അമ്പലപ്പുഴ: പലരും മക്കളുടെ വിവാഹ ദിനം ആർഭാടപൂർവം നടത്താൻ ലക്ഷക്കണക്കിനു രൂപ പൊടിപൊടിക്കുമ്പോൾ ഇവിടെ ഒരച്ഛൻ ആ ദിനം ഏവർക്കും മാതൃക കാട്ടുന്നതാക്കിമാറ്റി. മകന്റെ വിവാഹ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് ഈ കുടുംബം മാതൃകയായത്. അമ്പലപ്പുഴ കോമന ശ്രീഹരിയിൽ സി. ഹരിദാസിന്റെ പ്രവൃത്തിയാണ് മാതൃകയായത്. ഏക മകൻ അമലിന്റെ വിവാഹ സൽക്കാര വേദിയിലാണ് ഹരിദാസ് ജീവകാരുണ്യ പ്രവർത്തനം നടത്തിയത്. 15 ഓളം പേർക്ക് ഭക്ഷ്യധാന്യക്കിറ്റ്, വീൽച്ചെയർ, വാക്കർ, എയർ ബെഡ് , കിടപ്പു രോഗികൾ ഉപയോഗിക്കാനായി പാഡ് എന്നിവയാണ് നൽകിയത്. എച്ച്. സലാം എംഎൽഎയിൽ നിന്ന് ജീവകാരുണ്യ പ്രവർത്തകൻ സി.കെ. ഷെരീഫ് ഇവ ഏറ്റുവാങ്ങി. ഏവർക്കും മാതൃകയായ പ്രവർത്തനമാണ് ഹരിദാസ് കാട്ടിയതെന്ന് എച്ച്. സലാം പറഞ്ഞു.
Read MoreDay: May 9, 2023
രണ്ടു മണിക്കൂര്‍ വെറുതെ കണ്ണടച്ചിരുന്നാല്‍ മതി ! എത്തുക 25 ലക്ഷത്തിന്റെ കാര്‍; അനുഭവം തുറന്നു പറഞ്ഞ് അഷിക അശോകന്…
താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി അഷിക അശോകന്. ‘മിസ്സിങ് ഗേള്‍’ എന്ന സിനിമയ്ക്കു ശേഷം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് നടി പങ്കുവച്ചത്. കാസ്റ്റിങ് കോര്‍ഡിനേറ്റര്‍ ആയി ചമഞ്ഞ് ഒപ്പം കൂടിയ വ്യക്തിയാണ് പ്രലോഭനവുമായെത്തിയത്. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിത്തരാം എന്നായിരുന്നു വാഗ്ദാനം. താല്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ കയ്യില്‍ കയറി പിടിച്ചു ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും നടി വെളിപ്പെടുത്തി. ‘മിസ്സിങ് ഗേള്‍’ എന്ന സിനിമയുടെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു അഷിക. ‘ഇതൊക്കെ എന്താണ്, കുറച്ചു കാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്. ഇതൊക്കെ ഒരു മോറല്‍ ആണോയെന്നാണ്’ അയാള്‍ പറഞ്ഞതെന്നും പിന്നീട് അയാളെ തല്ലിയെന്നും അഷിക പറയുന്നു. അഷികയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു തമിഴ് സിനിമ വന്നു. ഞാന്‍ അഭിനയയിക്കാന്‍ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു…
Read Moreടൊവീനോ തോമസിനു കിട്ടുന്ന കയ്യടികൾ കാലം കാത്തുവച്ച കാവ്യ നീതി
2018 എന്ന സിനിമയിലൂടെ ടൊവീനോ തോമസിനു കിട്ടുന്ന കയ്യടികൾ കാലം കാത്തുവച്ച കാവ്യ നീതിയാണെന്ന് നടി റോഷ്ന ആൻ റോയ്. പ്രളയകാലത്ത് എല്ലാ പ്രവർത്തനങ്ങൾക്കുമായി ഇറങ്ങിത്തിരിച്ച താരത്തെ എല്ലാവരും ചേർന്നു പ്രളയം സ്റ്റാർ എന്നു വിളിച്ച് പരിഹസിച്ചപ്പോൾ ഇന്ന് അതേ പ്രളയം അടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ കളിയാക്കവർ തന്നെ ടൊവിനോയ്ക്കു വേണ്ടി കയ്യടിക്കുകയാണെന്ന് റോഷന പറയുന്നു. കേരളത്തിലെ വെള്ളപ്പൊക്കം മരണം വരെയും മറക്കാനാവില്ല. സർവതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം. 2018-ന്റെ അവസാനം ടൊവീനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികൾ കാലം കാത്തുവച്ച കാവ്യനീതിയാണ്. താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യർക്കിടയിലിറങ്ങി പ്രവർത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവർക്കുവേണ്ടി സ്വന്തം വീടുതുറന്നിടുക പോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളിൽ ചില പ്രബുദ്ധന്മാരുടെയുൾപ്പടെ പരിഹാസത്തിനിരയായ, ‘പ്രളയം സ്റ്റാർ’ എന്നു വിളിച്ചപഹസിക്കപ്പെട്ട ടൊവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതി. സിനിമ…
Read Moreതാലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ ബംഗ്ലാവിനു പകരം കണ്ടത് കുടില്‍ ! വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് യുവതി ഓടി രക്ഷപ്പെട്ടു
വരന്റെ വീട് ഇഷ്ടപ്പെടാഞ്ഞതിനെത്തുടര്ന്ന് വിവാഹബന്ധം ഉപേക്ഷിച്ച് വധുവിന്റെ ഓട്ടം. തൃശ്ശൂരാണ് സംഭവം. താലിക്കെട്ടു കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ശോച്യാവസ്ഥ വധു കണ്ടത്. വീട് ഇഷ്ടമല്ലാതായതോടെ തനിക്ക് വിവാഹ മോചനം വേണമെന്ന പെണ്‍കുട്ടി കട്ടായം പറയുകയായിരുന്നു. ഇതോടെ ഈ സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയെങ്കിലും പോലീസ് ഇടപെട്ട് ശാന്തമാക്കേണ്ട അവസ്ഥയുമുണ്ടായി. കുന്നംകുളം തെക്കോപുറത്താണ് വരന്റെ വീടിന്റെ ശോചനീയാവസ്ഥ വിവാഹം മുടങ്ങാന്‍ കാരണമായത്. വരന്റെ വീട് കണ്ടെതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധം പിടിച്ചത്. സംഭവം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും വഴിയൊരുക്കി. പിന്നാലെ പോലീസ് എത്തി വിഷയം നാളെ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു രംഗം ശാന്തമാക്കുകയായിരുന്നു. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് വധു വീട് കാണുന്നത്. പിന്നാലെ വധു വീട്ടിലേക്ക് കയറാന്‍ കൂട്ടാകാതെ ബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് തിരിഞ്ഞോടുകയായിരുന്നു. ഈ വീട്ടിലേക്ക് താന്‍…
Read Moreകാനഡയിൽ കാട്ടുതീ പടരുന്നു; നിരവധി വീടുകൾ കത്തി; മേഖലയിൽ നിന്ന് 29,000ലേറെ ആളുകളെ ഒഴിപ്പിച്ച് അധികൃതർ
ഓട്ടവ: അതിവേഗം പടരുന്ന കാട്ടുതീ അണയ്ക്കാൻ സൈന്യത്തിന്റെ സഹായം തേടി കനേഡിയൻ പ്രവിശ്യയായ ആൽബെർട്ട. കാട്ടുതീ നിയന്ത്രിക്കാൻ സൈന്യത്തെ നിയോഗിക്കണമെന്ന് കാനഡയിലെ ഫെഡറൽ സർക്കാരിനോട് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അഭ്യർഥിച്ചു. കാട്ടുതീ പടർന്നതോടെ ആൽബെർട്ടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചവരെ 94 ഇടങ്ങളിലാണ് കാട്ടുതീ ആളിപ്പടർന്നത്. ഇതിൽ 27 ഇടങ്ങളിൽ തീ നിയന്ത്രണാതീതമാണ്. നിരവധി വീടുകൾ കത്തി നശിച്ചു. മേഖലയിൽ നിന്ന് 29,000ലേറെ ആളുകളെ ഒഴിപ്പിച്ചു. തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. ക്യുബെക്ക്, ഒന്റാറിയോ എന്നിവ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കാൻ ആൽബർട്ടയിലേക്ക് പറന്നിട്ടുണ്ട്.
Read Moreരാവിലെ ഉണരുമ്പോൾ നടുവേദന; ചികിത്സ വൈകുന്നത്
ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ് ആകാം. പ്രധാനമായും നട്ടെല്ലിനെയും ഇടിപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന വാതരോഗമാണ് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ്. ഇത് ബാധിച്ചാൽ ക്രമേണ നട്ടെല്ലിനു വൈകല്യങ്ങൾ സംഭവിക്കുകയും ക്രമേണ നട്ടെല്ലും കഴുത്തും വളയ്ക്കാനും തിരിക്കാനും കഴിയാതെ വരികയും ചെയ്യാം. ചികിത്സ വൈകുന്നത്ലോകത്തിലാകമാനം 1 -2 % ആളുകൾ ഈ രോഗബാധിതരാണ്. എന്നാൽ, ഇവരിൽ 70% പേരും തെറ്റായ രോഗനിർണയത്തിൽപ്പെട്ടു ചികിത്സ ലഭിക്കാൻ വളരെയധികം കാലതാമസം നേരിടുന്നവരുമാണ്. ഈ രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയും രോഗനിർണയത്തിലെ സങ്കീർണതയുമാണ് ഇതിനു കാരണം. ജനിതക കാരണവും…ഈ രോഗം 15 – 45 വയസിലുള്ള പുരുഷന്മാരിലാണ് അധികവും കാണുന്നത്. എന്നാൽ, കുട്ടികളിലും സ്ത്രീകളിലും ഇത് തീരെ വിരളമല്ല. പുതിയ കണക്കുപ്രകാരം 17 ലക്ഷത്തോളം ഇന്ത്യക്കാർ ഈ അസുഖബാധിതരാണ്. ജനിതക കാരണങ്ങളും HLA – 327 എന്ന ജീനും രോഗം ഉണ്ടാക്കുന്നതിൽ…
Read Moreമുഖ്യമന്ത്രിക്കു സമയമില്ല; ശസ്ത്രക്രിയാ തിയറ്ററിന്റെ ഉദ്ഘാടനം വൈകുന്നു; കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾ ദുരിതത്തിൽ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗത്തില്‍ നവീകരിച്ച ശസ്ത്രക്രീയാ തീയറ്ററിന്റെ ഉദ്ഘാടനം വൈകുന്നതുമൂലം രോഗികള്‍ ദുരിതത്തിലാകുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് രോഗികളില്‍ നിന്നും ഉയരുന്നത്. കഴിഞ്ഞ 25 ന് തിയറ്ററിന്റെയും നിരവധി പുതിയ പദ്ധതികളുടെയും ഉദ്ഘാടനം നടത്താനായിരുന്നു അധികൃതര്‍ നിശ്ചയിച്ചിരുന്നത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 25നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തില്‍ നടന്നതിനാല്‍ അന്നു മെഡിക്കല്‍ കോളജിലെ ഉദ്ഘാടന പരിപാടി നടത്താനായില്ല. എന്നാല്‍ വീണ്ടും രണ്ടാഴ്ച പിന്നിട്ടിട്ടും നേത്രരോഗ വിഭാഗത്തിലെ ശസ്ത്രക്രിയ തിയറ്റര്‍ ഉദ്ഘാടന തീയതി പോലും നിശ്ചയിക്കാനായിട്ടില്ല. നിരവധി നേത്ര രോഗികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. ഇവര്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ചു നല്‍കിയെങ്കിലും പിന്നീട് മാറ്റി നല്‍കുകയായിരുന്നു.എന്നാല്‍ ആ തീയതിയിലും ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. അതിന്റെ കാരണം മുഖ്യമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് തിയറ്ററിന്റെ ഉദ്ഘാടനം നടത്താനായില്ല എന്നതാണ്.ഇതുമൂലം നിരവധി രോഗികളാണ്ദുരിതത്തിലായിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്കു…
Read Moreവിഷു കൈനീട്ടം എന്നല്ല അപ്രതീക്ഷിതമായി കിട്ടിയ വലിയ ദൈവാനുഗ്രഹമെന്ന് ഗിന്നസ് പക്രു
ഏറ്റവും പുതിയ വിശേഷം ഒരു മോൾ കൂടി ജനിച്ചു എന്നതാണ്. മൂത്ത മകളുമായി പത്തുപതിനഞ്ചു വയസിന്റെ വ്യത്യാസം ഉണ്ട്. എന്നെക്കാളും കൂടുതൽ ത്രില്ലും എക്സൈറ്റ്മെന്റും അവൾക്കാണ്. ഈ അവധിക്കാലത്തുകിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അത്. അതുകൊണ്ടു തന്നെ അതുമായി പുള്ളിക്കാരത്തി ഫുൾ ബിസിയാണ്. പല സ്ഥലങ്ങളും പോകാൻ വേണ്ടി പ്ലാൻ ചെയ്തിരുന്നു. എന്നാൽ വാവ വന്നത് പ്രമാണിച്ചുകൊണ്ട് വേറെ എങ്ങും പോകുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. എല്ലാ കാര്യങ്ങളും നോക്കുന്നതും കുഞ്ഞിനെ ടേക്ക് കെയർ ചെയ്യുന്നതും എല്ലാം മോളാണ്. ഇപ്പോൾ രാത്രിയൊക്കെ ഉറങ്ങാതെ അതിനെ ഇങ്ങനെ വച്ചുകൊണ്ട് ഇരിപ്പാണ്. വളരെ സന്തോഷം ഉണ്ട്. വിഷു കൈനീട്ടം എന്നല്ല അപ്രതീക്ഷിതമായി കിട്ടിയ വലിയ ദൈവാനുഗ്രഹം ആണ് രണ്ടാമത്തെ മകൾ. ഗിന്നസ് പക്രു
Read Moreസിനിമാ മേഖല പുരുഷാധിപത്യം എന്നതിനെക്കാള്‍ കൂടുതല്‍ സെക്സിസ്റ്റാണ്; 96 ലെ നിടിക്ക് ചിലത് പറയാനുണ്ട്
സിനിമയില്‍ ഒരു നടന് നല്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നതെന്നു നടി ഗൗരി കിഷൻ. തന്റെ പ്രായം കാരണം പല സംവിധായകരോടും അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഇല്ലാത്തത് പോലെ തോന്നിയിട്ടുണ്ടെന്നും ഗൗരി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്. എഴുത്തില്‍ എനിക്ക് താല്പര്യമുണ്ട്. സാഹിത്യവും ജേര്‍ണലിസവുമാണ് ഞാന്‍ പഠിച്ചത്. സിനിമകള്‍ കാണാന്‍ ഭയങ്കര ഇഷ്ടമാണ്. നടിയെന്നല്ല പ്രേക്ഷക എന്നാണ് ഞാന്‍ സ്വയം വിളിക്കുക. പലരും എന്നോട് പറഞ്ഞിട്ടുണ്ട് നിന്നില്‍ ഒരു സംവിധായികയുണ്ടെന്ന്. 96ന്റെ സംവിധായകനോട് എഴുതാനുളള താത്പര്യം ഞാന്‍ പറഞ്ഞിരുന്നു. 23 വയസ് ആയതല്ലേയുളളൂ, ഇപ്പോള്‍ നല്ല നടിയാണ്. കൂടുതല്‍ അനുഭവങ്ങള്‍ നേടൂ എന്ന് അദ്ദേഹം പറഞ്ഞു.സിനിമാ മേഖല പുരുഷാധിപത്യം എന്നതിനെക്കാള്‍ കൂടുതല്‍ സെക്സിസ്റ്റാണ്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല ഒരു നടിക്ക് കിട്ടുന്നത്. നടി എന്ന നിലയ്ക്ക് അങ്ങനെ…
Read Moreപെപ്പെ എന്നുപറഞ്ഞൊരുത്തനുണ്ട് ! അവന് കാണിച്ച വൃത്തികേടൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല; തുറന്നടിച്ച് ജൂഡ് ആന്റണി…
നടന് ആന്റണി പെപ്പെയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ജൂഡ് ആന്റണി. പ്രൊഡ്യൂസറുടെ അടുത്തുനിന്ന് 10 ലക്ഷം രൂപ വാങ്ങിയശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വര്‍ഗീസ് പിന്മാറിയെന്നാണ് ജൂഡിന്റെ ആരോപണം. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം, മനുഷ്യത്വം ആണെന്നും ജൂഡ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം പറഞ്ഞത്. അഡ്വാന്‍സ് വാങ്ങി സഹോദരിയുടെ കല്യാണം നടത്തിയ പെപ്പെ പിന്നീട് തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് പിന്മാറിയതെന്നാണ് അഭിമുഖത്തില്‍ ജൂഡ് പറഞ്ഞത്. അഭിമുഖത്തില്‍ ജൂഡ് പറഞ്ഞതിങ്ങനെ…ഷെയിന്‍ നിഗം, ഭാസി ഇവരുടെ പേരിലൊക്കെ വരുന്ന ഏറ്റവും വലിയ കുറ്റം കഞ്ചാവടിച്ചു, ലഹരിമരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പച്ചയ്ക്ക്, സാധാരണ മനുഷ്യനായിട്ട് പെപ്പെ എന്നുപറഞ്ഞൊരുത്തനുണ്ട്, ആന്റണി വര്‍ഗീസ്. അയാള്‍ ഭയങ്കര നല്ലവന്‍ എന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. എന്റെ പടം ചെയ്യാന്‍ വന്ന അരവിന്ദ്…
Read More