സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നത് വെറും ഊഹാപോഹം; പ്രചാരണം തള്ളി രമേശ് ചെന്നിത്തല

കൊച്ചി: കൊച്ചി: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ മന്ത്രി രമേശ് ചെന്നിത്തല തള്ളി. നിലവിൽ പ്രചരിക്കുന്നതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും, ഇതിന്‍റെ യഥാർഥ സ്ഥിതി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇന്‍റർപോളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളും പോലീസ് നടത്തിവരുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുകുമാരക്കുറുപ്പ് വിദേശത്ത് കഴിയുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. വയലാർ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവമാണിതെന്നും, ഇതിൽ എന്തെങ്കിലും കാര്യങ്ങൾ പൂഴ്ത്തിവയ്ക്കേണ്ട ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ മറച്ചുവെച്ചു എന്ന ആരോപണത്തോട് ആണ് മന്ത്രി ഈ രീതിയിൽ പ്രതികരിച്ചത്.

ഇതിനിടയിൽ, സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ജോൺ മേനോൻ എന്നയാളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള പ്രവാസി ഇന്ത്യക്കാരിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. സുകുമാരക്കുറുപ്പും ജോൺ മേനോനും തമ്മിലുള്ള മുഖസാദൃശ്യം അടക്കമുള്ള വിവരങ്ങൾ പോലീസ് ഇപ്പോൾ ഗൗരവമായി പരിശോധിച്ചു വരികയാണ്.

Related posts

Leave a Comment