ആംബുലന്‍സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. ആറ്റിങ്ങല്‍ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28കാരിയാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോള് റൂമില്‍ നിന്ന് സന്ദേശം ലഭിച്ചയുടന്‍ ആംബുലന്‍സ് പൈലറ്റ് സുജിത്ത് ബി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വിവേക് ബി ആര് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി എസ്എടി ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആംബുലന്‍സ് കഴക്കൂട്ടം എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് വിവേക് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി. ഉടന്‍ തന്നെ ആംബുലന്‍സില്‍ പ്രസവത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. രാത്രി 12.10ന് വിവേകിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. ഉടന്‍ തന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കില്‍കൊടി ബന്ധം…
Read MoreDay: April 27, 2023
മയക്കുമരുന്നു കടത്താൻ ആട്ടിൻകുട്ടി; ദമ്പതികളുടെ തന്ത്രം പൊളിച്ചു പോലീസ് നായ
എഡിൻബർഗ്: കള്ളക്കടത്തുകാർ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ഇതിൽ മിക്കതും ചീറ്റിപ്പോകാറുമുണ്ട്. ഈവിധം പാളിപ്പോയ ഒരു തന്ത്രത്തെക്കുറിച്ചുള്ള വാർത്തയാണ് സ്കോട്ട്ലാൻഡിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോലീസിനെ വെട്ടിച്ചു മയക്കുമരുന്നു കടത്താൻ ദമ്പതികൾ പരീക്ഷിച്ച തന്ത്രം പൊളിച്ചതാകട്ടെ പോലീസ് നായയും.10 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണു ദമ്പതികൾ കാറിൽ കടത്താൻ ശ്രമിച്ചത്. പോലീസിന്റെ ശ്രദ്ധ തിരിക്കുന്നതിനായി കാറിന്റെ പിൻസീറ്റിൽ ഇവർ ഒരു ആട്ടിൻകുട്ടിയെയും കയറ്റിയിരുന്നു. വാഹനം പരിശോധിക്കാനായി പോലീസ് എത്തിയപ്പോൾ തുടക്കത്തിൽ ദന്പതികൾ ഉദേശിച്ചപോലെതന്നെ കാര്യങ്ങൾ നടന്നു. ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആട്ടിൻകുട്ടിയിലേക്കുതന്നെ പോയി. എന്നാൽ പോലീസിനൊപ്പമുണ്ടായിരുന്ന ബില്ലി എന്ന നായ ആട്ടിൻകുട്ടിയെ ശ്രദ്ധിക്കാതെ കാറിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നു കൃത്യമായി കണ്ടെത്തി. കാറിന്റെ പിൻസീറ്റിലേക്ക് നായ ചാടിക്കയറിയപ്പോൾ പോലീസുകാർ ആദ്യം കരുതിയത് ആട്ടിൻകുട്ടിയെ കണ്ടിട്ടായിരിക്കുമെന്നാണ്. അതുകൊണ്ടുതന്നെ നായയെ ബലമായി പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, മയക്കുമരുന്നു മണത്തു കണ്ടുപിടിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച…
Read Moreപൃഥ്വിരാജിനൊപ്പമുള്ള ഇന്റിമേറ്റ് സീൻ; ലിപ്ലോക്ക് എനിക്കൊരു വിഷയമല്ലെന്ന് അമല പോൾ
മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് അമല പോൾ. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തി പങ്കുവയ്ക്കുമ്പോൾ അത് പലപ്പോഴും വലിയ വിമർശനത്തിന് ഇടയാകാറുണ്ട്. ചർച്ചയായി മാറാറുണ്ട്. എന്നാൽ അമല പോൾ അതൊന്നും വലിയ വിഷയമായി എടുക്കാതെ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും സിനിമകളും വേഷവും തെരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. വളരെ വിരളമായി മാത്രം മലയാള സിനിമ ചെയ്യുന്ന നടി കൂടിയാണ് മുപ്പത്തിയൊന്നുകാരിയായ അമല പോൾ. 2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിൽ വളരെ ചെറിയ വേഷം ചെയ്താണ് അമല പോൾ അഭിനയത്തിലേക്ക് ചുവടുവച്ചത്. പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം മൈനയിലെ പ്രകടനത്തിലൂടെ തെന്നിന്ത്യയെ അമ്പരപ്പിച്ചു. ക്രിസ്റ്റഫറാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അമലയുടെ മലയാള സിനിമ. റിലീസിന് തയാറെടുക്കുന്ന അമലയുടെ ഏറ്റവും പുതിയ മലയാള സിനിമ പൃഥ്വിരാജിന്റെ ആടുജീവിതമാണ്. മലയാളികൾ…
Read More14കാരിയുടെ ജീവനെടുത്തത് ലഹരിമരുന്ന് ഉപയോഗത്തെത്തുടര്‍ന്നുള്ള സെറിബ്രല്‍ ഹെമറേജ് ! ലൈംഗിക പീഡനത്തിനിരയായതായും വിവരം…
തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ലഹരിമാഫിയയിലേക്ക്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് ആണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സിവില്‍ പോലീസ് ഓഫീസറുടെ ഏക മകളായ 14കാരിയെ ഒരാഴ്ച മുമ്പാണ് പാളയം പോലീസ് ക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നാലെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നതായും പ്രകൃതിവിരുദ്ധ പീഡനം നടന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ മുറിയില്‍ അടക്കം അന്വേഷണസംഘം വിശദമായ പരിശോധന നടത്തി. ഇവിടെനിന്നും…
Read Moreസാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിത് ആരാധകന് ! സാമന്തയുടെ ജന്മദിനത്തില് ക്ഷേത്രം തുറക്കും…
തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിത് ആരാധകന്. ആന്ധ്രാപ്രദേശിലാണ് സാമന്തയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാമന്തയുടെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 28ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന് പറഞ്ഞിരിക്കുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്. ഏറ്റവും ഒടുവില്‍ സാമന്ത അഭിനയിച്ച ശാകുന്തളം എന്ന സിനിമയാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായതെന്നാണ് ആരാധകന് പറയുന്നത്. താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുെട സിനിമ മാത്രമല്ല അവരെ മൊത്തത്തില്‍ തനിക്ക് ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നു. സാമന്ത ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ആരാധകന്റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ തെന്നിന്ത്യന്‍ താരം…
Read Moreഭാര്യ ഉള്ളതുകൊണ്ടായിരിക്കണം മമ്മുക്കയ്ക്ക് എന്നെ കെട്ടിപ്പിടിക്കാന്‍ വലിയ മടിയായിരുന്നു ! പക്ഷെ ജയേട്ടന് അങ്ങനെയായിരുന്നില്ല; തുറന്നു പറച്ചിലുമായി സീമ…
ഒരു കാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു സീമ. സംവിധായകന് ഐവി ശശിയുടെ ഭാര്യ കൂടിയായ സീമ ഇപ്പോഴും സിനിമയില്‍ അമ്മവേഷത്തിലും മറ്റുമായി സജീവമാണ്. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മലയാളത്തില്‍ സീമ ഒരു തരംഗമായി മാറിയത്. മലയാളത്തില്‍ മുന്‍നിര നായകന്മാര്ക്കും സംവിധായകര്‍ക്കുമൊപ്പം നിരവധി ചിത്രങ്ങള്‍ സീമ ചെയ്തു. മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ആയിരുന്ന അന്തരിച്ച് നടന് ജയന്, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തുടങ്ങിയ നായകന്മാര്ക്കൊപ്പം നിരവധി സിനിമകളില്‍ നായികയായി സീമ അഭിനയിച്ചിരുന്നു. ഈ രണ്ട് നടന്മാര്ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ മുമ്പ് ഒരിക്കല്‍ സീമ തുറന്നു പറഞ്ഞിരുന്നു. താന്‍ ഏറ്റവും അധികം നായികയായി അഭിനയിച്ചിട്ടുള്ളത് ജയന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളില്‍ ആയിരുന്നു എന്ന് സീമ പറഞ്ഞിരുന്നു. സീമയുടെ വാക്കുകള്‍ ഇങ്ങനെ: എന്റെ നായകന്മാരായി കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ജയനും, മമ്മൂട്ടിയുമാണ്. ഈ അടുത്ത കാലത്ത് ആണ് ഞാന്‍ അറിയുന്നത്…
Read Moreകാസര്‍ഗോഡ് ഷൂട്ടിംഗ് നടത്താന്‍ കാരണം മയക്കുമരുന്നിന്റെ ലഭ്യത; നിര്‍മാതാവ് രഞ്ജിത്തിന്റെ ആരോപണത്തിനെതിരേ സംവിധായകർ
സ്വന്തം ലേഖകൻകാസര്ഗോഡ്: സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോള്‍ കാസര്‍ഗോഡ് ഭാഗത്ത് കൂടുതലായി നടക്കാന്‍ കാരണം മയക്കുമരുന്നിന്റെ ലഭ്യതയാണെന്ന നിര്‍മാതാവ് എം. രഞ്ജിത്തിന്റെ വിവാദ പരാമര്‍ശനത്തിനെതിരേ വിമര്‍ശനവുമായി സിനിമാസംവിധായകര്‍. “മദനോത്സവം’ സിനിമ സംവിധായകനും കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയുമായ സുധീഷ് ഗോപിനാഥാണ് രഞ്ജിത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. കാസര്‍ഗോഡേക്കു സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണാണെന്നും സുധീഷ് പറയുന്നു. അധികം പകര്‍ത്തപ്പെടാത്ത കാസര്‍ഗോഡിന്റെ ഉള്‍നാടുകളുടെ ദൃശ്യഭംഗിയും ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവര്‍ത്തകരെ ഇവിടേയ്ക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്. കാസര്‍ഗോട്ടുനിന്നു സിനിമാ മോഹവുമായി വണ്ടി കയറിപ്പോയ ചെറുപ്പക്കാര്‍ പ്രതിബന്ധങ്ങള്‍ താണ്ടി വളര്‍ന്നു സ്വതന്ത്ര സംവിധായകരും കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങള്‍. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂര്‍ ഷൂട്ട് ചെയ്ത “ആന്‍ഡ്രോയ്ഡ്…
Read Moreവീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചു ! 25കാരിയുടെ ദേഹത്ത് ടോയ്ലെറ്റ് ക്ലീനര്‍ ഒഴിച്ച ശേഷം നഗ്നയാക്കി ഹൈവേയില്‍ തള്ളി; അച്ഛന് പിടിയില്‍…
ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊലപാതകത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് യുവതി. 40 ശതമാനം പൊള്ളലേറ്റ് നഗ്നയാക്കിയ നിലയില്‍ ഹൈവേയില്‍ നിന്ന് കണ്ടെത്തിയ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലാനുള്ള ഉദ്ദേശത്തോടെ ക്രൂരകൃത്യം ചെയ്ത അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബറേലിയില്‍ ഡല്‍ഹി- ലക്നൗ ഹൈവേയില്‍ നിന്നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ 25കാരിയെ കണ്ടെത്തിയത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് യുവതി വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ വിവാഹം നടന്ന് മണിക്കൂറുകള്‍ക്കകം അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന് കൂട്ടുനിന്ന മറ്റു രണ്ടു ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. യുവതിയെ കഴുത്തുഞെരിച്ച് കൊല്ലാനാണ് ശ്രമിച്ചത്. ടോയ്ലെറ്റ് ക്ലീനര്‍ ഉപയോഗിച്ചാണ് ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. മകളെ മരിക്കാന്‍ വിട്ട് ഹൈവേയില്‍ ഉപേക്ഷിച്ച് അച്ഛനും ബന്ധുക്കളും കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായും എന്നാല്‍ മൊഴിയെടുക്കാന്‍ കഴിയുന്ന…
Read Moreഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം ; യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സുഹൃത്ത് അറസ്റ്റില്‍
കൊച്ചി: ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭോപ്പാലുകാരനായ സുഹൃത്ത് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ഭോപ്പാല്‍ ചോളര്‍ റോഡ് സോമില്‍ അഹൂജയെ (25) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് രാത്രിയായിരുന്നു സംഭവം. എറണാകുളം മാര്‍ക്കറ്റില്‍ തുണിക്കച്ചവടം നടത്തുന്ന ഇവര്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം മാര്‍ക്കറ്റിനു സമീപത്തെ ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. അവിടെത്തന്നെ ഭക്ഷണം ഉണ്ടാക്കിയാണ് എല്ലാവരും കഴിച്ചിരുന്നത്. ഭക്ഷണം ഉണ്ടാക്കാനായി പശ്ചിമബംഗാള്‍ സ്വദേശിയായ അലോഖ് ഘോഷ് സഹായിച്ചില്ലെന്നു പറഞ്ഞ് സോമില്‍ ഇയാളുമായി തല്ലുണ്ടാക്കിയിരുന്നു. ഒടുവില്‍ കത്തിയെടുത്ത് അലോഖിനെ കുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അലോഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അതിനുശേഷം സുഹൃത്തുക്കള്‍ ഇടപെട്ട് പ്രശ്നം പറഞ്ഞു തീര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. അലോഖിനെ ഇയാള്‍ വീണ്ടും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോലീസില്‍…
Read Moreവേസ്റ്റ് കൂനയിൽ തീപിടിത്തം; പ്ലൈവുഡ് കമ്പനി ജീവനക്കാരൻ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
പെരുന്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കൂനയിൽ തീ പടർന്നതിനെത്തുടർന്ന് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുന്നു. ഓടക്കാലി യൂണിവേഴ്സൽ കമ്പനിയിലെ കൽക്കത്ത സ്വദേശി നസീറാണ്-23 തീ പടർന്ന വേസ്റ്റ് കൂനയ്ക്കുള്ളിൽ കുടുങ്ങിയത്.രാവിലെ ഏഴിന് തീ പുകയുന്നത് പൈപ്പ് ഉപയോഗിച്ച് നനച്ചുകൊണ്ടിരിക്കുമ്പോൾ അടിഭാഗം കത്തിയമർന്നതിനെത്തുടർന്നുണ്ടായ 15 അടി താഴ്ച്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. ഒരു മാസം മുൻപ് തീ പിടിച്ചിരുന്ന വേസ്റ്റിൽനിന്ന് ഇന്ന് വീണ്ടും പുക ഉയരുന്നത് കണ്ടാണ് തീയണക്കാൻ ശ്രമിച്ചത്. പെരുമ്പാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘവും നാട്ടുകാരും ശ്രമം തുടരുകയാണ്.
Read More