പെഡ്ഡി എന്ന പുതിയ ചിത്രത്തിൽ ജാൻവി കപൂറിനെ ഉപഭോഗവസ്തുവായി ചിത്രീകരിച്ചുവെന്ന വിമർശനം ശക്തമാകുന്നു. ഇതോടെ, സ്ത്രീശരീരം അനുവാദമില്ലാതെ ചിത്രീകരിക്കുന്നതിനെതിരേ ജാൻവി മുന്‍പ് നടത്തിയ പരാമർശങ്ങൾ വീണ്ടും ചർച്ചയാകുന്നു.ഏതാനും ദിവസങ്ങൾക്ക് മുന്‍പായിരുന്നു രാം ചരൺ നായകനായി എത്തിയ പെഡ്ഡി എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. എന്നാൽ, സിനിമയ്ക്കു പകരം നായികയായി എത്തിയ ജാൻവി കപൂറിന്റെ വേഷവിധാനവും അവരെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങളുമാണ് ചർച്ചയായത്. സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി സിനിമ ചിത്രീകരിച്ചുവെന്നും പടം മുഴുവൻ നായികയുടെ മാറും അരക്കെട്ടും മാത്രമാണെന്നും പറഞ്ഞ് സംവിധായകനെതിരേയും രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ജാൻവിയ്ക്ക് ഇവയോട് നോ പറയാൻ പാടില്ലെ എന്നും ഇവർ ചോദിച്ചിരുന്നു.പെഡ്ഡി വലിയ വിവാദങ്ങൾക്ക് വഴിവച്ചതിനിടെ ജാൻവി കപൂറിന്റെ പഴയൊരു അഭിമുഖം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. മാസങ്ങൾക്ക് മുന്‍പ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ കാര്യങ്ങളാണിത്. “നമ്മൾ സ്റ്റൈലൻ വസ്ത്രങ്ങൾ ധരിച്ച് പുറത്തുപോകുമ്പോൾ,…
Read MoreDay: June 10, 2026
എൽപിജി പ്രതിസന്ധി; ട്രെയിനുകളിൽ പാചകം പുനരാരംഭിക്കാൻ ഐആർസിടിസി
പരവൂർ: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് നേരിടുന്ന കടുത്ത ക്ഷാമത്തെത്തുടർന്ന് നിർത്തലാക്കിയ ഓടുന്ന ട്രെയിനുകൾക്കുള്ളിലെ പാചകം പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ നിർബന്ധിതരായി.മുൻപ് സുരക്ഷാ കാരണങ്ങളാൽ നിർത്തിവച്ചിരുന്ന ഈ രീതി എൽപിജിക്ക് പകരം അത്യാധുനിക ഇലക്്ട്രിക് ഇൻഡക്ഷൻ സ്റ്റൗകൾ ഉപയോഗിച്ചാണ് ഇപ്പോൾ റെയിൽവേ തിരികെ കൊണ്ടുവരുന്നത്. ട്രെയിനുകൾക്ക് പുറമെ പ്രധാന സ്റ്റേഷനുകളിലെ വലിയ അടുക്കളകളിലും ഇൻഡക്ഷൻ സംവിധാനത്തിലേക്ക് ഐആർസിടിസി ചുവടുമാറ്റിക്കഴിഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഐആർസിടിസിയുടെ സാമ്പത്തിക ഭദ്രതയെപ്പോലും ബാധിച്ച പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി. ദേശീയ റെയിൽവേ ടിക്കറ്റിംഗ്, കാറ്ററിംഗ് കമ്പനിയായ ഐആർസിടിസി നിലവിൽ ലിങ്കെ ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) പാൻട്രി കാറുകളിലാണ് വൈദ്യുതിയിലുള്ള പാചകം സജ്ജീകരിച്ചിരിക്കുന്നത്.രാജ്യത്തുടനീളം പ്രതിദിനം 1.7 ദശലക്ഷം വീതം ഭക്ഷണം വിളമ്പുന്ന 1,400 ഓളം ട്രെയിനുകളിൽ കാറ്ററിംഗ് സർവീസ് തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.…
Read Moreരാജ്യത്തെ റെയിൽവേ ശൃംഖലകൾക്ക് കൂടുതൽ കരുത്തേകാൻ അലൂമിനിയം കോച്ചുകൾ വരുന്നു
പരവൂർ: രാജ്യത്തെ അതിവേഗ റെയിൽവേ ശൃംഖലകൾക്ക് കൂടുതൽ കരുത്തേകാൻ പൂർണമായും ആഭ്യന്തരമായി നിർമിച്ച അലുമിനിയം റെയിൽവേ കോച്ചുകൾ വരുന്നു.പ്രമുഖ റെയിൽവേ കോച്ച് നിർമാതാക്കളായ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് 2027 സാമ്പത്തിക വർഷത്തോടെ അലുമിനിയം കോച്ച് നിർമാണത്തിൽ പൂർണ സ്വയംപര്യാപ്തത (ആത്മനിർഭർ) കൈവരിക്കാൻ ഒരുങ്ങുന്നത്. കൊൽക്കത്തയിലെ ഉത്തർപാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇതിനകം തന്നെ പൂനെ മെട്രോ പദ്ധതിക്കായി അലുമിനിയം കോച്ചുകൾ വിജയകരമായി വിതരണം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 12 അലുമിനിയം ട്രെയിൻസെറ്റുകൾ കൂടി നിർമിക്കുന്നതിനുള്ള അധിക ഓർഡറും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫയർമ എന്ന കമ്പനിയിൽ നിന്നുള്ള ഫ്ലാറ്റ് പായ്ക്കുകളുടെയും സബ്-അസംബ്ലികളുടെയും ഇറക്കുമതിയെയാണ് കോച്ച് നിർമാണത്തിനായി കമ്പനി മുൻപ് ആശ്രയിച്ചിരുന്നതെന്ന് ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉമേഷ് ചൗധരി വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ ഫ്ലാറ്റ് പായ്ക്കുകൾ…
Read Moreസ്വന്തം സ്ഥാപനത്തിൽ ഇന്ത്യക്കാരെ നിയമിക്കാറില്ലെന്ന് യുവതിയുടെ വെളിപ്പെടുത്തൽ, പിന്നാലെ വിമർശനങ്ങളുമായി സമൂഹ മാധ്യമങ്ങൾ
ഇന്ത്യൻ സ്റ്റൈലിൽ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളും ഭക്ഷണശാലകളും വിദേശരാജ്യങ്ങളിൽ പലയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അവയുടെയെല്ലാം നടത്തിപ്പുകാർ പലപ്പോഴും ഇന്ത്യക്കാർ തന്നെയാകും. മിക്കപ്പോഴും അവിടുത്തെ തൊഴിലാളികളിൽ അധികവും ഇന്ത്യക്കാരാകാനാണ് സാധ്യത. എന്നാൽ, തന്റെ സ്ഥാപനത്തിൽ ഒരിക്കലും ഇന്ത്യക്കാർക്ക് തൊഴിൽ നൽകില്ലെന്ന് തുറന്നുപറയുകയാണ് ഇന്ത്യൻ വംശജയായ ഒരു റസ്റ്റോറന്റ് ഉടമ. അമേരിക്കയിലെ ടെക്സസിൽ പ്രവർത്തിക്കുന്ന സെവൻ മോങ്ക്സ് കഫേയുടെ ഉടമയായ രശ്മി ഭട്ട് ആണ് ഈ വിചിത്രമായ വെളിപ്പെടുത്തൽ നടത്തിയത്. തന്റെ അമ്മയോടൊപ്പം ചേർന്നാണ് രശ്മി റെസ്റ്റോറന്റ് ആരംഭിച്ചത്. എന്റെ ഇന്ത്യൻ റെസ്റ്റോറന്റിൽ ഇന്ത്യൻ ജീവനക്കാരില്ല. അതുകൊണ്ടാണത് പ്രവർത്തിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് യുവതി പോസ്റ്റ് പങ്കുവച്ചത്. ഇന്ത്യക്കാർ കൂടുതലുള്ള ഒരു സ്ഥലമൊരുക്കുക എന്ന ലക്ഷ്യത്തിനപ്പുറം ഒരു മികച്ച ടീം കെട്ടിപ്പടുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് യുവതി വീഡിയോയിൽ പറയുന്നു. ചർമ്മത്തിന്റെ നിറം പരിഗണിക്കാതെ, ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കാൻ ഞങ്ങൾ തയ്യാറായി. അതിനാൽ,…
Read Moreകെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സൗജന്യയാത്ര നടപ്പിലാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭായോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദർശിനി എന്ന പേരിലാകും സൗജന്യ യാത്ര നടപ്പിലാക്കുക. ആദ്യഘട്ടം എന്ന നിലയിലാണ് ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കുക. ഇതുവഴി കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസം 125 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകുന്നത്. ഇനി 25 കോടി രൂപ കൂടി അധികമായി നൽകും. സാന്പത്തികനില മെച്ചപ്പെട്ട ശേഷം രണ്ടാം ഘട്ടം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകാമുകിക്ക് മൂന്ന് ലക്ഷത്തിന്റെ കമ്പ്യൂട്ടർ സമ്മാനം നല്കി കാമുകൻ; പിറ്റേദിവസം ബന്ധം ഉപേക്ഷിച്ച് കാമുകി, യുവാവ് നിയമോപദേശം തേടുന്നു.
ലണ്ടൻ: പ്രണയത്തിലിരിക്കുന്നവർ പരസ്പരം വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നത് സ്വാഭാവികമാണ്. എന്നാൽ, സമ്മാനങ്ങൾ ലഭിക്കാനായി മാത്രം പ്രണയത്തിൽ തുടരുന്ന ചിലരുമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാകുന്നത്. മൂന്നുലക്ഷത്തിന്റെ കമ്പ്യൂട്ടർ സമ്മാനമായി നൽകിയതിന് തൊട്ടുപിന്നാലെ കാമുകി ഉപേക്ഷിച്ചുപോയതായി ആരോപിക്കുന്ന യുവാവിന്റെ സോഷ്യൽമീഡിയാ പോസ്റ്റാണ് ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. കാമുകിയ്ക്കെതിരെ കേസ് ഫയൽ ചെയ്യാൻ സാധിക്കുമോയെന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ നിയമോപദേശം തേടിക്കൊണ്ടാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വർഷങ്ങളായുള്ള കാമുകിയുടെ അഭ്യർത്ഥനപ്രകാരമാണ് ഇത്രയും വിലകൂടിയ ഗെയിമിംഗ് കമ്പ്യൂട്ടർ സമ്മാനിച്ചതെന്ന് യുവാവ് പറയുന്നു. പെട്ടെന്നുണ്ടായ വേർപിരിയൽ തന്നെ ഇരുട്ടിലാക്കിയെന്നും അയാൾ സങ്കടപ്പെടുന്നു. ‘എന്റെ കാമുകിക്കൊപ്പം മൂന്ന് വർഷമായി. മൂന്ന് ലക്ഷം രൂപയുടെ ഗെയിമിംഗ് കമ്പ്യൂട്ടറാണ് അവൾക്ക് ജന്മദിന സമ്മാനമായി നൽകിയത്. പിറ്റേദിവസം അവൾ എന്നിൽ നിന്ന് വേർപിരിഞ്ഞു. ഇതെന്നെ പൂർണമായും ഇരുട്ടിലാക്കി. അവൾ മാസങ്ങൾക്ക് മുൻപ് തന്നെ വേർപിരിയാൻ തീരുമാനിച്ചിരുന്നു.…
Read Moreസിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ വിരോധമാണ് കൗണ്‍സിലറുടെ അറസ്റ്റില്‍ കലാശിച്ചതെന്ന് മേയര്‍ വി.വി. രാജേഷ്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മുന്‍പ് നടന്ന സിപിഎം- ബിജെപി സംഘര്‍ഷത്തിന്റെ വിരോധമാണ് ഇന്നലെ രാത്രിയില്‍ ബിജെപി കൗണ്‍സിലറുടെ അറസ്റ്റില്‍ കലാശിച്ചതെന്ന് മേയര്‍ വി.വി. രാജേഷ്. വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ അറസ്റ്റ് ചെയ്തത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ്. പോലീസ് വെടിയൂതിര്ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാപ്പ കേസ് ചുമത്തിയ കാര്യം പോലീസ് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയില്ല. ചിക്കന്‍ പോക്സ് ബാധിച്ച സുഗതന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ സാവകാശം വേണമെന്ന് കാട്ട് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പോലീസ് തിടുക്കപ്പെട്ട് നടപടി സ്വീകരിച്ചത്. വട്ടിയൂര്‍ക്കാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നേരത്തെ തന്നെ ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥനാണ്. സിപിഎം നേതാക്കളുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ക്കെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ പരാതികള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധിത അവധിയെടുത്തിരുന്ന സിഐയെ മടക്കി കൊണ്ട് വന്നത് സിപിഎം എംഎല്‍എ ആണെന്നും മേയര്‍…
Read Moreനടി അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്; റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി
കൊച്ചി: നടി ലക്ഷ്മി പ്രിയയുമായുണ്ടായ തകര്‍ക്കത്തിന്റെ പേരില്‍ വിശദീകരണം നല്കാന് എത്തിയ അന്‍സിബ ഹസന് പോലീസ് സ്റ്റേഷനില്‍ മോശം അനുഭവം ഉണ്ടായെന്ന പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്. സ്റ്റേഷനിലെത്തിയ അന്‍സിബയോട് വനിത എസ്ഐ മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണുണ്ടായതെന്നും തൃക്കാക്കര എസിപിയുടെ അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. ലക്ഷ്മിപ്രിയയുടെ മൊബൈലിലേക്ക് അന്‍സിബ മോശം മെസേജ് അയച്ചെന്നും അത് തന്റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നും കാട്ടിയാണ് ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ വിശദീകരണം നല്കാന് പോലീസ് അന്‍സിബയെ വിളിച്ചുവരുത്തി. ഈ സമയം ലക്ഷ്മിപ്രിയയും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന വനിത എസ്ഐയും ലക്ഷമിപ്രിയയും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം തന്നെ പിടിച്ചുവെച്ചന്നും മോശമായ പെരുമാറിയെന്നുമാണ് അന്‍സിബയുടെ പരാതി. ഇതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷണര്‍ തൃക്കാക്കര എസിപിക്ക് നിര്‍ദേശം നല്‍കിയത്. അന്‍സിബയുടെ…
Read Moreആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരേ സർക്കാർ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ നൽകും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരേയാണ് സർക്കാർ അപ്പീൽ നൽകുക. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും. നിയമപരിശോധനകൾ ആരംഭിച്ചു. ഇന്നലെയാണ് ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിലെ അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം വർഗീസിന്റേതാണ് ഉത്തരവ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദിക്കുകയായിരുന്നു. 2023…
Read Moreപണം അയച്ചത് മാറി പോയി, തിരികെ വന്ന് മുഴുവൻ പണവും നല്കി, പിന്നാലെ ഓട്ടോഡ്രൈവറുടെ സത്യസന്ധതയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വാഴ്ത്തുപാട്ടുകൾ
മീററ്റ്: ഡിജിറ്റൽ പെയ്മെന്റുകളുടെ കാലത്ത് ചെറിയൊരു അശ്രദ്ധ പോലും വലിയ നഷ്ടങ്ങൾക്ക് കാരണമാകുന്നു എന്നാൽ അത്തരത്തിലൊരു അശ്രദ്ധമായ നിമിഷത്തിൽ തനിക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടിയ സംഭവം വിവരിക്കുന്ന ഗുണെ എന്ന യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ബംഗളുരുവിലെ ഹിംഗ്ലിഷ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായ യുവാവ് ലിങ്ക്ഡിനിലാണ് പോസ്റ്റ് പങ്കുവച്ചത്. ഒരു ദിവസത്തേക്ക് നഗരത്തിലെത്തിയ ക്ലയന്റുമായി വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് സംഘടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു ഗുണെ. ഓട്ടോറിക്ഷയിലാണ് ഗുണെ മീറ്റിംഗ് സ്ഥലത്തെത്തിയത്. 156 രൂപയായിരുന്നു ഓട്ടോക്കൂലി. എന്നാൽ മീറ്റിംഗിന്റെ തിരക്കിനിടയിൽ 156 രൂപയ്ക്ക് പകരം 15,682 രൂപയാണ് നൽകിയത്. എത്ര രൂപയാണ് നൽകിയതെന്ന് ഒരിക്കൽകൂടി പരിശോധിക്കാൻ പോലും യുവാവ് മെനക്കിട്ടില്ല. രാവിലെ ഏഴ് മണിക്കാണ് ക്ലയന്റുമായി മീറ്റിംഗ് നിശ്ചയിച്ചിരുന്നത്. സമയം വൈകിയതിനാൽ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. വലിയ നിരാശയിൽ…
Read More