട്ടലുകള്‍ പൂട്ടിച്ചു. ഇവിടെ നിന്ന് പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ നിരവധി ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഓമശ്ശേരി കടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചത്. ഓമശ്ശേരി ടൗണിലെ രണ്ട് ഹോട്ടലും ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലുമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍…
Read More‘മറുകരയിലുണ്ട് പ്രതീക്ഷയുടെ തീരം…’ വൈക്കം കോവിലത്തും കടവിലെ മീൻചന്തയിൽനിന്നും മീൻ വാങ്ങി വേമ്പനാട് കായലിന്റെ മറുകരയിലേക്ക് വള്ളത്തിൽ പോകുന്ന വിൽപനക്കാരി. -ജോണ്‍ മാത്യു.
Read More40-ാം വയസില്‍ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കുട്ടികളും മാഷുമാരുമെല്ലാം പരിഹസിച്ചു ! തന്റെ അനുഭവം പങ്കുവെച്ച് യുവതി…
കോളജില്‍ പഠിക്കുന്ന കുട്ടികളുള്ള അമ്മ വീണ്ടും ഗര്‍ഭിണിയായാല്‍ മൂത്ത കുട്ടികളെ ആളുകള്‍ പരിഹസിക്കുന്നത് നമ്മുടെ സമൂഹത്തില്‍ പതിവാണ്. പല സിനിമകളും ഈ സംഭവം പ്രമേയമായി പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ഷബ്ന ഹാരിസ് എന്ന ഒരു യുവതി. നാല്‍പ്പതോടടുത്ത പ്രായമുള്ള ഉമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കേള്‍ക്കേണ്ടി വന്ന പരിഹാസ വാക്കുകളെക്കുറിച്ചാണ് ഷബ്നയുടെ കുറിപ്പ്. കാത്തിരിപ്പുകള്‍ക്കപ്പുറം ഉമ്മയുടേയും തങ്ങളുടേയും ജീവിതത്തിലേക്ക് കടന്നു വന്ന കണ്മണിയെക്കുറിച്ചും അവന് നല്കിയ സന്തോഷാശ്രുക്കളെ കുറിച്ചും ഷബ്ന കുറിപ്പില്‍ പറയുന്നുണ്ട്. ഷബ്നയുടെ ഫേസബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… മാഷേ അറിഞ്ഞോ ഇവളെ ഉമ്മ പ്രെഗ്നന്റ്ണെന്ന് . കോളേജ്ന്റെ മേലെന്നിന്നും താഴേക്കു ഒരു മാഷ് മറ്റൊരു മാഷോട് വിളിച്ച് പറയുന്നത് കേട്ടു ഫ്രണ്ട്സ് മൊത്തം എന്നെ ന്നോക്കി ചിരിച്ചു, അല്ലങ്കിലും യീ വയസാം കാലത്ത് ഇതെന്തിന്റെ കേടാ അന്റെ പേരെന്റ്സ്ന്. അന്റെ താത്താക്ക് കുട്ടികളായില്ലേ.ന്നിട്ടാണൊ. അയ്യേ…
Read Moreഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളുടെ വനങ്ങളിൽമാത്രം കണ്ടുവരുന്ന അപൂർവ ഇനം! “മിക്കിമൗസ്’ പൂക്കൾ കൗതുകമാകുന്നു
രാജകുമാരി: മിക്കിമൗസ് എന്ന കാർട്ടൂണ്‍ കഥാപാത്രത്തിന്റെ മുഖസാദൃശ്യമുള്ള പുഷ്പങ്ങൾ ഹൈറേഞ്ചിനു കൗതുക കാഴ്ചയാകുന്നു. സേനാപതി മാർ ബേസിൽ സ്കൂളിലാണ് ഒക്ക്നാ പ്ലാന്റ് എന്ന ചെടി പൂവിട്ടിരിക്കുന്നത്. ഈ ചെടി ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളുടെ വനങ്ങളിൽമാത്രം കണ്ടുവരുന്ന അപൂർവ ഇനമാണ്. വ്യത്യസ്തമായ കാലാവസ്ഥയെ അതിജീവിക്കാൻ കഴിവുള്ളവയാണ് ഈ ചെടിയുടെ പൂക്കൾ. നിരവധി ഒൗഷധ സസ്യങ്ങൾ നട്ടുപരിപാലിക്കുന്ന സ്കൂൾ അധികൃതർക്ക് ഒൗഷധസസ്യങ്ങളുടെ തൈകൾക്ക് ഒപ്പം തൊടുപുഴയിൽനിന്നാണ് ചെടി ലഭിച്ചത്. സാധാരണ വരണ്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഇവയ്ക്ക് തണുപ്പുള്ള കാലാവസ്ഥയും അതിജീവിക്കാൻ കഴിയും. മറ്റ് ചെടികളുടെ തണൽ പറ്റിയാണ് ഇവ വളരുക. രണ്ടുതരത്തിലുള്ള പൂക്കളാണ് ഈ ചെടിയിൽ വിരിയുന്നത്. സാധാരണ പുഷ്പങ്ങൾപോലെ മഞ്ഞ നിറത്തിലുള്ള പൂക്കളും മിക്കി മൗസ് പൂക്കളും വിരിയും. ഇതിൽ മിക്കി മൗസാണ് ഏറെ ആകർഷകം. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയുടെ മഞ്ഞ പൂക്കൾ…
Read Moreനിരങ്ങൻപാറയിലെ ഓരോ നായയേയും ഭക്ഷണമാക്കി പുലി; ഇനിയുള്ളത് കന്നുകാലികൾ; ആടുവളർത്തൽ നിർത്തിയിട്ട് രണ്ടുവർഷമെന്ന് നാട്ടുകാർ
നെന്മാറ: നിരങ്ങൻപാറയിലെ ഏഴാമത് വീട്ടിലെയും നായയെ പുലിപിടിച്ചു. കഴിഞ്ഞ നാലുമാസത്തിനകം ഇതോടെ പ്രദേശത്തെ എട്ടു നായകളെയാണ് പുലി പിടിച്ചത്. ഇതിൽ പരിശീലനം നേടിയ ആയിരങ്ങൾ വിലയുള്ള വിദേശയിനം നായകൾ വരെ ഉൾപ്പെടും. കഴിഞ്ഞ ദിവസം രാത്രി ഏഴിനുശേഷം കൂട്ടിൽ നിന്നും പുറത്തു വിട്ട ടി.സി. ബാബുവിന്റെ വീട്ടു മുറ്റത്തു നിന്നിരുന്ന നായയെ രാത്രി 8.30 ആകുന്പോഴേക്കും കാണാതായി. പതിവുപോലെ 8. 30 ഓടെ നായയെ കൂട്ടിൽ കയറ്റാൻ നോക്കിയപ്പോഴാണ് നായയെ കാണാതായ വിവരം അറിയുന്നത്. മഴയുണ്ടായിരുന്നതിനാൽ പുലിയുടെ കാൽപ്പാടുകൾ വ്യക്തമായില്ല. രാത്രിയും പകലും അന്വേഷിച്ചു നടന്നെങ്കിലും അയൽവീടുകളിലെ നായകൾക്ക് സംഭവിച്ച അതേ സ്ഥിതി തന്നെ തുടർന്നു. വീടിനു കാവൽ നിൽക്കുന്ന നായക്ക് കാവൽ നിൽക്കേണ്ട സ്ഥിതി ആയെന്ന് പ്രദേശത്തെ കർഷകനായ അബ്രഹാം പുതുശ്ശേരി പറഞ്ഞു. പുലിയെ പേടിച്ച് പ്രദേശവാസികൾ ആട് വളർത്തൽ നിർത്തിയിട്ട് രണ്ടു വർഷത്തിലേറെയായി.…
Read Moreഇടിച്ചിട്ട ലോറി നിര്‍ത്തിയില്ല! വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നത് മണിക്കൂറുകളോളം; രക്ഷയായത് അൻഷാദിന്റെ പരിശ്രമം
മാന്നാർ: വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് മണിക്കൂറുകളോളം റോഡരികിൽ കിടന്നയാൾക്ക് തുണയായത് മാധ്യമപ്രവർത്തകന്റെ ഇടപെടൽ. മാന്നാർ പരുമലക്കടവിനു വടക്ക് ലൈഫ് സൂപ്പർമാർക്കറ്റിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്നയാളെയാണ് മെർട്ട് ടീം സെക്രട്ടറി കൂടിയായ അൻഷാദിന്റെ ഇടപെടലിലാണ് ജീവൻ തിരികെ ലഭിച്ചത്. റാന്നി ഇടമൺ നെല്ലിമൂട്ടിൽ നടേശൻ(56) രക്തം വാർന്ന് രണ്ടര മണിക്കൂറോളം റോഡരികിൽ കിടന്നു. പരുമലയിൽ ബന്ധുവീട്ടിൽ എത്തിയ റാന്നി സ്വദേശിയായ നടേശൻ പുലർച്ചെ പമ്പയാറ്റിലെ കുളികഴിഞ്ഞു നടന്നുവരുമ്പോഴാണ് എതിരെവന്ന ലോറി വശംതെറ്റി നടേശനെ ഇടിച്ചിട്ടത്. ലോറി നിർത്താതെ പോവുകയായിരുന്നു. സിസിടിവിയിൽനിന്നു അപകട ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും ഇടിച്ചിട്ട വാഹനത്തിന്റെ നമ്പർ ലഭ്യമായിട്ടില്ല. പ്രാദേശിക ടിവി ചാനൽ റിപ്പോർട്ടർ കൂടിയായ അൻഷാദ് മാന്നാർ പോലീസിൽ വിവരം അറിയിക്കുകയും അപകടത്തിൽപ്പെട്ടയാളെ സുഹൃത്ത് ജയേഷിന്റെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയമായിരുന്നു.
Read Moreകക്കൂസ് മാലിന്യം തള്ളല്‍, സൂക്ഷിച്ചോ, നാട്ടുകാരുടെ കൈയിലെങ്ങാനും പെട്ടാല്‍..! വല്ലകം സബ്സ്റ്റേഷന് സമീപത്തെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു: നടപടിയെടുക്കാതെ അധികൃതര്‍
വല്ലകം സബ്സ്റ്റേഷന് സമീപമുള്ള തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇത് ഇവിടെ സ്ഥിരം പരിപാടിയാണെന്നും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ഈ മാസം ഇത് നിരവധി തവണയാണ് ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത്. കഴിഞ്ഞ മാസവും ഇതേ സംഭവം ഉണ്ടായിരുന്നു. മാലിന്യം തോട്ടില്‍ നിന്ന് ഒലിച്ചിറങ്ങി കിണറുകളിലും വ്യാപിക്കുമെന്ന ആശങ്കയിലാണ് സമീപവാസികള്‍. പനിക്കും പകര്‍ച്ച വ്യാധികള്‍ക്കുമെതിരേ ശുചിത്വ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും അതിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
Read Moreഎവിടെ തിരിഞ്ഞു നോക്കിയാലും..! കേരളത്തിലേക്കു ലോഡുകണക്കിനു മുന്തിരിയെത്തുന്നു; ജംബുദ്രാക്ഷിയാണ് ഇപ്പോഴത്തെ താരം…
വടക്കഞ്ചേരി: പാതയോരങ്ങളിൽ മുന്തിരിവിൽപന തകൃതി. ബംഗളൂരുവിൽനിന്നും ലോഡുകണക്കിന് മുന്തിരിയാണ് ദിവസവും ഇവിടെ എത്തുന്നത്. പാതയോരങ്ങളിൽ പല ഭാഗത്തായി കുന്നുകൂട്ടിയിട്ടാണ് വില്പന. ജംബു എന്ന ഇനം മുന്തിരിയാണ് വരുന്നതെന്നു മുന്തിരി വിൽപന നടത്തുന്ന സംഘത്തിലെ തമിഴ്നാട് വേലൂർ സ്വദേശി ചന്ദ്രു പറഞ്ഞു. കുരുവുള്ള അധികം മധുരമില്ലാത്ത മുന്തിരി ഇനമാണിത്. കിലോയ്ക്ക് 80 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ഈ മാസം മുഴുവൻ ജംബുദ്രാക്ഷിയുടെ സീസണാണ്. രാവിലെ ബംഗളൂരുവിൽനിന്നും എത്തുന്ന മുന്തിരി ഇവർ ചെറുസംഘങ്ങളായി എത്തി 200, 300 കിലോ എന്നിങ്ങനെ വാങ്ങി റോഡുകളുടെ പലഭാഗത്തായി വില്പന നടത്തും. നല്ല രീതിയിൽ മുന്തിരിവില്പന നടക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. പലയിടത്തും വാടകയ്ക്കു താമസിച്ചാണ് മുന്തിരി വില്പന സംഘം കേരളത്തിൽ കച്ചവടം നടത്തുന്നത്. മുന്തിരി സീസണ് കഴിഞ്ഞാൽ മാതള വില്പനയുമായി ഇവർ കളത്തിലുണ്ടാകും.
Read More