കെവിൻ കൊലക്കേസ്; കൊന്നിട്ടതോ അതോ വീണ് മരിച്ചതോ? ഇന്നാരംഭിക്കുന്ന വാദ-പ്രതിവാദങ്ങൾക്കൊടുവിൽ ആ സത്യം പുറത്ത് വരും

കോട്ടയം: കെവിൻ കൊലക്കേസിൽ ഇന്നു മുതൽ വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറുപേർ റിമാൻഡിലുമാണ്. മുഴുവൻ പ്രതികളും ഹാജരാകണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.

പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വർഷം മേയ് 27-നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

കെവിന്‍റെ വീടാക്രമിച്ചാണ് കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് പുനലൂർ ചാലിയേക്കരയിൽ തോട്ടിൽനിന്നും കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related posts