ചേർത്തല: കേരള ലോട്ടറിയില്‍ വ്യാജന് വിലസുന്നുവെന്ന് പരാതി. വെള്ളിയാഴ്ച നറുക്കെടുത്ത സുവർണ കേരളം ടിക്കറ്റുകളിൽ ഒരേ നമ്പറിൽ രണ്ടു ടിക്കറ്റുകള്‍ ലഭിച്ചതോടെ പോലീസിലും ജില്ലാ ലോട്ടറി ഓഫീസിലും പരാതി നൽകി. പള്ളിപ്പുറം കെആർ പുരം കരോണ്ടുകടവിൽ രഞ്ജിത്ത് രവീന്ദ്രനാണ് പരാതിക്കാരൻ. ചേർത്തലയിലെ ഭഗവതി ലക്കി സെന്ററിൽനിന്ന് സുവർണ കേരളം എസ്കെ-63 ഡ്രോയിലെ 213225 മുതൽ 213249 വരെയുള്ള രണ്ട് ബുക്ക് ടിക്കറ്റുകൾ ഇദ്ദേഹം വാങ്ങിയിരുന്നു. അതിൽ കെഎം 213225 എന്ന നമ്പറിന് രണ്ട് ബുക്കിലും ഒരേ സീരിസാണ് രേഖപ്പെടുത്തിയിരുന്നത്. ടിക്കറ്റുകൾ പ്രത്യേകം സ്കാനറിൽ പരിശോധിച്ചപ്പോൾ ഒന്ന് വ്യാജനാണെന്ന് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് കണിച്ചുകുളങ്ങര സ്വദേശിക്ക് ഒരു കോടി രൂപ സമ്മാനം അടിച്ചതായി പ്രചരിച്ചെങ്കിലും പിന്നീട് പരിശോധനയിൽ വ്യാജ ലോട്ടറിയാണെന്ന് കണ്ടെത്തിയിരുന്നു. ഒരേ സീരീസിലുള്ള രണ്ട് ലോട്ടറി നമ്പറുകൾ വന്നത് അച്ചടിപിശക് ആകാമെന്നാണ് ലോട്ടറി ഓഫീസിന്റെ പ്രാഥമിക വിശദീകരണം.…
Read MoreDay: August 1, 2026
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട യാത്രിക അമ്മയെന്ന് വിശേഷിച്ച് പൈലറ്റ്, അമ്മയെ ആദ്യമായി വിമാനത്തിൽ പറത്തി മകൻ, മനംകവർന്ന് വീഡിയോ!
താൻ പറത്തിയ വിമാനത്തിൽ ആദ്യമായി അമ്മയെ യാത്രക്കാരിയായി ലഭിച്ചതിന്റെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് പൈലറ്റായ തനിഷ് അറോറ. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനങ്ങളിലൊന്നാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ട് തനിഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയുടെ മനംകവരുകയാണ്. യാത്രയ്ക്ക് മുന്നോടിയായി വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ് മകന്റെ വിമാനത്തിൽ ആദ്യമായി യാത്ര ചെയ്യുന്നതിന്റെ സന്തോഷവും ആവേശവും അമ്മ പങ്കുവെച്ചിരുന്നു. ബോർഡിംഗിന് ശേഷം കോക്ക്പിറ്റിലിരുന്ന മകനോട് സുരക്ഷിതമായും സുഖകരമായും വിമാനം പറത്തണമെന്ന് ചിരിച്ചുകൊണ്ട് അമ്മ ഉപദേശിക്കുകയും ചെയ്തു. ഒരുകാലത്ത് തന്റെ കൈപിടിച്ച് നടക്കാൻ പഠിപ്പിച്ചത് അമ്മയാണെന്നും, ഇന്ന് ആ അമ്മയെ ആകാശത്തിലൂടെ പറത്താൻ തനിക്ക് കഴിഞ്ഞുവെന്നും പൈലറ്റ് വൈകാരികമായി കുറിച്ചു. യാത്രയ്ക്ക് ശേഷം മകന്റെ വിമാനത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അമ്മ പ്രതികരിച്ചു. തന്റെ കരിയറിൽ ആയിരക്കണക്കിന് യാത്രക്കാരെ താൻ കൊണ്ടുപോകുമെങ്കിലും അമ്മ എന്നും തന്റെ ഏറ്റവും…
Read Moreചരിത്രപരമായ ജീവൻരക്ഷാദൗത്യവുമായി ഇന്ത്യൻ റെയിൽവേ: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവയവം സുരക്ഷിതമായി എത്തിച്ചു
പരവൂർ: അടിയന്തര ആരോഗ്യ സംരക്ഷണ രംഗത്ത് വിപ്ലവകരമായ നാഴികക്കല്ല് കുറിച്ച് ഇന്ത്യൻ റെയിൽവേ. ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വഴി ജീവനുള്ള ഹൃദയം വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചാണ് റെയിൽവേ ചരിത്രം കുറിച്ചത്. സൂറത്തിൽ നിന്ന് അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിലേക്കാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവയവം സുരക്ഷിതമായി എത്തിച്ചത്. മുംബൈ സെൻട്രൽ-ഗാന്ധിനഗർ ക്യാപിറ്റൽ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20901) വഴിയായിരുന്നു ഈ ദൗത്യം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗുജറാത്ത് സംസ്ഥാന പോലീസ്, മെഡിക്കൽ സംഘങ്ങൾ എന്നിവരുടെ കൃത്യമായ ഏകോപനമാണ് ദൗത്യം വിജയകരമാക്കാൻ സഹായിച്ചതെന്ന് അഹമ്മദാബാദ് ഡിവിഷണൽ റെയിൽവേ മാനേജർ വേദ് പ്രകാശ് വ്യക്തമാക്കി. ഓരോ നിമിഷവും നിർണായകമായ ഇത്തരമൊരു ജീവൻരക്ഷാ ദൗത്യത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് റെയിൽവേയ്ക്ക് വലിയ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദാബാദ്…
Read Moreകനത്ത മഴ; വയനാട്ടിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
കൽപറ്റ: അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും, നിലവിൽ ജില്ലയിലുള്ള യാത്രികർ സുരക്ഷിത ഇടങ്ങളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. മഴയുടെ ശക്തി കുറയുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും അനാവശ്യമായി പുറത്തിറങ്ങുന്നതും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നതും കുളിക്കുന്നതും അപകടകരമായതിനാൽ ആരും ഇതിന് തുനിയരുത്. ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അധികൃതർ അറിയിച്ചു കനത്ത മഴയെത്തുടർന്ന് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
Read Moreജെൻസികളുടെ പേപ്പർ ഇക്ക… 115ന്റെയും 75ന്റെയും ചായകുടിക്കാൻ കാരിശേരിയുടെ കടയിൽ തിരക്കോട്തിരക്ക്; കോഡ് ഭാഷയിലുള്ള ലഹരി കച്ചവട രീതിയിങ്ങനെ…
നെടുങ്കണ്ടം: കഞ്ചാവും ഒസിബി പേപ്പറും ക്യൂബൻ ഹവാന ചുരുട്ടും നിരോധിത പുകയില ഉത്പന്നങ്ങളുമായി ടീ ഷോപ്പ് ഉടമ – പേപ്പർ ഇക്ക എന്നറിയപ്പെടുന്ന കാരിശേരി മജീദ് ഹാസിം പിടിയിലായി. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നെടുങ്കണ്ടം ടൗണിൽ മജീദ് ഹാസിമിന്റെ ടീ ഷോപ്പിൽനിന്നും വീട്ടിൽനിന്നുമായി കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 കവർ ഒസിബി പേപ്പറുകളും 22 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും മൂന്നു ഗ്രാം കഞ്ചാവും പിടികൂടിയത്. നെടുങ്കണ്ടത്ത് രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് എക്സൈസ് ഇൻസ്പെക്ടർ കെ.യു. അഭിലാഷ്, ഷാഡോ എക്സൈസ് അംഗങ്ങളായ രതീഷ് കുമാർ, ടിൽസ് ജോസഫ്, സുബിൻ വർഗീസ് എന്നിവർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് 115 രൂപയുടെ സ്ട്രോംഗ് ചായയ്ക്കൊപ്പം കടിയായി, ഒസിബി വിൽക്കുന്ന പേപ്പർ വിൽക്കുന്ന ഇക്കായുടെ വിവരങ്ങൾ കിട്ടിയത്. യുവാക്കൾ…
Read Moreസൗഹൃദ മത്സരം: സ്പോർട്ടിംഗ് സിപിക്ക് ഗംഭീര ജയം
ലണ്ടൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സ്പോർട്ടിംഗ് സിപിക്ക് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു. സ്പോർട്ടിംഗ് സിപിക്ക് വേണ്ടി റാഫെൽ നെൽ രണ്ട് ഗോളുകളും ഇസ ഡൗന്പിയയും ഗോൺസാലോ ഇനോസിയോയും ഓരോ ഗോൾ വീതവും നേടി. ഇഗോർ ജെസൂസ് ആണ് നോട്ടിംഗാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Read Moreഇൻസ്റ്റഗ്രാം പ്രണയത്തിൽ 16 കാരിയെ കുരുക്കി; സ്കൂൾ സമയത്ത് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കറക്കം; യുവാവ് അറസ്റ്റിൽ
അഞ്ചല്‍ : ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദത്തിലായ 16 കാരിയെ കടത്തികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ പനയംഞ്ചേരി സിന്ദൂരത്തില്‍ അഖില്‍ (24) ആണ് പോലീസ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ സ്കൂളിലെ ഇടവേള സമയത്ത് ബൈക്കില്‍ കടത്തിക്കൊണ്ടു പോയി. ഇതേ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി. അന്വേഷണം നടത്തി വരുന്നതിനിടയില്‍ യുവാവ് പെണ്‍കുട്ടിയെ സ്കൂളിന്റെ പരിസരത്ത് എത്തിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. യുവാവിനെ പനയംഞ്ചേരിയില് നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More“അമ്മേ എന്നോട് ക്ഷമിക്കണം, എനിക്കിത് ഇനിയും സഹിക്കാൻ കഴിയില്ല”: ഭർത്തൃവീട്ടിലെ പീഡനം തുറന്നുപറഞ്ഞ് അധ്യാപിക ആത്മഹത്യ ചെയ്തു, അമ്മയ്ക്ക് അയച്ച വീഡിയോ വൈറൽ!
വിവാഹം കഴിഞ്ഞ് എട്ടു മാസങ്ങൾക്ക് ശേഷം ഭർത്തൃവീട്ടുകാരുടെ മാനസിക പീഡനം താങ്ങാനാവാതെ ഡെഹ്റാഡൂണിൽ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് തൊട്ടുമുമ്പ് അമ്മയ്ക്കായി ചിത്രീകരിച്ച വൈകാരികമായ വീഡിയോ സന്ദേശത്തിൽ താൻ അനുഭവിക്കുന്ന കടുത്ത പീഡനങ്ങളെക്കുറിച്ച് സൃഷ്ടി കന്ധാരി എന്ന യുവതി വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സൗരഭ് രതൂരി, അമ്മായിയമ്മ, ഭർത്താവിന്റെ സഹോദരി എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർത്തൃപിതാവിന്റെ ഹൃദയാഘാതത്തിനും മരണത്തിനും കാരണം സൃഷ്ടിയുടെ അപാകതയാണെന്ന് ആരോപിച്ച് ജ്യോത്സ്യന്റെ വാക്ക് കേട്ട് ഇവർ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം പരാതിപ്പെട്ടു. “അമ്മേ എന്നോട് ക്ഷമിക്കണം, ഇനി ഇതെല്ലാം സഹിക്കാൻ എനിക്ക് കഴിയില്ല, അവരുടെ ചിന്താഗതി ഒരിക്കലും മാറില്ല” എന്ന് കരഞ്ഞുകൊണ്ട് സൃഷ്ടി വീഡിയോയിൽ പറയുന്നുണ്ട്. കുടുംബാംഗങ്ങളുടെ പരാതിയിൽ സ്ത്രീധന പീഡന മരണത്തിന് ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്ത് ഡൊയ്വാല പോലീസ് അന്വേഷണം ആരംഭിച്ചു.…
Read Moreഎല്ലാവർക്കും കിടക്ക, വരാന്തയിൽ നിന്ന് രോഗികളൊഴിഞ്ഞു; രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ വരാന്തയിൽ രോഗികളെ കിടത്തില്ലെന്നും എല്ലാവർക്കും കിടക്ക നൽകുമെന്ന മന്ത്രിയുടെ നിർദേശം നടപ്പായതോടെ വിവിധ വാർഡുകളുടെ വരാന്തയിൽനിന്ന് രോഗികളൊഴിഞ്ഞു. വാർഡിലെ കിടക്കകളുടെ ക്ഷാമം മൂലം ഒരു രോഗി കിടക്കുന്ന കട്ടിലിന്റെ അടിയിലും രോഗികളെ കിടത്തിയിരുന്നതും നിർത്തി. നിലവിൽ വാർഡിലുള്ള കട്ടിലുകളുടെ എണ്ണത്തിനനുസരിച്ചുള്ള രോഗികളും അവരുടെ കൂട്ടിരിപ്പുകാരും മാത്രമേയുള്ളൂ. ഇതോടെ വാർഡുകളിലെ തിരക്കൊഴിഞ്ഞു. മെഡിക്കൽ വാർഡ് ഉൾപ്പെടെ വിവിധ വാർഡുകളിൽ തിരക്ക് മൂലം രോഗികളും കൂട്ടിരിപ്പുകാരും വലിയ ദുരിതമാണ് നേരിട്ടിരുന്നത്. ഇതിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്.
Read Moreമനോഹരമായ “സുബ്ഹാൻ അല്ലാഹ്’ സംഗീതവും താഴ്വരകളുടെ ദൃശ്യഭംഗിയും; നെറ്റിസൺസിന്റെ മനംകവർന്ന് അരുണാചലിൽ നിന്നുള്ള സഹോദരിമാർ! വീഡിയോ വൈറൽ!
അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് സഹോദരിമാരുടെ മനോഹരമായ ഗാനാലാപനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘യേ ജവാനി ഹേ ദീവാനി’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘സുബ്ഹാൻ അല്ലാഹ്’ ആണ് ഈ പെൺകുട്ടികൾ തങ്ങളുടെ തനതായ ശൈലിയിൽ പാടിയിരിക്കുന്നത്. അരുണാചലിലെ പച്ചപ്പുനിറഞ്ഞ മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. @singka.wangjen എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇവർ തങ്ങളുടെ സംഗീത വീഡിയോകൾ പങ്കുവെക്കുന്നത്. ഒരു സഹോദരി സ്പീക്കറിൽ പാട്ട് വച്ച് പാടുമ്പോൾ മറ്റ് രണ്ട് പേർ കൂടെ പാടുകയും ചുവടുകൾ വെക്കുകയുമാണ് ചെയ്യുന്നത്. ഈ ലളിതമായ അവതരണവും അരുണാചലിന്റെ പ്രകൃതിഭംഗിയും പ്രേക്ഷകരെ ഏറെ ആകർഷിച്ചു. ഇതുവരെ 24 ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ നിരവധി മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൻ ജനപ്രീതി നേടിയ ഈ സഹോദരിമാർക്ക് നിലവിൽ 64,000ത്തിലധികം…
Read More