ഒന്നു സഹായിക്കുമോയെന്ന് ചോദിച്ച് വിളിച്ച യുവതി ബിസിനസുകാരനെ പാട്ടിലാക്കി ! യുവതി പറഞ്ഞതനുസരിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയ ബിസിനസുകാരന് ആകെ നഷ്ടം; കോട്ടയെത്തെ ഹണിട്രാപ് കഥയിങ്ങനെ…

കോട്ടയത്തെ ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. മുടിയൂര്‍ക്കര ഭാഗത്ത് നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍ ( സുനാമി, 34) , മലപ്പുറം എടപ്പന തോരക്കാട്ടില്‍ വീട്ടില്‍ ഹാനീഷ് ( 24) എന്നിവരാണ് പിടിയിലായത്.

പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന ഇയാളുടെ മൊബൈല്‍ ഫോണില്‍ പഴയ സ്വര്‍ണം വില്‍ക്കാനുണ്ട് സഹായിക്കാമോ എന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിക്കുകയും രണ്ടു ദിവസത്തിനു ശേഷം കോട്ടയത്ത് വരുന്നുണ്ടെന്നും കലക്‌റേടറ്റിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചു സന്ധിക്കാം എന്നും പറഞ്ഞാണ് സംഭവങ്ങളുടെ തുടക്കം.

ഫോണിലൂടെ കേട്ട സ്ത്രീയുടെ വാക്കുകള്‍ വിശ്വസിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് വ്യവസായിക്ക്് കെണിയിലകപ്പെട്ട കാര്യം മനസ്സിലായത്.

അവിടെ കാത്തിരുന്ന സംഘം ഇയാളുടെ ഷര്‍ട്ട് അഴിച്ചു മാറ്റിയ ശേഷം വിവസ്ത്രയായ സ്ത്രീയ്‌ക്കൊപ്പം ഇരുത്തി ബലമായി ഫോട്ടോയെടുക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു.

പിന്നീട് ഈ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി ആറുലക്ഷം രൂപ ആവശ്യപ്പെട്ടു. അതിനുശേഷം നഗരത്തിലെ ക്രിമിനല്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ട ഒരാളെ ഇവര്‍ തന്നെ വിളിച്ചു വരുത്തി. തുടര്‍ന്ന് ഇയാളുടെ മധ്യസ്ഥതയില്‍ രണ്ടുലക്ഷം രൂപയ്ക്കു കാര്യങ്ങള്‍ സെറ്റില്‍ ചെയ്യുന്നതായി നടിച്ചു.

തുടര്‍ന്ന് മോചിപ്പിക്കപ്പെട്ട ബിസിനസുകാരന്‍ വീട്ടില്‍ പോയി സ്വര്‍ണം പണയം വച്ച പണം ക്രിമിനലായ വ്യക്തിക്കു കൈമാറി. സംഭവത്തില്‍ കോട്ടയം ഡിവൈ.എസ്പി. ആര്‍ ശ്രീകുമാറിനു ബിസിനസുകാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനല്‍ സംഘങ്ങള്‍ പണം തട്ടുന്നതു സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചത്.

കഞ്ചാവ് കച്ചവടവും, അടിപിടിയും മറ്റു ചെയ്യുന്ന സംഘം പിന്നീട് തട്ടിപ്പിലേക്കു തിരിയുകയായിരുന്നു. ഒരു ഇരയെ കണ്ടെത്തിയ ശേഷം സംഘാംഗമായ സ്ത്രീയെ ഉപയോഗിച്ച് അയാളുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച ശേഷം ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ച് ഹണിട്രാപ്പില്‍ പെടുത്തുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്.

കോതമംഗലം എന്‍ജിനീയറിങ് കോളജില്‍ പഠിച്ചിരുന്ന ഹാനീഷിനെ ക്രിമിനല്‍ സംഘങ്ങള്‍ കൂടെ നിര്‍ത്തിയിരിക്കുകയായിരുന്നു. കേസില്‍ ഒരു കൊടുംക്രിമിനല്‍ ഉള്‍പ്പെടെ സ്ത്രീകളും മറ്റു മൂന്നുപേരും പിടിയിലാകാനുണ്ട്.

Related posts

Leave a Comment