സീബ്രാലൈനിൽ വാഹനങ്ങൾ നിർത്തിത്തരുന്നില്ല; ജില്ലാ കളക്ടറോട് പരാതി പറഞ്ഞ് വിദ്യാർഥികൾ

തൃശൂർ: റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനിൽ വാഹനങ്ങൾ നിർത്തിത്തരുന്നില്ലെന്നു മീറ്റ് യുവർ കളക്ടർ പരിപാടിയിൽ പരാതി ഉന്നയിച്ച് അരിന്പൂർ ഗവ. യുപി സ്കൂൾ വിദ്യാർഥികൾ. നാലുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന 26 കുട്ടികളും അധ്യാപകരുമാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനെ കാണാനെത്തിയത്.

വരാനിരിക്കുന്ന വാർഷികപരീക്ഷയെക്കുറിച്ചു ചോദിച്ചറിഞ്ഞ് ആരംഭിച്ച സംവാദപരിപാടിയിൽ സിവിൽ സർവീസ് പരീക്ഷ, കളക്ടർ എന്ന നിലയിലുള്ള ചുമതലകൾ, യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.

സ്കൂളിലെ ക്രിയേറ്റീവ് കോർണർ സ്കിൽ ട്രെയിനിംഗിന്‍റെ ഭാഗമായി കുട്ടികൾ തയാറാക്കിയ ബൾബ്, ഫയൽ, ജാം തുടങ്ങിയവ സ്കൂൾലീഡർ കളക്ടർക്കു കൈമാറി. കുട്ടികൾക്കായി കളക്ടർ ഗാനമാലപിച്ചു. കുട്ടികൾ തയാറാക്കിയ കേക്ക് മുറിച്ച് സ്വീപിന്‍റെ ഭാഗമായി ഒരുക്കിയ വോട്ടിംഗ് മെഷീൻ പരിചയപ്പെട്ടും മോക്ക് പോൾ ചെയ്തും സിവിൽ സ്റ്റേഷൻ ചുറ്റിക്കറങ്ങിയുമാണു വിദ്യാർഥികൾ മടങ്ങിയത്.

പ്രധാന അധ്യാപിക ഷാലി സി.ജി. കാതറിൻ, അധ്യാപകരായ ഒ.കെ. ഷൈജു, അന്നു പോൾ, കെ. ലത എന്നിവരും പങ്കെടുത്തു.

Related posts

Leave a Comment