ആശയ്ക്ക് ഒരു വട്ടവും കൂടി ആശ നൽകിയില്ല; വൈക്കത്ത് പി. പ്രദീപ് എൽഡിഎഫ് സ്ഥാനാർഥി

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയുടെ പി. പ്രദീപ് മത്സരിക്കും. സിപിഐ സംസ്ഥാന കൗൺസിലിന്‍റെ ശിപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് പി. പ്രദീപിന്‍റെ സ്ഥാനാർഥിത്വം ഉറപ്പായത്.

രണ്ടുതവണ മത്സരിച്ചവർക്ക് സീറ്റു നൽകില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെങ്കിലും സി.കെ. ആശയ്ക്ക് ഇളവു ലഭിക്കുമെന്ന അഭ്യൂഹം നിലനിൽക്കവേയാണ് സംസ്ഥാന കമ്മിറ്റി അനിശ്ചിതത്വത്തിന് അറുതി വരുത്തിയത്.

2016ലും 2021ലും പി. പ്രദീപിനെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രദീപിനെ സ്ഥാനാർഥിയായി തീരുമാനിച്ചതിനെ തുടർന്ന് സി.കെ. ആശ എംഎൽഎ പ്രദീപിനെ ഷാൾ അണിയിച്ച് അഭിനന്ദിച്ചു.

സിപിഐ കോട്ടയം ജില്ലാ കൗൺസിൽ അംഗമായ പി.പ്രദീപ് എഐടിയുസി ജില്ലാ സെക്രട്ടറി, പാചക തൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

Related posts

Leave a Comment