നാടെങ്ങും പെരുമഴ; സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള മറയൂരിൽ പൊരിവെയിൽ

മറയൂർ: കേരളമെങ്ങും പെരുമഴ പെയ്തിറങ്ങുന്പോൾ ഇതൊന്നുമറിയാതെ കൊടും വെയിലിൽ പൊരിയുകയാണ് മറയൂർ. അതിർത്തി ഗ്രാമമായ ഇവിടെ ഇപ്പോഴും ചാറ്റൽമഴ പോലുമില്ല. കേരളത്തിലെ ഏക മഴനിഴൽ പ്രദേശമാണ് മറയൂർ. മൂന്നാറിൽനിന്നു 40 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിൽ മലകളാൽ ചുറ്റപ്പെട്ട മഴനിഴൽ പ്രദേശമായ ഇവിടെ മിതോഷ്ണ കാലാവസ്ഥയാണ്. കേരളമെങ്ങും പെരുമഴ പെയ്തിറങ്ങുന്നതു മാധ്യമങ്ങളിലൂടെ മാത്രമാണ് മറയൂരുകാർ അറിയുന്നത്. മറയൂരിൽ മ‍ഴയില്ലാത്തതിനാൽ സഞ്ചാരികളും ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്.

Read More

സുൽത്താനാണ് താരം! രാമക്കൽമേട്ടിൽ വരൂ, ഒട്ടകം വിളിക്കുന്നു; കുതിര സവാരിക്കൊപ്പം രാമക്കൽമേട്ടിൽ ഒട്ടക സവാരിക്കും ആവേശത്തിരക്ക്

നെടുങ്കണ്ടം: ഒട്ടകപ്പുറത്തു കയറാൻ ഇനി രാജസ്ഥാനിലേക്കു പോകേണ്ട, നമ്മുടെ രാമക്കൽമേട്ടിൽ ചെന്നാൽ മതി. കുതിര സവാരിക്കൊപ്പം രാമക്കൽമേട്ടിൽ ഒട്ടക സവാരിക്കും ആവേശത്തിരക്ക്. രാജസ്ഥാനിൽനിന്ന് എത്തിച്ച സുൽത്താൻ എന്ന ഒട്ടകം ഇപ്പോൾ സഞ്ചാരികളുടെ പ്രിയ കൂട്ടുകാരനായിരിക്കുകയാണ്. മരുഭൂമിയിൽ മാത്രം കണ്ടു വന്നിരുന്ന ഒട്ടകത്തെ നേരിൽ കാണാനും സവാരി നടത്താനും സഞ്ചാരികളുടെ തിരക്കാണ് രാമക്കൽമേട്ടിൽ. സുൽത്താനാണ് താരം ഏഷ്യയിൽ ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന രാമക്കൽമേട്ടിൽ ഇപ്പോൾ സുൽത്താനാണ് താരം. സന്യാസിയോട സ്വദേശികളായ മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് രാജസ്ഥാനിൽനിന്ന് ഒട്ടകത്തെ രാമക്കൽമേട്ടിൽ എത്തിച്ചത്. അഭ്യസ്തവിദ്യരായ സാൽവിൻ, ജോമോൻ, ആൽഫിൻ എന്നിവർ പുതുമയുള്ള എന്തെങ്കിലും ജോലി ചെയ്യണം എന്നുള്ള ആശയത്തിൽനിന്നാണ് ഒട്ടക സവാരിയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. രാജസ്ഥാനിൽനിന്നു പാലക്കാട് ഫാമിൽ എത്തിച്ച സുൽത്താൻ എന്ന ഒട്ടകത്തെ വാങ്ങി രാമക്കൽമേട്ടിൽ കൊണ്ടുവരികയായിരുന്നു. ഒന്നേമുക്കാൽ ലക്ഷം ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ഇവർക്കു ചെലവായി. ഇടുക്കിയിൽ…

Read More

ഭാര്യയ്ക്കു സർക്കാർ ജോലി ലഭിച്ചത് സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിനിടെ പോലീസെത്തി! ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു

കടുത്തുരുത്തി: ഭാര്യയ്ക്കു സർക്കാർ ജോലി ലഭിച്ചത് സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിനിടെ പോലീസിനെ കണ്ട് ഓടിയ യുവാവ് തോട്ടിൽ വീണു മരിച്ചു. എഴുമാന്തുരുത്ത് കുന്നുമേൽകാവിൽ പ്രദീഷ് ദയാനന്ദ (38)നാണു മരിച്ചത്. കോതമംഗലത്തെ ഹോട്ടലിൽ ഷെഫായിരുന്നു പ്രദീഷ്. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. പ്രദീഷിന്‍റെ ഭാര്യ ഷൈമയ്ക്കു മൂന്നാഴ്ച മുന്പാണ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജോലി ലഭിച്ചത്. ഇത് ആഘോഷിക്കാനായിട്ടാണ് പ്രദീഷും സുഹൃത്തുക്കളായ മറ്റ് ആറു പേരും രാത്രി പത്തോടെ അകത്താംതറ പാലത്തിൽ ഒത്തുചേർന്നത്. ഇതിനിടെ, നാട്ടുകാരിലാരോ തിരുവനന്തപുരത്തു പോലീസിന്‍റെ കണ്‍ട്രോൾ റൂമിലേക്കു വിളിച്ചു പരാതി പറഞ്ഞു. അവിടെനിന്നുള്ള അറിയിപ്പു പ്രകാരം കടുത്തുരുത്തി പോലീസ് അകത്താംതറ പാലത്തിലെത്തി. പോലീസിനെ കണ്ടതോടെ സംഘാംഗങ്ങൾ പലവഴി ഓടി. ഓട്ടത്തിനിടെ തോട്ടിലേക്കു ചാടിയ ഒരാളെ പോലീസുകാർ രക്ഷിച്ചു വീട്ടിലെത്തിക്കുകയും ചെയ്തു. പോലീസ് മടങ്ങിയ ശേഷം ഓടിയ കൂട്ടുകാർ വീണ്ടും പാലത്തിൽ സംഗമിച്ചു. അപ്പോഴാണ് പ്രദീഷിനെ കാണാനില്ലെന്നതു മനസിലാകുന്നത്. തുടർന്ന്…

Read More

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ..! കാറോടിയെത്തിയത് തോട്ടിലേക്ക്; നോക്കി നിൽക്കുകയായിരുന്ന നാട്ടുകാർ വിളിച്ചു കൂവി

കടുത്തുരുത്തി: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചത് തോട്ടിലേക്ക്. സമയോചിതമായി നാട്ടുകാർ ഇടപെട്ടതിനാൽ വൻ അപകടമൊഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12നു കുറുപ്പന്തറ കടവിലാണ് സംഭവം. കർണാടക സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്ക് പോകും വഴിയാണ് അപകടം. യാത്ര ആരംഭിച്ചതുമുതൽ ഗൂഗിൾ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കടവ് ഭാഗത്തെത്തിയപ്പോൾ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിർദേശം. ഇതോടെ ഇവിടുത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവർ ഫോർച്യൂണർ കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു. നോക്കി നിൽക്കുകയായിരുന്ന നാട്ടുകാർ വിളിച്ചു കൂവിയപ്പോഴേക്കും കാർ സമീപത്തെ തോട്ടിലേക്ക് വീണി രുന്നു. മഴ ശക്തമായതിനാൽ തോട്ടിൽ നല്ല വെള്ളമുള്ള സമയമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. തുടർന്ന് കാർ തള്ളി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടിവലിച്ചാണ്…

Read More

പ്രണയം നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ള എളുപ്പവഴിയാണ് ലൈംഗികത ! പ്രണയത്തെയും ലൈംഗികതയെക്കുറിച്ചുമുള്ള തുറന്നെഴുത്ത് വൈറലാകുന്നു…

പ്രണയത്തെക്കുറിച്ച് വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് പല ആളുകള്‍ക്കുമുള്ളത്. വിവാഹത്തോടെ പ്രണയം അവസാനിക്കുമെന്ന് ചിലര്‍ പറയുമ്പോള്‍ വിവാഹശേഷമാണ് തങ്ങളുടെ പ്രണയം തുടങ്ങിയതെന്ന് പറയുന്നവരുമുണ്ട്. ലൈംഗികതയെക്കുറിച്ചും ഇതേ രീതിയില്‍ വ്യത്യസ്ഥ കാഴ്ച്ചപ്പാട് പല സമൂഹവും വെച്ചു പുലര്‍ത്തുന്നു. ലൈംഗികതയെ ഒരു സ്വഭാവിക കാര്യമായി പാശ്ചാത്യര്‍ കാണുമ്പോള്‍ പൗരസ്ത്യദേശക്കാര്‍ ലൈംഗികതയെ സൂക്ഷിച്ചു നോക്കിക്കാണുന്നു. ഇപ്പോഴിതാ പ്രണയത്തെയും ലൈംഗികതയെക്കുറിച്ചും തന്റെ വ്യത്യസ്ഥമായ കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. ഫേസ്ബുക്കിലൂടെയാണ് നസീര്‍ ഹുസൈന്‍ തന്റെ തന്റെ അഭിപ്രായം തുറന്നെഴുതിയിരിക്കുന്നത്. നസീര്‍ ഹുസൈന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം… പ്രണയം ഒരു രാസപ്രവർത്തനമാകുന്നു….ആദ്യമായി നിങ്ങൾ നിങ്ങളുടെ കാമുകനെ അല്ലെങ്കിൽ കാമുകിയെ കണ്ട സന്ദർഭം ഒന്നോർത്തുനോക്കൂ. അവനെ അല്ലെങ്കിൽ അവളെ കാണുമ്പോൾ തന്നെ നിങ്ങൾക്ക് അവരോട് പറയാൻ വാക്കുകൾ കിട്ടാതെയാകും, പ്രണയം ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന പരമ്പരാഗത വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലെ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടും, കൈകൾ വരെ…

Read More

അവര്‍ പ്രണയത്തിലായിരുന്നു….! വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്‍റെ അമിത ഉപയോഗം മൂലം; റിപ്പോര്‍ട്ട് പുറത്ത്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ടെക്സസ് : വുഡ്‌ലാൻഡ് സ്റ്റാൻവിക്ക് പ്ലേയ്സിലുള്ള വീട്ടിൽ കഴിഞ്ഞയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു സീനിയർ ഹൈസ്കൂൾ വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്‍റെ അമിത ഉപയോഗം മൂലമാണെന്ന് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായി. ഐറിൻ സണ്ടർലാന്‍റ് (18), ഇവരുടെ കാമുകൻ ഗ്രാന്‍റ് ബ്ലോജറ്റ് (17) എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചു കിടന്ന മുറിയിൽ നിന്നും നിരവധി മരുന്നുകൾ കണ്ടെത്തിയതായി ഐറിന്‍റെ അമ്മ പറഞ്ഞു. ഇരുവരുടെയും ഫോണിൽ നിന്ന് ഇവർക്ക് ലഹരി മരുന്നു നൽകിയെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ ഫോൺ സന്ദേശം പോലീസ് കണ്ടെത്തി. പത്തൊന്പതുകാരനായ ഈ യുവാവിന്‍റെ പേരിൽ ലഹരിമരുന്ന് കൈവശം വച്ചതിന് നേരത്തെ കേസ് എടുത്തിരുന്നു. ഹൈസ്കൂൾ ഗ്രാജ്വഷന് തയാറെടുക്കുന്നതിനിടയിലാണ് ഇരുവരുടെയും മരണം. 2003 ൽ ചൈനയിൽ ജനിച്ച ഐറിനെ മതാപിതാക്കൾ ദത്തെടുക്കുകയായിരുന്നു അനധികൃത മയക്കുമരുന്നു നൽകി ഒരാളെ മരണത്തിലേക്ക് നയിച്ചാൽ മരുന്നു നൽകിയാളുടെ പേരിൽ…

Read More

ടെക്കികൾക്കിടയിലെ സുന്ദരിയായ കച്ചവടക്കാരി… എംഡിഎംഎയുമായി കായിക അധ്യാപികയും  സംഘവും പോലീസ് പിടിയിൽ

കൊച്ചി: കോളജ് വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ക്കുമിടയില്‍ മാരക ലഹരി മരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന യുവതി ഉള്‍പ്പെടെ മൂന്നു പേരെ എംഡിഎംഎയുമായി പോലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ വെല്ലിയന്‍ചേരി കപ്പില്‍ സനില്‍ (27), തിരുവല്ല കുളങ്ങര ഗുരുകൃപയില്‍ അഭിമന്യു (27), തിരുവനന്തപുരം വള്ളക്കടവ് വരാഹം ശിവശക്തിയിൽ അമൃത (26) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് 28 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.പ്രതികളായ അഭിമന്യുവും അമൃതയും കായികാധ്യാപകരാണ്. കുറച്ചു ദിവസങ്ങളായി ഡാന്‍സാഫ് എസ്‌ഐ രാമചന്ദ്രബോസിന്‍റെ നേതൃത്വത്തിൽ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.  

Read More

വന്നിറങ്ങിയത് നാനോ കാറില്‍! വൈറലായി രത്തന്‍ ടാറ്റ; ഹോട്ടലിലെത്തിയത് അംഗരക്ഷകരുടെ അകമ്പടിയൊന്നും ഇല്ലാതെ

ഇന്ത്യയിലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി താജ് ഹോട്ടലിലെത്തി. എന്നാല്‍ ഇത്തവണ എല്ലാവരുടെയും ശ്രദ്ധ പോയത് അദേഹം വന്നിറങ്ങിയ കാറിലായിരുന്നു. ഇന്ത്യയിലെ പലര്‍ക്കും സ്വന്തമായി ഒരു കാര്‍ ഒരു ലക്ഷം രൂപക്ക് നല്‍കാം എന്ന അദേഹത്തിന്‍റെ തീരുമാനമായിരുന്നു ടാറ്റ നാനോ എന്ന കാറിന്‍റെ പിറവി. അതിനാല്‍ തന്നെ അതേ കാറിലാണ് അദേഹം ഹോട്ടലിലേക്കെത്തിയതും. രത്തന്‍ ടാറ്റ തന്‍റെ നാനോ കാറില്‍ വന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അംഗരക്ഷകരുടെ അകമ്പടിയൊന്നുമില്ലാതെയാണ് അദേഹം ഹോട്ടലിലെത്തിയത്. അദേഹത്തിന്‍റെ ലാളിത്യത്തെയും വിനയത്തെയുമാണ് ഇപ്പോള്‍ എല്ലാവരും പുകഴ്ത്തുന്നത്. മനുഷ്യത്വത്തിന്‍റെ ഏറ്റവും ഉദാഹരണമായ ആളാണ് രത്തന്‍ ടാറ്റ എന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ പറയുന്നു. നമുക്ക് അദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു. 2008 ജനുവരി 10നാണ് നാനോ കാര്‍ വിപണിയിലെത്തിച്ചത്.…

Read More

മുത്തുമണിയുടെ കല്യാണം ! മുത്തുമണി അമ്പിളിയും പങ്കാളിയും വിവാഹിതരായത് മകനെ സാക്ഷിയാക്കി…

സോഷ്യല്‍ മീഡിയയില്‍ വിവിധ പേരുകളില്‍ വൈറലായ താരമാണ് അമ്പിളി. ഇപ്പോള്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള അമ്പിളിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കുഞ്ഞിനെ സാക്ഷി നിര്‍ത്തി വിവാഹിതനായതിന്റെ ചിത്രമാണ് അമ്പിളി പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു. അമ്പിളിയും ഭാര്യയും തുളസിമാല അണിഞ്ഞ് വിവാഹിതരായി നില്‍ക്കുമ്പോള്‍ ഇവരുടെയൊപ്പം മകനുള്ളതാണ് ചിത്രത്തില്‍ കാണുന്നത്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് അമ്പിളിയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ഒരു സമയത്ത് സോഷ്യല്‍ മിഡീയകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു അമ്പിളി. മുത്തുമണിയേ എന്ന് പറഞ്ഞുകൊണ്ടുള്ള അമ്പിളിയുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരായിരുന്നു. ടിക് ടോക്കിലൂടെയായിരുന്നു ഈ യുവാവ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് പല വിമര്‍ശനങ്ങളും അമ്പിളിക്കെതിരേ ഉയര്‍ന്നു. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന കേസില്‍ അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേ പെണ്‍കുട്ടി…

Read More

എല്ലാവര്‍ക്കും മനസിലാകുന്നുണ്ടല്ലോ അല്ലേ..? ഒരേ ബ്ലാക്ക്ബോർഡിന്‍റെ ഇരുവശങ്ങളിൽ ഹിന്ദിയും ഉർദുവും പഠിപ്പിച്ച് അധ്യാപകർ

ബിഹാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതികൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പോരായ്മകൾ എടുത്തുകാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരേ ബ്ലാക്ക്ബോർഡിന്‍റെ ഇരുവശങ്ങളിൽ ഹിന്ദുവും ഉർദുവും എഴുതി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. രണ്ട് അധ്യാപകർ ഒരേ ക്ലാസിൽ കുട്ടികളെ ഇരുത്തി വ്യത്യസ്ത വിഷയങ്ങൾ പഠിപ്പിക്കുന്പോൾ, മറ്റൊരു അധ്യാപിക കുട്ടികളെ നിയന്ത്രിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ബിഹാറിലെ കത്തിഹാർ ജില്ലയിലുള്ള ആദർശ് മിഡിൽ സ്കൂളിലെ ദൃശ്യങ്ങളാണിത്. ഒന്നു മുതൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ആകെയുള്ളത് മൂന്ന് അധ്യാപകരാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More