സഹോദരന്‍റെ മുന്‍ഭാര്യക്കെതിരേ മാനനഷ്ടക്കേസ് നല്‍കി നടി ഹന്‍സിക

സഹോദരന്‍റെ മുന്‍ ഭാര്യ മുസ്‌കാന്‍ നാന്‍സി ജെയിംസിനെതിരേ മാനനഷ്ട കേസ് നല്‍കി നടി ഹന്‍സിക മോട്‌വാണി. മുംബൈ സെഷന്‍സ് കോടതിയിലാണ് ഹന്‍സിക ഹര്‍ജി ഫയല്‍ ചെയ്തത്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് താരം മാനനഷ്ടകേസ് കൊടുത്തത്. തനിക്കെതിരേ പ്രസ്താവന നടത്തുന്നതില്‍ നിന്ന് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാന്‍ നിര്‍ദേശിക്കണമെന്നും ഹന്‍സിക ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഡ്വ. അദ്‌നാന്‍ ഷെയ്ഖ് മുഖേനെയാണ് താരം ഹര്‍ജി ഫയല്‍ ചെയ്തത്.

സഹോദരന്‍റെ മുൻഭാര്യ തനിക്കെതിരേ തെറ്റായതും അപകീര്‍ത്തികരമായതുമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയെന്നാണ് ഹര്‍ജിയില്‍ ഹന്‍സിക ഉന്നയിച്ച പ്രധാന ആരോപണം. ഹന്‍സികയ്ക്കും സഹോദരന്‍ പ്രശാന്ത് മോട്‌വാനിക്കുമെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുളള ആരോപണങ്ങള്‍ നേരത്തെ മുസ്‌കാന്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ താന്‍ കടം നല്‍കിയ 27 ലക്ഷം രൂപ തിരികെ തരാതിരിക്കാനാണ് മുസ്‌കാന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്ന് ഹന്‍സിക ഹര്‍ജിയില്‍ പറഞ്ഞു. പ്രശാന്ത് മോട്‌വാനിയുമായുളള വിവാഹത്തിന്‍റെ സമയത്താണ് മുസ്‌കാന്‍ തന്‍റെ പക്കല്‍ നിന്ന് ഈ തുക കടം വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും മുസ്‌കാന്‍ ഈ തുക നല്‍കിയില്ലെന്നും ഹന്‍സിക ഹര്‍ജിയില്‍ പറയുന്നു.

സഹോദരന്‍റെ വിവാഹത്തില്‍ താന്‍ ചെറിയ ഇടപെടല്‍ മാത്രമേ നടത്തിയിട്ടുളളൂ. വിവാഹശേഷം ഇരുവര്‍ക്കുമൊപ്പമല്ല താന്‍ താമസിച്ചിരുന്നത്. കാലക്രമേണ ഇരുവരും തമ്മിലുളള ബന്ധം വളഷളായി. എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഹന്‍സിക പറഞ്ഞു. സിവില്‍ മാനനഷ്ട കേസിന് പുറമെ മുസ്‌കാനെതിരെ ക്രിമിനല്‍ മാനനഷ്ട കേസും ഹന്‍സിക നല്‍കിയിട്ടുണ്ട്. അന്ധേരി മജിസ്ട്രേറ്റ് കോടതിക്കു മുമ്പാകെയാണ് ഈ കേസ് നല്‍കിയത്.

പ്രശാന്തിനും ഹന്‍സികയ്ക്കുമെതിരെ നേരത്തെ മുസ്‌കാന്‍ പരാതി നല്‍കുകയും ഈ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ പരാതിയിലെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ഹന്‍സിക നേരത്തെ ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Related posts

Leave a Comment