വേനൽക്കാല തിരക്ക്: 900ലധികം സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

പരവൂർ: വേനലവധിക്കാലത്തെ റെയിൽവേയിലെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി 900-ലധികം പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ.ജൂലൈ 15 വരെ വിവിധ സോണുകളിലായി ആകെ 18,262 ട്രിപ്പുകളാണ് ഈ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. യാത്രക്കാർക്ക് ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനും വെയിറ്റിംഗ് ലിസ്റ്റിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് ഈ വലിയ നീക്കം.’
രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ റെയിൽവേ സോണുകളിലും പ്രത്യേക സർവീസുകൾ ലഭ്യമാണ്. പ്രധാന സോണുകളിലെ കണക്കുകൾ താഴെ പറയുന്നവയാണ്:’

സൗത്ത് സെൻട്രൽ റെയിൽവേ:124 ട്രെയിനുകൾ (1,184 ട്രിപ്പുകൾ).
*വെസ്റ്റേൺ റെയിൽവേ: 106 ട്രെയിനുകൾ (2,078 ട്രിപ്പുകൾ).
ദക്ഷിണ റെയിൽവേ: 72 ട്രെയിനുകൾ (558 ട്രിപ്പുകൾ).
സെൻട്രൽ റെയിൽവേ: 74 ട്രെയിനുകൾ (3,082 ട്രിപ്പുകൾ).

നോർത്തേൺ റെയിൽവേ: 76 ട്രെയിനുകൾ (2,090 ട്രിപ്പുകൾ) ഇതുകൂടാതെ ഈസ്റ്റ് സെൻട്രൽ, നോർത്ത് വെസ്റ്റേൺ, സൗത്ത് വെസ്റ്റേൺ തുടങ്ങി മറ്റ് സോണുകളിലും ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. അനുവദിച്ചവയിൽ 660-ലധികം ട്രെയിനുകൾ ഇതിനകം തന്നെ വിജ്ഞാപനം ചെയ്തു കഴിഞ്ഞു. ഇവയിൽ ഭൂരിഭാഗവും ബുക്കിംഗിനായി തുറന്നു കൊടുത്തിട്ടുള്ളതിനാൽ യാത്രക്കാർക്ക് തങ്ങളുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സാധിക്കും.

വേനൽക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റും പോകുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകാറുള്ളത്. ഈ സാഹചര്യം മുൻകൂട്ടി കണ്ടാണ് റെയിൽവേ ഇത്തവണ വിപുലമായ തയാറെടുപ്പുകൾ നടത്തിയത്. പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകൾക്ക് പുറമെ ഹ്രസ്വദൂര സർവീസുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. റെയിൽവേയുടെ ഈ നടപടി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാൻ കൂടുതൽ അവസരമൊരുക്കുമെന്നാണ് വിലയിരുത്തൽ.

Related posts

Leave a Comment