സുമനസുകളുടെ കാരുണ്യത്തിനു കാക്കാതെ മിനി യാത്രയായി; മരണം അപകടത്തെത്തുടർന്ന്

മങ്കൊമ്പ്: ഗുരുതര കരൾ രോഗബാധയെത്തുടർന്ന് ചികിത്സ യ്ക്കായി സുമനസുകളുടെ കാരുണ്യം കാത്തിരുന്ന യുവതി വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. നെടുമുടി പഞ്ചായത്ത് പൊങ്ങ എഴുപതിൽചിറ അന്നമ്മ തോമസാ (മിനി-42) ണ് മരിച്ചത്. കഴിഞ്ഞ വിഷു ദിനത്തിൽ ചികിത്സയുടെ ഭാഗമായി വിവിധ ടെസ്റ്റുകൾക്കായി ആലപ്പുഴയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് മരണം സംഭവിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വൃദ്ധമാതാപിതാക്കളായ കുഞ്ഞുമോനും അമ്മിണിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മാതാപിതാക്കളുടെ മാത്രം സംരക്ഷണയിലായിരുന്ന മിനിയുടെ വാർത്ത കഴിഞ്ഞ 30ന് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി അടുത്തതവണ ചികിത്സയ്ക്കായെത്തുമ്പോൾ വിവിധ പരിശോധനകൾ നിർദേശിച്ചിരുന്നു. ഇതിനായി വിഷു ദിനത്തിൽ മാതാപിതാക്കൾക്കൊപ്പം ആലപ്പുഴയിൽ പോയി മടങ്ങുന്നതിനിടെയാണ് അപടം സംഭവിച്ചത്. കൈതവന ജംഗ്ഷനു സമീപം ഇവർ…

Read More

പൊതുസ്ഥലത്ത് പെൺകുട്ടിക്ക് നേരെ ഉപദ്രവം; ഒളിവിലായിരുന്ന പ്രതി നാടുവിടാനുള്ള മുന്നൊരുക്കത്തിനായി വീട്ടിലെത്തി; വൃന്ദാവനത്തിലെ ബേബിക്ക് എട്ടിന്‍റെ പണി…

ഹരിപ്പാട്: പെൺകുട്ടിയെ പൊതുസ്ഥലത്ത് ഉപദ്രവിച്ച പ്രതി അറസ്റ്റിൽ. പള്ളിപ്പാട് നടുവട്ടം വൃന്ദാവനം വീട്ടിൽ ബേബി(44)ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞു വന്ന പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് നാടുവിട്ടു പോകുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തൂന്നതിന് ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയ പ്രതിയെ ഹരിപ്പാട് പോലീസ് വീടിന്‍റെ സമീപത്തു നിന്നു അറസ്റ്റ് ചെയ്തത്. ഹരിപ്പാട് എസ്എച്ച്ഒ ശ്യാംകുമാർ, സബ് ഇൻസ്പെക്ടർമാരായ സുജിത്ത്, ഷൈജ, ശ്രീകുമാർ. സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സോജു എസ്. പിള്ള, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read More

ആനയ്ക്കടുത്ത് നിന്ന് പാപ്പാന്റെ തോണ്ടല്‍ ! പേടിച്ച് അലറി വിളിച്ച് നടി മോക്ഷ; വീഡിയോ വൈറല്‍…

കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മോക്ഷ. ബംഗാള്‍ സ്വദേശിനിയായ മോക്ഷ റിങ്കോ ബാനര്‍ജി സംവിധാനം ചെയ്ത കര്‍മ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലേക്ക് എത്തി നടി ഇതിനോടകം തമിഴിലും തെലുങ്കിലും മലയാളത്തിലും എല്ലാം അഭിനയിച്ചു കഴിഞ്ഞു. പ്രീത സെന്‍ ഗുപ്ത എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് നടി മോക്ഷ എന്ന പേര് സ്വീകരിച്ചത്. അതേ സമയം അടുത്തിടെ ചോറ്റാനിക്കര അമ്പലത്തില്‍ നടി ദര്‍ശനം നടത്താന്‍ വന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അമ്പലത്തില്‍ വെച്ച് ആനയ്ക്ക് അടുത്ത് നടി എത്തിയതിന്റെ വീഡിയോ ആണിത്. അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ നടി അമ്പല നടയില്‍ ആനയെ കണ്ടപ്പോള്‍ അടുത്തുനിന്ന് തനിക്കൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പറഞ്ഞു. ഭയം കാരണം നടികുറച്ചു…

Read More

അരിമോഷ്ടിക്കാൻ അവൻ വീണ്ടുമെത്തി; അരിക്കൊമ്പൻ വീണ്ടും വീട് തകർത്തു; ഇത്തവണയെത്തിയത് കൂട്ടമയി

രാജകുമാരി: വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. 301 കോളനിയിൽ ഒരു വീട് ആന തകർത്തു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീട്ടുടമ ഐസക്കും കുടുംബവും അടുത്ത വീട്ടിലായിരുന്ന സമയത്താണ് രാത്രി കാട്ടാനക്കൂട്ടത്തോടൊപ്പം എത്തിയ അരിക്കൊമ്പൻ വീട് തകർത്തത്. അരിക്കൊമ്പൻ ദൗത്യം അതിശ്ചിതത്വത്തിൽ തുടരുമ്പോഴാണ് വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായത്. അരിക്കൊമ്പനെ പിടികൂടാൻ ഉത്തരവിട്ടതിനുശേഷം ഇരുപതോളം വീടുകൾ ആന ഇടിച്ചു നിരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12ഒാടെയാണ് 301 കോളനിയിൽ കാട്ടാന എത്തിയത്.ഏറെനേരം പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണ് തുരത്തിയത്.മൺ ഭിത്തിയിൽ നിർമിച്ച വീടിന്‍റെ ഭിത്തി ഇടിച്ചുനിരത്തി. തകരഷീറ്റുകൾ ഇളക്കി നശിപ്പിച്ചു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. പിടികൂടിയാൽ അരിക്കൊമ്പനെ ധരിപ്പിക്കാനുള്ള ജിപിഎസ് കോളർ മൂന്നാറിൽ എത്തിച്ചിട്ടുണ്ട്. ജിപിഎസ് സിഗ്നലുകൾ ലഭിക്കുന്നത് കൃത്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ വനം വകുപ്പ് നിരീക്ഷിച്ചുവരികയുമാണ്. രാത്രികാലത്ത് കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും മുമ്പ് അരിക്കൊമ്പൻ…

Read More

എന്നെ ഉള്‍പ്പെടുത്തിയാല്‍ ഷൂട്ടിംഗിന് വരില്ലെന്ന് അവര്‍ ഭീഷണി മുഴക്കി ! നയന്‍താരയ്‌ക്കെതിരേ വെട്ടിത്തുറന്നു പറഞ്ഞ് മമ്ത മോഹന്‍ദാസ്…

സത്യന്‍ അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ മലയാളത്തില്‍ ചേക്കേറിയ താരമാണ് നയന്‍താര. പിന്നീട് നടി തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായി മാറുകയായിരുന്നു. മനസ്സിനക്കരെയ്ക്ക് പിന്നാലെ ഒന്നു രണ്ടു മലയാള സിനിമകളില്‍ കൂടി അഭിനയിച്ച താരത്തിന്റെ തലവര മാറിയത് തമിഴകത്തേക്ക് ചേക്കേറിയതോടെയാണ്. ശരത് കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ നയന്‍താരയുടെ പിന്നീട് ഉള്ള വളര്‍ച്ച വളരെ അത്ഭുതം നിറഞ്ഞത് ആയിരുന്നു. ഇതിനിടയില്‍ പല വിവാദങ്ങളും നടിയുടെ പേരില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഗോസിപ്പുകളായും പ്രണയവും പ്രണയ പരാജയങ്ങളായും ആയി എല്ലാം നിരവധി വിവാദങ്ങളില്‍ പെട്ടിട്ടണ്ട് നയന്‍ താര. ഇപ്പോഴിതാ നയന്‍താരയ്ക്ക് എതിരെ ഗുരുതരമായ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിയ്ക്കുക ആണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയന്‍താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്.…

Read More

കിണറ്റിൽ കരടി വീണതുപോലെയാണ് താൻ വനം മന്ത്രിയായതെന്ന് എ.കെ. ശശീന്ദ്രൻ

കട്ടപ്പന: കിണറ്റിൽ കരടി വീണതുപോലെയാണ് താൻ വനം വകുപ്പിന്‍റെ മന്ത്രിയായതെന്ന് എ.കെ. ശശീന്ദ്രൻ. വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളുടെ ശത്രുക്കളാണെന്ന ധാരണ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പനയിൽ നടന്ന വനസൗഹൃദ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടെത്താനും ചർച്ചയിലൂടെ പരിഹരിക്കാനുമാണ് വനം വന്യജീവി വകുപ്പിന്‍റെ നേതൃത്വത്തിൽ വന സൗഹൃദ സദസ് സംഘടിപ്പിച്ചത്. ഉടുമ്പൻചോല , ഇടുക്കി, തൊടുപുഴ താലൂക്കുകൾക്കായാണ് കട്ടപ്പന ടൗൺ ഹാളിൽ സദസ് സംഘടിപ്പിച്ചത്.നട്ടുനനച്ച് വളർത്തിയ മരങ്ങൾ കർഷകന് മുറിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും. ഇതിനായി നിയമത്തിൽ ഭേദഗതി വരുത്തുമെന്നും വനം മന്ത്രി അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, എം.എം. മണി എം എൽഎ എന്നിവർ പ്രസംഗിച്ചു. കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്ത വാഴവര കണ്ടത്തിൽ ജോൺ ദേവസ്യക്ക് ഉൾപ്പെടെ…

Read More

സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിമാണ്, നോമ്പ് എടുക്കാറുണ്ട്…നിസ്‌കരിക്കാനും അറിയാം ! അന്ന് അനു സിത്താര പറഞ്ഞതിങ്ങനെ…

ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അനു സിത്താര. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും വളരെപ്പെട്ടെന്നാണ് അനു മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. മികച്ച നര്‍ത്തകി കൂടിയായ അനുസിത്താര സ്‌കൂള്‍ കലോല്‍സവ വേദികളില്‍ കൂടിയാണ് അഭിനയത്തിലേക്ക് ചുവട് വെച്ചത്. അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയ രംഗത്ത് സജീവമായത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വിഷ്ണു പ്രസാദ് ആണ് നടിയുടെ ഭര്‍ത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, മാമാങ്കം, കുട്ടനാടന്‍ ബ്ലോഗ്, ശുഭരാത്രി, ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടു, ദി ട്വല്‍ത്ത്മാന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരം എത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും അനു സിത്താര ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. താന്‍ പാതി മുസ്ലീം ആണെന്നാണ് അനു…

Read More

കുടുംബവഴക്ക് കോടതിവരെയെത്തി; കോടതിവളപ്പിൽ വീട്ടമ്മയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു; യുവതിയുടെ കഴുത്തിന് കുത്തിയത് പതിനഞ്ച് തവണ

പീരുമേട്: കോടതിവളപ്പിൽ വീട്ടമ്മയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസിൽ പീരുമേട് കോടതിയിലെത്തിയ ചക്കുപള്ളം മനകാലയിൽ ബിജുവാണ് ഭാര്യ അമ്പിളിയെ (45) കുത്തിയത്. കുമളി പോലീസ് ചാർജ് ചെയ്ത കേസിൽ കോടതി സമൻസ് പ്രകാരം എത്തിയതായിരുന്നു ദമ്പതികൾ. കേസ് സംബന്ധിച്ച് വിവരങ്ങൾഎപിപിയുമായി സംസാരിച്ച് മുറിയിൽനിന്ന് ഇറങ്ങിയ അമ്പിളിയെ ബിജു കുത്തുകയായിരുന്നു.കഴുത്തിനു കുത്തേറ്റ അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. കഴുത്തിന് പതിനഞ്ചോളം കുത്തുകൾ ഏറ്റിട്ടുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനെ തുടർന്ന് രണ്ടുപേരും വേറേ താമസിക്കുകയായിരുന്നു. ബിജുവിനെ പീരുമേട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Read More

സുഹൃത്ത് അറിയാതെ താഴെ വീണ എടിഎം കാര്‍ഡെടുത്ത് പണം പിന്‍വലിച്ചു ! പരാതിയെത്തുടര്‍ന്ന് യുവാവ് കുടുങ്ങി…

കൊല്ലം കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശിയായ ദീപുവാണ് അറസ്റ്റിലായത്. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെടുത്തത്. കഴിഞ്ഞദിവസം ബിനു തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടയില്‍ എടിഎം കാര്‍ഡ് താഴെ വീണിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ദീപു എടിഎം കാര്‍ഡ് എടുക്കുകയും അതില്‍ എഴുതിയിരുന്ന പിന്‍നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയുമായിരുന്നു. 10,000 രൂപയാണ് കൈക്കലാക്കിയത്. എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം ബിനു ഏറെ വൈകിയാണ് അറിഞ്ഞത്. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000 രൂപ പിന്‍വലിച്ചതായും കണ്ടു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ദീപുവിനെ പിടികൂടുകയുമായിരുന്നു. ദീപു പണം പിന്‍വലിച്ചതിന് തെളിവായി എടിഎം കൗണ്ടറിനുളളിലെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.…

Read More

ഐശ്വര്യറായിയുടെ മകൾ ആരാധ്യക്കെതിരെ വ്യാജ വാർത്ത; നീക്കാൻ ഗൂഗിളിനു കോടതി നിർദേശം

സ്വന്തം ലേഖകൻന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍റെയും ഐശ്വര്യറായ് ബച്ചന്‍റെയും മകൾ ആരാധ്യക്കെതിരായ വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഗൂഗിളിനു കോടതി നിർദേശം. ആരാധ്യയുടെ ആരോഗ്യനില സംബന്ധിച്ചു ചില യൂട്യൂബ് ചാനലുകൾ നൽകിയ വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതിയാണ് ഗൂഗിളിനോടു നിർദേശിച്ചത്. വ്യാജ വാർത്തകൾക്കെതിരേ ആരാധ്യതന്നെ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നു. ആരാധ്യ ഗുരുതരാവസ്ഥയിലാണെന്ന തരത്തിലായിരുന്നു യൂട്യൂബ് ചാനലുകൾ നൽകിയ വാർത്ത. ഇതിനെതിരേയാണു ആരാധ്യ ബച്ചൻ കോടതിയെ സമീപിച്ചത്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്നും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുട്ടികളെ ബഹുമാനത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More