കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ റോഷൻ (39) ആണ് മരിച്ചത്. കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട ആദിൽ. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. ആദിലിനെ കൊല്ലം സ്വദേശിയായ സുഹൃത്താണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എങ്കിലും ഇക്കാര്യത്തിൽ പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികൾ ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും…
Read MoreDay: August 1, 2026
‘എന്നെയും എന്റെ അമ്മയെയും അവര് അധിക്ഷേപിച്ചു’; അവരോട് ഞാൻ ക്ഷമിക്കുന്നു: പ്രധാനമന്ത്രി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ തനിക്കും തന്റെ പരേതയായ അമ്മയ്ക്കുമെതിരെ പ്രതിഷേധക്കാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിതെറ്റിയ ഇത്തരം കുട്ടികളെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും പ്രധാനമന്ത്രി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിലുള്ള അമർഷം തനിക്ക് മനസിലാകുമെന്നും എന്നാൽ ഇത് യുവാക്കളെ ചേർത്തുപിടിച്ച് ശരിയായ വഴിക്ക് നയിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. “ജന്തർമന്തറിൽ വച്ച് എനിക്ക് അധിക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല, എന്റെ മരിച്ചുപോയ അമ്മയെയും അവിടെ അധിക്ഷേപിച്ചു. എന്നാൽ ആക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല; വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം,” അദ്ദേഹം പറഞ്ഞു. വികൃതിക്കുട്ടികളെന്നാണ് മോദി വിശേഷിപ്പിച്ചത്. അവരെ ശിക്ഷിക്കുകയോ കോടതി നടപടികളിലൂടെ കടത്തിവിടുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കില്ല. “ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾക്ക് തെറ്റുകൾ പറ്റാം,…
Read Moreവികൃതിക്കുട്ടികൾ… എന്നെയും എന്റെ അമ്മയെയും അവര് അധിക്ഷേപിച്ചു; അവരോട് ഞാൻ ക്ഷമിക്കുന്നു: അവർ നമ്മുടെ കുട്ടികളല്ലേയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ തനിക്കും തന്റെ അമ്മയ്ക്കുമെതിരെ പ്രതിഷേധക്കാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിതെറ്റിയ ഇത്തരം കുട്ടികളെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും പ്രധാനമന്ത്രി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിലുള്ള അമർഷം തനിക്ക് മനസിലാകുമെന്നും എന്നാൽ ഇത് യുവാക്കളെ ചേർത്തുപിടിച്ച് ശരിയായ വഴിക്ക് നയിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. “ജന്തർമന്തറിൽ വച്ച് എനിക്ക് അധിക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല, എന്റെ മരിച്ചുപോയ അമ്മയെയും അവിടെ അധിക്ഷേപിച്ചു. എന്നാൽ ആക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല; വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം,” അദ്ദേഹം പറഞ്ഞു.വികൃതിക്കുട്ടികളെന്നാണ് മോദി വിശേഷിപ്പിച്ചത്. അവരെ ശിക്ഷിക്കുകയോ കോടതി നടപടികളിലൂടെ കടത്തിവിടുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കില്ല. “ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾക്ക് തെറ്റുകൾ പറ്റാം, എന്നാൽ നമ്മുടെ…
Read Moreഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: മൂന്ന് മരണം; രണ്ട് പേരെ കാണാതായി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയിൽ കനത്ത നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തുമായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്ന് പേർ മരിച്ചു. ഇടുക്കിയിൽ രണ്ട് മരണങ്ങളും കോട്ടയത്ത് ഒരു മരണവുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കോട്ടയം പൂഞ്ഞാറിൽ രണ്ടുപേരെക്കൂടി കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്. ഇടുക്കി തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിൽ സുമതിയുടെ വീട് പൂർണ്ണമായും ഒലിച്ചുപോവുകയും മണ്ണിനടിയിൽപ്പെടുകയും ചെയ്തു. അപകടസമയത്ത് ഭർത്താവ് രവിയും മകൻ രതീഷും വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സുമതി മണ്ണിനടിയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ഇടുക്കി വാഗമണ്ണിലുണ്ടായ മണ്ണിടിച്ചിലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വീടിനു മുകളിലേക്ക്മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. പ്രഭാകരൻ നായരുടെ മൃതദേഹം ഇതുവരെ…
Read Moreരണ്ട് ബിരുദാനന്തര ബിരുദമുണ്ട്, എന്നിട്ടും തെറ്റുകളുടെ ഘോഷയാത്ര; രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ടുള്ള അധ്യാപികയുടെ എക്സ് പോസ്റ്റിന് പണികിട്ടി!
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അസിസ്റ്റന്റ് പ്രൊഫസർക്ക് ഗ്രാമർ ക്ലാസെടുത്ത് നെറ്റിസൺസ്. ഇംഗ്ലീഷിലും എഡ്യൂക്കേഷനിലും ബിരുദാനന്തര ബിരുദവും , ബിഎഡും ഉള്ള താൻ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശിയായ അർപിത ചാറ്റർജി എന്ന അധ്യാപിക പങ്കുവെച്ച പോസ്റ്റാണ് ട്രോളുകൾക്ക് ഇരയായത്. രാഹുൽ ഗാന്ധി ‘അന്ധഭക്തരെ’ മണ്ടന്മാർ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്താണ് അർപിത എക്സിൽ കുറിപ്പിട്ടത്. താനൊരു അന്ധഭക്തയാണെന്നും താൻ ഒരു മണ്ടിയാണോ എന്നും ഇവർ രാഹുൽ ഗാന്ധിയോട് പോസ്റ്റിലൂടെ ചോദിച്ചിരുന്നു. എന്നാൽ ഇവർ ഉന്നയിച്ച രാഷ്ട്രീയ വിഷയത്തേക്കാൾ ഉപരിയായി, ഇംഗ്ലീഷ് അധ്യാപികയായ ഇവരുടെ പോസ്റ്റിലെ ഗുരുതരമായ ഗ്രാമർ തെറ്റുകളിലേക്കാണ് ആളുകളുടെ ശ്രദ്ധ പോയത്. “two master’s degree” എന്നതിന് പകരം “two master’s degrees” എന്നും, “pursuing PhD” എന്നതിന് പകരം “pursuing a PhD” എന്നും…
Read Moreഇനി പഴയ രീതിയിലേക്ക് ഒരു തിരിച്ചുപോക്കില്ല, പണം നേരിട്ടുനൽകിയപ്പോൾ മാറിയത് വലിയ ശീലങ്ങൾ, വ്യതസ്ത ജീവിത കഥയുമായി യുവതി
ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ ഒഴിവാക്കി ദൈനംദിന ഇടപാടുകൾക്ക് നേരിട്ട് പണം ഉപയോഗിക്കാൻ തുടങ്ങിയതോടെ തന്റെ അനാവശ്യ ചെലവുകൾ വൻതോതിൽ കുറഞ്ഞതായി ദില്ലി സ്വദേശിയായ സദഫ് എന്ന യുവതി. മൂന്ന് മാസമായി യുപിഐ ഉപയോഗിക്കാതെ പണം നേരിട്ട് നൽകുന്ന രീതിയിലേക്ക് മാറിയതിലൂടെ താൻ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഇവർ വെളിപ്പെടുത്തി. ഡിജിറ്റൽ യുഗത്തിൽ എന്തിനും ഏതിനും ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്തുന്ന ഈ കാലഘട്ടത്ത് തികച്ചും വ്യത്യസ്തമായ മാതൃകയാണ് ഈ യുവതി കാണിക്കുന്നത്. രണ്ട് മാസം യുപിഐ വഴിപണമിടപാടുകൾ നടത്താതിരുന്നപ്പോൾ തനിക്കുണ്ടായ മാറ്റങ്ങളാണ് യുവതി പങ്കുവയ്ക്കുന്നത്. ചെറിയ തുകകളുടെ ഒന്നിലധികം ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വലിയൊരു തുക കൈയിൽ നിന്ന് പോകുന്നത് പലപ്പോഴും തിരിച്ചറിയാറില്ലെന്നും എന്നാൽ കയ്യിലുള്ള നോട്ടുകൾ എണ്ണി നൽകുമ്പോൾ പണം ചെലവാകുന്നത് കൃത്യമായി ബോധ്യപ്പെടുമെന്നും സദഫ് വ്യക്തമാക്കുന്നു. മാത്രമല്ല,…
Read Moreമഴ ആസ്വദിക്കാൻ ആരും വരേണ്ട… നെല്ലിയാമ്പതിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; കനത്തമഴയുടെ ഭാഗമായുള്ള മുൻകരുതൽ
പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മുൻകരുതലിന്റെ ഭാഗമായാണ് അടച്ചത്. പാലക്കാട് ജില്ലയിലെ നെല്ലിയാന്പതി ഉൾപ്പെടെ മലയാരമേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മലന്പുഴയിലും കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്ന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ് പെയ്യുന്നത്.
Read More‘കള്ളൻ വിജയൻ’ ആവിഷ്കാര സ്വാതന്ത്ര്യം പുകയുന്നു; കെ.ആർ. അജയനോട് രാജിവെക്കാൻ നിർദേശം; അച്ചടക്ക നടപടിയുമായി പാർട്ടി
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ എന്ന ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത നടപടിയുമായി പത്ര മാനേജ്മെന്റ്. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെ.ആർ. അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ ദീർഘകാല അവധിയിൽ പ്രവേശിക്കാനോ നിർദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് ഇത് സംബന്ധിച്ച് വാക്കാൽ നിർദേശം നൽകിയത്. വിവാദത്തെ തുടർന്ന് അജയനെ നേരത്തെ തന്നെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റി പകരം ചീഫ് ന്യൂസ് എഡിറ്റർ ടി. ചന്ദ്രമോഹന് ചുമതല നൽകിയിരുന്നു. പുല്ലമ്പാറയിലെ നാടക പ്രവർത്തകനായ കള്ളൻ വിജയനെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിൽ വലിയ തർക്കമാണ് ഉടലെടുത്തത്. തലക്കെട്ട് മാറ്റണമെന്ന ആവശ്യത്തോട് അജയൻ യോജിക്കാതിരുന്നതിനെ തുടർന്ന് വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ പതിപ്പ് ഉൾപ്പെടെയുള്ള വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം തന്നെ മുടങ്ങിയിരുന്നു. വിഷയത്തെക്കുറിച്ച് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്, നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനത്തിന് ‘കള്ളൻ വിജയൻ’…
Read Moreരഹസ്യ അറയിൽ ഒളിച്ചിരുന്ന പുസ്തകം ഒന്നര നൂറ്റാണ്ടിനു ശേഷം തിരിച്ചെത്തി; പക്ഷേ പിഴ 19 ലക്ഷം രൂപ, കൗതുകമുണർത്തി ഓസ്ട്രേലിയയിലെ അപൂർവ്വ സംഭവം!
ഓസ്ട്രേലിയയിലെ കയാമ പൊതു ലൈബ്രറിയിൽ നിന്ന് ഏകദേശം 150 വർഷങ്ങൾക്ക് മുമ്പ് എടുത്ത അപൂർവ്വ പുസ്തകം ഒടുവിൽ തിരിച്ചെത്തി. 1858ൽ പ്രസിദ്ധീകരിച്ച ‘ആന്റിക്വിറ്റീസ് ഓഫ് ഏഥൻസ്’ എന്ന പുസ്തകം ഒരു വീടിന്റെ നവീകരണത്തിനിടെ അടച്ചിട്ട അടുപ്പിനുള്ളിലെ പെട്ടിയിൽ നിന്നാണ് കണ്ടെത്തി ലൈബ്രറിയിൽ തിരികെ ഏൽപ്പിച്ചത്. 1872ലെ ലൈബ്രറി നിയമങ്ങൾ അനുസരിച്ച് ആഴ്ചയിൽ മൂന്ന് പെൻസ് നിരക്കിൽ കണക്കാക്കിയാൽ, ഈ പുസ്തകത്തിന്റെ നിലവിലെ വൈകിയ പിഴത്തുക ഏകദേശം 19 ലക്ഷം രൂപ (28,000 ഓസ്ട്രേലിയൻ ഡോളർ) വരും. എന്നാൽ ഇത്രയും പഴയ ഒരു പുസ്തകം തിരികെ ലഭിക്കുന്നത് ലൈബ്രറിയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണെന്ന് മാനേജർ മിഷേൽ ഹഡ്സൺ പറഞ്ഞു. 1870കളിലെ ലൈബ്രറി റജിസ്റ്റർ നഷ്ടപ്പെട്ടതിനാൽ ഈ പുസ്തകം അവസാനമായി കൊണ്ടുപോയത് ആരാണെന്ന് തിരിച്ചറിയാൻ നിലവിൽ മാർഗ്ഗമൊന്നുമില്ല. മദ്യപിച്ചവർക്ക് പുസ്തകം നൽകില്ലെന്നും പഴയ കടം തീർക്കാത്തവർക്ക് പുതിയ പുസ്തകം…
Read Moreസംസ്ഥാനത്ത് വ്യാപകമഴ; മൂന്ന് മരണം; ഇടുക്കിയിലും കോട്ടയത്തും ശക്തമായ ഉരുൾപൊട്ടൽ: രണ്ട് പേരെ കാണാതായി; 8 ജില്ലയിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന മഴയിൽ ഇടുക്കിയിലും കോട്ടയത്തുമായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്ന് പേർ മരിച്ചു. ഇടുക്കിയിൽ രണ്ട് മരണങ്ങളും കോട്ടയത്ത് ഒരു മരണവുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കോട്ടയം പൂഞ്ഞാറിൽ രണ്ടുപേരെക്കൂടി കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്. ഇടുക്കി തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിൽ സുമതിയുടെ വീട് പൂർണ്ണമായും ഒലിച്ചുപോവുകയും മണ്ണിനടിയിൽപ്പെടുകയും ചെയ്തു. അപകടസമയത്ത് ഭർത്താവ് രവിയും മകൻ രതീഷും വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സുമതി മണ്ണിനടിയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ഇടുക്കി വാഗമണ്ണിലുണ്ടായ മണ്ണിടിച്ചിലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വീടിനു മുകളിലേക്ക്മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. പ്രഭാകരൻ നായരുടെ മൃതദേഹം ഇതുവരെ പൂർണമായും പുറത്തെടുക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം…
Read More