കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ 8,849 മീറ്റർ കൊടുമുടി കീഴടക്കിയ 40കാരനായ ഓസ്ട്രേലിയക്കാരൻ കൊടുമുടിയിൽനിന്നു തിരിച്ചിറങ്ങവേ കുഴഞ്ഞുവീണു മരിച്ചു. പെർത്ത് സ്വദേശിയായ ജെയ്സൺ ബെർണാഡ് കെന്നിസൺ ആണു മരിച്ചത്. ദൗത്യം പൂർത്തിയാക്കി താഴോട്ടിറങ്ങി തുടങ്ങിയ ഉടൻ തളർച്ച അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സമുദ്രനിരപ്പിൽനിന്ന് 8,400 മീറ്റർ താഴ്ചയിലുള്ള കേന്ദ്രത്തിലെത്തിച്ചെങ്കിലും “മരണ മുനമ്പ്’ എന്ന ഭാഗത്ത് കുഴഞ്ഞുവീണു മരണം സംഭവിച്ചു. മൃതശരീരം എവറസ്റ്റിൽ തന്നെയാണുള്ളത്. 17 വർഷം മുമ്പു കാറപകടത്തിൽപ്പെട്ടു നടക്കാൻ പോലുമാകില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ കെന്നിസൺ അത്ഭുതകരമായി തിരിച്ചുവന്നതിനുശേഷമാണ് എവറസ്റ്റ് കയറിയത്.
Read MoreDay: May 23, 2023
കന്പനികൾ സാന്പത്തിക ബുദ്ധിമുട്ടിൽ ! ഈ വർഷം പണി നഷ്ടമായ ടെക്കികൾ 1.98 ലക്ഷം
ന്യൂയോർക്ക്: ആഗോളതലത്തിൽ ഈ വർഷം ഇതുവരെ 1.98 ലക്ഷത്തോളം ടെക് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. വമ്പൻ കമ്പനികൾ മുതൽ സ്റ്റാർട്ട് അപ്പുകൾ വരെ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തികപ്രതിസന്ധിയെത്തുടർന്നാണ് വിവിധ കമ്പനികളിൽനിന്നു ജീവനക്കാരെ പിരിച്ചുവിടുന്നത്. 2022ൽ 1,046 കമ്പനികളിൽനിന്നായി 1.61 ലക്ഷം ടെക്കികളെ പിരിച്ചുവിട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കമ്പനികളായ മെറ്റ, ബി.ടി, വോഡഫോൺ തുടങ്ങി നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ജനുവരിയിൽ മാത്രം, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, സെയിൽസ്ഫോഴ്സ് തുടങ്ങിയ കമ്പനികളിൽ ആഗോളതലത്തിൽ ഒരു ലക്ഷത്തോളം ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. 2022മുതൽ ഈ വർഷം മേയ് വരെ മൊത്തത്തിൽ, ഏകദേശം 3.6 ലക്ഷം ടെക്കികൾക്ക് ജോലി നഷ്ടപ്പെട്ടു. കൂടുതൽ ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നുമുണ്ട്. ജോലി വെട്ടിക്കുറയ്ക്കലിന്റെ മൂന്നാം റൗണ്ടിൽ മെറ്റ ഏകദേശം 6,000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്നാണു സൂചന.…
Read Moreഭൂമിയ്ക്ക് ആശ്വസിക്കാം ! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി ചൈന
ബെയ്ജിംഗ്: പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണു ചൈനീസ് ഗവേഷകര്‍. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്. മഞ്ഞക്കടൽ തീരത്തെ യുനെസ്കോയുടെ സംരക്ഷിത സൈറ്റായ ചൈനയുടെ ഡാഫെങ് പ്രദേശത്തെ ഉപ്പ് ചതുപ്പുകളിൽനിന്നാണ് ഇത്തരത്തിലുള്ള ബാക്ടീരിയകളെയും ഫംഗസുകളെയും കണ്ടെത്തിയതെന്നു ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡൻസ് അധികൃതർ പറയുന്നു. പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 436 ഇനം ഫംഗസുകളെയും ബാക്ടീരിയകളെയും ഇതുവരെ ഡാഫെങ് പ്രദേശത്ത് കണ്ടെത്താന്‍ കഴിഞ്ഞെന്നും ക്യൂ ഗാര്‍ഡന്‍സ് അവകാശപ്പെട്ടു. ലോകമെമ്പാടുമായി ഉത്പാദിപ്പിക്കപ്പെടുന്ന കോടിക്കണക്കിനു ടൺ പ്ലാസ്റ്റിക്കിൽ പകുതിയിലധികവും ഭൂമിയിലും കടലിലുമായി ഉപേക്ഷിക്കപ്പെടുകയാണ്. ബാക്കിയുള്ളതിൽ കൂടുതലും കത്തിക്കുന്നതുവഴി അന്തരീക്ഷവും മലിനമാകുന്നു. എവിടെ കിടന്നാലും, എന്തു ചെയ്താലും ദഹിക്കാത്ത പ്ലാസ്റ്റിക്കിനെ ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന വെളിപ്പെടുത്തൽ അതുക1ണ്ടുതന്നെ ലോകത്തിനാകമാനം ആശ്വാസകരമാണ്.”മനുഷ്യനിർമിത പാരിസ്ഥിതിക കേന്ദ്രം’ എന്നനിലയിൽ അറിയപ്പെടുന്ന പ്രദേശമാണ് ഫംഗസുകളെ കണ്ടെത്തിയ ഡാഫെങ്. സജീവമായ തീരപ്രദേശത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കാനാകുന്ന തരത്തിലേക്ക്…
Read Moreതെരുവുനായക്കൂട്ടം ആക്രമിച്ചു ! ബാലികയ്ക്കു ഗുരുതര പരിക്ക്
മാവേലിക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരിക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ചെട്ടികുളങ്ങര നടയ്ക്കാവ് കോട്ടയ്ക്കകം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളായ പ്രേം കിഷോർ പ്രസാദ് – ലഷ്മിദാ ദമ്പതികളുടെ മകൾ അഞ്ജല(5) ആണ് ആക്രമണത്തിന് ഇരയായത്. തലയിലും മുഖത്തും അടക്കം ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും കടിയേറ്റ കുഞ്ഞ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. പത്ത് നായ്ക്കൾ കൂട്ടമായി എത്തി കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നായ്ക്കളുടെ കുരയും കുഞ്ഞിന്റെ കരച്ചിലും കേട്ട് ഓടിയെത്തിയ അയൽവാസി കുഞ്ഞിനെ നായ്ക്കളിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചു. ഇതോടെ നായ്ക്കൾ ഇയാളുടെ നേരേ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ ആളുകൾ എത്തി നായ്ക്കളെ ഓടിച്ചു വിടുകയായിരുന്നു. സംഭവസമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.…
Read Moreകടം വാങ്ങിയും ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് ! രാഹുലിനെതിരേ ഉയരുന്നത് കോടികളുടെ തിരിമറി
കൊടുമണ്‍: റിമാന്‍ഡിലായ എസ്എന്‍ഡിപി പ്രാദേശിക നേതാവിനെതിരേ ഉയരുന്നത് ഗുരുതര സാമ്പത്തിക ആരോപണങ്ങള്‍. സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് എസ്എന്‍ഡിപി യോഗം 171-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് രാഹുല്‍ ചന്ദ്രനെ കന്യാകുമാരിയിലെ ഒരുലോഡ്ജില്‍ നിന്നാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തിങ്കളാഴ്ച അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊടുമണ്‍ സ്റ്റേഷനില്‍ ആറു പരാതികളാണ് രാഹുല്‍ ചന്ദ്രനെതിരേ ലഭിച്ചത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് ഇയാള്‍ ശാഖായോഗാംഗങ്ങളില് നിന്ന് പണം തട്ടിയത്. 171-ാം നമ്പര്‍ ശാഖയ്ക്ക് കീഴിലുള്ള അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വിഎച്ച്എസ്എസില്‍ ജോലി വാഗ്ദാനം ചെയ്തും ഇയാള്‍ പണം കൈപ്പറ്റിയതായി പറയുന്നു. ബിസിനസ് ആവശ്യത്തിനെന്നും പറഞ്ഞാണ് പലരില്‍ നിന്നും പണം വാങ്ങിയിട്ടുള്ളത്. പലിശ എല്ലാ മാസവും തരുമെന്നും എപ്പോള്‍ ആവശ്യപ്പട്ടാലും മുതല്‍ മടക്കി നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് കൈപ്പറ്റിയത്. പണം ആവശ്യപ്പെട്ട് തിരികെ കിട്ടാതെ വന്നപ്പോള്‍…
Read Moreവനമേഖലയില്‍ മാലിന്യം തള്ളിയ യുവാവിനെ വാഹനം സഹിതം പിടികൂടി
വടശേരിക്കര: വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ച യുവാവ് അറസ്റ്റില്‍. വാഹനവും പിടിച്ചെടുത്തു. ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ധാരാലയം വീട്ടില്‍ ഡി.പി. പ്രശാന്തിനെയാണ് (32) വടശേരിക്കര റേഞ്ച് ഓഫിസര്‍ കെ. വി. രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന കെഎല്‍ 26 എഫ് – 5357 നമ്പര്‍ പിക്അപ് വാനും പിടിച്ചെടുത്തു. എട്ട്് വലിയ ചാക്കുകളില്‍ നിറച്ച് വടശേരിക്കരയില്‍ സുബി എന്നയാളുടെ പക്കല്‍ നിന്നും ശേഖരിച്ച അപ്ഹോള്‍സ്റ്ററി മാലിന്യമാണ്് വനമേഖലയില്‍ തള്ളിയത്. മണിയാര്‍ – അഞ്ച്മുക്ക് റോഡില്‍ കൊടുമുടി ഫോറസ്റ്റ് ക്യാമ്പ് ഷെഡിനു സമീപം ഞായറാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. സംഭവം ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. വാഹനം ചിറ്റാറില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. മാലിന്യം ചിറ്റാറില്‍ എത്തിക്കാമെന്ന് പറഞ്ഞ് 1500 രൂപ വാഹന വാടകവാങ്ങിയിരുന്നതായും ഇയാള്‍ മൊഴിനല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.…
Read Moreവടശേരിക്കര ബൗണ്ടറിയില്‍ കടുവ ആടിനെ കൊണ്ടുപോയി ! തെരച്ചിലിനിടെ മുമ്പിലെത്തിയ്ത കാട്ടാനയും കാട്ടുപോത്തും…
പത്തനംതിട്ട: വടശേരിക്കര ബൗണ്ടറിയില്‍ ഇന്നലെ രാത്രി ഒരു വീട്ടില്‍ നിന്ന് മൂന്ന് ആടുകളെ നഷ്ടപ്പെട്ടതിനു പിന്നാലെ വനപാലക സംഘം നടത്തിയ തെരച്ചിലിനിടെ മുമ്പിലെത്തിയതു കാട്ടാനയും കാട്ടുപോത്തും. വടശേരിക്കര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡായ ബൗണ്ടറിയില്‍ ഒരാഴ്ചയിലേറെയായി കാട്ടാനയുടെ നിരന്തര ശല്യമുണ്ട്. ഇതിനിടെയാണ് ഇന്നലെ രാത്രി 8.30 ഓടെ ആര്‍ക്കേമണ്‍ ഭാഗത്ത് കടുവയിറങ്ങിയത്. വാലുമണ്ണില്‍ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്ന് ഒരു ആടിനെ കടുവ പിടിച്ചുകൊണ്ടുപോകുന്നതു കണ്ടാണ് വീട്ടുകാര്‍ ബഹളം വച്ചത്. പരിശോധനയില്‍ രണ്ട് ആടുകള്‍ കൂടി നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി. ഒളികല്ല് വനമേഖലയിലേക്കാണ് കടുവ ഓടിപ്പോയതെന്നു പറയുന്നു. വടശേരിക്കര ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയുള്ള പ്രദേശമാണിവിടം. ഈ ഭാഗത്ത് കാട്ടാന കഴിഞ്ഞയാഴ്ച മുതല്‍ എത്തുന്നുണ്ട്. ആദ്യമായാണ് ഈ ഭാഗം വരെ കാട്ടാന എത്തുന്നത്. കടുവ മുമ്പ് മണിയാര്‍ വരെ എത്തിയിരുന്നു. പെരുനാട് ബഥനിമല ഭാഗത്ത് നിരന്തരമായ കടുവശല്യം…
Read Moreവന്ദനയുടെ വീട് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
കടുത്തുരുത്തി: മകളുടെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലൂടെ തങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. നീചമായ കുറ്റകൃത്യം നടത്തിയ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കണം. ഇനിയൊരു കുടുംബത്തിനും ഈ ദുര്‍ഗതി വരരുതെന്നും വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും മന്ത്രിയോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ മുട്ടുചിറയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോടാണു മാതാപിതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സ്മൃതി ഇറാനി നമ്പിച്ചിറക്കാലായിലെ വീട്ടിലെത്തിയത്. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ വന്ദനയുടെ കുടുംബം മന്ത്രിയുമായി വിശദമായി സംസാരിച്ചു. ആശുപത്രിയില്‍ വന്ദനയ്ക്കു നേരെ പ്രതി ആക്രമണം നടത്തുന്ന സമയത്ത് പോലീസിനും മറ്റു ജീവനക്കാര്‍ക്കുമുണ്ടായ വീഴ്ചകളും കുടുംബം മന്ത്രിക്കു മുന്നില്‍ വിവരിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള…
Read Moreകളക്ടർക്ക്”ബിഗ് സല്യൂട്ട്’
കണമല: ജില്ലാ കളക്ടർക്ക് ബിഗ് സല്യൂട്ട് നൽകി പന്പാവാലിക്കാർ. രണ്ടു പേരുടെ മരണത്തിനിടയാക്കിയ ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടതാണ് കളക്ടർ ഡോ. പി.കെ. ജയശ്രീയെ നാടിനു പ്രിയങ്കരിയാക്കിയത്. കളക്ടർക്ക് “ബിഗ് സല്യൂട്ട്’ എന്ന പേരിൽ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു പന്പാവാലിജനത. സിആർപിസി 133 1 (എഫ്) പ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്നവയെ കൊല്ലുന്നതിനായി ഉത്തരവിറക്കാൻ ധീരത കാണിച്ച്, കേരളത്തിന്റെ അഭിമാനമായി മാറിയ ജില്ലാ കളക്ടറുടെ നടപടിയിൽ പന്പാവാലി ജനത അഭിമാനം കൊള്ളുന്നു എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. എന്നാൽ, എതിർപ്പുമായെത്തിയ വനംവകുപ്പ് ഈ ഉത്തരവു മാറ്റി പോത്തിനെ കൊല്ലാതെ മയക്കുവെടി വച്ചുപിടിക്കാൻ പുതിയ ഉത്തരവിറക്കുകയായിരുന്നു. ഉത്തരവു മാറ്റിയെങ്കിലും നാടിന്റെ സങ്കടം ചേർത്തുപിടിച്ച കളക്ടറെ മറക്കാൻ കഴിയില്ലെന്നു നാട്ടുകാർ പറഞ്ഞു. കാട്ടുപോത്തിനെ പിടിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച നാട്ടുകാർ കളക്ടർ എത്തി വെടിവയ്ക്കാൻ ഉത്തരവിട്ടതോടെയാണു സമരം…
Read Moreരോഗിയുടെ കൂട്ടിരിപ്പുകാരനില്‍ നിന്ന് 40 കുപ്പി സെഡേഷന്‍ മരുന്ന് പിടിച്ചെടുത്തു ! പരാതിയില്ലാത്തതിനാല്‍ യുവാവിനെ പറഞ്ഞുവിട്ടു
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനില്നിന്ന് 40 കുപ്പി സെഡേഷന്‍ മരുന്നു പിടികൂടി. രോഗികളെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതിനു മുമ്പ് ഉപയോഗിക്കുന്ന വിഭാഗത്തില്‍പ്പെടുന്ന മരുന്നാണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ സിറിഞ്ചും കഞ്ചാവും യുവാവില്‍നിന്നു കണ്ടെടത്തു. പെരുമ്പാവൂര്‍ സ്വദേശിയാണു യുവാവ്. ഇന്നലെ രാത്രി 10ന് മെഡിക്കല്‍ കോളജ് ആശുപത്രി 15-ാം വാര്‍ഡിലാണു സംഭവം. നഴ്സിംഗ് കൗണ്ടറിലെ ഫ്രിഡ്ജ് യുവാവു തുറക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നഴ്സ് വിവരം സെക്യൂരിറ്റിയെ അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ഇയാളെ പിടികൂടി പോലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് സെഡേഷന്‍ മരുന്ന് ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തത്.തുടര്‍ന്ന് ഇയാളുടെ അമ്മ ചികിത്സയില്‍ കഴിയുന്ന ഒമ്പതാം (അനക്സ്) വാര്‍ഡിലും പതിനഞ്ചാം വാര്‍ഡിലും പരിശോധന നടത്തിയപ്പോള്‍ ഇവിടെനിന്നു മരുന്നുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നു ബോധ്യമായി. പിന്നീട്, ആര്‍ക്കും പരാതി ഇല്ലാതിരുന്നതിനാല്‍ യുവാവിനെ വിട്ടയയ്ക്കുകയായിരുന്നു.
Read More