മംഗളൂരു: സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് അന്വേഷണം മലയാളികളിലേക്കും. പ്രതികൾ കൊല നടത്തിയ ശേഷം കേരളത്തിലേക്ക് കടന്നതായാണ് കർണാടക പോലീസ് കണ്ടെത്തിയത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. അതേ സമയം ഈ നന്പർ യഥാർഥത്തിലുള്ളതാണോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. പ്രതികൾക്ക് കേരളത്തിൽ ബന്ധമുള്ളതു കൊണ്ടാണ് ഇവർ കേരളത്തിലേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൊണ്ടിരുന്ന ബൈക്കിലിരുന്നാണ് പ്രവീണിനെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തിയത്. നേരത്തെ ചില തീവ്രവാദ സംഘടനകൾ നടത്തിയ കൊലപാതകത്തിന് സമാനമായ രീതിയാണ് സുള്ളിയിലും ഉണ്ടായത്. ഇത്തരം സംഘങ്ങൾക്ക് കേരളത്തിൽ വേരോട്ടമുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. കേരള പോലീസിന്റെ സഹായം തേടി സംഭവം നടന്നയുടന്‍ പ്രതികള്‍ കാസര്‍ഗോഡ് ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്സാക്ഷികള്‍ നല്കിയ വിവരം. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായും കേരള പോലീസിന്റെ സഹായം തേടിയതായും കര്‍ണാടക ആഭ്യന്തരമന്ത്രി…
Read MoreDay: July 28, 2022
ഇരുനില വീട് ഇടിഞ്ഞുതാഴ്ന്ന് 13 വയസുകാരൻ മരിച്ചു ! അപകടം പെരുമ്പാവൂരിൽ; ആറുപേരെ നാട്ടുകാരും ഫയർഫോഴ്സും എത്തി രക്ഷപെടുത്തി
കൊച്ചി: പെരുന്പാവൂർ കീഴില്ലം അന്പലംപടിയിൽ ഇരുനില വീട് ഇടിഞ്ഞു താഴ്ന്ന് താഴത്തെ നിലയിൽ കുടുങ്ങിയ പതിമൂന്ന് വയസുകാരൻ മരിച്ചു. ആറുപേരെ നാട്ടുകാരും ഫയർഫോഴ്സും എത്തി രക്ഷപെടുത്തി. വളയൻചിറങ്ങര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഹരിനാരായണൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50 നായിരുന്നു സംഭവം. അപകടം നടക്കുന്പോൾ വീട്ടിൽ ഏഴു പേരുണ്ടായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന മുത്തച്ഛനെയും പതിമൂന്നുകാരനെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കുട്ടി മരണപ്പെടുകയായിരുന്നു. പെരുന്പാവൂർ സൗത്ത് പരിത്തേലിപ്പടി വളയൻചിറങ്ങര കാവിൽതോട്ടം മനയ്ക്കൽ നാരായണൻ നന്പൂതിരിയുടെ വീടാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവസമയത്ത് താഴത്തെ നിലയിൽ നാരായണൻ നന്പൂതിരിയും കൊച്ചുമകൻ ഹരിനാരായണൻ നന്പൂതിരിയും മുകളിലത്തെ നിലയിൽ കുടുംബാംഗങ്ങളായ അഞ്ചു പേരും ഉണ്ടായിരുന്നു. ഉച്ചത്തിലുള്ള ശബ്ദത്തോടെ വീട് ഇടിഞ്ഞു താഴുകയായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന നാരായണൻ നന്പൂതിരി കട്ടിലിൽ കിടക്കുകയായിരുന്നു. സെറ്റിയിൽ ഇരിക്കുകയായിരുന്ന ഹരിനാരായണന്റെ ദേഹത്തേക്ക് വലിയ സ്ലാബ് വീഴുകയായിരുന്നു.…
Read Moreഒറ്റ സൂചി; 30 കുത്തിവയ്പ്പ് !!! “വിസ്മയം’ തീർത്ത് മധ്യപ്രദേശിലെ ആരോഗ്യ പ്രവർത്തകൻ; വീഡിയോ സോഷ്യന്‍മീഡിയയില്‍ വൈറല്‍
സാഗർ: കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ ഒറ്റ സിറിഞ്ചും സൂചിയും ഉപയോഗിച്ച് 30 കുത്തിവയ്പ്പ് നൽകി “വിസ്മയം’ തീർത്ത് മധ്യപ്രദേശിലെ ആരോഗ്യ പ്രവർത്തകൻ. സാഗർ മേഖലയിലെ ജെയിൻ പബ്ലിക്ക് സ്കൂളിലാണ് ഗുരുതരമായ ഈ വീഴ്ച സംഭവിച്ചത്. കുത്തിവയ്പ്പ് നൽകാനായി സ്കൂളിലെത്തിയ ജിതേന്ദ്ര എന്ന ആരോഗ്യ പ്രവർത്തകനാണ് മുപ്പതോളം കുട്ടികൾക്ക് ഒരൊറ്റ സൂചി ഉപയോഗിച്ച് പ്രതിരോധ മരുന്ന് നൽകിയത്. ഒരേ സൂചി വീണ്ടും ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോൾ താൻ ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെന്നും മേലധികാരികൾ പ്രതിരോധ കുത്തിവയ്പ്പ് ക്യാന്പിനായി ഒരു സിറിഞ്ച് മാത്രം നൽകിയത് തന്റെ കുറ്റമല്ലെന്നും ജിതേന്ദ്ര വിശദീകരിച്ചു. ജിതേന്ദ്ര തന്റെ “നിസഹായവസ്ഥ’ വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. ജിതേന്ദ്രക്കെതിരെയും ജില്ലാ പ്രതിരോധ കുത്തിവയ്പ്പ് മേൽനോട്ട് ഉദ്യോഗസ്ഥനായ ഡോക്ടർ രാകേഷ് റോഷനെതിരെയും നടപടി എടുക്കാൻ കളക്ടർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിരോധ…
Read Moreസിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട്..! സിനിമാമോഹം “പരസ്യമാക്കി’ യുവാവ്; വൈറലാക്കി സോഷ്യൽ മീഡിയ
‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട് ’-തൃപ്പൂണിത്തുറ പുതിയകാവ് റോഡിൽ ചൂരക്കാട് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡിലെ വാചകങ്ങളാണിത്. ഒപ്പം സൈക്കിളുമായി നിൽക്കുന്ന ചെറുപ്പക്കാരന്റെ ചിത്രവും ഫോൺ നന്പറും. ഒറ്റനോട്ടത്തിൽ പുതിയതായി ഇറങ്ങുന്ന ഏതോ ന്യൂ ജനറേഷൻ സിനിമയുടെ പരസ്യമാണെന്നേ തോന്നൂ. ബോർഡിലെ ഫോൺ നമ്പറിൽ വിളിച്ചാലാണ് സിനിമാ പോസ്റ്ററല്ലെന്നും സിനിമയിൽ അഭിനയിക്കാൻ കൊതിക്കുന്ന യുവാവ് സ്ഥാപിച്ച പരസ്യബോർഡാണെന്നും വ്യക്തമാകുന്നത്. കോട്ടയം പനച്ചിക്കാട് കുരിവിക്കാവിൽ ശരത്താണ് (26) ഏറെ സിനിമാപ്രവർത്തകരുള്ള എറണാകുളം ജില്ലയിൽ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സിനിമാ പോസ്റ്റർ മാതൃകയിൽ ബോർഡ് സ്ഥാപിച്ചത്. ഒട്ടേറെത്തവണ സിനിമയിൽ അവസരത്തിനായി ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ശരത്ത് ഈ അറ്റകൈ പ്രയോഗം നടത്തിയത്. പത്താം ക്ലാസ് മുതൽ സിനിമാ ലൊക്കേഷനുകളിലും സംവിധായകരുടെയടുത്തും ചെന്ന് ശരത്ത് അവസരം ചോദിച്ചു തുടങ്ങിയതാണ്. ഒട്ടേറെ ഓഡിഷനുകളിലും പങ്കെടുത്തു. ജൂനിയർ ആർട്ടിസ്റ്റായി കുറച്ചു സിനിമകളിൽ വേഷമിട്ടെങ്കിലും…
Read Moreസഹകരണബാങ്ക് അഴിമതി തുടരുന്നു ! കണ്ണമ്പ്ര ബാങ്കില്‍ നടന്നത് 5.45 കോടിയുടെ ക്രമക്കേട്; ജീവനക്കാരും ഭരണസമിതിയും പണം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ്
സംസ്ഥാനത്തുടനീളമായി കഴിഞ്ഞ കുറേ നാളുകളായി നടന്നു കൊണ്ടിരിക്കുന്ന സഹകരണബാങ്ക് അഴിമതി നിര്‍ബാധം തുടരുകയാണ്. സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ 5.45 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതേത്തുടര്‍ന്ന് സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്നു പണം തിരിച്ചടയ്ക്കണമെന്നാണു സഹകരണ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുകള്‍ ഓരോ ദിവസവും ചര്ച്ചയാകുമ്പോഴാണു കണ്ണമ്പ്രയും വിവാദത്തിലായിരിക്കുന്നത്. കണ്ണമ്പ്ര റൈസ് പാര്ക്കിന് ഭൂമി വാങ്ങിയതില്‍ ബാങ്കിനു കൂടി പങ്കാളിത്തമുണ്ടായിരുന്ന പാപ്കോസ് വഴി നടത്തിയ കോടികളുടെ അഴിമതിയായിരുന്നു ആദ്യ വിവാദം. പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തില്‍ ബാങ്ക് സെക്രട്ടറി ആര്. സുരേന്ദ്രന്റെ പങ്ക് തെളിഞ്ഞതോടെ സിപിഎം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. സുരേന്ദ്രന്റെ ബന്ധുകൂടിയായ ജില്ലാ നേതാവിനെ തരംതാഴ്ത്തുകയും ചെയ്തു. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ കൂടുതലാളുകള്‍ക്കു പങ്കുണ്ടെന്നാണ് അസിസ്റ്റന്റ് റജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍…
Read Moreകടുവാക്കുന്നില്‍ കുര്യാച്ചാ… ആ പരിപാടി വേണ്ട..!!! കടുവ സിനിമക്കെതിരെ വീണ്ടും പിടിമുറുക്കി ജോസ് കുരുവിനാക്കുന്നേല്‍; പുതിയ പരാതി ഇങ്ങനെ…
കടുവ സിനിമക്കെതിരെ വീണ്ടും പിടിമുറുക്കി ജോസ് കുരുവിനാക്കുന്നേല്‍. ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെയാണ് ഇപ്പോള്‍ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നില്‍ കുറുവച്ചന് എന്നായിരുന്നു. അത് നീക്കം ചെയ്യണമെന്നായിരുന്നു ജോസ് കുരുവിനാക്കുന്നേലിന്റെ ആദ്യ പരാതി. അത് പിന്നീട് കോടതി വിധി അനുസരിച്ച് കുര്യച്ചന് എന്ന പേരാക്കി മാറ്റിയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ നായകന്റെ പേര് മാറ്റിയ പതിപ്പ് ഇന്ത്യയില്‍ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കുറുവച്ചന് എന്നുതന്നെയാണ് പേര് എന്നാണ് ജോസ് കുരുവിനാക്കുന്നിലിന്റെ പുതിയ പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കടുവയുടെ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിറക്കി. സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും നിര്‍ദേശം ഉണ്ടായിട്ടും ഇന്ത്യയില്‍ മാത്രമാണ് കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളു എന്നും വിദേശ രാജ്യങ്ങളില്‍ കുറുവച്ചന് എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തതെന്നുമാണ് ജോസിന്റെ…
Read Moreഎന്തൊരു കരുതലാണ് ഈ മന്സന് ! ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവില്‍ നിന്നും ശേഖരിച്ച വിത്ത് മുളപ്പിച്ച് ഗ്രോ ബാഗില്‍ വളര്‍ത്തി; യുവാവ് പിടിയില്‍…
ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് എക്സൈസിന്റെ പിടിയില്‍. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ തൈക്കല്‍ ഉമാപറമ്പില്‍ പ്രേംജിത്താണ് (25) പിടിയിലായത്. വീട്ടിലെ ശുചിമുറിക്ക് മുകളിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്. നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികള്‍ക്ക് രണ്ടു മീറ്ററോളം ഉയരമുണ്ട്. ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവില്‍ നിന്നു ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടിയാക്കിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ചേര്‍ത്തല റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജെ. റോയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എന്‍.ബാബു, പ്രിവന്റീവ് ഓഫിസര്‍മാരായ ഡി.മായാജി, ഷിബു പി.ബഞ്ചമിന്, സിവില്‍ ഓഫിസര്‍മാരായ ബി.എം.ബിയാസ്, കെ.എച്ച്.ഹരീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read Moreഞാനാരാണെന്ന് അറിയാമോ? എന്താണ് ചെയ്യുന്നത് ? മോദിയുടെ ചോദ്യത്തിന് അഞ്ചു വയസുകാരിയുടേത് രസകരമായ ഉത്തരം
കുട്ടികളുടെ നിഷ്കളങ്കത ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണുകയില്ല. ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തങ്ങളുടെ മനസിലുള്ള കാര്യങ്ങളായിരിക്കുമല്ലൊ അവര്‍ പറയുക. അടുത്തിടെ നമ്മുടെ പ്രധാനമന്ത്രിക്കും ഇത്തരത്തിലൊരു രസകരമായ അനുഭവമുണ്ടായി. മധ്യപ്രദേശിലെ ഉജ്ജെയിനില്‍ നിന്നുള്ള എംപിയാണ് അനില്‍ ഫിറോജിയ. കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെയും കുടുംബത്തെും പര്‍ലമെന്റ് ഹൗസില്‍വച്ച് നരേന്ദ്ര മോദി കാണുകയുണ്ടായി. അനില്‍ ഫിറോജിയയുടെ അഞ്ചു വയസുകാരി മകള്‍ അഹാനയും അവിടെയുണ്ടായിരുന്നു. കുട്ടിയോട് താനാരാണെന്ന് അറിയാമൊയെന്ന് പ്രധാനമന്ത്രി ചോദിച്ചു. തനിക്കറിയാമെന്നും “താങ്കള്‍ മോദിയല്ലെ. എല്ലാ ദിവസവും ടെലിവിഷനില്‍ കാണാറുണ്ട്’ എന്നായിരുന്നു അഹാനയുടെ മറുപടി. കുട്ടിയുടെ മറുപടിയില്‍ കൗതുകം തോന്നിയ അദ്ദേഹം എന്നാല്‍ താന്‍ എന്താണ് ചെയ്യുന്നതെന്നറിയാമൊ എന്ന് തിരക്കി. “താങ്കള്‍ ലോക്സഭയില്‍ ജോലി ചെയ്യുന്നു’ എന്നായിരുന്നു കുട്ടിയുടെ മറുപടി. ഏതായാലും അഹാനയുടെ മറുപടി അവിടെയുണ്ടായിരുന്ന എല്ലാവരെയും ചിരിപ്പിച്ചുകളഞ്ഞു. പ്രധാനമന്ത്രി അഹാനയ്ക്ക് ഒരു ചോക്ലേറ്റ് സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മോദിയും അഹാനയും…
Read Moreസീരിയൽ നടി അശ്വതി ബാബുവിന്റെ വീട്ടിൽ കഞ്ചാവ് കണ്ടെത്തി! നടിക്കെതിരെ കേസെടുത്തു ജാമ്യത്തിൽ വിട്ടു
കൊച്ചി: മദ്യലഹരിയിൽ യുവാവ് കാറോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യുവാവിനൊപ്പം ഉണ്ടായിരുന്ന സീരിയൽ നടിയുടെ വീട്ടിൽനിന്ന് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തു. സീരിയൽ നടി അശ്വതി ബാബുവിന്റെ കോട്ടുവള്ളി ഗാന്ധിനഗറിലുള്ള വീട്ടിൽനിന്നാണ് പറവൂർ എക്സൈസ് സംഘം അഞ്ചരഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നടിക്കെതിരെ കേസെടുത്തു ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 6.45നായിരുന്നു അശ്വതി ബാബുവും സുഹൃത്ത് നൗഫലും സഞ്ചരിച്ചിരുന്നു കാർ അപകടമുണ്ടാക്കിയത്. മദ്യലഹരിയിലായിരുന്ന നൗഫലാണ് കാർ ഓടിച്ചിരുന്നത്. ആലുവ മുട്ടം മുതൽ തൃക്കാക്കരവരെയുള്ള യാത്രയിൽ ഒട്ടേറെ വാഹനങ്ങളിൽ ഈ കാർ തട്ടിയിരുന്നു. റോഡുവക്കിലെ പോസ്റ്റിൽ ഇടിച്ചാണ് നൗഫലിന്റെ കാർ ഒടുവിൽ നിന്നത്.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെയിനില്‍ പാമ്പുണ്ട്… സൂക്ഷിക്കുക! ട്രെയിനില്‍ പാമ്പ്, ഭയന്നു നിലവിളിച്ച് യാത്രക്കാർ; ഒടുവില്‍…
തിരൂർ: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാന്പിനെ കണ്ടെത്തി. ട്രെയിൻ ബുധനാഴ്ച മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ഇതേ തുടർന്ന് ആർപിഎഫും യാത്രക്കാരും പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. പിന്നീട് ട്രെയിൻ യാത്ര തുടർന്നെങ്കിലും യാത്രക്കാരുടെ ഭീതിയെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല. ഇതിനിടെ അഗ്നിശമനസേനയും വനശ്രീയിലെ പാമ്പുപിടിത്തക്കാരായ ലൈജുവും അനീഷും പാമ്പിനെ പിടിക്കാൻ തയാറായി സ്ഥലത്തെത്തി. തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ട്രെയിനിലെ എസ് 5 സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലെ 28, 31 ബെര്‍ത്തുകള്‍ക്കു സമീപമാണ് ആദ്യം പാമ്പിനെ കണ്ടത്. കമ്പാർട്ടുമെന്റിലെ ഒരു ദ്വാരത്തിൽ പാമ്പ് കയറിയെന്നാണ് നിഗമനം. ദ്വാരം നന്നായി അടച്ചു ഒരു മണിക്കൂറിനു ശേഷം രാത്രിയോടെ ട്രെയിൻ യാത് തുടർന്നു.
Read More