ഇടുക്കി: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 26കാരന് 34 വര്‍ഷം തടവും 2.70 ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ഡി.എസ്. നോബല്‍ ആണ് ഏലപ്പാറ ഹെലിബറിയ സ്വദേശിയായ യുവാവിനെ ശിക്ഷിച്ചത്. 2024-ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രതിക്ക് കുട്ടിയുടെ വീട്ടുകാരുമായി നല്ല അടുപ്പമുണ്ടായിരുന്നു. സ്കൂള്‍വിട്ടെത്തിയ കുട്ടിയെ വീട്ടില്‍ മാറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതി ദുരുപയോഗം ചെയ്യു കയായിരുന്നു. 16 സാക്ഷികളെയും 23 പ്രമാണങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പിഴ ഒടുക്കുന്നത് പെണ്‍കുട്ടിക്കു നല്‍കണമെന്നും അല്ലാത്തപക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയോടും കോടതി ശിപാര്‍ശ ചെയ്തു.പീരുമേട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പുഷ്പകുമാര്‍ അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍…
Read MoreDay: July 4, 2026
അർജന്റീനാാാ… പട്ടാളക്കാരൻ സജിൻ തോമസിന്റെ മനസും ജീപ്പും നിറയേ ഒന്നുമാത്രം അർജന്റീന; കുടുംബവും കടുത്ത ആരാധകർ
പള്ളിക്കത്തോട്: അർജന്റീന ഫുട്ബോൾ ടീമിനോടുള്ള കടുത്ത ആരാധനയിൽ സ്വന്തം ജീപ്പിൽ കളിക്കാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുകയാണ് പള്ളിക്കത്തോട് കദളിമറ്റം ചേരിക്കൽ സജിൻ തോമസ്. സൈനിക സേവനത്തിൽനിന്നു വിരമിച്ച ശേഷം ഇപ്പോൾ പള്ളിക്കത്തോട് ടൗണിൽ പച്ചക്കറി കട നടത്തിവരികയാണ് സജിൻ. ചെറുപ്പം മുതൽ അർജന്റീന ടീമിന്റെ ആരാധകനാണ് സജിൻ. ടീമിന്റെ നായകൻ ലയണൽ മെസിയുടെ ജന്മദിനായ ജൂൺ 24നാണ് സജിന്റെ ഇളയമകൻ ലിയോൺ ജനിച്ചതെന്ന പ്രത്യേകതയുമുണ്ട്. സജിന്റെ ജീപ്പ് മുഴുവൻ അർജന്റീന ടീമിലെ കളിക്കാരുടെ വർണ ചിത്രങ്ങൾകൊണ്ട് നിറച്ചിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കപ്പ് നേടിയ ചിത്രങ്ങളും ഇതിലുണ്ട്. സജിൻ പോകുന്ന വഴികളിൽ ഫുട്ബോൾ ആരാധകർ ആവേശത്തേടെയാണ് സമീപിക്കുന്നത്. മെസിയുടെ അവസാന ലോകകപ്പായതുകൊണ്ടാണ് ജീപ്പിൽ ഈ രീതിയിൽ പരിഷ്കാരങ്ങൾ വരുത്തിയതെന്ന് സജിൻ പറയുന്നു. ഭാര്യ ഷീജയും മകൻ ഷോണും സജിനെപ്പോലെ അർജന്റീന ടീമിന്റെ കട്ട ആരാധകരാണ്.
Read Moreകമ്പ്യൂട്ടർ പഠനത്തിനായി കൊച്ചിയിലെത്തി; എല്‍എസ്ഡി സ്റ്റാമ്പും കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത് ഇടുക്കിയിൽ
തൊടുപുഴ: നിരോധിത രാസലഹരിയും ഹൈബ്രീഡ് കഞ്ചാവും വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കെ.പി. അജിനാസ് (19), കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സജിത്ത് ( 23) എന്നിവരാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവരില്‍നിന്നു വില്‍പ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് എല്‍എസ്ഡി സ്റ്റാമ്പും 1.93 ഗ്രാം ഹൈബ്രീഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തൊടുപുഴ മണക്കാടുനിന്ന് ഇന്നലെ രാവിലെയാണ് പ്രതികളെ പിടികൂടിയത്. പ്രദേശത്ത് ലഹരിവില്‍പ്പന നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇരുവരും കുടുങ്ങിയത്. എറണാകുളം പാലാരിവട്ടത്ത് കംപ്യൂട്ടര്‍ കോഴ്സ് പഠിക്കുന്നതിനിടയിലാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് ലഹരിവില്‍പ്പനയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലീസ് നല്കുന്ന സൂചന. ഇതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തൊടുപുഴ എസ്എച്ച്ഒ സിജോ വര്‍ഗീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതികളെ…
Read Moreഒറ്റയടിയിൽ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയെ തകർത്ത് കൊളംബിയ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ജോൺ അരിയാസ് ആണ് കൊളംബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചത് കൊളംബിയയാണ്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഘാന കൊളംബിയന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ 14-ാം മിനിറ്റില്‍ കൊളംബിയ ലീഡ് എടുത്തു. ലൂയിസ് സുവാരസ് നല്കിയ ക്രോസ് സ്വീകരിച്ച ജോണ്‍ അരിയാസ് മനോഹരമായി പന്ത് വലയിലെത്തിച്ചു. സമനിലയ്ക്കായി ഘാന കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊളംബിയൻ പ്രതിരോധം മറികടക്കാൻ എളുപ്പമായിരുന്നില്ല. വിജയത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള അവസാന ടീമായി കൊളംബിയ മുന്നോട്ട്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് കൊളംബിയയുടെ എതിരാളികള്‍.v
Read Moreകുഞ്ഞുങ്ങളെ വാഷിംഗ് മിഷനുള്ളിൽ ഇരുത്തുകയും ബാത്തുറൂമിൽ പൂട്ടിയിടുകയും ചെയ്തു: ഡേ കെയറിൽ കുട്ടികളെ ഉപദ്രവിച്ച സംഭവം; രണ്ട് ആയമാർ അറസ്റ്റിൽ
ബംഗളൂരു: ഡേ കെയറിൽ കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മഞ്ജുള, വിജയകുമാരി എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ ഐടി കന്പനിയുടെ കാന്പസിൽ പ്രവർത്തിച്ചിരുന്ന ഡേ കെയറിലാണ് സംഭവം. കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ വൈറലായതിനെത്തുടർന്നാണ് അറസ്റ്റ്. രണ്ടിനും മൂന്നിനുമിടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇവർ ഉപദ്രവിച്ചത്. കുഞ്ഞുങ്ങളെ വാഷിംഗ് മിഷനുള്ളിൽ ഇരുത്തുകയും ബാത്തുറൂമിൽ പൂട്ടിയിടുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Read Moreഷാപ്പിലെ ഭക്ഷ്യവിഷബാധ; സാമ്പിളുകളിൽ അസ്വാഭാവികതയില്ലെന്ന് പരിശോധനാഫലം; ശനിയാഴ്ചത്തെ സംഭവത്തിന് തിങ്കളാഴ്ചത്തെ ഭക്ഷണം പരിശോധിച്ചാൽ മതിയോ?
അയ്മനം: പരിപ്പിലെ തൊള്ളായിരം ഷാപ്പിൽനിന്ന് ഭക്ഷണം കഴിക്കുകയും കള്ളു കുടിക്കുകയും ചെയ്തതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ, ഷാപ്പിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ലാബ് പരശോധനയിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ്. കഴിഞ്ഞ 20നാണ് കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷിന് (41) ഷാപ്പിൽനിന്ന് വാങ്ങിയ കള്ളും തലക്കറിയും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കേ ജ്യോതിഷ് മരിച്ചു.ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച മറ്റു നാലുപേരും ചികിത്സതേടിയിരുന്നു. സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പിൽനിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ കൂടുതലും പൊടി ഉത്പന്നങ്ങളായിരുന്നെന്നും ഭക്ഷണപദാർഥങ്ങളുടെ സാമ്പിളുകൾ ലഭ്യമായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ. 20ന് ഉച്ചകഴിഞ്ഞ് ഇതേ ഷാപ്പിൽനിന്നു ഭക്ഷണം കഴിച്ച…
Read Moreഫിഫ ലോകകപ്പ്: ഘാനയ്ക്കെതിരെ കൊളംബിയ മുന്നിൽ
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയ്ക്കെതിരെ കൊളംബിയ മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ മുന്നിലുള്ളത്. ജോൺ അരിയാസ് ആണ് കൊളംബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് അരിയാസ് ഗോൾ നേടിയത്.
Read Moreകൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ല; ഇത് നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ; അഭിമന്യു രക്തസാക്ഷി ദിനത്തിൽ വിവാദ പ്രസംഗവുമായി എം.എം.മണി
മൂന്നാർ: എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എറണാകുളം മഹാരാജാസ് കോളജിലായിപ്പോയെന്നും അല്ലായിരുന്നുവെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നും സിപിഎം നേതാവ് എം.എം.മണി. വട്ടവടയിൽ കഴിഞ്ഞ ദിവസം നടന്ന അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു വിവാദ പ്രസംഗം.ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠുരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കിൽ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാ. എന്നാൽ ഇത് നമ്മൾ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ എന്നും മണി കൂട്ടിച്ചേർത്തു.
Read Moreവിറപ്പിച്ച് കീഴടങ്ങി കേപ് വെർദെ, അർജന്റീന പ്രീക്വാർട്ടറിൽ
മിയാമി: ഫിഫ ലോകകപ്പ് 2026ൽ പ്രീക്വാർട്ടറിൽ കടന്ന് അർജന്റീന. മിയാമിയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയെ തോൽപ്പിച്ചാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്. ലോകചാമ്പ്യൻമാരെ വിറപ്പിച്ചാണ് കേപ് വെർദെ കീഴടങ്ങിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി. എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെയെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്. എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13-ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു. എന്നാൽ 111-ാം മിനിറ്റിൽ…
Read Moreമാതാപിതാക്കളെ ബംഗളൂരുവിലെ ആമസോൺ ഓഫീസ് കാണിച്ച് യുവാവ്; ഹൃദയം കവർന്ന് വീഡിയോ
ബംഗളൂരുവിലെ ആമസോൺ കമ്പനി ജീവനക്കാരൻ തന്റെ മാതാപിതാക്കളെ ജോലിസ്ഥലം കാണിക്കാൻ കൂട്ടിക്കൊണ്ടുവന്നതിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു സാധാരണ ഗ്രാമത്തിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളിലൊന്നിലേക്ക് താൻ നടത്തിയ ജീവിതയാത്രയും, മാതാപിതാക്കളുടെ മുഖത്തെ അഭിമാനവും പ്രതിഫലിപ്പിക്കുന്നതാണ് ഈ വീഡിയോ. ആമസോൺ ജീവനക്കാരനായ ശൈലേന്ദ്ര യാദവ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ മനോഹരമായ നിമിഷം പങ്കുവെച്ചത്. ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന, ചെറിയൊരു നഗരത്തിൽ ജീവിച്ച താൻ ഭാവിയിൽ മാതാപിതാക്കളെയും കൂട്ടി ബംഗളൂരുവിലെ ആമസോൺ ഓഫീസ് ചുറ്റിക്കാണിക്കുമെന്ന് ചെറുപ്പത്തിൽ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും വിശ്വസിക്കുമായിരുന്നില്ലെന്ന് ശൈലേന്ദ്ര വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. മറ്റുള്ളവർക്ക് ഇതൊരു സാധാരണ ഓഫീസ് മാത്രമായിരിക്കാം, എന്നാൽ തന്റെ കുടുംബത്തിന് ഈ അനുഭവം അതിലും വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തങ്ങളെപ്പോലെയുള്ള സാധാരണ കുടുംബങ്ങൾക്ക്, നിശബ്ദമായിട്ടാണെങ്കിലും സ്വപ്നങ്ങൾ യാഥാർഥ്യമാകും എന്നതിന്റെ തെളിവാണ് ഇതെന്നും…
Read More