ആശുപത്രിയില്‍ എത്തിക്കാന്‍ വെള്ളക്കെട്ട് തടസമായതിനെത്തുടര്‍ന്ന് മരണം; സംസ്‌കാരച്ചടങ്ങിനും പ്രതിസന്ധി സൃഷ്ടിച്ച് വെള്ളക്കെട്ട്

എടത്വ: ആശുപത്രിയില്‍ എത്തിക്കാന്‍ വെള്ളക്കെട്ട് തടസമായതിനെത്തുടര്‍ന്ന് മരിച്ചയാളുടെ സംസ്‌കാരച്ചടങ്ങിനും പ്രതിസന്ധി സൃഷ്ടിച്ച് വെള്ളക്കെട്ട്. തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഇല്ലത്തുപറമ്പില്‍ ഇ.ആര്‍. ഓമനക്കുട്ടന്‍റെ (50) സംസ്‌കാരച്ചടങ്ങിനാണ് വെള്ളക്കെട്ട് പ്രതിസന്ധിയിലായത്. കഴിഞ്ഞ ശനിയാഴ്ച നെഞ്ചുവേദനയെത്തുടര്‍ന്ന് വീട്ടുകാരും സമീപ വാസികളും ഓമനക്കുട്ടനെ വള്ളത്തില്‍ കരയ്‌ക്കെത്തിച്ച ശേഷം കാറില്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മുട്ടോളം വെള്ളത്തിലായ സ്ഥലത്തുനിന്ന് യഥാസമയം കരയ്‌ക്കെത്തിക്കാന്‍ കഴിയാഞ്ഞതാണ് മരണത്തില്‍ കലാശിച്ചത്. വഴിയിലും വീട്ടുവളപ്പിലും വെള്ളമായതിനാല്‍ മൃതദേഹം വള്ളത്തില്‍ കയറ്റിയാണ് വീട്ടില്‍ എത്തിച്ചത്. വീടിനു ചുറ്റും മുട്ടോളം വെള്ളം ഉയര്‍ന്നതിനാല്‍ സംസ്‌കാരം നീട്ടിവച്ചിരുന്നു. പറമ്പില്‍നിന്ന് വെള്ളം പൂര്‍ണമായി ഒഴിയാഞ്ഞതിനാല്‍ ഇഷ്ടിക അടുക്കിവച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. കഴിഞ്ഞവര്‍ഷം ഓമനക്കുട്ടന്‍റെ മൂത്തമകള്‍ പ്രിയങ്ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന, മറ്റൊരു മകള്‍ പ്രവീണ. മരുമകന്‍: സജി.

Read More

സ്കൂൾ കുട്ടികൾക്കിടയിൽ ലഹരിയെത്തിക്കുന്നതിന് പിന്നിൽ വൻ മാഫിയ; ആദ്യം ഫ്രീയായി നൽകും; കിട്ടാതെ വരുമ്പോൾ… ലഹരിക്ക് അടിമപ്പെടുന്ന വഴിയിങ്ങനെ

  സ്കൂളുകൾ കുട്ടികൾക്കിടയിൽ ലഹരിയെത്തിക്കാൻ വൻ മാഫിയ സംഘം തന്നെയുണ്ടെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തലിൽ നിന്ന് മനസിലാകുന്നത്. കക്കാട് നിന്ന് ഒരു ഏജന്‍റ് വഴി സ്കൂളിൽ പഠിക്കുന്ന ആൺകുട്ടികളെ ഉപയോഗിച്ചാണ് ലഹരി വിൽപ്പന നടത്തുന്നത്.പ്രായത്തിൽ മൂത്ത ആളുകളുമായാണ് 16 കാരന് കൂട്ടെന്ന് പെൺകുട്ടി പറയുന്നത്. 16 കാരന്‍റെ സഹോദരനിൽ നിന്നാണ് ലഹരി ഉപയോഗം പഠിച്ചതെന്നും അവരുടെ സുഹൃത്തുക്കൾ വഴി ഒപ്പം ഇരുന്നും 16 കാരൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറഞ്ഞിട്ടുണ്ട്. മാരകമയക്കുമരുന്നായ എംഡിഎംഎവരെ ഉപയോഗിക്കും. പലപ്പോഴും ഗോവയിൽ പോയി വാങ്ങിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു. ആദ്യം ഒരാളെ വലയിലാക്കുകയും പിന്നീട് അവരുടെ സുഹൃത്തുക്കളോട് ലഹരി ഉപയോഗിക്കാൻ ഉപദേശിക്കുകയും ചെയ്യും. അവരുടെ വാക്ക് കേൾക്കുന്ന പെൺകുട്ടി ആദ്യം അടുത്ത സുഹൃത്തിന് ലഹരി ഉപയോഗത്തെക്കുറിച്ചും അത് ഉപയോഗിച്ചാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കും. ഇത് ഉപയോഗിച്ചില്ലെങ്കിൽ നിന്നെ ഒന്നിനും കൊള്ളില്ലെന്ന് പറയുകയും ചെയ്യും.എന്നാൽ, തന്‍റെ…

Read More

സംസ്ഥാനത്ത് സ്ത്രീധന പീഡന മരണം വീണ്ടും ! ആത്മഹത്യയ്ക്ക് ശ്രമിച്ച 21കാരി മരിച്ചു; ഭര്‍ത്താവ് പിടിയില്‍…

സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡന മരണം. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫ്‌സാന എന്ന 21കാരിയാണ് മരിച്ചത്. തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത് ഈ മാസം ഒന്നിന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണമടഞ്ഞത്. അഫ്‌സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പോലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. അമല്‍ റിമാന്‍ഡിലാണ്. ഒന്നരവര്‍ഷം മുന്‍പ് വിവാഹിതരായ അമലും അഫ്‌സാനയും മൂന്നുപീടികയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഇതിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്‌സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്‌സാന.

Read More

കണ്ണൂരിലെ സ്കൂളുകളിൽ ” പ്രണയ-ലഹരി’ വലയിൽ ഉൾപ്പെട്ടത് 11 പെൺകുട്ടികൾ ; ആദ്യം പ്രണയം, പിന്നെ ലഹരി..!രക്ഷപ്പെട്ട പെൺകുട്ടിയുടെ വെളിപ്പെടുത്തൽ രാഷ്‌ട്രദീപികയോട്…

അനുമോൾ ജോയ് കണ്ണൂർ: “അവനെതിരെ സംസാരിച്ചാൽ വയറിൽ ചവിട്ടും, മുഖത്തടിക്കും, പലപ്പോഴും ഞാൻ ഉറക്കെ കരഞ്ഞിട്ടുണ്ട്.. അവനോട് “നോ’ എന്ന് പറയാൻ പാടില്ല. അവൻ തരുന്ന ലഹരി ഉപയോഗിക്കണം. അത് ഉപയോഗിച്ചാൽ പിന്നെ വേറെ ഏതോ ലോകത്താണ്. പിന്നീട് അത് കിട്ടാതെ ജീവിക്കാൻ പറ്റാണ്ടായി… ലഹരി ഉപയോഗിച്ചില്ലെങ്കിൽ കൈ വിറയ്ക്കും. പിന്നെ, എല്ലാത്തിനോടും ദേഷ്യമായിരിക്കും. അവന്‍റെ വലയിൽ 11 ഓളം പെൺകുട്ടികൾ ഉണ്ട്. അടുത്ത് അറിയാവുന്നവരോട് ഞാൻ കാര്യം പറഞ്ഞിരുന്നു.. എന്നാലും അവൻ അവരെയൊക്കെ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചതുപോലെ അത്രയും ആഴത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ്. അവനോട് പറഞ്ഞാൽ എത്ര ലഹരി വേണമെങ്കിലും കൊണ്ടുവന്ന് തരും… ലഹരി ലഭിക്കുന്നത് എവിടെ നിന്നാണെന്ന് അവൻ ഒരിക്കലും പറഞ്ഞ് തരില്ല. സ്വബോധത്തോടെ ഇല്ലാതിരുന്നപ്പോൾ കക്കാട് നിന്നാണെന്ന് പറഞ്ഞിരുന്നു… ലഹരി സംഘത്തിന്‍റെ കൈയിൽ അകപ്പെട്ട കണ്ണൂരിലെ ഒരു പ്രമുഖ സ്കൂളിലെ പെൺകുട്ടി രാഷ്‌ട്രദീപികയോട്…

Read More

യോ..യോ…എന്‍ജോയ് ബഡ്ഡീസ് ! കഞ്ചാവ് ഉപയോഗിക്കാന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്ക് ഉപദേശം നല്‍കിയ വ്‌ളോഗര്‍ പിടിയില്‍…

പ്ലസ്ടു വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ കഞ്ചാവ് ഉപയോഗിക്കാന്‍ സമൂഹമാധ്യമത്തിലൂടെ ഉപദേശിച്ച വ്‌ളോഗര്‍ പിടിയില്‍. മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്റെ മകന്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവര്‍ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്‌സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ വീട്ടില്‍നിന്നു ലഹരി പദാര്‍ഥം കണ്ടെത്തിയില്ലെങ്കിലും ദേഹപരിശോധന നടത്തിയപ്പോള്‍ ഉള്‍വസ്ത്രത്തില്‍നിന്നു രണ്ടു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.എസ്.പ്രദീപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. വില്‍പനയ്ക്കുള്ള അളവ് കഞ്ചാവ് കൈവശം ഇല്ലാത്തതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാനാകുമെങ്കിലും, സമൂഹമാധ്യമം വഴി ലഹരി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തതിനാല്‍ കോടതിയില്‍ ഹാജരാക്കുമെന്നു മട്ടാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. കഞ്ചാവ് കിട്ടുന്നില്ല എന്നു പരിഭവം പറഞ്ഞ പ്ലസ് ടു വിദ്യാര്‍ഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്ന ഈ വ്‌ലോഗറുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു…

Read More

ജില്ലയിൽ ഇടതുമുന്നണിയിലെ രണ്ടാമൻ സിപിഐ തന്നെ; കാനം-ഇസ്മായിൽ പക്ഷം എന്നൊന്ന് പാർട്ടിയിലില്ലെന്ന് വി.ബി. ബിനു

കോട്ടയം: ജില്ലയിൽ ഇടതുമുന്നണിയിലെ രണ്ടാമൻ സിപിഐ തന്നെയെന്നും കേരള കോണ്‍ഗ്രസുമായി ഇടഞ്ഞുപോകേണ്ട സാഹചര്യം ഇന്നില്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല സെക്രട്ടറി വി.ബി. ബിനു. മുന്നണി ബന്ധത്തിനാണു സിപിഐ പ്രാധാന്യം നൽകിയത്. ചില വിട്ടുവീഴിചകൾ സംഭവിച്ചാലേ പൊതുരാഷ്‌ട്രീയത്തിൽ നാടിനുവേണ്ടി കൂട്ടായി മുന്നോട്ടുപോകാനാവൂ. പ്രവർത്തനത്തിലും അംഗബലത്തിലും രണ്ടാംസ്ഥാനവും രാഷ്‌ട്രീയരംഗത്ത് മൂന്നാംസ്ഥാനവും സിപിഐക്കുണ്ട്. കേരള കോണ്‍ഗ്രസിന് അൽപമെങ്കിലും പ്രവർത്തകരുള്ള ജില്ല എന്ന നിലക്ക് അവർക്ക് കൂടുതൽ പരിഗണന നൽകേണ്ടിവരുമെന്ന ബോധ്യം പാർട്ടിക്കുണ്ട്. അവർക്ക് മറ്റൊരു ജില്ല നൽകാനില്ലെന്ന ബോധ്യത്തിലാണ് വിട്ടുവീഴ്ച ചെയ്തത്.സിപിഐക്ക് ജില്ലയിൽ ഒരു സീറ്റിൽകൂടി മത്സരിക്കാൻ അർഹതയുണ്ടായിരുന്നെങ്കിലും കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റായിരുന്നതിനാലാണ് വിട്ടുകൊടുത്തത്. മറ്റൊരു സീറ്റ് കിട്ടണമെന്ന തങ്ങളുടെ ആവശ്യം ന്യായമായിരുന്നു. എങ്കിലും മുന്നണി ബന്ധത്തിൽ നഷ്ടങ്ങൾ സംഭവിച്ചാൽ മാത്രമേ പൊതുരാഷ്‌ട്രീയത്തിൽ നാടിനുവേണ്ടി കൂട്ടായി മുന്നോട്ടുപോകാനാവൂ. കേരള കോണ്‍ഗ്രസ് -എം ബന്ധംകൊണ്ടു മുന്നണിക്ക് ഗുണമേ ഉണ്ടായുള്ളൂ. ദോഷമുണ്ടായതായി…

Read More

കാരാപ്പുഴയിൽ നിന്നും കാണാതായ ക്ഷേത്ര ജീവനക്കാരൻ നാലാംനാൾ  താഴത്തങ്ങാടി ആറ്റിൽ  മരിച്ച നിലയിൽ

കോട്ടയം: കാണാതായ ക്ഷേത്ര ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തി. കാരാപ്പുഴ അന്പലക്കടവ് കറുത്താപറന്പിൽ പരേതരായ ഹരിഹരൻ ആചാരിയുടെയും പൊന്നമ്മാളിന്‍റെയും മകൻ ഹരിഹരൻ മകൻ രാധാകൃഷ്ണൻ (45) ആണ് മരിച്ചത്. മീനച്ചിലാറിൽ താഴത്തങ്ങാടി അറുപുഴ ഭാഗത്തുനിന്നും ഇന്നലെ 12 നാണ് മൃതദേഹം കണ്ടെത്തിയത്. അറുപുഴയിൽ ചൂണ്ടയിടാൻ എത്തിയ വിദ്യാർത്ഥിൾ ആറ്റിലൂടെ മൃതദേഹം ഒഴുകിവരുന്നത് കണ്ടതോടെ നാട്ടുകാർ കോട്ടയം വെസ്റ്റ് പോലീസിൽ വിവരമറിയിച്ചു. കോട്ടയം അഗ്നിശമന സേനാംഗങ്ങൾ എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. അന്പലക്കടവ് ക്ഷേത്രത്തിലെ സ്വീപ്പറായി ജോലി ചെയ്തിരുന്ന രാധാകൃഷ്ണനെ കഴിഞ്ഞ അഞ്ചിന് വൈകുന്നേരം മുതൽ കാണാതായിരുന്നു. കോട്ടയം വെസ്റ്റ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൾ: നവമീ കൃഷ്ണ. സംസ്കാരം ഇന്ന് രാവിലെ 10ന് മുട്ടന്പലം വൈദ്യുതി ശ്മശാനത്തിൽ.

Read More

ഫാദറും കുടുംബവും പുറത്തേക്ക് പോയപ്പോൾ അകത്ത് കടന്ന് കള്ളൻ കൊണ്ടുപോയത് 45 പവൻ; പോലീസ് നായയെ തടയാൻ വീടിനകത്തും പോയവഴിയിലും മുളക് പൊടിവിതറി കള്ളൻ

കോട്ടയം: കൂരോപ്പടയിൽ വീട്ടിൽ വൻ കവർച്ച. 45 പവൻ സ്വർണവും 90,000 രൂപയും കവർന്നത്. പാന്പാടി കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. കവർച്ചക്ക് ശേഷം രക്ഷപ്പെടുന്പോൾ മോഷ്‌ടാവിന്‍റെ കൈയിൽനിന്നു വീണെന്നു കരുതപ്പെടുന്ന നിലയിൽ രണ്ടര പവൻ സ്വർണം പുരയിടത്തിന്‍റെ പല ഭാഗത്തുനിന്നായി കിട്ടി. ഇന്നലെ വൈകുന്നേരം 5.30 നാണ് സംഭവം. ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേക്കും മറ്റു കുടുംബാംഗങ്ങൾ പുറത്തേക്കും പോയ സമയത്താണ് കവർച്ച നടന്നത്. ഒരു മുറിയിൽ മാത്രമാണ് മോഷണം നടന്നിട്ടുള്ളത്. അലമാര തകർത്ത് സ്വർണവും പണവും കവരുകയും മറ്റ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. വീടിന്‍റെ മറ്റു മുറികളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവ് കവർച്ചയ്ക്ക് ശേഷം സമീപത്തെ…

Read More

എന്‍റെ കൈ കാണുന്നു കാല് കാണുന്നു എന്നൊക്കെയാണ് പലരുടെയും ബുദ്ധിമുട്ടുകള്‍; സദാചാര ആങ്ങളമാർക്ക് മറുപടിയുമായി സാനിയ

യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്‍റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് . സാനിയ പങ്കുവയ്ക്കുന്ന പല ഫോട്ടോഷൂട്ടുകളും സദാചാരവാദികളുടെ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ഇതിനെല്ലാം താരം ചുട്ടമറുപടിയും നല്‍കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത് . ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ.””ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഷൂട്ടുകള്‍ കണ്ട് പലരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എനിക്ക് 15 വയസുള്ളപ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ഫാഷന്‍ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ടു തന്നെ ഇന്‍സ്റ്റഗ്രാമിലൊക്കെ ഫോട്ടോസ് ഇടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്തുകൊണ്ടാണെന്ന് അറിയില്ല പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്‍റെ കൈ കാണുന്നു കാല് കാണുന്നു എന്നൊക്കെയാണ് പലരുടെയും ബുദ്ധിമുട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ പല മേസേജുകളും വരാറുണ്ട്.…

Read More

Wedding Ceremony Rituals

A wedding formal procedure is a celebration of the love and dedication to one another. And it’s not only on about blood pressure measurements and declaring your vows—it’s also regarding adding a handful of special variations that indicate your have unique design. Whether it’s getting married in a temple, an outdoor or an indoor location, these one of a kind wedding ceremony traditions can help you individualize your special day and make it truly your very own. First details first, you’ll need to determine what traditions you wish to include.…

Read More