മന്ത്രി ബിന്ദു കൃഷ്ണ ചിറയിൻകീഴിനും സ്വന്തം

തിരുവനന്തപുരം : കൊല്ലത്തിന്‍റെ മന്ത്രിയായ അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ ചിറയിൻകീഴിനും സ്വന്തം. കൊല്ലം ചാത്തന്നൂർ സ്വദേശിനി യായ ബിന്ദു കൃഷ്ണ ചിറയിൻകീഴിന്‍റെ മരുമകൾ കൂടിയാണ്. അതിനാൽ ബിന്ദു കൃഷ്ണയ്ക്ക് ലഭിച്ചിരിക്കുന്ന മന്ത്രി പദത്തിൽ കൊല്ലം നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് പുറമേ ചിറയിൻകീഴ് മണ്ഡലത്തിലെ ജനങ്ങളും സന്തോഷത്തിലാണ്. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് കൃഷ്ണകുമാറിന്‍റെ സഹധർമിണിയാണ് ബിന്ദു കൃഷ്ണ.

അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി നാലുമുക്ക് ഇടഞ്ഞുംമൂല പ്രസന്ന ഭവനിലാണ് ബിന്ദു കൃഷ്ണയെ കൃഷ്ണകുമാർ വിവാഹം കഴിച്ച് കൊണ്ടുവന്നത്. വിദ്യാർLf കാലഘട്ടം മുതൽ കോൺഗ്രസിന്‍റെ സജീവ പ്രവർത്തകയായിരുന്ന ബിന്ദു കൃഷ്ണ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്‍റ്, കൊല്ലം ഡിസിസി പ്രസിഡന്‍റ്, കെപിസിസി ഭാരവാഹി ഉൾപ്പെടെ നിരവധി ചുമതലകൾ വഹിച്ചിരുന്നു.

ചിറയിൻകീഴ് പാർലമെന്‍റ് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പാർട്ടിയുടെ നിർദ്ദേശാനുസരണം മുൻപ് മത്സരിച്ചിരുന്നു എന്നാൽ ആ പ്രാവശ്യം എൽഡിഎഫിലെ അഡ്വ. സമ്പത്തിനോട് പരാജയപ്പെട്ടിരുന്നു. ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ ജനങ്ങളുമായി ദീർഘകാലമായി നല്ല സൗഹൃദവും സ്നേഹബന്ധവും ബിന്ദു കൃഷ്ണ കാത്തുസൂക്ഷിച്ചിരുന്നു. ‌‌‌

ശാർക്കര ദേവി ക്ഷേത്രത്തിലെ മീനഭരണി ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ ബിന്ദു കൃഷ്ണ എത്തുമായിരുന്നു. സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ബിന്ദു കൃഷ്ണയെ ചിറയിൻകീഴിലെ ജനങ്ങൾ ഏറെ സ്നേഹ ബഹുമാനത്തോടെയാണ് സ്വീകരിച്ചിരുന്നത്.

Related posts

Leave a Comment