ആലപ്പുഴ: ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്ത് ജനാധിപത്യ സംവിധാനം തന്നെ ഇല്ലാതാകുമെന്ന് ജോസ് കെ. മാണി എംപി. ആലപ്പുഴയിൽ കേരള യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വൈവിധ്യത്തെയും ഒരുമയെയും തകർക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. അഞ്ചുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞിട്ട് അതിനായി ഒരു പ്രോജക്ടുപോലും ആരംഭിച്ചില്ല.
തൊഴിലാളികൾക്കൊപ്പമോ കർഷകർക്കൊപ്പമോ രോഗികൾക്കൊപ്പമോ സർക്കാരില്ല. പ്രളയാനന്തരം കർഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം നിരാകരിച്ച് മോറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ അത് ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. നികുതിയിേ·ൽ സെസ് ഏർപ്പെടുത്തുന്നതിനു പകരം വിലയിൽ സെസ് ഏർപ്പെടുത്തി നിത്യേപയോഗ സാധനങ്ങൾക്ക് വില വർധിപ്പിച്ചു.
രോഗികൾക്കാശ്വാസമായികൊണ്ടുവന്ന കാരുണ്യ പദ്ധതിയും എൽഡിഎഫ് സർക്കാർ തകർത്തുവെന്നും ജോസ് കെ. മാണി ആരോപിച്ചു. സ്വീകരണസമ്മേളനം ഡിസിസി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു. കർഷകരെ തിരിഞ്ഞു നോക്കാത്ത ഭരണകൂടമാണ് കേരളത്തിലുള്ളതെന്നും എം. ലിജു ആരോപിച്ചു. കേരള കോണ്‍ഗ്രസ്-എം ജില്ല പ്രസിഡന്റ് വി. സി. ഫ്രാൻസീസ് അധ്യക്ഷനായിരുന്നു.
ജോയി ഏബ്രഹാം, വി.ടി. ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ജേക്കബ് ഏബ്രഹാം, മുസ്്ലിം ലീഗ് നേതാവ് വി.എ. റസാക്ക്, ആർഎസ്പി നേതാവ് ബി. രാജശേഖരൻ, കളത്തിൽ വിജയൻ, സ്വാഗതസംഘം ജനറൽ കണ്‍വീനർ ജോർജ് തത്തംപള്ളി, തോമസ് കളരിക്കൽ, എൻ. അജിത് രാജ്, എസ്. വാസുദേവൻ നായർ, മുരളി പര്യാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.