തുടർഭരണമെന്നു കേട്ടാൽ ജനം ഞെട്ടും, ഇടിമുഴക്കംപോലെ യുഡിഎഫ് അധികാരത്തിലെത്തും: എ. കെ ആന്‍റണി

തിരുവനന്തപുരം: ഇടതു തുടര്‍ഭരണമെന്നുകേട്ടാല്‍ ജനം ഞെട്ടുന്ന അവസ്ഥയിലാണെന്നും ഇടിമുഴക്കംപോലെ യുഡിഎഫ് അധികാരത്തിലെത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. പിണറായി സര്‍ക്കാരിന് മൂന്നാം ഊഴമെന്ന മഹാദുരന്തമുണ്ടാകാന്‍ കേരളജനത ആഗ്രഹിക്കുന്നില്ലെന്നും ആന്‍റണി പറഞ്ഞു.

ഈ സര്‍ക്കാര്‍ പോയേ തീരൂ എന്നാണ് ജനങ്ങള്‍ പറയുന്നത്. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗങ്ങളിലെ പല തീരുമാനങ്ങള്‍ക്കും ജനങ്ങള്‍ കടലാസിന്‍റെ വില പോലും നല്കുന്നില്ല. അധികാരത്തില്‍ വന്നപ്പോഴുള്ള ജനകീയ മുഖ്യമന്ത്രി എന്ന നിലയില്‍ നിന്നും ഇപ്പോള്‍ വേഗം ഇറങ്ങിപ്പോകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ അവസ്ഥയിലേക്ക് പിണറായി മാറി.

മൂന്നാമതും പിണറായി വരും, തുടര്‍ഭരണം ഉണ്ടാവും, ഈ പ്രചാരണം മാത്രം മതി യുഡിഎഫ് അധികാരത്തിലെത്താന്‍. യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് നിഷ്പക്ഷരായ എല്ലാ വോട്ടര്‍മാരും ആഗ്രഹിക്കുന്നത്. ഇനിയൊരു വട്ടം കൂടി പിണറായി ഭരണം താങ്ങാന്‍ കേരളത്തിനാവില്ല.

തെക്കേ ഇന്ത്യയില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കൂടി അധികാരത്തില്‍ വരരുതെന്ന ആഗ്രഹം മോദിക്കും അമിത്ഷായ്ക്കുമുണ്ട്. ഇവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയനാണ്. പിണറായിക്ക് ഏറ്റവും ഊഷ്മളമായ സ്വീകരണമമാണ് ലഭിക്കുന്നത്. ബിജെപിക്ക് നല്കുന്ന ഓരോ വോട്ടും ഇടതുപക്ഷത്തെ സഹായിക്കാനാണെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment