മലയാളികളുടെ പ്രിയ നടിയാണ് സുചിത്ര നായര്‍.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു വാനമ്പാടി എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ കൂടിയാണ് സുചിത്ര മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. കൂടാതെ ഏഷ്യാനെറ്റിലെ തന്നെ നിരവധി പരിപാടികളില്‍ അവതാരകയായും സുചിത്ര നായര്‍ എത്തിയിട്ടുണ്ട്. ബിഗ്ബോസ് മലയാളം സീസണ് നാലിലും സുചിത്ര നായര്‍ മല്‍സരാര്‍ഥിയായി എത്തിയിരുന്നു. ബിഗ്ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സുചിത്ര അഭിമുഖങ്ങള്‍ക്കോ മറ്റ് പൊതു പരിപാടികളിലോ ഇതുവരെ പങ്കെടുത്തിട്ടില്ല. അച്ഛനമ്മമാരെയും കുടുംബാംഗങ്ങളെയും കാണാം എന്ന സന്തോഷത്തോടെയായിരുന്നു സുചിത്ര പുറത്തിറങ്ങിയത്. അതിനിടെ നടിയുടെ ചില പഴയകാല ഇന്റര്‍വ്യൂകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുന്നത്. തന്റെ വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന സുചിത്രയാണ് ഇതിലുള്ളത്. തന്റെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ് സുചിത്ര ഈ അഭിമുഖങ്ങളില്‍ ഒക്കെ. എന്താ മോളേ വിവാഹം ചെയ്യാത്തത് എന്ന് പലരും ചോദിക്കാറുണ്ട് എന്നും…
Read MoreDay: June 3, 2022
കോട്ടയത്ത് പനി പടരുന്നു; പലർക്കും കോവിഡ്..! സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്കുശേഷം വീണ്ടും കൂടി
കോട്ടയം: പനി പടരുന്പോൾ കോവിഡ് ഭീഷണിയും ഉയരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്കുശേഷം വീണ്ടും കൂടിയ സാഹചര്യത്തിലാണു പനി പടരുന്നതിൽ ഭീതി ഉയരുന്നത്. ജില്ലയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ദിവസംപ്രതി പനിയ്ക്കു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണ്. പരിശോധനയിൽ ഇതിൽ പകുതി പേരിലും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വിശ്രമവും മരുന്നും നൽകി ഇവരെ തിരികെ വീട്ടിലേക്ക് അയക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. കോവിഡെന്നു സ്ഥിരീകരിച്ചതോടെ രോഗികൾ വീടുകളിൽ സ്വയം ക്വാറന്ൈറനിൽ പോകുകയാണ്. ഇത് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പ്രായമുള്ളവരിൽ വാക്സിൻ കുത്തിവെപ്പ് നടത്തിയെങ്കിലും അനാരോഗ്യമുള്ളവരുടെ നില വഷളാക്കാൻ കോവിഡ് കാരണമാകുന്നുണ്ട്. പിഞ്ചു കുഞ്ഞുങ്ങൾക്കും കോവിഡ് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഴ കനത്തതോടെ പനി കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന മുന്നറിയിപ്പ്. പലപ്പോഴും മരണകാരണമാകുന്ന നിലയിലേക്ക് ഈ രോഗങ്ങൾ രോഗികളെ കൊണ്ടെത്തിക്കുന്നു. കുട്ടികളിൽ…
Read Moreപ്രമുഖ നടന് എന്നെ പ്രൊപ്പോസ് ചെയ്തു ! പ്രണവിനെ ഓര്‍ത്ത് നോ പറഞ്ഞു; തന്റെ പിറകെ നടന്ന ആളുകളെക്കുറിച്ച് ഗായത്രി സുരേഷ് പറയുന്നതിങ്ങനെ…
മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള നടിയാണ് ഗായത്രി സുരേഷ്. മിസ് കേരള 2014 ആയിരുന്ന ഗായത്രി അതിന് ശേഷമാണ് സിനിമയിലെത്തുന്നത്. കുഞ്ചാക്കോ ബോബന് നായകനായ ജമ്നാപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. ജമ്നപ്യാരിക്ക് പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അതേ സമയം ട്രോളന്മാരുടെ ഇഷ്ടതാരം കൂടിയാണ് ഗായത്രി. അടുത്തിടെ തന്നെ മലയാളത്തിന്റെ താരപുത്രന് പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും പറഞ്ഞ് താരം ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതുകൂടാതെ താരത്തിന്റെ പല ഇന്റര്‍വ്യൂകളും ട്രോളുകളായി മാറിയിരുന്നു.എന്നാല്‍ ചില ട്രോളുകള്‍ തന്നെ മാത്രമല്ല കുടുംബത്തെ പോലും വേദനിപ്പിക്കാറുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. പലപ്പോഴും ചോദ്യങ്ങളുടെ മറുപടിയായി തുറന്ന് പറഞ്ഞ് പോവും. അത് ട്രോളായി വരുന്നത് ആണെന്നാണ് ഗായത്രി പറഞ്ഞത്. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അവതാരകനായ ശ്രീകണ്ഠന് നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ പ്രണയത്തെ കുറിച്ചും പ്രണവ് മോഹന്‍ലാലിനോട്…
Read Moreനിത്യാനന്ദ മരിച്ചെന്ന് ഓണ്‍ലൈനില്‍ ചര്‍ച്ച ! സമാധിയിലെന്ന് അനുയായികള്‍; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…
വിവാദ ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തയൊന്നും കേള്‍ക്കാനില്ലായിരുന്നു. ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്കു പോലും കണ്ടെത്താനാകാത്ത നിത്യാനന്ദ ജീവനോടെ ഉണ്ടോയെന്ന ചോദ്യവും ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഫേസ്ബുക്കിലടക്കം നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന നിത്യാനന്ദയെ ഇപ്പോള്‍ കാണുന്നില്ലെന്നതാണ് ഇത്തരമൊരു സംശയത്തിനിട നല്‍കിയത്. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മരുന്നുകളുടെ അമിതമായ ഉപയോഗവും ലിവര്‍ സിറോസിസ് അടക്കമുള്ള രോഗങ്ങളും ഇയാളെ അലട്ടുന്നുണ്ടെന്നും പുറത്തുവന്ന ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. കാണാതായ മുന്‍ നടി അടക്കമുള്ളവരും ഇയാള്‍ക്കൊപ്പം ഉണ്ടെന്നാണു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ തിരോധാനം ചര്‍ച്ചയാക്കുന്നുമുണ്ട്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് നിത്യാനന്ദയുടെ അനുയായികള്‍. അദ്ദേഹം സമാധിയില്‍ ആണെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഇവിടെ ഉണ്ടെന്നും അനുയായികള്‍ അവകാശപ്പെടുന്നു. സമാധിയില്‍ ഇരിക്കുന്നതുെകാണ്ട് ഒന്നും കഴിക്കാന്‍ കഴിയില്ല. ശക്തി വീണ്ടെടുത്ത് അദ്ദേഹം ഉടന്‍ തിരിച്ചുവരും. ജീവനോടെയില്ലെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഔദ്യോഗിക പേജിലൂടെ ഇയാളുടെ അനുയായികള്‍ അവകാശപ്പെട്ടു.…
Read Moreകെ വി തോമസിന്റെ വീടിനു മുമ്പില്‍ തിരുത വിളമ്പി യുഡിഎഫ് പ്രവര്‍ത്തകര്‍ ! ഉമാ തോമസുമായി ഇന്നും വ്യക്തിബന്ധമുണ്ടെന്ന് കെ.വി തോമസ്…
തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ അഭിനന്ദിച്ച് കെ.വി തോമസ് രംഗത്ത്. പതിനായിരത്തിനപ്പുറത്തേക്ക് ലീഡ് പോയത് സിപിഎം പരിശോധിക്കട്ടെ. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്. കേരളം പലപ്പോഴും വികസന മുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും സിപിഎമ്മിന്റെ തോല്‍വി വിലയിരുത്തി അദ്ദേഹം പറഞ്ഞു. വികസനം വേണ്ട രീതിയില്‍ ചര്‍ച്ച ആയില്ലെന്നും കെ.വി.തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. നിരാശയില്ല. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെ.വി.തോമസ് മാധ്യമങ്ങളോടു പറഞ്ഞു. ഇപ്പോഴും സോണിയ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമുണ്ടെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. ഉമ തോമസുമായി അന്നും ഇന്നും വ്യക്തിബന്ധമുണ്ട്. ഈ സമയം കല്ലിടണോ? എന്ന് പിണറായിയോട് ചോദിച്ചത് താനാണെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉമതോമസ് വിജയം ഉറപ്പിച്ചതിനു പിന്നാലെ കെ.വി. തോമസിനെതിരെ പലയിടങ്ങളിലും യുഡിഎഫിന്റെ പ്രതിഷേധം നടന്നു. കെ വി തോമസിന്റെ വീടിനു മുന്പിലെത്തിയ യുഡിഎഫ് പ്രവർത്തകർ…
Read Moreആലപ്പുഴയില്‍ നിന്നു കാണാതായ രാഹുലുമായി സാദൃശ്യമുള്ള യുവാവ് നെടുമ്പാശ്ശേരിയില്‍ ? മുംബൈയില്‍ നിന്നയച്ച കത്തില്‍ പറയുന്നത്…
കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദുരൂഹതയുണര്‍ത്തിയ ഒരു സംഭവമായിരുന്നു ആലപ്പുഴയില്‍ നിന്ന് പതിനേഴുവര്‍ഷം മുമ്പു കാണാതായ രാഹുലിന്റെ തിരോധാനം. എന്നാല്‍ ഇപ്പോള്‍ രാഹുലുമായി രൂപസാദൃശ്യമുള്ള യുവാവിനെ കണ്ടതായുള്ള വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്. ഇക്കാര്യമറിയിച്ചു യുവാവിന്റെ ചിത്രം സഹിതമുള്ള കത്ത് രാഹുലിന്റെ വീട്ടിലേക്ക് വന്നതോടെയാണ് രാഹുല്‍ വീണ്ടും ചര്‍ച്ചയാവുന്നത്. കത്തയച്ചിരിക്കുന്നത് മുംബെയില്‍നിന്നാണ്. യുവാവ് ഇപ്പോള്‍ നെടുമ്പാശേരിയില്‍ ഉണ്ടെന്നും ഒരു സ്ത്രീയുടെ പേരിലുള്ള കത്തില്‍ അവകാശപ്പെടുന്നു. കത്ത് രാഹുലിന്റെ മാതാവ് മിനി ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. രാഹുലിന്റെ തിരോധാനം സംബന്ധിച്ചു മുമ്പും വീട്ടില്‍ കത്തുകള്‍ വന്നിട്ടുണ്ട്. ഇവയെല്ലാം അന്വേഷണ സംഘങ്ങള്‍ക്ക് കൈമാറിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല. കേരളമാകെ വര്‍ഷങ്ങളോളം ചര്‍ച്ചചെയ്തതാണ് ആലപ്പുഴ ആശ്രമം വാര്‍ഡ് എ.ആര്. രാജുവിന്റെയും മിനിയുടെ മകന് രാഹുലിന്റെ തിരോധാനം. 2005 മേയ് 18-ന് ക്രിക്കറ്റ് കളിക്കിടെയാണ് ഏഴുവയസുകാരനായ രാഹുലിനെ കാണാതായത്.രാഹുലിന്റെ തിരോധാനത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഫലം കണ്ടില്ല.…
Read Moreഉമയ്ക്ക് ഹൃദയം നൽകി തൃക്കാക്കര..! ഹൃദയം തകർന്ന് ജോ ജോസഫ്..! തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പി.ടി. തോമസിന്റെ പിൻഗാമിയായി ഉമാ തോമസ് നിയമസഭയിലേക്ക്…
womnകൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ചരിത്ര വിജയം സ്വന്തമാക്കി. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു കയറിയത്. ഉമാ തോമസ് 72,770 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് 47,754 വോട്ടുകളും എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ 12,957 വോട്ടുകളും നേടി. 2011-ല്‍ ബെന്നി ബെഹനാന് നേടിയ 22,406 വോട്ട് ഭൂരിപക്ഷം എന്ന റിക്കാർഡ് ഉമ മറികടന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസ് 14,329 ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നേടിയിരുന്നത്. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം പ്രതിക്ഷിച്ചിരുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ചിത്രത്തിലേ ഇല്ലായിരുന്നു. ആദ്യ റൗണ്ടില്‍ 2,157 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമായിരുന്നു. കഴിഞ്ഞ തവണ പി.ടി. തോമസിന് ആദ്യ റൗണ്ടില്‍ ലഭിച്ചത് 1,258 വോട്ടിന്റെ ലീഡായിരുന്നു. രണ്ടും മൂന്നും നാലും…
Read Moreരാഹുലിനെ കണ്ടെന്ന കത്ത്; ഉദ്വേഗജനകമായ മണിക്കൂറുകൾക്കു വീണ്ടും വിരാമം; ഫോട്ടോയിൽ ഉള്ളതു രാഹുൽ അല്ല
ആലപ്പുഴ: ഉദ്വേഗജനകമായ മണിക്കൂറുകൾക്കു വീണ്ടും വിരാമം. അത് രാഹുലല്ല. ആലപ്പുഴയിൽനിന്ന് 17 വർഷങ്ങൾക്കു മുന്‍പ് കാണാതായ രാഹുലിനോടു രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടെന്ന് അവകാശപ്പെട്ട് എത്തിയ കത്തിലെ ഫോട്ടോ രാഹുലിന്റേതല്ലെന്നു സ്ഥിരീകരിച്ചു. കത്തിൽ ഉണ്ടായിരുന്ന ഫോട്ടോയിലെ യുവാവിനെ ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. മുംബൈയിൽനിന്നു ഫോട്ടോ സഹിതം രാഹുലിന്റെ വീട്ടിലേക്ക് എത്തിയ കത്തിൽ രാഹുൽ നെടുമ്പാശേരിയിൽ ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി കത്ത് ജില്ലാ പോലീസ് മേധാവിക്കു കൈമാറിയിരുന്നു.ഇന്നലെ ക്രൈബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി മിനിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും ചോദിച്ചു മനസിലാക്കി. ഫോട്ടോയിലെ വ്യക്തി ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടി കണ്ട ശേഷമാണ് ഇതാണ് രാഹുലെന്നു കാട്ടി മിനിക്കു കത്തു ലഭിക്കുന്നത്. ഫോട്ടോയിലെ വ്യക്തിയെക്കുറിച്ച് അന്വേഷണം തുടങ്ങിയ പോലീസ് ചാനലിൽനിന്നു 26 വയസുള്ള…
Read Moreഒന്നാംനാൾ കാണാതാകൽ, രണ്ടാംനാൾ പാമ്പുകടി; “ടെൻഷനടിച്ച്’ രക്ഷിതാക്കളും അധികൃതരും
സ്വന്തം ലേഖകൻതൃശൂർ: സ്കൂൾ തുറന്നതിന്റെ ഒന്നാംനാൾ തൃശൂർ നഗരത്തിലെ സ്കൂളിൽനിന്ന് കുട്ടിയെ കാണാതായതാണ് ഏവരേയും പരിഭ്രാന്തിയാലാഴ് ത്തിയതെങ്കിൽ രണ്ടാംനാൾ വിദ്യാർഥിക്ക് പാന്പുകടിയേറ്റത് ആശങ്കയായി. രക്ഷിതാക്കളും സ്കൂൾ അധികൃതരും ഈ രണ്ടു സംഭവങ്ങളിലും കുറച്ചൊന്നുമല്ല “ടെൻഷ’നടിച്ചത്.ജൂൺ ഒന്നിന് കാണാതായ കുട്ടിയെ അല്പസമയത്തിനകം കണ്ടെത്തിയതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി. രണ്ടാംനാളിൽ വടക്കാഞ്ചേരിയിൽ കുട്ടിക്ക് പാന്പുകടിയേറ്റതാണ് ടെൻഷനുണ്ടാക്കിയത്. സ്കൂൾ തുറക്കുംമുന്‍പ് ശുചീകരണപ്രവർത്തനങ്ങളും മറ്റും നടത്തിയിരുന്നുവെങ്കിലും മഴക്കാലമായതിനാൽ പാന്പുകളുടെ ശല്യം സ്കൂൾ പരിസരത്തുണ്ടാകാൻ സാധ്യതയേറെയാണെന്ന് പലരും ചൂണ്ടിക്കാട്ടി.
Read Moreപുസ്തകവും ചോക്കും പിടിച്ച കൈകളിൽ..! കാടും മേടും താണ്ടി ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ച ഉഷ ടീച്ചറിനു സർക്കാർ നൽകിയത് തൂപ്പുജോലി
കാട്ടാക്കട : കാടും മേടും പുഴയും താണ്ടി കിലോമീറ്ററുകളോളം നടന്നെത്തി 23 വർഷം കുട്ടികൾക്ക് അക്ഷരം പഠിപ്പിച്ച അധ്യാപികയെ സർക്കാർ തൂപ്പുകാരിയാക്കി മാറ്റി. അഗസ്ത്യമലയിലുള്ള അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിൽ ആദിവാസി കുട്ടികൾക്ക് അക്ഷരജ്ഞാനം പകർന്നു കൊടുത്തിരുന്ന ഉഷാകുമാരിയെ ആണ് ഇപ്പോൾ പേരൂർക്കട ഹയർ സെക്കൻഡറി സ്കൂളിൽ തൂപ്പുകാരിയായി നിയമിച്ചിരിക്കുന്നത്. ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് കുന്നത്തുമല സ്കൂളിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ പേരൂർക്കട സ്കൂളിലേക്കു മാറ്റി നിയമിച്ചത്. സംസ്ഥാനത്ത് 344 ഏകാധ്യാപക വിദ്യാലയങ്ങളാണ് സർക്കാർ അടച്ചുപൂട്ടുന്നത്. ഇതിൽ 50 പേർക്കാണ് തൂപ്പു ജോലി ലഭിച്ചിരിക്കുന്നത്. തൂപ്പുകാരിയാവുന്നതിലൊന്നും വിഷമമൊന്നുമില്ലെന്ന് 54കാരിയായ ഉഷാകുമാരി ടീച്ചർ പറയുന്നു. എന്നാൽ, ആദിവാസി കൂട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള ബഹുമതി നേടിയ ആൾ പുതിയ ജോലിക്കു പോവുന്നതിനോട് കുടുംബത്തിന് വലിയ താത്പര്യമില്ല. രണ്ടു മാസം മുൻപുവരെ താൻ കുട്ടികളെ…
Read More