കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് കോഴിക്കോട് മേയര്‍ ഡോ.ബീനാഫിലിപ്പിനെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ മേയറുടെ ഭാവി തുലാസില്‍. സംസ്ഥാന സെക്രട്ടേറിയറ്റ് ഉചിതമായ തീരുമാനമെടുക്കാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി ചേര്‍ന്നാണ് നടപടി തീരുമാനിക്കുക. പരസ്യ ശാസനയടക്കമുള്ള നടപടികള്‍ക്കാണ് സാധ്യത. കീഴവഴക്കം മുറുകെ പിടിച്ചാല്‍ മേയര്‍ സ്ഥാനത്തുനിന്ന് പുറത്താകാനും സാധ്യതയുണ്ട്. മേയര്‍ ചെയ്തത് പാര്‍ട്ടിക്കു നിരക്കാത്ത നടപടിയാണെന്നും പരസ്യമായി പാര്‍ട്ടി പറഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നിലപാടിനെതിരേ പ്രവര്‍ത്തിച്ചയാളെ ഉന്നത സ്ഥാനത്ത് നിലനിര്‍ത്തുന്നതിലാണ് തീരുമാനം വരേണ്ടത്. സിപിഎമ്മിന്റെ കീഴ്വഴക്കം കണക്കിലെടുത്താന് മേയറുടെ ഭാവി അധികമുണ്ടാവില്ല. പാര്‍ട്ടിയുെട മുതിര്‍ന്ന േനതാവ് എം. പത്മലോചനനെ കൊല്ലം മേയര്‍ സ്ഥാനത്തുനിന്ന് നീക്കിയത് ആര്‍എസ്എഎസ് പരിപാടിയില്‍ സംബന്ധിച്ചതിനാണ്. 2010-ലായിരുന്നു ഇത്. പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ആര്‍എസ്എസ് നേതൃസമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തതാണ് അന്ന്…
Read MoreDay: August 9, 2022
ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകളെ പീഡിപ്പിച്ച രണ്ടാനമ്മയ്ക്കെതിരെ കേസ് ! രമ്യയും മുൻപ് മറ്റൊരാളെ വിവാഹം കഴിച്ച് ബന്ധം വേർപ്പെടുത്തിയതാണ്; പറവൂരില്‍ നടന്ന സംഭവം ഇങ്ങനെ…
പറവൂർ: ഭർത്താവിന്റെ ആദ്യ ഭാര്യയിലെ പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ചെറിയപല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കൽ വീട്ടിൽ ബിനുവിന്റെ ഭാര്യ രമ്യക്കെതിരെ പറവൂർ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് രമ്യയെ ബിനു വിവാഹം കഴിച്ചത്. രമ്യയും മുൻപ് മറ്റൊരാളെ വിവാഹം കഴിച്ച് ബന്ധം വേർപ്പെടുത്തിയതാണ്. ബിനുവിന്റെ ആദ്യ ഭാര്യയിലെ രണ്ട് പെൺമക്കളും ഇവരോടൊപ്പമാണ് താമസം. രണ്ടാമത്തെ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. കുട്ടിയുടെ ശാരീരിക വിഷമതകൾ കണ്ട സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും തുടർന്ന് കുട്ടിനൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയുമായിരുന്നു. ആശ പ്രവർത്തകയായി ജോലി ചെയ്യുന്നയാളാണ് രമ്യ. പീഡനത്തിനിരയായ കുട്ടിയുടെ പിതാവിൽ നിന്നും മൂത്ത സഹോദരിയിൽനിന്നും പോലീസ് മൊഴിയെടുത്തപ്പോൾ ചില വൈരുദ്ധ്യങ്ങൾ കണ്ടതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയോട് റിപ്പോർട്ട്…
Read MoreTop Tips Of Venezuelan Girl
Recent research have indicated that 95 per cent of Venezuelans remaining of their nation reside in poverty and seventy seven per cent in extreme poverty following this nosedive, which brought on the monthly minimum wage to decline to a couple dollars by early 2022, although it has risen since. Venezuela’s economic collapse has been a major engine driving latest waves of migration into Colombia. A large contraction prompted by ill-considered state interventions, falling oil costs and corruption, and worsened by the imposition of U.S. financial and financial sanctions from 2017…
Read Moreമത്സ്യബന്ധനത്തിനിടെ അതിഥിതൊഴിലാളി മരിച്ച സംഭവം! എതിരേ വന്നിരുന്ന ബോട്ടിലെ സ്രാങ്ക് കുടുങ്ങും
ചെറായി: കടലില്‍വച്ച് മത്സ്യബന്ധനത്തിനിടെ വലിയ കപ്പി തലയില്‍ അടിച്ച് പരിക്കേറ്റ് അനുഗ്രഹീതന്‍ എന്ന മത്സ്യബന്ധന ബോട്ടിലെ അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശി ബങ്കരാമയ്യ-27 മരിച്ച സംഭവം സ്വാഭാവികമായ അപകടമരണമല്ലെന്ന് കോസ്റ്റല്‍ പോലീസ്. അസ്വാഭാവികമായ ഈ മരണത്തിന് ഉത്തരവാദികള്‍ ഈ സമയം എതിരെ വല വലിച്ചു വന്നിരുന്ന കിംഗ് എന്ന ബോട്ടും അതിനെ നിയന്ത്രിച്ചിരുന്ന സ്രാങ്കുമാണ്. എതിരെ വല വലിച്ചു വന്ന കിംഗ് എന്ന ബോട്ട് ഇതിലൂടെ വലയിട്ടിട്ടുണ്ടെന്ന അനുഗ്രഹീതന്‍ എന്ന ബോട്ടിലെ തൊഴിലാളികള്‍ നല്കിയ മുന്നറിയിപ്പ് അവഗണിച്ച് ബോട്ട് മുന്നോട്ട് ഓടിച്ചു വരുകയും വലയില്‍ ഉടക്കിയതോടെ വയര്‍ റോപ്പ് വലിഞ്ഞ് കപ്പി അമരത്ത് നിന്നിരുന്ന ബങ്കരാമയ്യയുടെ തലയ്ക്ക് പിന്നില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികള്‍ കോസ്റ്റല്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് കിംഗ് എന്ന ബോട്ടിലെ സ്രാങ്കിനെതിരെ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് ബോധപൂര്‍വമല്ലാത്ത നരഹത്യക്കും കടലില്‍ അലക്ഷ്യമായി…
Read Moreഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം! ലഭിച്ചത് 38ഓളം പരാതികള്‍; 750 ഓളം പേര് പണം നല്കി വഞ്ചിതരായിട്ടുണ്ടെന്ന് സൂചന
വൈപ്പിന്‍: കൊച്ചി പുതുവൈപ്പ് സ്വദേശിയായ യുവാവ് ഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധിപേരുടെ പക്കല്‍നിന്നും പണം തട്ടിയ സംഭവത്തില്‍ ഞാറക്കല്‍, മുനമ്പം, വരാപ്പുഴ പോലീസ് സ്റ്റേഷനുകളിലായി 38ഓളം പരാതികള്‍ ലഭിച്ചതായി വിവിധ സ്റ്റേഷനുകളിലെ പോലീസ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞാറക്കലില്‍ 25, വരാപ്പുഴയില്‍ ഒൻപതും മുനമ്പത്ത് നാലും പരാതികളാണ് ലഭിച്ചത്. ഇതുകൂടാതെ ഇടുക്കിയുള്‍പ്പടെ മറ്റു പല ജില്ലകളിലും തട്ടിപ്പിനിരയായവര്‍ ഉണ്ടെന്നും പോലീസ് സൂചന നല്കുന്നു. ഞാറക്കല്‍ സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പ്രതിയായ പുതുവൈപ്പ് പരുത്തിക്കടവ് അറക്കല്‍ മജീഷ് -30 നെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാൻഡിലാണ്. കാക്കനാട് താമസിക്കുന്ന മലപ്പുറം സ്വദേശിയായ ഷംസുദ്ദീന് പറഞ്ഞിട്ടാണ് റിക്രൂട്ട്മെന്റ് നടത്തിയതെന്നാണ് അറസ്റ്റിലായ മജീഷ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മജീഷിന് തട്ടിപ്പിനിരയായവര്‍ അയച്ചുകൊടുത്ത പണം ഏത് അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്. മാത്രമല്ല ഷംസുദ്ദീനെ…
Read Moreകാമത്തിനു വേണ്ടി പ്രണയം നടിക്കേണ്ട കാര്യമില്ല ! ലെസ്ബിയന്‍ ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി ജാനകി സുധീര്‍…
ബിഗ്ബോസ് സീസണ് ഫോറിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ജാനകി സുധീര്‍. മോഡലിംഗും അഭിനയവും ഒക്കെയായി സജീവമായ ജാനകിയാണ് മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ സിനിമ ഹോളിവുഡിലെ നായികമാരില്‍ ഒരാള്‍. വളരെ ശക്തമായ പ്രമേയുള്ള സിനിമയാണ് ഹോളിവുഡ് എന്നും ലെസ്ബിയന്‍ എന്നൊക്കെ പറയുമ്പോള്‍ ഇന്ന് എല്ലാവരും സ്വീകരിക്കുന്നുണ്ടെന്നും നടി ജാനകി സുധീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് പ്രാധാന്യം ലഭിക്കുമെന്ന് കരുതുന്നുവെന്നും താരം പറയുന്നു. ബിഗ് ബോസില്‍ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ജാനകിയെ തിരികെ കൊണ്ടു വരണമെന്ന് ബിഗ്ബോസ് വീടിന് അകത്തുള്ളവരും ആരാധകരുമെല്ലാം ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. അക്കാര്യം നടന്നില്ലെങ്കിലും എന്തായാലും കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ജാനകിയ്ക്ക് സാധിച്ചു. ജാനകിയുടെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ എപ്പോഴും വൈറലാവാറുണ്ട്. തന്റെ സിനിമയെക്കുറിച്ചും ചിത്രം പറയുന്ന വിഷയത്തെക്കുറിച്ചുമൊക്കെ ജാനകി…
Read Moreതമിഴ്നാട്ടിൽനിന്നും കാണാതായ 12ാം നൂറ്റാണ്ടിലെ പുരാതന വിഗ്രഹം ന്യൂയോർക്കിൽ! കാണാതായത് അഞ്ച് ദശകം മുമ്പ്
ന്യൂയോർക്ക്: അഞ്ച് ദശകം മുൻപ് തമിഴ്നാട്ടിൽനിന്നും കാണാതായ 12ാം നൂറ്റാണ്ടിലെ പുരാതന വിഗ്രഹം ന്യൂയോർക്കിൽ. കുംഭകോണം തണ്ടാൻതോട്ടത്തെ നടനപുരേശ്വരർ ശിവ ക്ഷേത്രത്തിലെ പാർവതി വിഗ്രഹമാണ് ന്യൂയോർക്കിലെ ബോൺഹാംസ് ലേല സ്ഥാപനത്തിൽനിന്ന് കണ്ടെത്തിയത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലേല സ്ഥാപനമാണ് ബോൺഹാംസ്. ചെമ്പ്-അലോയ് ലോഹങ്ങൾ കൊണ്ട് നിർമിക്കപ്പെട്ടതാണ് ഈ വിഗ്രഹം. ഇതിന് ഏകദേശം 52 സെന്റിമീറ്റർ ഉയരമുണ്ട്. 1971 ൽ ആണ് വിഗ്രഹം കാണാതായെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിത്. എന്നാൽ വിഗ്രഹം കണ്ടെത്താനായിരുന്നില്ല. 2019 ൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചു. ഐഡൽ വിംഗ് ഇൻസ്പെക്ടർ എം.ചിത്ര അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസ് വീണ്ടും ചൂടുപിടിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ മ്യൂസിയങ്ങളിലും ലേലശാലകളിലും തെരച്ചിൽ നടത്തി. വിശദമായ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം ബോൺഹാംസ് ലേല സ്ഥാപനത്തിൽനിന്നും കണ്ടെത്തിയത്.
Read Moreവയറിളക്കരോഗങ്ങൾക്കു പാനീയചികിത്സ; ഒആർഎസ് എന്തിന്
മഴക്കാലമായതിനാൽ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ്-എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറെ. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്.എസ്.,സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. നിർജ്ജലീകരണം തടയാൻവയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജ്ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒ. ആർ. എസ്. സഹായിക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങളും തുടര്‍ന്നുള്ള മരണങ്ങളും. യഥാസമയത്ത് ശരിയായുള്ള ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ വയറിളക്ക മരണങ്ങളും തടയാവുന്നതാണ്. പാനീയ ചികിത്സ മിക്കവാറും വയറിളക്ക രോഗങ്ങൾ വീട്ടില്‍ നല്കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം,കരിക്കിന് വെള്ളം,…
Read Moreവഴിവിട്ട ബന്ധങ്ങള്‍, കഞ്ചാവ് കേസുകൾ..! ഫോണിലെ സന്ദേശങ്ങള്‍ തെളിവായി; യുവതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: യുവതി വീടിനുള്ളില്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. പത്തനാപുരം മാങ്കോട് ശ്രീനിലയത്തില്‍ അജീഷ് കൃഷ്ണ (40)യാണ് അറസ്റ്റിലായത്. ഭാര്യ വിനീത (34) യുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അജീഷിനെ കൂടല്‍ ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്. ആ സന്ദേശങ്ങൾ കഴിഞ്ഞ ജൂലൈ 30നു രാവിലെ പത്തരയോടെയാണ് വീടിന്റെ ഒന്നാംനിലയിലെ മുറിയില്‍ വിനീത തൂങ്ങിമരിച്ചത്. ശരീരത്തില്‍ ആത്മഹത്യ കുറിപ്പ് ഒളിപ്പിച്ചാണ് യുവതി ജീവനൊടുക്കിയത്. തൂങ്ങിനിന്ന വിനീതയെ അഴിച്ചിറക്കിയപ്പോള്‍ ആത്മഹത്യകുറിപ്പ് കണ്ട ഭര്‍ത്താവ് അജീഷ് ഇത് മാറ്റിയിരുന്നു. ആത്മഹത്യയെന്ന നിലയില്‍ പോലീസ് കേസെടുത്തു. പിന്നീട് യുവതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂട്ടുകാരിക്ക് അയച്ച സന്ദേശങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വഴിവിട്ട ബന്ധങ്ങൾ ഇതേത്തുടര്‍ന്ന് പോലീസ് കൂട്ടുകാരിയുടെ മൊഴിയെടുത്തു. ആത്മഹത്യയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തിയ പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.…
Read Moreഎല്ലാം ഒരാള്‍ കാണുന്നുണ്ടായിരുന്നു..! ക്രൂരത, സ്വർണാഭരണങ്ങൾ തട്ടിയെടുക്കാന്‍; മൃതദേഹം കിണറ്റിൽ തള്ളിയത് കാലുകൾ കല്ലുകൊണ്ട് കൂട്ടികെട്ടിയ ശേഷം; പ്രതിയെ കേരള പോലീസിന് കൈമാറി
തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥ മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമ ബംഗാൾ ജൽപായികുടി സ്വദേശി ആദം അലി (21) യെ കേരള പോലീസിന് കൈമാറി. ബുധനാഴ്ച പുലർച്ചെയോടെ പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും. മെഡിക്കൽ കോളജ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് രാവിലെ ചെന്നൈയിൽ എത്തിയിരുന്നു. ഇന്ന് അവധി ദിനമായതിനാൽ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ ശേഷമാകും പ്രതിയുമായി അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിക്കുക. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് തിരുവനന്തപുരം സിറ്റി പോലീസിന്റെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് യുവാവിനെ ചെന്നൈ റെയിൽവെ സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പിന്നാലെ വിവരം കേരള പോലീസിന് കൈമാറി. പ്രതി പിടിയിലായതോടെയാണ് അന്വേഷണ സംഘം ചെന്നൈയിലേക്ക് റോഡ് മാർഗം തിരിച്ചത്. ഞായറാഴ്ച രാത്രിയാണ് വയോധികയായ വീട്ടമ്മയെ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ…
Read More