വ്യാജ എംഡിഎംഎ കേസ്; കുറ്റംസമ്മതിക്കാൻ പോലീസിന്‍റെ ക്രൂരമായ മർദനം; ഡിജിപിക്ക് പരാതി നൽകി യുവാക്കൾ

കട്ടപ്പന: യുവാക്കളെ പോലീസ് വ്യാജ എംഡിഎംഎ കേസില്‍ കുടുക്കിയതായി ആരോപണം. കട്ടപ്പന മുളകരമേട് നിര്‍മലാസിറ്റി സ്വദേശി കാഞ്ഞിരത്തുമൂട്ടില്‍ സുധീഷ്, മൂവാറ്റുപുഴ സ്വദേശിയും കട്ടപ്പന ടൗണില്‍ വാടകയ്ക്ക് താമസിച്ച് വര്‍ക്ക് ഷോപ്പ് നടത്തിവരുന്നതുമായ കുന്നുംപുറത്ത് ശ്രീജിത്ത് എന്നിവരെയാണ് കട്ടപ്പന പോലീസ് എംഡിഎംഎ കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്.

പിന്നീട് ഇവര്‍ക്കെതിരേ പോലീസ് തെളിവായി കണ്ടെത്തിയ പൊടി എംഡിഎംഎ അല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.കുറ്റം സമ്മതിക്കുന്നതിനായി കട്ടപ്പന പോലീസ് സ്‌റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്ന് യുവാക്കള്‍ പറഞ്ഞു.

മയക്കുമരുന്നു സംഘവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നു യുവാക്കള്‍ പറഞ്ഞു.

Related posts

Leave a Comment