ഒരു തരി പൊന്നില്ലാതെ കല്യാണപ്പെണ്ണ് എത്തിയപ്പോള്‍ കല്യാണം കൂടാനെത്തിയവരെല്ലാം ഞെട്ടി ! എന്നാല്‍ പെണ്ണിന്റെ വാപ്പയുടെ വാക്കുകള്‍ നാട്ടുകാരെ വീണ്ടും ഞെട്ടിച്ചു…

നിറയെ സ്വര്‍ണാഭരണങ്ങളെല്ലാം അണിഞ്ഞ് പെണ്‍മക്കള്‍ വിവാഹവേദിയില്‍ നില്‍ക്കുന്നത് കാണുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. പെണ്‍മക്കളുടെ വിവാഹം ഇല്ലാക്കടം വാങ്ങിയാണെങ്കിലും ആഘോഷമായി നടത്തണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്.

എന്നാല്‍ ഒരു തരി പൊന്നില്ലാതെ മകളുടെ കല്യാണം നടത്തി ഷാഫി ആലുങ്ങല്‍ എന്ന പിതാവ് സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. 3000 രൂപയ്ക്കുള്ള ആഭരണങ്ങളിട്ടാണ് ഷാഫി മകളെ കല്യാണപന്തലിലേക്ക് കൈ പിടിച്ചത്.

അതിലും ഒരു തരി പൊന്നില്ല ഇതിനു പിന്നിലുള്ള ഹൃദയം പൊള്ളുന്ന കഥ ഷാഫി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.

ഷാഫിയുടെ കുറിപ്പ് ഇങ്ങനെ…സ്വര്‍ണ്ണത്തിന് അല്പം പണം അഡ്വാന്‍സ് അടച്ചാല്‍ പല ഓഫറുകളും ഉണ്ട് മകളുടെ വിവാഹ വിവരമറിഞ്ഞ് പ്രശസ്ത ജ്വല്ലറിയില്‍ നിന്ന് ഫോണ്‍ വിളി വന്നു എന്റെ മകളുടെ വിവാഹത്തിന് സ്വര്‍ണത്തിന്റെ ആവശ്യമില്ല ഞാന്‍ മറുപടിയും കൊടുത്തു.

ഇരുപത് വര്‍ഷം മുന്‍പ് എന്റെ ആദ്യത്തെ പെണ്‍ കണ്മണി ജനിച്ചപ്പോള്‍ തന്നെ ഞാന്‍ മക്കളെ സ്വര്‍ണം ധരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

അതുകൊണ്ട് മൂന്ന് പെണ്‍മക്കളുടെ കാത് പോലും ഇന്നേവരെ കുത്തിയിട്ടില്ല. ചെറുപ്രായത്തില്‍ ആഭരണം ധരിച്ച മറ്റു കുട്ടികളെ കാണുമ്പോള്‍ എന്റെ മക്കള്‍ അവരുടെ ചെവിയില്‍ പിടിച്ചും മാറ്റും ആഭരണങ്ങള്‍ക്ക് ചിലപ്പോള്‍ വാശിപിടിക്കുമായിരുന്നു.

എന്നാല്‍ മുതിര്‍ന്നപ്പോള്‍ അവര്‍ക്കാര്‍ക്കും ആഭരണങ്ങളോട് യാതൊരു താല്പര്യങ്ങളും ഇല്ലാതെയായി. വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ സഹോദരിമാരെ വിവാഹം അന്വേഷിച്ച ഇന്നത്തെ എന്റെ പ്രിയപ്പെട്ട അളിയന്മാര്‍ അന്ന് സ്വര്‍ണ്ണം ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും അക്കാലത്തെ നാട്ടുനടപ്പ് നടപ്പിലാക്കാന്‍ ഞാന്‍ പാടുപെട്ടതും മറ്റുള്ളവരില്‍ നിന്നും അതിനായി പണം വാങ്ങേണ്ടി വന്നതും എനിക്കിന്നും മറക്കാനാവുന്നതല്ല.

അന്ന് ഞാന്‍ എടുത്ത പ്രതിജ്ഞയ്ക്ക് എന്നെ പ്രായം 20 കഴിഞ്ഞു മൂത്ത മകളെ വിവാഹം അന്വേഷിച്ച് ചെറുക്കന്റെ പിതാവിനോട് ഞാന്‍ എന്റെ നിലപാടുകള്‍ വിശദീകരിച്ചു. ഒരു ഗ്രാം സ്വര്‍ണ്ണം ഞാന്‍ വിവാഹത്തിനായി ഒരുക്കി വെച്ചിട്ടില്ല. ഇന്നേവരെ എന്റെ മക്കളെ സ്വര്‍ണ്ണം ധരിപ്പിച്ചിട്ടില്ല.

ഒരു ചെറുകമ്മല്‍ ധരിക്കാന്‍ പോലും അവരുടെ ചെവികളില്‍ ഞാന്‍ ദ്വാരം ഇട്ടിട്ടില്ല. നാട്ടുനടപ്പുകളോ ആചാരങ്ങളോ കീഴ്വഴക്കങ്ങളോ ഞാന്‍ എന്റെ മകളുടെ വിവാഹത്തിന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

പിതാവ് എന്ന നിലയ്ക്ക് അവര്‍ക്ക് നല്ല വിദ്യാഭ്യാസവും സംസ്‌കാരവും പകര്‍ന്നുനല്‍കാന്‍ മാത്രമേ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളു. അതിനു മാത്രമേ ഞാന്‍ കാര്യമായി പണം ചിലവഴിക്കാറുള്ളൂ.

ഭൗതികമായി വളരെ ഉയര്‍ന്ന വിവാഹാലോചനകള്‍ മകള്‍ക്ക് വന്നിട്ടുണ്ടെങ്കിലും വരന്‍ ആകാന്‍ പോകുന്നവന്റെ സ്വഭാവും സംസ്‌കാരവും വിദ്യാഭ്യാസവും മാത്രമേ ഞാന്‍ പരിഗണിച്ചിട്ടുള്ളൂ.

പെണ്ണിന് ഒരു തരി സ്വര്‍ണം നല്‍കില്ല എന്ന എന്റെ തീരുമാനത്തെ വരാന്‍ ആകാന്‍ പോകുന്ന അബ്ദുല്‍ ബാസിത്തിന്റെ പിതാവ് അരീക്കോട്ട്കാരന്‍ ഇബ്രാഹിംകുട്ടി സാഹിബ് വളരെ സന്തോഷപൂര്‍വ്വം ആണ് സ്വീകരിച്ചത്.

മാതാവ് ബുഷ്‌റ ടീച്ചര്‍ക്കും അതുപോലെതന്നെ ഒരേ നിലപാടുള്ളവരെ യാദൃശ്ചികമായി കൂട്ടിയോജിപ്പിച്ച നാഥന്‍ എത്ര പരിശുദ്ധനാണ് എന്നും ഷാഫി പറയുന്നു. സ്ത്രീകളാണ് പലപ്പോഴും സ്ത്രീകളുടെ തന്നെ അന്തകരാകുന്നത്.

സ്വര്‍ണ്ണത്തോടുള്ള സ്ത്രീകളുടെ ആര്‍ത്തിയും ബ്രഹ്മവും കുറയാതെ സ്ത്രീധനം മൂലമുള്ള സ്ത്രീപീഡനങ്ങള്‍ നമുക്ക് തടയാനാകില്ല.

വിവാഹ സന്ദര്‍ഭത്തില്‍നിന്ന് പണത്തെ മാറ്റിനിര്‍ത്തിയത് പോലെ സ്വര്‍ണത്തെ കൂടി അകറ്റിയാല്‍ മാത്രമേ പെണ്‍മക്കളുടെ വിവാഹത്തിനായുള്ള മാതാപിതാക്കളുടെ നാടുനീളെ ഉള്ള യാചനകള്‍ക്ക് അറുതിയാകൂ.

എല്ലാ മതങ്ങളും ഗവണ്‍മെന്റും നിയമം മൂലം നിരോധിച്ച സ്ത്രീധനം എന്ന വിപത്തിനെ വിപാടനം ചെയ്യാന്‍ ഈ മഞ്ഞലോഹത്തെ കാണുമ്പോള്‍ കൂടി നമ്മുടെ കണ്ണ് മഞ്ഞളിക്കാത്തിരിക്കണം.

മകള്‍ ഷിഫാ ബിന്‍ ഷാഫിയുടെ വിവാഹത്തിന് വാങ്ങിയ വെറും മൂവായിരം രൂപയുടെ വെറൈറ്റി വെള്ളി ആഭരണങ്ങളുടെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ഷാഫി പങ്കുവെച്ചു.

21 വര്‍ഷമായ തന്റെ നിലപാടുകള്‍ക്ക് താങ്ങായി നില്‍ക്കുന്ന ഭാര്യ സുല്‍ഫത്ത് ആണ് തന്റെ ശക്തിയും പ്രചോദനവും എന്നും ഷാഫി കുറിക്കുന്നു. എന്തായാലും നിരവധി ആളുകളാണ് ഈ പിതാവിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

Related posts

Leave a Comment