പ്രൊമോഷനിൽനിന്നു മാറ്റിനിർത്തിയിരുന്നു; വെളിപ്പെടുത്തലുമായി അമല പോൾ

എംടി-ലാൽജോസ് ചിത്രമായ ‘നീലത്താമര’ യിലൂടെ അഭിനയരംഗത്തേക്കു കടന്നുവന്ന നടിയാണ് അമല പോൾ. പിന്നീട് തമിഴകത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി തിളങ്ങിയ അമല തെലുങ്ക് സിനിമകളിലും അഭിനയിച്ചു. താര റാണിയായപ്പോൾ മലയാളത്തിലും മികച്ച സിനിമകൾ അമലയ്ക്ക് ലഭിച്ചു. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, മിലി തുടങ്ങിയ സിനിമകളെല്ലാം ഉദാഹരണമാണ്. എന്നാൽ കുറച്ച് ബുദ്ധിമുട്ടിയ തുടക്കകാലം അമലയ്ക്കുമുണ്ടായിരുന്നു. ഒരുപക്ഷെ മൈന എന്ന സിനിമ ഹിറ്റായിരുന്നില്ലെങ്കിൽ അമലയ്ക്ക് ഇന്നത്തെ നിലയിലേക്ക് ഉയരാൻ കഴിയുമായിരുന്നില്ല. സിന്ധുസമവേലി എന്ന തമിഴ് ചിത്രമാണ് അമലയ്ക്ക് അക്കാലത്ത് വിനയായത്. ഇന്‍റിമേറ്റ് രംഗങ്ങളും വിവാദപരമായ കഥാഗതിയുമുള്ള സിനിമ അന്ന് ചർച്ചയായതാണ്. കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് അമലയിപ്പോൾ. നീലത്താമര കഴിഞ്ഞ് തമിഴിൽ എന്‍റെ ആദ്യം റിലീസ് ചെയ്ത സിനിമ വീരശേഖരം ആണ്. അത് കാണാൻ പോയപ്പോൾ തിയറ്ററിൽ അഞ്ച് പേരെ ഉള്ളൂ. അതിൽ നാല് പേർ…

Read More

പാവപ്പെട്ടവന്‍റെ രാജധാനി; മുഖം മിനുക്കി ആധുനിക സൗകര്യങ്ങളുള്ള പുതിയ കോച്ചുകളുമായി ഗരീബ് രഥ് 

കൊല്ലം: ഗരീബ് രഥ് ട്രെയിനുകളുടെ കോച്ച് നിർമാണം ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി അവസാനിപ്പിച്ചു. കോച്ചുകളുടെ ആധുനിക വത്ക്കരണത്തിന്‍റെ ഭാഗമായാണിത്.നിലവിലെ കോച്ചുകൾക്ക് പകരം ഗരീബ് രഥ് ട്രെയിനുകളിൽ എൽഎച്ച്ബി ഏസി ത്രീ ടയർ എക്കണോമി കോച്ചുകൾ ഏർപ്പെടുത്തും. ഇതോടെ ഗരീബ് രഥ് ട്രെയിനുകളുടെ മുഖഛായ തന്നെ മാറും. വിവിധ റെയിൽവേ സോണുകളിൽ ഘട്ടം ഘട്ടമായി കോച്ചുകളുടെ മാറ്റം നടപ്പിലാക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം.തുടക്കത്തിൽ നോർത്തേൺ റെയിൽവേയിലായിരിക്കും ഇത് നടപ്പാക്കുക. ഈ മേഖലയിൽ സർവീസ് നടത്തുന്ന ഒമ്പത് ഗരീബ് രഥ് ട്രെയിനുകൾ ഉടൻ പുതിയ കോച്ചുകളിലേയ്ക്ക് മാറും. ഇതിനായി അവർക്ക് 100 എൽഎച്ച്ബി ഏസി ത്രീ ടയർ എക്കണോമി കോച്ചുകൾ ഇതിനകം കൈമാറിക്കഴിഞ്ഞു. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ദീർഘദൂര ഏസി യാത്ര ലക്ഷ്യമിട്ട് 2005-ലാണ് ഗരീബ് രഥ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്. ഇത് വൻ വിജയവുമായിരുന്നു.…

Read More

ഹമാസ് കമാൻഡറെ ഇസ്രയേൽ വധിച്ചു

ടെൽ അവീവ്: ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിയിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ ഹമാസിന്‍റെ ആഭ്യന്തര സുരക്ഷാ ഓർഗനൈസേഷനിലെ പ്രത്യേക പ്രവർത്തനങ്ങളുടെ തലവൻ ഫയ്ഖ് അൽമഭൂഹും ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. നിരവധിപേരെ കസ്റ്റഡിയിലെടുത്തുവെന്നും സൈന്യം അറിയിച്ചു. ഇസ്രയേൽ ഓപ്പറേഷനിൽ ഹമാസിന്‍റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി അമേരിക്കയും സ്ഥിരീകരിച്ചു. ഹമാസിന്‍റെ മൂന്നാമത്തെ കമാൻഡർ മർവാൻ ഇസയെ കഴിഞ്ഞയാഴ്ച ഇസ്രയേൽ വധിച്ചിരുന്നു. അതേസമയം, വടക്കൻ ഗാസയിലെ അൽഷിഫ ഹോസ്പിറ്റലിലെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ വളരെ ആശങ്കാകുലരാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് എക്സിൽ കുറിച്ചു. ആശുപത്രികൾ ഒരിക്കലും യുദ്ധക്കളമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Read More

മെഡിക്കൽ വിദ്യാർഥിനിയെ ബലാത്സംഗംചെയ്തു; സീനിയർ വിദ്യാര്‍ഥി അറസ്റ്റിൽ

സൂറത്ത്: ഗുജറാത്തിൽ വഡോദരയിലെ ഗോത്രി ആശുപത്രിയിൽ ജൂണിയർ മെഡിക്കൽ വിദ്യാർഥിനിയെ സീനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അവസാന വർഷ മെഡിക്കൽ വിദ്യാർഥിയാണ് മൂന്നാം വർഷ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തത്. ആശുപത്രിയുടെ മുകളിലെ നിലയിൽ വച്ചാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു. ഒരേ മെഡിക്കൽ കോളജിൽ ഇന്‍റേൺഷിപ്പ് ചെയ്യുന്നതിനിടെ ഇരുവരും സൗഹൃദത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. ഇതിനിടയിലാണ് പെൺകുട്ടിയെ ഇയാൾ ആക്രമിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

കിംഗ് ഖാൻ… നടൻമാരില്‍ സമ്പത്തില്‍ മുമ്പൻ ഷാരൂഖ് ഖാൻ; ആസ്തി 6,300 കോടി; ആദ്യ പത്തിൽ മൂന്നു തെന്നിന്ത്യൻ താരങ്ങളും

മുംബൈ: ഇന്ത്യൻ നടന്മാരുടെ ആസ്തി സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്. ഷാരൂഖ് ഖാനാണു സമ്പന്നൻമാരില്‍ ഒന്നാമൻ. 6,300 കോടി രൂപയിലധികമാണ് ഇദ്ദേഹത്തിന്‍റെ ആസ്‍തി. രണ്ടാമതുള്ള താരം ഹൃത്വിക് റോഷൻ. ആസ്‍തി 3,101 കോടി. മൂന്നാം സ്ഥാനത്താണ് അമിതാഭ് ബച്ചന്‍റെ ആസ്‍തിയാകട്ടെ 3,000 കോടി. ബച്ചന്‍റെ പിന്നിലുള്ള സല്‍മാൻ ഖാന് 2,850 കോടി രൂപയുടെ ആസ്‍തിയാണുള്ളത്. അഞ്ചാമതുള്ള അക്ഷയ് കുമാറിന് 2,660 കോടിയും ആറാമതുള്ള ആമിര്‍ ഖാന് 1,862 കോടിയുമാണ് സന്പത്തെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരുടെ തൊട്ടുപിന്നിലായി തെന്നിന്ത്യയുടെ രാം ചരൺ വരുന്നു. രാം ചരണ് ആകെ 1,370 കോടി രൂപയുടെ ആസ്‍തിയാണുള്ളത്. തെന്നിന്ത്യൻ താരം നാഗാര്‍ജുന 950 കോടിയുമായി എട്ടാമതെത്തി. തമിഴകത്തിന്‍റെ രജനികാന്ത് 450 കോടിയുടെ ആസ്‍തിയുമായി ഒമ്പതാം സ്ഥാനത്തുണ്ട്.

Read More

ഇന്നും നാളെയും പത്ത് ജില്ലയിൽ കനത്ത ചൂട്; മൂന്നു ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു കനത്ത ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയുംആണ് നിലവിൽ മുന്നറിയിപ്പുള്ളത്. നാളെ വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനുള്ള സാധ്യത ഉണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതേസമയം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഉയർന്ന…

Read More

കൂലി നൽകാത്തതിനാൽ ജോലിക്കു വിസമ്മതിച്ചു; 15 തൊഴിലാളികളുടെ കുടിലുകൾ കത്തിച്ചു‌; പ്രതി അറസ്റ്റിൽ

സൂറത്ത്: കൂലി നൽകാത്തതിനാൽ ജോലിക്കു വിസമ്മതിച്ച 15 തൊഴിലാളി കുടുംബങ്ങളുടെ കുടിലുകൾക്കു തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുഹമ്മദ് റഫീഖ് കുംഭാർ എന്നയാളാണ് അറസ്റ്റിലായത്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീടുകൾക്കു തീയിട്ടത്. കുടിലുകൾ പൂർണമായും കത്തിനശിച്ചെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല. അഞ്ജാർ ടൗണിൽനിന്ന് തൊഴിലാളികളെ മുഹമ്മദ് റഫീഖ് ജോലിക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ അവർക്ക് യഥാസമയം കൂലി നൽകാറില്ലായിരുന്നു. ഇതേത്തുടർന്ന് തൊഴിലാളികൾ പിന്നീട് ജോലിക്ക് പോകാൻ വിസമ്മതിച്ചു. ഇതാണ് പകയ്ക്ക് കാരണമെന്നു പറയുന്നു. ജോലി ചെയ്തിട്ടും ശമ്പളം നൽകിയില്ലെന്നു പരാതിക്കാരനായ ബദരീനാഥ് ഗംഗാറാം യാദവ് പറഞ്ഞു. പ്രതിക്കെതിരേ വധശ്രമത്തിനു കേസെടുത്തു.

Read More

ഗുണ കേവ് ഒക്കെ എന്ത്..!! ആവോകിഗഹര വനത്തിൽ കടക്കുന്നവർ തിരിച്ചുവരാറില്ല

ടോക്കിയോ: കൊടൈക്കനാലിലെ ഗുണ കേവിന്‍റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ “മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമ ലോകത്തിനു കാട്ടിത്തന്നു. എന്നാൽ, ഗുണ കേവിനേക്കാൾ ഭയാനകവും ഭീകരവുമായ ഇടങ്ങൾ ലോകത്തുണ്ട്. “ആത്മഹത്യാവനം’ എന്നറിയപ്പെടുന്ന ജപ്പാനിലെ ഒരു കൊടുംവനം ഗുണ കേവിനെയൊക്കെ അപ്രസക്തമാക്കുമെന്നാണു റിപ്പോർട്ടുകൾ. ജപ്പാനിലെ ആവോകിഗഹര വനത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്. ഈ വനത്തിനുള്ളിലേക്കു കയറിപ്പോയവരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണത്രെ തിരിച്ചുവന്നിട്ടുള്ളത്. 35 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ വനത്തിലേക്ക് ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയിൽനിന്നു രണ്ടുമണിക്കൂർ യാത്രയുണ്ട്. വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതിനാൽ മരങ്ങളുടെ സമുദ്രം എന്നും ഈ വനം അറിയപ്പെടുന്നു. ഇവിടെ കാന്തിക മൂലകങ്ങളുടെ നിക്ഷേപം വലിയതോതിലുണ്ട്. അഗ്നിപർവതങ്ങളാൽ ഉണ്ടായതാണിത്. ഇതുമൂലം വടക്കുനോക്കി യന്ത്രങ്ങളും മറ്റുപകരണങ്ങളും ഇവിടെയെത്തിയാൽ പ്രവർത്തിക്കില്ല. മൊബൈൽ ഫോണുകൾക്കു സിഗ്നലും കിട്ടില്ല. വനത്തിനുള്ളിൽ കയറിയാൽ വന്നവഴി കണ്ടുപിടിക്കുക അസാധ്യം. അതുകൊണ്ടാണു പുറത്തിറങ്ങാനാവാതെ കുടുങ്ങുന്നതും മരണപ്പെടുന്നതും. ലോകത്തിൽ ഏറ്റവും കൂടുതൽ…

Read More

രാഹുൽ ഗാന്ധിയെ കേരളത്തിലെ കോൺഗ്രസുകാരനായി ചുരുക്കിയെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ

തിരുവനന്തപുരം: ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ കോൺഗ്രസ് കേരളത്തിലെ കോൺഗ്രസുകാരനായി ചുരുക്കിയെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. ഇങ്ങനെയൊരു മത്സരം രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും ഒഴിവാക്കേണ്ടതായിരുന്നു. ഈ മത്സരത്തിന് ഉത്തരവാദി എഐസിസിയും കെ.സി.വേണുഗോപാലുമാണെന്നും ആനി രാജ പറഞ്ഞു. ജനാധിപത്യത്തിൽ ഒരു സീറ്റും ആരുടേയുമല്ല. അത് ജനങ്ങളുടേതാണ്. കേരളത്തിൽ ഇടതുമുന്നണി 20 സീറ്റുകളിലും വളരെ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ്. പിന്നീടാണ് രാഹുൽ ഗാന്ധി സ്ഥാനാർഥിയായി വരുന്നത്. രാഹുൽ ഗാന്ധിയും ഒന്ന് ആലോചിക്കേണ്ടതായിരുന്നു. വയനാട്ടിലേത് സൗഹൃദമത്സരമല്ല. ജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനല്ല, ജയിക്കാൻ തന്നെയാണ് വയനാട്ടിൽ മത്സരിക്കുന്നത്- ആനി രാജ പറഞ്ഞു.

Read More

തലയിൽ കടിച്ചും നിലത്തടിച്ചും നൊന്തു പെറ്റ കുഞ്ഞിനെ കൊല്ലുന്ന അമ്മ; വീഡിയോ കാണാം

വലിയ ജീവികൾ ചെറിയ ജീവികളെ ആഹാരമാക്കാറുണ്ട്. ആഹാര ശൃഖല ചിട്ടപ്പെടുത്തിയിരിക്കുന്നതുതന്നെ അതുപോലെയാണ്. മത്സ്യങ്ങളുടെ കാര്യമെടുത്താൽ ചെറിയ മീനുകളെ വലിയ മീനുകൾ ഭക്ഷിക്കാറുണ്ട്. എന്നാൽ ചീങ്കണ്ണികളോ? സ്വന്തം വർഗത്തെ ഇവർ കൊന്നു തിന്നുമോ? പലർക്കുമുള്ളൊരു സംശയമാണത്. എന്നാൽ ആ സംശയം തീർക്കുന്ന തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കാടിനകത്തെ ഒരു തോട്ടിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവാണ് ഈ അപൂർവ കാഴ്ച കാണുന്നത്. ഉടൻ തന്നെ അയാൾ ഇത് കാമറയിൽ പകർത്തി. ചീങ്കണ്ണി കുഞ്ഞിനെ ഒരു അമ്മ ചീങ്കണ്ണി കൊല്ലുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിന്‍റെ തല തന്‍റെ വായയ്ക്കുള്ളിലാക്കിയ ശേഷം ചീങ്കണ്ണി കരയിൽ ആഞ്ഞടിക്കുന്നതാണ് വീഡിയോ. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. കണ്ണ് നനയാതെ വീഡിയോ കണ്ട് തീർക്കാനാവില്ല, ഒരമ്മയ്ക്ക് എങ്ങനെ ഇത്തരത്തിൽ ചെയ്യാൻ സാധിക്കുന്നു അങ്ങനെ നീളുന്നു കമന്‍റുകൾ. വീഡിയോ കാണാൻ ഇവിടെ ക്ലിക്…

Read More