ആലപ്പുഴ: കള്ളനോട്ടു കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍. കേസിന്റെ വിവരങ്ങളറിയാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാര്ജ്ജിച്ചിരിക്കുകയാണ്. പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്ന സൂചനകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് എന്‍ഐ എ രംഗത്തെത്തുന്നത്. സാധാരണ കളര്‍ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണു കള്ളനോട്ടായി വരുന്നത്. എന്നാല്‍, ഈ കേസില്‍ അച്ചടിച്ച നോട്ടുകളാണ്. ജിഷമോള്‍ക്കു നോട്ടുനല്കിയതെന്നുള്ളതാണ് അന്വേഷണ വഴിത്തിരിവിന് കാരണം. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ആലപ്പുഴ ഡിവൈഎസ്പി പ്രത്യേകാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. കള്ളനോട്ടുകേസില്‍ എടത്വാ കൃഷി ഓഫീസര്‍ ഗുരുപുരം ജി.എം. മന്‍സിലില്‍ എം ജിഷമോള്‍ കഴിഞ്ഞദിവസം അറസ്റ്റിലായതിനു പിന്നാലെയാണ് നടകീയ നീങ്ങള്‍ക്ക് തുടക്കമായത്. ഇപ്പോള്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലുള്ള ഇവരില്‍നിന്നു കിട്ടിയ വിവരം പോലീസ് എന്‍ഐഎക്കു കൈമാറുകയായിരുന്നു. അറസ്റ്റിലായതിനു പിന്നാലെ പ്രതിയെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. ജിഷയില്‍ നിന്ന് പിടിച്ചെടുത്തത് സാധാ കള്ളനോട്ടാണെന്നാണ് പൊലീസ്…
Read MoreDay: March 11, 2023
ദുര്‍മന്ത്രവാദത്തിന് കെട്ടിയിട്ട് ആര്‍ത്തവരക്തം ശേഖരിച്ച് 50,000 രൂപയ്ക്ക് വിറ്റു! പ്രണയിച്ച് വിവാഹിതയായ യുവതിയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത…
പൂനെ: ദേശീയ വനിതാദിനത്തില്‍ മഹാാരാഷ്ട്രയില്‍ 27 കാരിക്കെതിരേ നടന്ന പീഡനത്തിന്റെ വിവരം രാജ്യത്തെ ഞെട്ടിക്കുന്നു. വിവാഹിതയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പട്ടിണിക്കിട്ട് അവരുടെ ആര്‍ത്തവരക്തം ദുര്‍മന്ത്രവാദത്തിനായി 50,000 രൂപയ്ക്ക് വില്‍പ്പന നടത്തി. മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നുമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനയുടെ എംഎല്‍സി മനീഷ കയാന്ഡേയാണ് വിഷയം ശ്രദ്ധയില്‍പെടുത്തിയത്. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പൂനെയിലെ വിശ്രാന്ത്വാഡി പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ബലാത്സംഗം ചെയ്തയാള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തതായും മനീഷ പറഞ്ഞു. മാസമുറ സമയത്ത് മൂന്ന് ദിവസത്തോളം പട്ടിണിയ്ക്കിട്ടതായും യുവതി ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ഇരയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 2019 ല്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ അന്നുമുതല്‍ ഭര്‍ത്താവും കൂടുംബവും സ്ത്രീധനത്തിന്റെയും മറ്റും പേരു പറഞ്ഞ് പല തരത്തിലുള്ള…
Read Moreപാർട്ടിക്കു വേണ്ടെങ്കിൽ രാഷ്ട്രീയം നിർത്താം; കോൺഗ്രസിൽ പ്രവർത്തിക്കുന്നിടത്തോളം കാലം അഭിപ്രായം പറയുമെന്ന് കെ. മുരളീധരൻ
കോഴിക്കോട്: കോൺഗ്രസിൽ പ്രവർത്തിക്കുന്നിടത്തോളം കാലം അഭിപ്രായം തുറന്നു പറയുമെന്നും ഇനി അങ്ങനെ പ്രവർത്തിക്കേണ്ടെന്നാണ് കെപിസിസി തീരുമാനമെങ്കിൽ രാഷ്ട്രീയ പ്രവർത്തനം നിർത്താൻ തയാറാണെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി. പരസ്യ പ്രതികരണങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി കെ. മുരളീധരന് കെപിസിസി പ്രസിഡന്റ് കത്തയച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരൻ. കെപിസിസി അയച്ചെന്ന് പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും കത്ത് ലഭിച്ചശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മുരളീധരൻ പറഞ്ഞു. സ്വപ്ന സുരേഷിന്റെ ആരോപണം കോൺഗ്രസ് തൊണ്ട തൊടാതെ വിഴുങ്ങിയിട്ടില്ല. ആരോപണങ്ങളിൽ കഴന്പില്ലെങ്കിൽ സിപിഎം മാനനഷ്ടക്കേസുമായി മുന്നോട്ട് നീങ്ങട്ടെയെന്നും മുരളീധരൻ പറഞ്ഞു.
Read Moreപരസ്യ വിമർശനം; എം.കെ. രാഘവന് കെപിസിസിയുടെ താക്കീത്; ജാഗ്രത പുലർത്തണമെന്ന് കെ. മുരളീധരന് മുന്നറിയിപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനം നടത്തിയ എം.കെ. രാഘവൻ എംപിക്ക് കെപിസിസി പ്രസിഡന്റിന്റെ താക്കീത്. രാഘവന്റെ പ്രസ്താവനക്ക് പിന്തുണ നൽകിയ കെ. മുരളീധരനും മുന്നറിയിപ്പ് നൽകി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കത്തയച്ചു. പാർട്ടിയെ മോശമാക്കുന്ന വിധത്തിലുള്ള പരസ്യപ്രസ്താവനകളും വിമർശനങ്ങളും പാടില്ലെന്നും അനുവദിക്കില്ലെന്നും കാട്ടിയാണ് സുധാകരൻ കത്ത് അയച്ചത്. അതേസമയം തന്നെ ആരും താക്കീത് ചെയ്തില്ലെന്നാണ് രാഘവന്റെ വിശദീകരണം.നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും അതിലൊന്നും അഭിപ്രായം പറയാതെ പരസ്യ വിമർശനം നടത്തിയ എം.കെ. രാഘവന്റെ നിലപാടാണ് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ല. പറയാന്‍ നിരവധി പാര്‍ട്ടി വേദികള്‍ ഉണ്ടായിട്ടും രാഘവന് പറഞ്ഞില്ലെന്നും കെപിസിസി വ്യക്തമാക്കി. മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയ്ക്ക് അഭിപ്രായങ്ങളും പ്രസ്താവനകളും നടത്തുന്പോൾ ജാഗ്രത പാലിക്കണമെന്ന് കെ. മുരളീധരന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സുധാകരൻ. പ്രസ്താവനകൾ…
Read Moreജയിൽ ഉദ്യോഗസ്ഥനെ കഴുത്തറുത്തു കൊല്ലുമെന്നു ഭീഷണി; എൻഐഎ കേസിൽ അകത്തായ തടവുകാരനെതിരേ കേസ്
കണ്ണൂർ: സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എൻഐഎ കേസിലെ തടവുകാരനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടിക്കെതിരേയാണ് ജോയിന്റ് സൂപ്രണ്ടിന്റെ പരാതി പ്രകാരം ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പ്രാർഥനയ്ക്കു വിട്ട രീതി ശരിയല്ലെന്ന് ആരോപിച്ചാണ് വധഭീഷണി മുഴക്കിയത്. ഐഎസ് ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലെ തടവുകാരനാണ് ഭീഷണി മുഴക്കിയത്.
Read Moreപോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്നു ചാടിയ പ്രതി മരിച്ചു; ചാടിയതെന്തിനെന്ന അന്വേഷണത്തിൽ കണ്ടെത്തിയത്…
തൃശൂർ: പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽനിന്ന് ചാടിയ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണിയാണ് (30) ഇന്നലെ രാത്രി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സിയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പഴയ വാഹനങ്ങളുടെ ഇടപാടു നടത്തുന്ന വെബ്സൈറ്റിൽ കണ്ട് വണ്ടി വാങ്ങാൻ തൃശൂരിലെത്തിയ സനു ബാറിൽ കയറി മദ്യപിച്ചു. ഇതിനുശേഷം പുറത്തിറങ്ങിയ ഇയാൾ റോഡിലെ ആളുകളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും കൈയിലുണ്ടായിരുന്ന കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. തുടർന്നു നടന്ന അന്വേഷണത്തിൽ ഇയാൾ വലിയതുറ സ്റ്റേഷനിൽ വധശ്രമകേസിലെ പ്രതിയാണെന്ന് തെളിഞ്ഞു. ഇതിനിടെ ഇയാളെ കസ്റ്റഡിയിൽവയ്ക്കാൻ വിയ്യൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ വടക്കേ സ്റ്റാൻഡിനുസമീപത്തുവച്ച് പോലീസിനെ വെട്ടിച്ച് ജീപ്പിൽനിന്ന് പുറത്തേക്ക് ചാടിയത്. തലയടിച്ചു താഴെ വീണ ഇയാളെ പോലീസ്…
Read Moreകുടുംബവഴക്ക്; മകനെ ക്രൂരമായി മർദിച്ച് ആശുപത്രിയിലാക്കി; ആത്മഹത്യാ ഭീഷണിയുമായി മരത്തിനു മുകളില്‍ ഗൃഹനാഥൻ; ഒടുവിൽ…
ഇടുക്കി: കുടുംബവഴക്കിനെത്തുടര്‍ന്ന് മരത്തിനു മുകളില്‍ കയറി ഗൃഹനാഥന്റെ ആത്മഹത്യാഭീഷണി. നെടുങ്കണ്ടം അമ്പളിയമ്മാന് കാനം പടിഞ്ഞാറേമുറിയില് ചിന്നസാമിയാണ് ഇന്നു പുലര്‍ച്ചെ ആത്മഹത്യ ഭീഷണി ഉയര്‍ത്തി വലിയ കണിക്കൊന്ന മരത്തിനു മുകളില്‍ കയറിയത്. ഇന്നു രാവിലെ അഞ്ചരയോടെ ചിന്നസാമിയും മകനും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ തലയ്ക്കു പരിക്കേറ്റ മകനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് രാവിലെ 6.30 ഓടെ ചിന്നസാമി മരത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കേള്‍വിശേഷി കുറവുള്ള വ്യക്തിയാണ് ചിന്നസാമി. ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്ത് എത്തി. ഏറെ നേരത്തെ അനുനയത്തിനൊടുവില്‍ ഇയാള്‍ സ്വമേധയാ താഴെയിറങ്ങി. പിന്നീട് ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്നസാമിക്കെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തു.
Read Moreസ്വപ്നക്കെതിരേ മാനനഷ്ടക്കേസ്; തോമസ് ഐസക്കിനും കടകംപള്ളിക്കും അനുമതി കൊടുത്തെന്ന് എം.വി. ഗോവിന്ദൻ
കോട്ടയം: സ്വപ്ന സുരേഷിനെതിരേ മാനഷ്ടക്കേസ് കൊടുക്കാൻ തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും പാര്‍ട്ടി അനുമതി നല്‍കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ജനകീയ പ്രതിരോധ ജാഥ കോട്ടയത്ത് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്, സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ക്കെതിരേ സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ട്ടി തലത്തില്‍ അനുമതി നല്കിയാല് മാനനഷ്ടക്കേസ് നല്‍കുമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ പാര്‍ട്ടി അനുവാദം നല്‍കുന്നതെന്ന് എം.വി. ഗോവിന്ദന് അറിയിച്ചത്. സഭാക്കേസില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ നേതൃത്വവുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമാധാനം കൈവരിക്കാനാണു സര്‍ക്കാര്‍ ശ്രമം. ആരെയും ശത്രുവായും മിത്രമായും നിര്‍ത്തിയല്ല സമാധാനശ്രമങ്ങള്‍. സമാധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകും.പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ മാധ്യമങ്ങളോടു വ്യക്തമാക്കണമെന്നില്ല. ആവശ്യമുള്ളതു പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreവിവാഹം ഉറപ്പിച്ച യുവതി ഭാവിവരന്റെ കൂടെ ഒളിച്ചോടി;പെൺകുട്ടിയുടെ ഓട്ടത്തിന്റെ കാരണം നാട്ടിൽ പാട്ടായി; വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ ധാരണ…
സിനിമയിൽ കണ്ടിട്ടുണ്ട്, പക്ഷേ ഈ ഒളിച്ചോട്ടം നേരിട്ട് കണ്ടതിന്റെ അമ്പരപ്പിൽ നാട്ടുകാർ.അറിഞ്ഞവർ അറിഞ്ഞവർ നാട്ടിൽ പാട്ടാക്കി. തൊടുപുഴയിലെ ഒളിച്ചോട്ടക്കഥ ഇപ്പോൾ വൈറലാണ്. വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടിയത് മുട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം പോയത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്കി. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ബംഗളൂരുവിലേക്കു കടന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടത്. പോലീസ് അന്വേഷണത്തില്‍ ഇരുവരും ബംഗളൂരുവില്‍ ഉണ്ടെന്നു കണ്ടെത്തി. ഇരുവരുടെയും വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു ധാരണയായതായും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുട്ടം എസ്എച്ച്ഒ…
Read Moreപ്ലസ് വൺ ചോദ്യപ്പേപ്പറിൽ ചുവപ്പു നിറം;‘പച്ച ആകാതിരുന്നതു നന്നായി’; പരിഹാസവുമായി പി.കെ. അബ്ദുറബ്ബ്
കോഴിക്കോട്: കഴിഞ്ഞ ദിവസം ആരംഭിച്ച പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ചുവപ്പ് മഷി ഉപയോഗിച്ച് ചോദ്യങ്ങൾ അച്ചടിച്ച സംഭവത്തിൽ സിപിഎമ്മിനെയും ഇടതുപക്ഷ യുവജന, വിദ്യാർഥി സംഘടനകളെയും പരിഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ചുവപ്പ് ആയതുകൊണ്ടു കുഴപ്പമില്ലെന്നും പച്ചനിറം ആയിരുന്നെങ്കിൽ താൻ രാജിവയ്ക്കേണ്ടി വന്നേനെയെന്നും അബ്ദുറബ്ബ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫ് ഭരണകാലത്ത് ചോദ്യ പേപ്പറിന്റെ അവസാന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ അഞ്ചാറ് കെഎസ്ആർടിസി ബസെങ്കിലും എറിഞ്ഞു തകർക്കുമായിരുന്നു. മന്ത്രി പ്രസംഗിക്കുന്ന വേദികളിലടക്കം ചാക്യാർകൂത്ത് നടത്തുമായിരുന്നു. അബ്ദുറബ്ബ് പരിഹസിച്ചു. കൃത്യമായി ഇടതു യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങളെ ലക്ഷ്യം വച്ചുള്ള പോസ്റ്റിന് നിരവധി അനുകൂല പ്രതികൂല കമന്റുകളാണ് ലഭിക്കുന്നത്. യുഡിഎഫ് കാലത്ത് ചോദ്യ പേപ്പറിൽ അവസാന ഭാഗത്ത് ചന്ദ്രക്കല അച്ചടിച്ചു വന്നതും അധ്യാപികമാർ പച്ച ബ്ലൗസ് ധരിക്കണമെന്ന തരത്തിൽ നിർദേശം നൽകിയതെല്ലാം വലിയ വിവാദമായിരുന്നു. ഇതിനെതിരേ…
Read More