ഹൃദയം നുറുങ്ങി അർജുൻ ദാസ്, വൈകാരിക കുറിപ്പുമായി താരം: ബ്രേക്ക് അപ്പ് ആണോയെന്ന് ആരാധകർ

നടൻ അർജുൻ ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അർജുൻ പങ്കുവച്ച കുറിപ്പ് പ്രണയതകർച്ചയ്ക്ക് പിന്നാലെ എഴുതിയതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

‘ഒരാളെ ഇഷ്ടപ്പെടുകയും അയാൾ നിങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്താൽ എങ്ങനെ അതിനെ മറികടക്കാൻ സാധിക്കും?’ എന്നായിരുന്നു അർജുന്‍റെ കുറിപ്പ്.

ഹൃദയം തകർന്ന ഇമോജിക്കൊപ്പം പങ്കുവച്ച കുറിപ്പിൽ മറ്റ് വിവരങ്ങളൊന്നും തന്നെയില്ല. നേരത്തേ ഫ്രെയിമിൽ പുറംതിരിഞ്ഞുനിൽക്കുന്ന ഒരു യുവതിക്കൊപ്പം തോളിൽ കൈവച്ചു നിൽക്കുന്ന ചിത്രം അർജുൻ പങ്കുവച്ചിരുന്നു. കൂടെയുള്ളത് ആരാണെന്ന് അർജുൻ വെളിപ്പെടുത്തിയിരുന്നില്ല.

മലയാളത്തിലെ യുവനടിയുമായി അർജുൻ പ്രണയത്തിലാണെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇവർ തന്നെ വാർത്ത നിഷേധിച്ചെത്തുകയും ചെയ്തു. അതേസമയം, പോസ്റ്റ് സിനിമാ പ്രമോഷന്‍റെ ഭാഗമാണോയെന്നും മറ്റുചിലർ ചോദിക്കുന്നുണ്ട്.

Related posts

Leave a Comment